നല്ലൊരു ക്ലാസ് മുറിയില്ല, ലാബുകളില്ല, ലൈബ്രറിയില്ല, ക്യാന്റീൻ ഇല്ല; കുട്ടികൾക്ക് താമസിക്കാൻ വൃത്തിയുള്ള ഹോസ്റ്റലും ഇല്ല; വാർഡനില്ല എന്തിന് പ്രിൻസിപ്പൽ പോലുമില്ല; അദ്ധ്യാപകർക്കും മറ്റ് ജീവനക്കാർക്കും ശമ്പളവുമില്ല; പക്ഷേ ഫീസിനത്തിൽ പിരിക്കുന്നത് വൻ തുക; കോളേജ് ചെയർമാൻ വാങ്ങികൂട്ടന്നത് ആഡംബര വാഹനങ്ങളും നയിക്കുന്നത് സുഖജീവിതവും; മൂവാറ്റുപുഴ കൊച്ചിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിക്ക് നേരെ ഗുരുതര ആരോപണങ്ങൾ ഉയർത്തി വിദ്യാർത്ഥികളും ജീവനക്കാരും
സുവർണ്ണ പി എസ്
കൊച്ചി: വിദ്യാർത്ഥികൾ ഇല്ലാത്തതിനാലും മോശം പരീക്ഷാഫലവും കാരണം സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് അടച്ചുപൂട്ടാൻ തീരുമാനിച്ച ആറ് സ്വാശ്രയ എൻജിനീയറിങ് കോളേജുകളിൽ ഒന്നാണ് മൂവാറ്റുപുഴ കൊച്ചിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി. വിദ്യർഥികളുടെ എണ്ണത്തിൽ കുറവ് വരാനുള്ള പ്രധാന കാരണങ്ങൾ പഠിക്കാനുള്ള അത്യാവശ്യം വേണ്ട സൗകര്യങ്ങളോ പഠിപ്പിക്കാൻ നല്ല അദ്ധ്യാപകരോ ഇല്ല എന്നതുകൊണ്ട് തന്നെയാണ്. എന്നാൽ ഇത് മാത്രമല്ല മൂവാറ്റുപുഴ കൊച്ചിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിക്ക് നേരെ ഉയരുന്ന ആരോപണങ്ങൾ. വിദ്യാർത്ഥികൾക്ക് മാത്രമല്ല അവിടെ ജോലി ചെയ്ത ഓരോ വ്യക്തികളും വഞ്ചിക്കപ്പെട്ടിരിക്കുകയാണെന്നാണ് ഇവിടുത്തെ ജീവനക്കാരും അദ്ധ്യാപകരും ആരോപിക്കുന്നത്്. ടി.ആർ ഷംസുദീൻ എന്നയാളുടെ നേതൃത്വത്തിൽ പ്രവർത്തിച്ച് വന്നിരുന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്നത് വൻ തട്ടിപ്പുകളാണ് നടക്കുന്നതെന്നാണ് തെളിവുകൾ സഹിതം ഇവർ പറയുന്നത്.
6-8 മാസം വരെ ജോലിയെടുപ്പിച്ചിട്ട് ശമ്പളം കൊടുക്കാതെ തട്ടിപ്പ് കാണിക്കുകയാണ് പ്രധാന പരാതി. തിരികെ കൊടുക്കും എന്ന ഉറപ്പിൽ അദ്ധ്യാപകരുടെ കൈയിൽ നിന്ന് വാങ്ങിയ വലിയ ഡിപ്പോസിറ്റ് തുകകൾ ഇവരുടെ കൈയിലുണ്ട്. വിദ്യാർത്ഥികളുടെ കൈയിൽ നിന്ന് ഈടാക്കിയതാവട്ടെ വലിയ ഫീസും. ഇതെല്ലാം കെണ്ട് എല്ലാം തികഞ്ഞ ആഡംബരജീവിതം നയിക്കുകയാണ് കോളേജ് ചെയർമാൻ ഷംസുദീൻ എന്നാണ് ജീവനക്കാർ പറയുന്നത്. ഇത്രയും നാൾ ജോലി ചെയ്തതിനുള്ള ശമ്പളം ആവശ്യപ്പെട്ടാൽ ഭീഷണിപ്പെടുത്തുക, പരാതി നൽകിയാൽ അവിടെയെല്ലാം സ്വാധീനം ഉപയോഗിച്ച് നിശബ്ദമാക്കുക ഇതാണ് ഇവരുടെ രീതി. വിദ്യാർത്ഥികൾക്ക് വേണ്ട ഒരു സൗകര്യങ്ങളും കോളേജുകളിൽ ഇല്ലെന്നതാണ് എടുത്ത് പറയേണ്ട മറ്റൊരു കാര്യം. നല്ലൊരു ക്ലാസ് മുറിയില്ല, ലാബുകളില്ല,ലൈബ്രറിയില്ല, ക്യാന്റീൻ ഇല്ല.
എന്തിന് കുട്ടികൾക്ക് താമസിക്കാൻ വൃത്തിയുള്ള ഒരു ഹോസ്റ്റൽ ഇല്ല. നിലവിലുള്ള ഹോസ്റ്റലിൽ വാർഡനുമില്ല. ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയായതിനാൽ കുട്ടികൾ തോന്നിയപോലെ നടക്കുകയാണ്. കുട്ടികളിൽ നിന്ന് വൻ തുക ഫീസ് വാങ്ങിയിട്ടും പരിചയസമ്പത്തുള്ള അദ്ധ്യാപകരാരും കോളേജിൽ ഇല്ല. അദ്ധ്യാപകർ മത്രമല്ല ഒരു പ്രിൻസിപ്പൽ പോലും കോളേജിനില്ല. ഇതൊന്നും തന്നെ ഇല്ലാത്തതിനാൽ വിദ്യാർത്ഥികൾ കൂട്ടത്തോടെ കോളേജിൽ പിരിഞ്ഞ് പോകാൻ തീരുമാനിച്ചു. എന്നാൽ പിരിഞ്ഞ് പോകാൻ തീരുമാനിച്ച വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളോ , ടിസിയോ ഒന്നും കൊടുക്കാൻ കോളേജ് അധികൃതർ തയ്യാറായില്ല. ഇതിനെതിരെ വിദ്യാർത്ഥികൾ നൽകിയ ഹർജിയിൽ എവിടെ പഠിക്കണമെന്നുള്ളത് വി ദ്യാർഥികളുടെ തീരുമാനമാണെന്നും അവരുടെ തീരുമാനത്തെ തടയാനോ പിടിച്ച് നിർത്താനോ ആർക്കും അധികാരമില്ലെന്നുമാണ് ഹൈക്കോടതി വിധിച്ചത്.
2017-18ലും 2018-19 ലും ചേർന്ന ഏതാനും വിദ്യാർത്ഥികൾ കോളേജ് മാറ്റം ആവശ്യപ്പെട്ട് നൽകിയ ഹർജി ആദ്യം സിംഗിൾ ജഡ്ജി അനുവദിച്ചിരുന്നു. എന്നാൽ ഇതിനെതിരെ മൂവാറ്റുപുഴ കൊച്ചിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി അപ്പീൽ നൽകിയിരുന്നു. ഇത് തള്ളിക്കൊണ്ടാണ് കോടതി പിന്നീട് ഉത്തരവ് ഇറക്കിയത്. ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെതായിരുന്നു ഉത്തരവ്. എങ്കിലും കോളേജിൽ നിന്ന് പിരിഞ്ഞ് പോയി മറ്റ് കോളേജുകളിൽ സീറ്റ് നേടിയ കുട്ടികൾക്ക് ആർക്കും തന്നെ ഇതുവരെ അവരുടെ ഒരു സർട്ടിഫിക്കറ്റുകളും കോളേജുകളിൽ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല.
കോഴ്സ് കംപ്ലീറ്റ് ചെയ്ത് പോയ വിദ്യാർത്ഥികളുടെ അവസ്ഥയും ഇതുതന്നെയാണെന്ന് ഇവർ 'മറുനാടൻ മലയാളിയോട്' വെളിപ്പെടുത്തി. ഇതുവരെയും അവർക്ക് സർട്ടിഫിക്കറ്റുകളോ ടിസിയോ കോഷൻ ഡിപ്പോസിറ്റോ നൽകിയിട്ടില്ല. കോളേജിൽ അഡ്മിഷൻ എടുക്കുമ്പോൾ ഒരു തുക ഫീസായി വാങ്ങിയിട്ടും പിന്നീടും വൻ തുക വിദ്യാർത്ഥികളിൽ നിന്ന് ഇടാക്കുന്നുമുണ്ടായിരുന്നു. പക്ഷെ ഇതൊന്നും വിദ്യാർത്ഥികളുെട ഒരു ആവശ്യത്തിന് വേണ്ടി പോലും ഉപയോഗിച്ചിട്ടില്ല.
വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പുറമേ ക്യാന്റ്ീനിലേക്ക് സാധനങ്ങൾ വാങ്ങിയ നിലയിൽ 18 ലക്ഷവും മറ്റൊരു കടയിൽ മൂന്ന് ലക്ഷവും ബസ്സിന് ഡീസൽ അടിച്ച വകയിൽ പെട്രോൾ പമ്പുകളിൽ ലക്ഷങ്ങലും കൊടുക്കാനുണെന്നാണ് ഇതു സംബന്ധിച്ച അന്വേഷണത്തിൽ തങ്ങൾക്ക ബോധ്യപ്പെട്ടതെന്ന് ജീവനക്കാർ പറയുന്നു. മാത്രമല്ല ഗ്യാസ് വാങ്ങിയതിന്ും ഒരു വൻതുക നൽകേണ്ടതുണ്ട്. ഇത്രയുമൊക്കെ ബാധ്യതകൾ ഉണ്ടായിട്ടും ഒന്നിനും ഒരു മറുപടിയും നൽകാൻ ഇല്ലോതെയിരിക്കുകയാണ് ഷംസുദീൻ. പണം ഇല്ലാത്തനിലാണ് ശമ്പളം നൽകാൻ കഴിയാത്തതെന്ന് കോളേജ് അധികൃതർ പറയുമ്പോഴും ഷംസുദീന്റെ ആഡംബര ജീവിതം അതെല്ലാം തള്ളിക്കളയിപ്പിക്കുകയാണെന്നാണ് ജീവനക്കാർ പറയുന്നത്.
വളാഞ്ചേരി കൊച്ചിൻ കോളേജ് ഓഫ് എൻജിനീയറിങ്ങ് ആൻഡ് ടെക്നോളജിയും. മൂവറ്റുപുഴ കൊച്ചിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയും ഒരേ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പേരിൽ ഉള്ളതാണ്. രണ്ട് സ്ഥലത്ത് നടക്കുന്നതും ഒരേ പ്രശ്നങ്ങൾ. ഒന്നിനും ഒരു പരിഹാരവും എത്തിയിട്ടില്ല. എ.ഐ.സി.റ്റി.ഇ യുടെയും കെ.ടി.യുടെയും ഒരു നിബന്ധനകളും ഈ കോളേജുകൾ പാലിക്കുന്നില്ലെന്നതാണ് യാഥാർത്യം. എന്നാൽ മൂവാറ്റുപുഴ കൊച്ചിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ പ്രശ്നങ്ങളെ ഒരു വിഭാഗം അദ്ധ്യാപകരും വിദ്യാർത്ഥികളും പെരുപ്പിച്ചുകാട്ടുകയാണെന്നാണ് കോളജ് അധികൃതർ പറയുന്നത്. കോളജിനെതിരായ ആരോപണങ്ങൾ അടിസ്ഥാണരഹിതമാണെന്നും ചിലരുടെ വ്യക്തി വൈരാഗ്യമാണ് പ്രശ്നങ്ങൾക്ക് പിന്നിലെന്നും ഇവർ ആരോപിച്ചു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍