പാവങ്ങളെ സഹായിക്കാനുള്ള 'സേവ് എ ഫാമിലി' പദ്ധതിയുടെ പേരിൽ കാനഡയിൽ നിന്നും എടയന്ത്രത്ത് മെത്രാൻ സ്വരൂക്കൂട്ടിയത് കോടികൾ; 23 കോടി പിരിച്ചെടുത്തിട്ടും എത്ര സാധു കുടുംബങ്ങൾക്ക് സഹായം എത്തിച്ചു എന്നതിന് കണക്കില്ലെന്ന് ആരോപണം; കർദിനാളിനെതിരെ പടനയിക്കാൻ മുന്നിൽ നിന്ന സഹായ മെത്രാനെതിരെ നിരവധി ചോദ്യങ്ങൾ ഉയർത്തി മറുപക്ഷം: കോടികളുടെ കണക്കുകൾ കേട്ട് അന്തംവിട്ട് വിശ്വാസികളും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സീറോ മലബാർ സഭയിലെ ഭൂമി ഇടപാടുകളെ ചൊല്ലി തുടങ്ങിയ വിവാദം പുതിയ തലത്തിലേക്ക് നീങ്ങുന്നു. കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയെ പ്രതിക്കൂട്ടിൽ നിർത്താൻ വേണ്ടി ഒരു വിഭാഗം ആസൂത്രണം ചെയ്തതാണ് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങളെന്ന ആരോപണം ശക്തമായിരിക്കേ തന്നെ സഭയിലെ മറ്റ് പദ്ധതികളിലും സാമ്പത്തിക ക്രമക്കേട് നടക്കുന്നതായി ആരോപണം. കർദിനാളിനെതിരെ വൈദികരെ സംഘടിപ്പിക്കാൻ മുന്നിൽ നിന്ന സഹായ മെത്രാൻ സെബാസ്റ്റ്യൻ എടയന്ത്രത്തിന് എതിരായാണ് ആരോപണം ഉയരുന്നത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കാര്യങ്ങളിൽ അദ്ദേഹത്തിനും പങ്കുണ്ടെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. എന്നാൽ, കർദിനാളാണ് എല്ലാത്തിനും കാരണക്കാരനെന്നാണ് മാർ എടയന്ത്രത്തും അദ്ദേഹത്തെ അനുകൂലിക്കുന്നവരും പറയുന്നത്.
വിഷയത്തിൽ എടയന്ത്രത്തിനെതിരെയും ആരോപണങ്ങൾ ഉയർത്തി സോഷ്യൽ മീഡിയ വഴിയും മറ്റും രംഗത്തെത്തിയിരിക്കയാണ് കർദിനാളിനെ അനുകൂലിക്കുന്ന വിഭാഗം. ആലഞ്ചേരി പിതാവിനെതിരെ പട നയിച്ച സെബാസ്റ്റ്യൻ മാർ എടയന്ത്രത്ത് നേതൃത്വം കൊടുക്കുന്ന 'സേവ് എ ഫാമിലി' പദ്ധതിയുടെ ഭാഗമായി ക്രമക്കേടുകൾ ഉണ്ടെന്നാണ് ഒരു വിഭാഗം ഉന്നയിക്കുന്ന ആരോപണം. ഇത് സംബന്ധിച്ച് വിവിധ കോണുകളിൽ നിന്നും ഉയരുന്ന ആരോപണങ്ങളോട് മെത്രാൻ പ്രതികരിക്കണെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
സേവ് എ ഫാമിലി പദ്ധതിയിലേക്ക് പ്രതിവർഷം കോടികൾ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് പിരിച്ചെടുക്കുന്നുണ്ടെന്നും പാവങ്ങളെ സഹായിക്കാൻ വേണ്ടിയുള്ള ഈ പദ്ധതി പ്രകാരം എത്ര പാവങ്ങൾക്ക് സഹായം കിട്ടിയെന്ന കാര്യം അറിവില്ലെന്നും കർദിനാൾ അനുകൂലികൾ പറയുന്നു. കാനഡയിൽ നിന്നും പിതാവിന്റെ പേരിൽ ഉള്ള സേവ് എ ഫാമിലിക്ക് പ്രതിവർഷം വരുന്നത് കോടികളാണ്. അഭിവന്ദ്യ പിതാവ് മെത്രാൻ ആകുന്നതിനു മുൻപ് പതിമൂന്നു വർഷത്തോളം കാനഡയിൽ ഈ പദ്ധധിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുകയായിരുന്നു എന്ന കാര്യമാണ് ഇവർ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.
പലപ്പോഴും ഫണ്ട് വൈദികർ തന്നെ വകമാറ്റി ചിലവഴിക്കുന്നു എന്ന ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കാനഡയിലേക്കും വത്തിക്കാനിലേക്ക് വരെ പരാതി അയക്കുമെന്നും ഒരു വിഭാഗം പറയുന്നു. സേവ് എ ഫാമിലി പദ്ധതിയുടെ അമരത്ത് ഇപ്പോഴും സെബാസ്റ്റ്യൻ മാർ എടയന്ത്രത്താണെന്നതും ആരോപണം ശക്തമാകാൻ ഇടയാക്കുന്നു.
സെബാസ്റ്റ്യൻ എടയന്ത്രത്ത് മെത്രാൻ തലവനായിട്ടുള്ള സേവ് എ ഫാമിലി പദ്ധധിക്ക് കാനഡയിൽ നിന്നും വരുന്ന കോടിക്കണക്കിനു രൂപ പൊതുവേ കനേഡിയൻ ഫണ്ട് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇതിന്റെ വിനിയോഗം സംബന്ധിച്ച് എറണാകുളത്തുള്ള ചില വൈദികരോട് അന്വേഷിച്ചപ്പോൾ അവർക്ക് പോലും അറിയില്ല എന്നാണ് പറഞ്ഞത്. കാനഡയിൽ നിന്നും ലഭിച്ച രേഖകൾ പ്രകാരം പ്രതിവർഷം ശരാശരി നാലരലക്ഷം കനേഡിയൻ ഡോളർ (ഏകദേശം ഇരുപത്തി മൂന്നു കോടിയോളം രൂപ ) ഈ പദ്ധതിക്ക് ലഭിക്കുന്നുണ്ട്. ഈ ഫണ്ടിന്റെ വിനിയോഗവുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇപ്പോൾ വിവാദമായത്, സുതാര്യതക്ക് വേണ്ടി മുറവിളി കൂട്ടുന്നവർ ദയവായി ഇതിൽ വ്യക്തത വരുത്തി വിശ്വാസികളുടെ സംശയം ദൂരികരിക്കണം എന്ന് താഴ്മയോടെ അഭ്യർത്ഥിക്കുന്നു.- സോഷ്യൽ മീഡിയ വഴി ഒരു വിഭാഗം ഉന്നയിക്കുന്ന ചോദ്യം ഇതാണ്. ഇത് സംബന്ധിച്ച രേഖകളും ഇവർ പുറത്തുവിട്ടിട്ടുണ്ട്.
1964 ൽ ബോംബയിൽ നടന്ന അന്തർദേശിയ ദിവ്യകാരുണ്യ കോൺഗ്രസിൽ പാൾ ആറാമൻ മാർപാപ്പ ലോകത്തോട് നടത്തിയ ആഹ്വാനം ഉൾക്കൊണ്ടാണ് എറണാകുളം-അങ്കമാലി അതിരൂകളിൽ സേവ് എ ഫാമിലി പദ്ധതിക്ക് തുടക്കം കുറിച്ചത്. കാനഡ, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ ഉദാരമനസ്കരായ വ്യക്തികൾ കുടുംബങ്ങൾ പ്രസ്ഥാനങ്ങൾ അവരുടെ അനുദിന ചെലവ് ചുരുക്കി മിച്ചം വയ്ക്കുന്ന തുക ഇന്ത്യയിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെയും വ്യക്തികളുടെയും സമഗ്രവികസനത്തിനായി പങ്കുവെക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം. ഇത് വിവിധ രൂപതകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ നടന്നു വരുന്നത്.
പാവങ്ങളെ സഹായിക്കാനുള്ള ഈ പദ്ധതിയിലെ കനേഡിയൻ ഫണ്ടിന്റെ വിവരങ്ങൾ പുറത്തുവിടണമെന്നാണ് സഹായ മെത്രാനോട് ഒരു കൂട്ടർ ആവശ്യപ്പെടുന്നത്. വിവാദമായി ഭൂമി ഇടപാടുകളെ ചൊല്ലി സഭയ്ക്കുള്ളിൽ രണ്ട് ചേരി ഉയർന്നതോടൊണ് പരസ്പ്പരം കണക്കുകൾ വ്യക്തമാക്കണമെന്ന ചോദ്യങ്ങളും ഉയർന്നത്. നേരത്തെ, വൈദികസമിതി യോഗത്തിൽ കർദിനാളിനെ രൂക്ഷമായി വിമർശിക്കുന്ന സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിന്റെ സംഭാഷണം മറുനാടൻ നേരത്തെ പുറത്തുവിട്ടിരുന്നു. ഈ ഭൂമിയിടപാടിനെതിരെ സംസാരിച്ചപ്പോൾ തന്റെ വൈദികജീവിതത്തെപ്പോലും ചോദ്യംചെയ്യുന്ന നീക്കമുണ്ടായെന്നും കഴിഞ്ഞ നാലുവർഷമായി തന്നെ പേടിപ്പിച്ച് കാര്യങ്ങൾ കാണുകയാണെന്നുമാണ് സംഭാഷണത്തിൽ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് പറയുന്നത്. ഇത് അദ്ദേഹം എടുത്ത മുൻകൂർ ജാമ്യമാണെന്ന വിധത്തിലാണ് ആരോപണം.
സേവ് എ ഫാമിലിയുടെ ഭാഗമായി ഇടയ്ക്കിടെ മെത്രാൻ ഇടക്കിടെ കാനഡയിൽ സന്ദർശിക്കാറുണ്ടെന്നാണ് എതിരാളികൾ പറയുന്നത്. കേരളത്തിലേക്ക് കാനഡയിൽ നിന്നൊഴുകുന്ന പണത്തിന്റെ വിനയോഗവുമായി ബന്ധപ്പെട്ട നിരവധി ദുരൂഹതകളും നിലനിൽക്കുന്നതായും ആരോപണമുണ്ട്. ഭൂമി ഇടപാടിൽ കർദിനാളിനെ കുറ്റപ്പെടുത്തി കൊണ്ട് പരാതിയുമായി ഒരു വിഭാഗം രംഗത്തിറങ്ങിയപ്പോൾ മറുവശത്ത് ഇതിനെ പ്രതിരോധിക്കാൻ വേണ്ടി ഒരുക്കങ്ങളുമായി മറുവിഭാഗവും ശക്തമായി രംഗത്തെത്തി. ഇതോടെയാണ് സഭയ്ക്കാകെ നാണക്കേടുണ്ടാക്കുന്ന വിധത്തിൽ ആരോപണങ്ങൾ പുറത്തുവന്നതും.
കർദിനാളിനെ കരുവാക്കി യഥാർത്ഥ കുറ്റവാളികൾ രക്ഷപെടാൻ ശ്രമിക്കുകയാണ് എന്നൊണ് മറ്റൊരു വിഭാഗത്തിന്റെ ആരോപണം. എന്തായാലും അധികാര വടംവലിയുടെ ഭാഗമായാണ് ഈ വിവാദം ഉയർന്നുവന്നത് എന്നത് വ്യക്തമാണ്. അതേസമയം വിവാദമായ ഇടപാടിൽ പൊലീസ് അന്വേഷണം തുടങ്ങയിട്ടുണ്ട്. അതിനിടെ രൂപതയുടെ സ്ഥാപനങ്ങളുടെ ഭരണച്ചുമതല വീതിച്ചു നൽകിയതോടെ പ്രശ്നങ്ങൾക്ക് താൽക്കാലികമായി പരിഹാരം ഉണ്ടായെന്ന വാർത്തകളും പുറത്തുവന്നിരുന്നു. എന്തായാലും സഭയിലെ കോടികൾ സംബന്ധിച്ച ഇടപാടുകൾ സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയാകുമ്പോൾ വിശ്വാസികളും ആശയക്കുഴപ്പത്തിലാണ്. ഇരു കൂട്ടരും പരസ്പ്പരം ആരോപണങ്ങളുമായി നീങ്ങൂമ്പോൾ ഇതിലെ വസ്തുത എന്താണെന്ന് ആർക്കും ഒരു പിടിയുമില്ലെന്നതാണ് യാഥാർത്ഥ്യം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍