ചാലിയാറിലും ഇരവഞ്ഞിപ്പുഴയിലും ബ്ളൂ ആൽഗെ നിറഞ്ഞത് ഗെയിൽ അധികൃതരുടെ സൃഷ്ടിയോ? നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുംമുമ്പേ പുഴയ്ക്കു കുറുകെ പൈപ്പിടൽ പൂർത്തിയാക്കാൻ ഒരുക്കിയ തന്ത്രമെന്ന് ആക്ഷേപം; വെള്ളംമോശമാക്കി ഊർക്കടവ് റഗുലേറ്റർ തുറപ്പിക്കാൻ നീക്കമെന്ന് നാട്ടുകാർ; കോഴിക്കോട് നഗരത്തിലും നിരവധി പഞ്ചായത്തുകളിലും കുടിവെള്ളം മുട്ടിക്കുന്ന തരത്തിൽ പുഴകളിലെ വെള്ളം മലിനമായത് എങ്ങനെ?
ജാസിം മൊയ്തീൻ
കോഴിക്കോട്: കഴിഞ്ഞ കുറച്ചുദിവസമായി ചർച്ചയിലിരിക്കുകയാണ് കോഴിക്കോട്ട് ചാലിയാറിലും പോഷകനദിയായ ഇരവഞ്ഞിപ്പുഴയിലും വെള്ളത്തിൽ കാണപ്പെട്ട ബ്ളൂ ആൽഗെ പ്രതിഭാഗം. മുൻവർഷങ്ങളിലും ആൽഗെ ഉണ്ടായിരുന്നെങ്കിലും ഇക്കുറി അതിന്റെ അളവ് ക്രമാതീതമായി കൂടിയതോടെ ഇത് ഗെയിൽ പൈപ്പ്ലൈൻ സ്ഥാപിക്കാൻ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന ആക്ഷേപമാണ് ഉയരുന്നത്.
വേനലിലും ജല സമൃദ്ധമായ ഈ രണ്ട് പുഴകളിലെയും വെള്ളം ഊർക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ് തുറന്ന്വിട്ട് വറ്റിക്കാൻ വേണ്ടി ഗെയിൽ ആസൂത്രണം ചെയ്തതാണ് ഇരുപുഴകളിലെയും ബ്ലൂആൽഗ പ്രതിഭാസമെന്നാണ് പരാതി ഉണ്ടായിരിക്കുന്നത്.
ഗെയിൽ പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിനെതിരെ വ്യാപകമായിരുന്ന പ്രതിഷേധം ഇപ്പോൾ ഏകദേശം കെട്ടടങ്ങിയ സാഹചര്യമാണ്. അതിനാൽ എത്രയും പെട്ടെന്ന് പണികൾ പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് ഗെയിൽ അധികൃതർ. പുഴയ്ക്കു കുറുകെയുള്ള പൈപ്പ്ലൈൻ സ്ഥാപനം വേഗം പൂർത്തിയാക്കാനാണ് ഗെയിൽ ഉദ്ദേശിക്കുന്നത്.
എന്നാൽ ഇരുപുഴകളിലും ഇപ്പോഴും സമൃദ്ധമായി ജലമുള്ളത് ഗെയിലിനെ വലയ്ക്കുന്നുവെന്നും അതിനാൽ വെള്ളം തുറന്നുവിടാൻ തന്ത്രമൊരുക്കാനാണ് ഇപ്പോൾ ആൽഗെ പ്രതിഭാസം സൃഷ്ടിക്കപ്പെട്ടതെന്നുമാണ് ആക്ഷേപം.
ചാലിയാർ പുഴയിൽ അരീക്കോടിനടുത്തും, ഇരവഞ്ഞിപ്പുഴയിൽ കാരശ്ശേരിക്കടവിലുമാണ് ഗെയിലിന് പുഴമുറിച്ച് പൈപ്പിടേണ്ടിവരുന്നത്. എന്നാൽ ഊർക്കടവ് റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകൾ മുഴുവൻ താഴ്ത്തിയിട്ട നിലയിലായതിനാൽ ഇനി വേനൽ അവസാനിക്കുന്നത് വരെ പുഴയിൽ ഇപ്പോഴുള്ള ജലനിരപ്പ് അതേപടി തുടരും.
ഇത് പുഴയ്ക്കു കുറുകെ പൈപ്പിടാനുള്ള ഗെയിലിന്റെ പദ്ധതികൾക്ക് തടസ്സമാണ്. നിലവിൽ കൊച്ചി- മംഗലാപുരം ഗെയിൽ വാതക പൈപ്പ് ലൈനിൽ 25ലധികം സ്ഥലങ്ങളിൽ പുഴകൾക്ക് കുറുകെ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നുണ്ട്. ഇതിന്റെയെല്ലാം പണികളും നടക്കുന്നുണ്ട്. എന്നാൽ ഈ പുഴകളിലൊക്കെയും വേനലിന്റെ തുടക്കമായതിനാൽ ഇപ്പോൾ വെള്ളം കുറവാണ്. അടുത്തൊന്നും തടയണകളില്ലാത്തതും ഈ കാര്യത്തിൽ ഗെയിലിന് പണികൾ സുഗമമായി മുന്നോട്ട് കൊണ്ട് പോകാനുമാകും.
എന്നാൽ ഗെയിൽ പൈപ്പ് ലൈൻ മുറിച്ച്കടക്കുന്ന മറ്റു പുഴകളെ അപേക്ഷിച്ച് ഏറ്റവും അടുത്ത് ചാലിയാറിൽ തടയണകളുണ്ട്. വെള്ളത്തിനടിയിലൂടെ പൈപ്പ് കൊണ്ടുപോകാനുള്ള പദ്ധതികൾക്ക് ഇത് തടസ്സമാകും. ഇത് മുന്നിൽ കണ്ടാണ് ബ്ലൂ ആൽഗകളുടെ പേര് പറഞ്ഞ് ഇപ്പോൾ നിരവധി കുടിവെള്ള പദ്ധതികൾക്ക് ആശ്രയിക്കുന്ന ചാലിയാറിലെ ഊർക്കടവ് കവണക്കല്ല് റഗുലേറ്റർ കം ബ്രിഡ്ജിലെ ഷെട്ടറുകൾ തുറക്കണമെന്ന രീതിയിൽ പ്രചരണങ്ങൾ നടക്കുന്നത്. കാര്യം ശരിയാണ്.
ചാലിയാറിലും പോഷകപ്പുഴയായ ഇരവഞ്ഞിപ്പുഴയിവും വ്യാപകമായി പച്ചനിറത്തിലുള്ള പായലുകൾ കാണപ്പെട്ടു തുടങ്ങിയിട്ടുണ്ട്. എന്നാൽ മുൻ വർഷങ്ങളിലേതിലധികം പായലുകൾ ഇപ്പോൾ കാണുന്നത് ഗെയിലധികൃതർ പുഴയിൽ കൃത്യമമായി പായലുകൾ സൃഷ്ടിച്ചതാണെന്ന സംശയത്തിലാണ് പുഴയുടെ സമീപവാസികൾ. കഴിഞ്ഞ വർഷത്തിലും ഇത്തരത്തിൽ പായലുകൾ കണ്ടിരുന്നെങ്കിലും ഇത്രത്തോളമില്ലായിരുന്നെന്നും അവർ പറയുന്നു.
അന്നൊക്കെ ഇത് വെള്ളം ഇളക്കിവിടുന്നതോടെ തന്നെ നശിക്കുകയും ചെയ്തിരുന്നു. മാലിന്യം നിക്ഷേപിക്കുന്നതുകൊണ്ടാണ് ഇതുണ്ടാകുന്നതെങ്കിലും ഗെയിൽ പൈപ്പ് ലൈൻ കടന്ന് പോകുന്ന ഇടങ്ങളിൽ മാത്രം ഇത്ര അധികം ആൽഗെ നിരഞ്ഞത് എങ്ങനെയെന്ന് പുഴയുടെ സമീപവാസികൾ ചോദിക്കുന്നു. അതേ സമയം പുഴയിൽ കണ്ടെത്തിയ പായലുകൾ അപകടകാരികളാണെന്നും തത്കാലം പുഴയിലെ വെള്ളം ഉപയോഗിക്കുന്നത് നിർത്തിവയ്ക്കണമെന്നും സിഡബ്ല്യുആർഡിഎമ്മിലെ ശാസത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ചാലിയാറിൽ നിന്നും, ഇരവഞ്ഞിപ്പുഴയിൽ നിന്നുമുള്ള ചില കുടിവെള്ള പദ്ധതികൾ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
കോഴിക്കോട് കോർപ്പറേഷൻ, മഞ്ചേരി മുനിസിപ്പാലിറ്റി തുടങ്ങിയ സ്ഥലങ്ങളിലേക്കൊക്കെ ചാലിയാറിൽ നിന്നാണ് കുടിവെള്ളമെടുക്കുന്നത്. ഗെയിലിന്റെ വ്യാജ പ്രചരണത്തിൽ വിശ്വസിച്ച് റഗുലേറ്ററിലെ ഷട്ടറുകൾ തുറന്ന് വിട്ടാൽ ഈ പ്രദേശങ്ങളിലൊക്കെ കുടിവെള്ളം മുട്ടും. മാത്രമല്ല വാഴക്കാട്, മാവൂർ, ചീക്കോട്, കൊടിയത്തൂർ, അരീക്കോട് തുടങ്ങിയ പഞ്ചായത്തുകളിലെയൊക്കെ കൃഷിയും കിണറുമൊക്കെ ഈ പുഴകളെ ആശ്രയിച്ചുള്ളവയാണ്. കാലാകാലങ്ങളായി വേനലിൽ ഊർക്കടവ് പാലത്തിലെ ഷട്ടറുകളടച്ചാണ് ഇവിടങ്ങളിലൊക്കെ ജലക്ഷാമത്തിന് പരിഹാരം കാണാറുള്ളത്. ഈ സ്ഥിതി മാറുന്നതിന് വഴിവച്ചതിന് പിന്നിൽ ഗെയിൽ അധികൃതരാണെന്ന പ്രചരണം വ്യാപകമാണ് കോഴിക്കോട്ടും പരിസരങ്ങളിലും. പ്രത്യേകിച്ചും ഈ വേനൽ കടുത്തതാവുമെന്ന നിലയിൽ മുന്നറിയിപ്പുകൂടി ലഭിക്കുന്ന വേളയിൽ വലിയൊരു ജലക്ഷാമത്തിന് നഗരവും പരിസരങ്ങളും സാക്ഷ്യംവഹിക്കേണ്ടിവരുമോ എന്ന ആശങ്കയും ഉയരുന്നു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍