വൃദ്ധവൈദികന്റെയും വിധവയായ സ്ത്രീയുടെയും ഭൂമി തട്ടിയെടുക്കാൻ കാഞ്ഞിരപ്പള്ളി മെത്രാൻ മാർ മാത്യുഅറയ്ക്കൽ ശ്രമിക്കുന്നു; മെഡിക്കൽ കോളേജിന്റെ പേരിൽ പാലമെത്രാൻ മാർ കല്ലറങ്ങാട്ട് ശേഖരിച്ച കോടികൾ ദുരൂഹം; റിയൽ എസ്റ്റേറ്റ് നടത്തി കാശുണ്ടാക്കി തൃശ്ശൂർ രൂപതാ മെത്രാൻ മാർ ആൻഡ്രൂസ് താഴത്ത്; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കുന്ന വൈദികരെ സംരക്ഷിച്ചു മാർ ജോസ് പെരുന്നോടം; സീറോ മലബാർ സഭയിലെ നാല് ബിഷപ്പുമാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കത്തോലിക്കാ നവീകരണ മുന്നേറ്റം
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: കേരളത്തിലെ കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം ഒട്ടും നല്ല സമയമല്ല ഇപ്പോൾ. സീറോ മലബാർ സഭയെ പിടിച്ചു കുലുക്കിയ ഭൂമി ഇടപാടിലെ അഴിമതി ആരോപണങ്ങൾക്ക് പിന്നാലെ ഒന്നൊന്നായി ആരോപണങ്ങളുടെ പ്രവാഹം തന്നെയായിരുന്നു. ഇത് കൂടാതെ ബലാത്സംഗ കേസിൽ വൈദികരും ബിഷപ്പും വരെ അറസ്റ്റിലായി അഴിക്കുള്ളിൽ കഴിയുന്നു. ഇതിനിടെ ചില പള്ളികളിൽ നിന്നും വരുമാനത്തിലും കാണിക്കയായി ലഭിച്ച സ്വർണവും വരെ മോഷണം പോയെന്ന ആരോപണങ്ങൾ മറുവശത്തും. ഇങ്ങനെ അടിമുടി പ്രതിസന്ധിയിൽ നിൽക്കുന്ന കത്തോലിക്കാ സഭയിലെ നാല് പ്രമുഖർക്കെതിരെ ആരോപണവുമായി സഭാ നവീകരണ മുന്നേറ്റം(എഎംറ്റി) രംഗത്തെത്തി.
കത്തോലിക്കാ സഭയിലെ നാല് പ്രമുഖ ബിഷപ്പുമാർക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. പല ഘട്ടങ്ങളിലായി ആരോപണ വിധേയരായവരാണ് ഇവർ എന്നതു കൊണ്ട് തന്നെ ഇപ്പോൾ ഉയരുന്ന ആരോപണങ്ങൾ സഭയെ കൂടുതൽ വെട്ടിലാക്കുന്നു. സഭയിലെ കളങ്കിതരായ മെത്രാന്മാരാണെന്ന് പറഞ്ഞ് നാല് പ്രമുഖർക്കെതിരെയാണ് ആരോപണം. ഇവരെ തൽസ്ഥാനത്തു നിന്നും നീക്കി ശക്തമായ നടപടി സ്വീകരിക്കണമെന്നും കെസിബിസിയോടും സീറോ മലബാർ സിനഡിനോടും എഎംറ്റി ആവശ്യപ്പെടുന്നു.
കാഞ്ഞിരപ്പള്ളി രൂപത, പാലാ, തൃശ്ശൂർ, മാനന്തവാടി ബിഷപ്പുമാർക്കെതിരെയാണ് ഗുരുതര ആരോപണം എഎംറ്റി ഉയർത്തിയിരിക്കുന്നത്. സഭാവിരുദ്ധ പ്രവർത്തനങ്ങൾ പുറത്തുകൊണ്ടുവരുന്ന ഫാ.അഗസ്റ്റിൻ വട്ടോളിയെയല്ല കുറ്റക്കാരായ ബിഷപ്പുമാരെയാണ് തൽസ്ഥാനത്തു നിന്ന് നീക്കേണ്ടതെന്നും എഎംറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. ബിഷപ്പ് ഫ്രാങ്കോയെ അടക്കം സംരക്ഷിച്ചു എന്ന് ആരോപണ വിധേയനായ കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ ബിഷപ്പ് മാത്യു അറയ്ക്കലിനെതിലെ ഗുരുതരമായ ആരോപണമാണ് സഭാ നവീകരണ പ്രസ്താനം ഉന്നയിക്കുന്നത്.
കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ ബിഷപ്പ് മാത്യു അറക്കൽ രണ്ടു കേസുകളാണ് നേരിടുന്നുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം. ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്നു എന്നാണ് മാത്യു അറക്കലിന് എതിരായി ഉയർന്ന ആരോപണം. 87 വയസുള്ള ഒരു വൃദ്ധ വൈദികന്റെ ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനൊപ്പം മറ്റൊരു വിധവയായ സ്ത്രീയുടെ ഭൂമിയിലും മെത്രാൻ കണ്ണുവെച്ചുവെന്നാണ് ആക്ഷേപം.
അതേസമയം പാല രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ ഉയർന്നിരിക്കുന്ന ആരോപണം വ്യാപകമായി പിരിവു നടത്തുന്നുവെന്നാണ്. മെഡിക്കൽ കോളേജ് തുടങ്ങണമെന്ന ആവശ്യവുമായി വലിയ തോതിൽ പിരിവു നടത്തുകയാണെന്നും പൊറുതി മുട്ടിയ രൂപതാംഗങ്ങൾ വിവിധ ഇടങ്ങളിൽ യോഗം ചേർന്നു പ്രതിഷേധിക്കുകയാണ്. ആറു ലക്ഷം സ്ക്വയർ ഫീററ് കെട്ടിടത്തിന്റ അസ്ഥിക്കൂടം പാവപ്പെട്ട ജനങ്ങളെ നോക്കി പല്ലിളിക്കുകയാണ്. ഈ പിരിവിന്റെ ലക്ഷ്യം ദുരൂഹമാണെന്നും ആരോപണം ഉയരുന്നു.
തൃശൂർ രൂപത മെത്രാൻ മാർ ആൻഡ്രൂസ് താഴത്തിനെതിരെയും ഗുരുതരമായ ആരോപണമാണ് ഉയർന്നത്. ഇവിടെ അഴിമതി വലിയ തോതിൽ നടക്കുന്നുണ്ടെന്നാണ് ആരോപണം. റിയൽ എസ്റ്റേറ്റു മുതൽ നിർബന്ധിത പിരിവും ഏകാധിപത്യവമാണ് നടക്കുന്നതെന്നും ആരോപിക്കുന്നു. മാനന്തവാടി രൂപതയിൽ 700 ഏക്കർ സ്ഥലം ചുളുവിലക്കു വിറ്റു. കൂടാതെ പീഡന ആരോപണം നേരിട്ടവരെ പോലും സംരക്ഷിക്കുന്ന നിലപാടാണെന്നും വിമർശനം ഉയരുന്നു. ഇത്തരത്തിൽ മെത്രാന്മാർക്കെതിരെയ ആരോപണം അക്കമിട്ടു നിരത്തിക്കൊണ്ടാണ് പരാതി പുറത്തുവന്നിരിക്കുന്നത്. കെസിബിസി നടപടി സ്വീകരിക്കണെന്നും നോട്ടീസിൽ ആരോപിക്കുന്നു.
പത്രക്കുറിപ്പിന്റെ പൂർണരൂപം:
ആർച്ച് ഡയസിയൻ മൂവ്മെന്റ് ഓഫ് ട്രാൻസ്പരൻസി(എഎംറ്റി) എന്ന കത്തോലിക്കാ സഭാ നവീകരണ മുന്നേറ്റം കേരള സമൂഹത്തിന് മുന്നിൽ ഇതുവരെ രണ്ടു പ്രധാന പ്രശ്നങ്ങളെയാണ് അവതരിപ്പിച്ചത്. അവ രണ്ടിലും ആരോപണ വിധേയരായ ബിഷപ്പുമാർക്കെതിരെ നടപടികളുണ്ടായി. ഭൂമി കുംഭകോണം നടത്തിയ കർദ്ദിനാളിനെതിരെ മാർപാപ്പ നടപടി എടുത്തു. ബിഷപ്പ് ഫ്രാങ്കോക്കെതിരെ പൊലീസ് നടപടി കൂടാതെ വത്തിക്കാനിൽ നിന്ന് മാർപാപ്പയുടെ നടപടിയും ഉണ്ടായി. ഈ രണ്ടു വിഷയങ്ങളും അതിന്റെ തുടർ നടപടികളും ഉണ്ടാക്കിയ അങ്കലാപ്പിൽ നിന്ന് മോചിതരാകാത്ത ബിഷപ്പുമാർ വൈരാഗ്യബുദ്ധിയോടെ എതിർ ശബ്ദങ്ങൾ അടിച്ചമർത്താൻ നോക്കുന്നതിന്റെ സൂചനകളാണ് ഇപ്പോൾ സഭയിൽ കാണുന്നത്. അതിന് കാരണം സീറോ മലബാർ സഭയിലുൾപ്പെടെ കേരള കത്തോലിക്കാ സഭയിലെ വിവിധ ഇടങ്ങളിലുള്ള തുടർ ചലനങ്ങളാണ്.
കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ ബിഷപ്പ് മാത്യു അറക്കൽ രണ്ടു കേസുകളാണ് നേരിടുന്നത്. രണ്ടും സ്വന്തം ഭൂമി തട്ടി എടുക്കാൻ നോക്കുന്നു എന്ന് രണ്ട് ബലഹീനരായ ആളുകൾ നൽകിയ കേസുകളാണ്. 87 വയസുള്ള ഒരു വൃദ്ധ വൈദികനാണ് ഒരാൾ. മറ്റൊന്ന് വിധവയായ ഒരു സ്ത്രീയാണ്.
പാലാ രൂപതാ ബിഷപ്പ് ഒരു മെഡിക്കൽ കോളജ് തുടങ്ങണമെന്ന ആവശ്യത്തിൽ വർഷങ്ങളായി രൂപത മുഴുവൻ നടന്നു പിരിവാണ്. പൊറുതി മുട്ടിയ രൂപതാംഗങ്ങൾ വിവിധ ഇടങ്ങളിൽ യോഗം ചേർന്നു പ്രതിഷേധിക്കുകയാണ്. ആറു ലക്ഷം സ്ക്വയർ ഫീററ് കെട്ടിടത്തിന്റ അസ്ഥിക്കൂടം പാവപ്പെട്ട ജനങ്ങളെ നോക്കി പല്ലിളിക്കുകയാണ്.
തൃശൂർ രൂപതയിൽ അടിമുടി അഴിമതി ആരോപണമാണ്. റിയൽ എസ്റ്റേറ്റു മുതൽ നിർബന്ധിത പിരിവും ഏകാധിപത്യവും വരെ ആളുകൾ ചോദ്യം ചെയ്യുന്നു.
മാനന്തവാടി രൂപതയിൽ 700 ഏക്കർ സ്ഥലം ചുളുവിലക്കു വിറ്റു എന്നത് ആളുകൾ ചോദ്യം ചെയ്യുന്നു. അവിടെ റോബിൻ എന്ന വൈദീകൻ ഇപ്പോൾ ഒരു കുട്ടിയുടെ പിതാവ് ആണ്..... അത് ഡിഎൻഎ ടെസ്റ്റ് വരെ എത്തി.. എന്നിട്ടും സഭ വൈദികനെ ന്യായീകരിക്കാൻ നോക്കുന്നു....
ഇവയെല്ലാം എഎംറ്റി ഈ സഭയിലുയർത്തിയ ഒരു സുതാര്യ സംസ്കാരത്തിന്റെ തുടർചലനങ്ങളാണ്. വിശ്വാസികൾ അടിമ മനോഭാവം ഉപേക്ഷിച്ചു പുറത്തു വരാൻ തുടങ്ങിയിരിക്കുന്നു. ചോദ്യങ്ങൾ ചോദിക്കാനാരംഭിച്ചിരിക്കുന്നു. കന്യാസ്ത്രീ സമരത്തിൽ പങ്കെടുത്തു എന്ന കാരണം പറഞ്ഞു ടൃ.ലൂസിക്ക് എതിരെ നടപടി എടുത്തെങ്കിലും അല്മയരുടെ ശക്തമായ എതിർപ്പ് മൂലം അത് പിൻവലിക്കേണ്ടി വന്നു.
ഇത്തരം നീക്കങ്ങൾ ഇനിയും ആവർത്തിക്കും എന്നുള്ളതുകൊണ്ട് ഇതിനെ ചെറുക്കാനായി വിശ്വാസികൾക്ക് കൊടുക്കുന്ന ഒരു താക്കീതായി മാത്രമെ വട്ടോലി അച്ചനെതിരെയുള്ള കാരണം കാണിക്കൽ നോട്ടീസിനെ കാണാനാവൂ. അച്ചടക്കത്തിന്റെ വാൾ കാണിച്ച് വിശ്വാസികളുടെ ശബ്ദം തമസ്കരിക്കാമെന്ന് കരുതുന്നത് മൗഢ്യമാണ്. വട്ടോളിയച്ചൻ അഴിമതിക്കും അനീതിക്കും എതിരെ നിലകൊണ്ടപ്പോൾ... നീതി നിഷേധത്തിനെതിരെ സമരം ചെയ്തപ്പോൾ സഭയിൽ പ്രിയപ്പെട്ടവനായിരുന്നു. അതെ നീതി നിഷേധം സഭയിൽ നടന്നപ്പോൾ അതിനെതിരെ പ്രതികരിച്ചപ്പോൾ വട്ടോളിയച്ചൻ സഭാ വിരുദ്ധനായി....
ഈ അവസരത്തിൽ എഎംറ്റി താഴെ പറയുന്ന ആവശ്യങ്ങൾ KCBC യുടെ മുന്നിലും സീറോ മലബാർ സിനഡിനു മുന്നിലും വക്കുകയാണ്.
1) സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണം നേരിടുന്ന ബിഷപ്പുമാരിൽ പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്ന് മനസ്സിലായ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ മാത്യു അറക്കൽ, പാലാ ബിഷപ്പ് മാർ കല്ലറങ്ങാട്ട്, തൃശൂർ ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, മാനന്തവാടി രൂപതാ ബിഷപ്പ് മാർ ജോസ് പൊരുന്നേടം എന്നിവർ തൽസ്ഥാനത്ത് നിന്ന് മാറിനിന്നു് അന്വേഷണം നേരിടണം.
2) ആരോപണ വിധേയരായി സഭാ നടപടികൾ നേരിടുന്ന ബിഷപ്പുമാരുടെ പേരുകൾ പരിശുദ്ധ കുർബാനയിൽ ഉപയോഗിക്കാതിരിക്കുക.
3) ഓരോ രൂപതയിലും ലൈംഗിക സാമ്പത്തിക ആരോപണങ്ങൾ അന്വേഷിക്കാൻ അൽമായർക്ക് മുൻതൂക്കമുള്ള ഇന്റേണൽ കംപ്ളെയ്ന്റ് സെൽ രൂപീകരിക്കുക.
4) സാമ്പത്തിക ഇടപാടുകളിൽ കാനൻ നിയമങ്ങളും സിവിൽ നിയമങ്ങളും കർശനമായി പാലിക്കുക.
5) ഫാ. അഗസ്റ്റിൻ വട്ടോലിക്കെതിരായ കാരണം കാണിക്കൽ നോട്ടീസ് പിൻവലിക്കുക.
6. വിശ്വാസവഞ്ചന, ക്രിമിനൽ ഗൂഢാലോചന, സാമ്പത്തിക തിരിമറി എന്നീ കുറ്റങ്ങൾ ആരോപിക്കപ്പെട്ട കർദിനാൾ ആലഞ്ചേരിയെയും ലൈംഗിക പീഡനത്തിന് കുറ്റാരോപിതനായി ഭാരതത്തിൽ ആദ്യമായി ജയിലിൽ അടക്കപ്പെട്ട കത്തോലിക്കാ മെത്രാൻ ഫ്രാങ്കോയെയും സഭയിൽ എല്ലാ ചുമതലകളിൽ നിന്നും നീക്കം ചെയ്യുക...
സീറോ മലബാർ സിനസും കെ.സി.ബി.സിയും അനുകൂല തീരുമാനമെടുത്തില്ലെങ്കിൽ AMT അതിന്റെ പ്രവർത്തനം മറ്റു രൂപതകളിലേക്കും വ്യാപിപ്പിച്ച് ശക്തമായ മുന്നേറ്റം നടത്തും. ്രൈകസ്തവ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു കത്തോലിക്കാ സഭ ലക്ഷ്യം വച്ചു കൊണ്ട് വ്യാപകമായ പ്രവർത്തനങ്ങളുമായി AMT മുന്നോട്ടു വരും.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്