കെഎസ്ആർടിസിയെ നന്നാക്കാൻ നോക്കേണ്ട തോമസ് ചാണ്ടീ; ഞങ്ങൾ അതിന് സമ്മതിക്കില്ല..! ഗതാഗത മന്ത്രിയുടെ സെക്രട്ടറിയാകുന്ന ആന്റണി ചാക്കോക്കെതിരെ കുപ്രചരണവുമായി ഉന്നത ഉദ്യോഗസ്ഥരും യൂണിയൻ നേതാക്കളും; കമ്പ്യൂട്ടർ അസിസ്റ്റന്റിന്റെ ഉപയോഗിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട് യുദ്ധപ്രഖ്യാപനവുമായി എക്സിക്യൂട്ടീവ് ഡയറക്ടർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെഎസ്ആർടിസിയെ നന്നാക്കാൻ വേണ്ടി ആരൊക്കെ ശ്രമം നടത്തിയിട്ടുണ്ടോ അവരൊക്കെ സുല്ലു പറഞ്ഞ ചരിത്രമാണ് ഒരിക്കലും നന്നാകാത്ത ഈ സർക്കാർ സ്ഥാപനത്തിനുള്ളത്. തൊഴിലാളി സംഘടനകളുടെയും സ്ഥാപിത താൽപ്പര്യക്കാരുടെയും കുത്തഴിഞ്ഞ ഭരണമാണ് ഇവിടെ നടക്കുന്നത്. സർക്കാറിന്റെ ഖജനാവ് മുടിക്കുന്ന ഈ സ്ഥാപനത്തെ നന്നാക്കാൻ പ്രൊഫഷണൽ വൈദഗ്ധ്യം ഉപയോഗപ്പെടുത്താനാണ് പുതിയ മന്ത്രി തോമസ് ചാണ്ടിയുടെ തീരുമാനം. എന്നാൽ, തോമസ് ചാണ്ടിയല്ല, ഏത് വലിയ വേന്ദ്രനായാലും ഈ പ്രസ്ഥാനത്തെ നന്നാക്കാൻ ഒരിക്കലും അനുവദിക്കില്ലെന്ന വാശിയിലാണ് ഒരുകൂട്ടർ. ഇക്കൂട്ടൽ തങ്ങളാൽ കഴിയുന്ന വിധത്തിലുള്ള കുപ്രചരണങ്ങൾ ഇപ്പോൾ തന്നെ തുടങ്ങിക്കഴിഞ്ഞു.
ഗതാഗത മന്ത്രിയുടെ സെക്രട്ടറിയാകുന്ന ആന്റണി ചാക്കോക്കെതിരെ സ്ഥാനമേറ്റെടുക്കും മുമ്പ് തന്നെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കയാണ് ഇക്കൂട്ടർ. ആന്റണി ചാക്കോയുടെ പ്രൊഫഷണലിസം തങ്ങൾക്ക് വിനയാകുമെന്ന് ഭയന്ന് കരുക്കൾ നീക്കുന്നവരിൽ പ്രധാനികൾ കെഎസ്ആർടിസിയിലെ സിഐടിയു യൂണിയനും എക്സിക്യൂട്ടീവ് ഡയറക്ടർ ഓപ്പറേഷൻസ് മേധാവി അനിൽ കുമാറും അവർക്കും പിന്നിൽ ഗതാഗത സെക്രട്ടറി ജ്യോതിലാലുമാണ്. ചാക്കോ എത്തിയാൽ തങ്ങളുടെ ഗുണ്ടായിസം നടക്കില്ലെന്ന ഭയമാണ് യൂണിയൻ നേതാക്കൾക്കുള്ളത്. അതുകൊണ്ട് തന്നെയാണ് അഴിമതി മുൻ എംഡി കൂടിയായ ആന്റണി ചാക്കോക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നത്.
സോഷ്യൽ മീഡിയയിലൂടെ തന്നെ ആന്റണി ചാക്കോക്കെതിരെ കിഷോർ എന്നയാൾ രംഗത്തെത്തിയിരുന്നു. ഇത് എക്സിക്യൂട്ടീവ് ഡയറക്ടർ അനിൽ കുമാറിന്റെ നിർദ്ദേശ പ്രകാരം അദ്ദേഹത്തിന്റെ കമ്പ്യൂട്ടർ അസിസ്റ്റന്റ് കൂടിയായ കിഷോർ ചെയ്തതാണ്. ആന്റണി ചാക്കോ ഗതാഗതമന്ത്രിയുടെ സെക്രട്ടറിയാകുന്നു എന്ന വാർത്ത വന്നതിന് പിന്നാലെ ഒരു പത്രത്തിൽ വിളിച്ച് ചാക്കോക്കെതിരെ വാർത്തയെഴുതാൻ കെഎസ്ആർടിസി ഓപ്പറേഷൻസ് മേധാവി നിർദ്ദേശിക്കുകയായിരുന്നു. ആ വാർത്ത അനിൽകുമാറിന്റെ മ്പ്യൂട്ടർ അസിസ്റ്റന്റായി ജോലി ചെയ്യുന്ന കിഷോർ ഫേസ്ബുക്കിൽ ഷെയർ ചെയ്യുകയുമുണ്ടായി. ഈ സംഭഴത്തിലെ ഗതാഗത സെക്രട്ടറി ജ്യോതിലാലിന്റെ പിന്തുണയുമുണ്ടായിരുന്നു എന്ന ആക്ഷേപവുമുണ്ട്.
തിരുവനന്തപുരം എഞ്ചിനീയറിങ് കോളജിൽ നിന്നും എഞ്ചിനീയറിങ് ബിരുദം എംബിഎയും ധനകാര്യ മാനേജുമെന്റിൽ ഗവേഷണ പരിചയവുമുള്ള ആലപ്പുഴക്കാരനാണ് ആന്റണി ചാക്കോ. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എംടിയിൽ ഓപ്പറേഷൻസ് ഡയറക്ടറായും പ്രവർത്തിച്ചു അദ്ദേഹം. 2014 ൽ സംസ്ഥാന സർക്കാരായയിരുന്നു കെഎസ്ആർടിസി മാനേജിങ് ഡയറക്ടറുമാക്കി അദ്ദേഹത്തെ നിയമിച്ചത്. ആന്റണി ചാക്കോ നേതൃതത്തിലിരുന്നപ്പോൾ ഒരു മാസം പോലും ശമ്പളമോ, പെൻഷനോ മുടങ്ങിയിരുന്നില്ല. അന്നും ഇന്നും കെഎസ്ആർടിസിയുടെ സാമ്പത്തിക സ്ഥിതി ഒന്നു തന്നെയായിരുന്നു. 120ൽ 150 കോടി രൂപാ വരെ പ്രതിമാസ കമ്മി വരുന്ന പതിവിന് ഇന്നും മാറ്റമില്ല.
നിത്യചെലവുകൾക്ക് ഉയർന്ന നിരക്കിൽ കെടിഡിഎഫ്സിയിൽ നിന്നും പണം കടമെടുത്തിന്റെ പലിശ കെണിയിലായുരുന്നു കെഎസ്ആർടിസി. കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിൽ ചെയ്യുന്നതുപോലെ കൂടിയ പലിശ നിരക്കുകളിൽ വായ്പകൾ നൽകുന്ന സ്ഥാപനങ്ങളിലേയ്ക്ക് മാറ്റിയാൽ പലിശ ബാധ്യത കുറയ്ക്കാനാകും. ഇക്കാര്യം ബോധ്യമായ അദ്ദേഹം അതിന് വേണ്ട നടപടികൾ സ്വീകരിച്ച് മുന്നോട്ടു പോകുകയുമുണ്ടായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തന്നെ ഭാഗമായ എസ്ബിഐ ക്യാപിറ്റിലുമായി കെഎസ്ആർടിസി ഡയറക്ടർ ബോർഡിലെയും സംസ്ഥാന ധനകാര്യ വകുപ്പിലെയും മന്ത്രിസഭയുടെ തന്നെയും അനുമതി വാങ്ങുകയായിരുന്നു. കെടിഡിഎഫ്സിയിലെ 1400 കോടി രൂപയുടെ വായ്പ പൊതുമേഖലാ സ്ഥാപനങ്ങളുടെ കൺസോർഷ്യത്തിലേക്ക് മാറ്റിയതുമൂലം 43 കോടി രൂപയാണ് കെഎസ്ആർടിസിക്ക് ലാഭിക്കാനായത്. എന്നാൽ, സദ് ഉദ്ദേശ്യത്തോടെയുള്ള ഈ പ്രവർത്തിക്കെതിരെ സിഐടിയും ആരോപണവുമായി രംഗത്തെത്തിയിരുന്നു.
കെടിഡിസിഎഫ്സിയിൽ നിന്നെടുത്ത 1400 കോടി രൂപ തിരിച്ചടച്ചതോടെ പെൻഷനും ശമ്പളവും നൽകാനായി പ്രതിമാസം 150 മുതൽ 150 കോടി വരെ കെടിഡിസിഎഫ്സിയിൽ നിന്നും വീണ്ടും കടമെടുക്കുമായിരുന്നു. അതാണ് ആന്റണി ചാക്കോയുടെ ഭരണകാലഘട്ടത്തിൽ ശമ്പളവും പെൻഷനും മുടങ്ങാതെ നിൽകിയത്. കെടിഡിഎഫ്സിയിലെ വായ്പ നിലച്ചതോടെ എറണാകുളം ജില്ലാ ബാങ്കിൽ നിന്നും വായ്പ എടുക്കാൻ അവിടെ കാത്തുകെട്ടികിടന്നതും സിഐടിയും യൂണിയൻ നേതാവായിരുന്ന എറണാകുളം സോണൽ ഓഫീസറായി റിട്ടയർ ചെയ്ത ശശിധരൻ യൂണിയൻകാരെ തന്നെ നിരന്തരം ഓർമ്മിപ്പിച്ചിരുന്നു.
2014 ൽ കെഎസ്ആർടിസിക്ക് 10 വോൾവോ ബസ് വാങ്ങിയതിൽ അഴിമതി നടന്നു എന്നതായിരുന്നു ആന്റണി ചാക്കോയ്ക്കെതിരായ മറ്റൊരു ആരോപണം. അന്ന് കെഎസ്ആർടിസി വാങ്ങിയ 10 വോൾവോ ബസുകൾ ഫെബ്രുവരിയിൽ കെഎസ്ആർടിസിയിൽ എത്തുകയും സർവ്വീസ് ആരംഭിക്കുകയും ചെയ്തു. എന്നാൽ, ആന്റണി ചാക്കോ കെഎസ്ആർടിസിയിലെത്തുന്നതാകട്ടെ 2014 മെയ് 26നും. ഇത്തരത്തിൽ ഇല്ലാത്ത ആരോപണം അടിച്ചേൽപ്പിക്കാൻ പോലും സിഐടിയു യൂണിയനും ഉദ്യോഗസ്ഥരും ചേർന്ന് ശ്രമം നടത്തി.
മോട്ടോർ വാഹനവകുപ്പിൽ വഴിവിട്ട സ്ഥലം മാറ്റങ്ങളിൽ ഗതാഗത സെക്രട്ടറിക്ക് പങ്കുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. അനധികൃത സ്ഥലം മാറ്റങ്ങളിൽ ഗതാഗത സെക്രട്ടറിയുടെ ഓഫീസിൽ തന്നെ തിരമറി നടത്തുന്നതായി ചൂണ്ടിക്കാട്ടിയപ്പോൾ. ആന്റണി ചാക്കോ ഗതാഗത സെക്രട്ടറിയായി വന്നാൽ ഇത്തരം വഴിവിട്ട നീക്കങ്ങൾ നടക്കില്ല എന്നു ഗതാഗത സെക്രട്ടറിയുടെ ഓഫീസും ഭയക്കുന്നു. എങ്ങനെയും ഗതാഗത മന്ത്രിയുടെ സെക്രട്ടറിയായി ആന്റണി ചാക്കോ വരുന്നത് തടയാനുള്ള നീക്കങ്ങൾ നടത്തുന്നത് ജ്യോതിലാൽ തന്നെ.
ബാംഗ്ലൂരിൽ നിന്നം കെഎസ്ആർടിസി ഏറ്റവും അധികം സർവീസുകൾ കേരളത്തിലേക്ക് ആരംഭിച്ചത് ആന്റണി ചാക്കോയുടെ കാലഘട്ടത്തിലായിരുന്നു. ഇതിനായി ആന്റണി ചാക്കോ നടത്തിയ യാത്രകളിൽ അദ്ദേഹം താമസിച്ചത് എച്ച്എംടിയുടെ ഗസ്റ്റ്ഹൗസിൽ പോലുമായിരുന്നു. അങ്ങനെ പോലും സ്വന്തം സ്ഥാപനത്തിന് വേണ്ടി പ്രവർത്തിച്ച വ്യക്തിക്കെതിരെയാണ് ഇപ്പോൾ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. കെഎസ്ആർടിസിക്ക് ലാഭമുണ്ടാക്കാൻ വേണ്ടി കൊറിയർ സർവീസുകൾ കൂടി തുടങ്ങാൻ അദ്ദേഹം മുൻകൈയെടുത്തിരുന്നു. 18 സർവ്വീസുകളിൽ മുൻപ് 1.8 കോടി രൂപ മുടക്കി കെഎസ്ആർടിസി ബസുകളിൽ കൊറിയർ പെട്ടികൾ സ്ഥാപിച്ചിരുന്നെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. എങ്കിലും കെഎസ്ആർടിസിക്ക് ഒരു വരുമാന മാർഗ്ഗം കൂടിയായി ഇത്.
കെഎസ്ആർടിസിയുടെ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുമ്പോൾ അതിനുള്ള ബാറ്റ വാങ്ങുന്നത് പോലും അദ്ദേഹത്തിനെതിരായ ആരോപണമായി ചിലർ ഉയർത്തുകയുണ്ടായി. എന്നാൽ, ഇതെങ്ങനെ അഴിമതിയാകുമെന്നാണ് കെഎസ്ആർടിസിയിലെ സിഐടിയു ഇതര സംഘടനകൾ ചോദിക്കുന്നത്. ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിലച്ച് ആന്റണി ചാക്കോ ഗതതഗതവകുപ്പിലെത്തുന്നത് തടയാൻ മുഖ്യമന്ത്രിയുടെ ഓഫീസിനെ എങ്ങനെയെങ്കിലും ബന്ധപ്പെടുത്താനാണ് കെഎസ്ആർടിസിയിലെ സിഐടിയു യൂണിയൻ ശ്രമിക്കുന്നത്. അതേസമയം കെഎസ്ആർടിസി നേരിടുന്ന ഏറ്റവും ഗൗരവമായ പ്രതിസന്ധിഘട്ടത്തിൽ ആന്റണി ചാക്കോയുടെ സാന്നിധ്യം ഗതാഗത വകുപ്പിൽ അനിവാര്യമാണെന്ന് ധനകാര്യ മന്ത്രിയും അഭിപ്രായപ്പെടുന്നുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്