സുധീർ നമ്പ്യാർ അധികാര കേന്ദ്രങ്ങളിലെ ദല്ലാളായും വിലസിയോ? കണ്ണൂർ മെഡിക്കൽ കോളേജ് ഉടമകൾക്കു വേണ്ടി 300 ഏക്കർ കറുവാത്തോട്ടം കൃത്രിമം കാണിച്ചു വെളിപ്പിക്കാൻ ഒത്താശ ചെയ്തെന്നും ആരോപണം; കെഎസ്ഐഇ എംഡിയാക്കാൻ ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തിയെന്ന് മന്ത്രി ജയരാജന്റെ വിശദീകരണത്തിൽ തന്നെ വ്യക്തം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇടതും- വലതും ഭരിക്കുമ്പോഴും യാതൊരു കോട്ടവും തട്ടാതെ രണ്ട് സർക്കാറുകളുടെയും അനുഭാവികളായി നിന്ന് കാര്യങ്ങൾ നേടിയെടുക്കുന്ന ശക്തമായ ഒരു വിഭാഗം കേരളത്തിലുണ്ട്. ഇത് വൻകിടക്കാരായ മുതലാളിമാർ തന്നെയാണ്. ഏറ്റവും ഒടുവിൽ സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റ് വിഷയത്തിലും നടന്നത് ഇതുതന്നെയണ്. പ്രത്യക്ഷത്തിൽ രണ്ട് മുന്നണികളും ഏറ്റുമുട്ടിയപ്പോഴും ഇതിന്റെയെല്ലാം ഗുണഭോക്താക്കളായത് മുതലാളിമാരായിരുന്നു. ഇങ്ങനെ അധികാര കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ പ്രവർത്തിക്കുന്ന ദല്ലാൾമാരുടെ കൂട്ടത്തിൽ സിപിഐ(എം) എംപി പി കെ ശ്രീമതിയുടെ മകനുമുണ്ടോ? ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
തീർത്തും നിയമലംഘനമായ ഭൂമി ഇടപാടിൽ രേഖകൾ കൃത്രിമമായി പോലും മുതലാളിമാർക്ക് വേണ്ടി സുധീർ നമ്പ്യാർ എന്ന വ്യക്തി പ്രവർത്തിച്ചെന്നാണ് പുറത്തുവരുന്ന വിവരം. കണ്ണൂരിലെ അഞ്ചരക്കണ്ടിയിൽ സ്ഥിതി ചെയ്യുന്ന കണ്ണൂർ മെഡിക്കൽ കോളേജ് ഉടമകൾക്ക് വേണ്ടി ഭൂമി ഏറ്റെടുക്കാനുള്ള എല്ലാ സഹായവും ചെയ്തത് സുധീർ നമ്പ്യാരാണെന്ന് വ്യക്തമാക്കി വാർത്ത നൽകിയത് നാരദ ന്യൂസാണ്. അഞ്ചരക്കണ്ടിയിലെ കറുവാത്തോട്ടം ഭൂരേഖകളിൽ കൃത്രിമം കാണിച്ചു കൈക്കലാക്കാൻ മന്ത്രി ബന്ധു കൂടിയായ സുധീർ ഇടപെട്ടു എന്നാണ് ആരോപണം.
അഞ്ചരക്കണ്ടിയിൽ കണ്ണൂർ മെഡിക്കൽ കോളജു സ്ഥാപിക്കാൻ വേണ്ടി കൺസൾട്ടൻസി ജോലി ചെയ്തത് പി കെ സുധീറണെന്നും ഇതോടെ സൈറ്റ് ക്ലിയറിംഗിന് വേണ്ട എല്ലാ സഹായവും സുധീർ ഒരുക്കി നൽകിയെന്നുമാണ് ആക്ഷേപം. പയ്യന്നൂർ കോറോം സ്വദേശിയായ സബ് രജിസ്ട്രാർ ഓഫീസർ കെ വി പ്രഭാകരനെ ആറുമാസത്തേയ്ക്ക് അഞ്ചരക്കണ്ടി ഓഫീസിലേയ്ക്കു സ്ഥലം മാറ്റി കൊണ്ടുവന്നാണ് 2003ൽ കൃത്രിമം നടത്തിയ ആധാരം രജിസ്റ്റർ ചെയ്തതെന്നുമണ് പുറത്തുവരുന്ന വാർത്ത. പയ്യന്നൂർ കോറോം കണിച്ചി വീട്ടിൽ ചിണ്ടൻ നമ്പ്യാരുടെ മകനാണ് കെ വി പ്രഭാകരൻ. ആധാരം രജിസ്റ്റർ ചെയ്തതിനു ശേഷം ഇയാൾ ഈ ഓഫീസിൽ നിന്ന് സ്ഥലം മാറി പോവുകയും ചെയ്തു.
സുരേഷ് മൈക്കിൾ, നിർമ്മലാ മൈക്കിൾ എന്നിവരിനിന്നും കാന്തപുരം അബൂബക്കർ മുസ്ല്യാരാണ് മർക്കസ് സ്ഥലം വാങ്ങിയത്. 1686/2000 നമ്പർ വിലയാധാരപ്രകാരം കാന്തപുരം ഈ സൽ വാങ്ങിയത്. 2003 ജൂൺ 23ന് എ പി അബൂബേക്കർ മുസ്ലിയാർ പഴയങ്ങാടി സ്വദേശി അബ്ദുൽ ജബ്ബാറിനു നൽകിയ പവർ ഓഫ് അറ്റോർണിയിലും ഭൂമി തോട്ടമായിരുന്നു. അതേവർഷം അബ്ദുൽ ജബ്ബാർ ഈ വസ്തു 19 വയസുള്ള തന്റെ മകന്റെ പേരിൽ എഴുതിക്കൊടുത്തുകൊണ്ട് നാല് ആധാരങ്ങൾ രജിസ്റ്റർ ചെയ്തു. ഈ ആധാരങ്ങളിലാണ് വസ്തു കൃഷി ഭൂമിയല്ലെന്നും കാർഷികാവശ്യങ്ങൾക്കോ അനുബന്ധ പ്രവർത്തനങ്ങൾക്കോ ഉപയോഗിച്ചിട്ടേയില്ലെന്നും തിരുത്തിയത്. ഈ തിരുത്തിന് പിന്നീൽ സുധീറിന്റെ ഒത്താശയാണെന്നാണ് വാർത്തകൾ.
സബ് രജിസ്ട്രാർ ഓഫീസിൽ ഒരു ബുദ്ധിമുട്ടുമില്ലാതെ ആധാരം നടക്കാൻ ഇടനിലക്കാരനായി സുധീറായിരുന്നു. അഞ്ചരക്കണ്ടി വില്ലേജ് ഓഫീസിൽ പോക്കുവരവിനും ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. കാപ്പാട് പെരിങ്ങാലയിൽ അനന്തഭവനത്തിൽ കെ പി എം ഫൽഗുനനായിരുന്നു അക്കാലത്ത് വില്ലേജ് ഓഫീസർ. ഫൽഗുണന്റെ ഈ ബന്ധങ്ങൾ പരിശോധിച്ചാൽ ചെന്നു നിൽക്കുന്നത് സുധീറിലാണ്. പോക്കുവരവിന് ഒരാൾ സമീപിച്ചാൽ ആ ഭൂമി ഭൂപരിഷ്കരണ നിയമത്തിലെ പരിധിക്കു മുകളിലല്ലെന്ന് ഉറപ്പുവരുത്തേണ്ടത് വില്ലേജ് ഓഫീസറുടെ ചുമതലയാണ്. പഴയ തണ്ടപ്പേരിലെ ഭൂമിയുടെ ഇനവും പുതിയ ആധാരത്തിലെ ഭൂമിയുടെ ഇനവുമൊക്കെ ഒത്തുനോക്കേണ്ടതും വില്ലേജ് ഓഫീസറാണ്. ഇതൊന്നും എംപിയുടെ മകന്റെ ഇടപെടലിൽ നടന്നില്ലെന്നാണ് ആക്ഷേപം. പോക്കുവരവ് എളുപ്പത്തിൽ നടക്കുകയും ചെയ്തു.
മെഡിക്കൽ കോളജ് സ്ഥാപിക്കാനുള്ള ചുമതലയേറ്റ് കൺസൾട്ടൻസി ജോലിക്കിറങ്ങിയത് സാക്ഷാൽ സുധീർ നമ്പ്യാരാണ്. കണ്ണൂരിലെ പ്രമുഖ സിപിഐ(എം) നേതാക്കളുടെ ബന്ധുത്വം തുണയായതോടെ സുധീറിന് വേണ്ടി ജീവനക്കാർ എന്തുംചെയ്യാൻ തയയാറായി. ഇതോടെ ഈ ഭൂമി ഇടപാടും എളുപ്പത്തിൽ നടന്നു. ഈ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. ക്രിമിനൽ ഗൂഢാലോചന പരിശോധിക്കണമെന്ന നിർദേശവും ജേക്കബ് തോമസ് നൽകി കഴിഞ്ഞു. എന്നാൽ, ഉന്നത സിപിഐ(എം) നേതാവിന്റെ പുത്രനിലേക്ക് ഈ അന്വേഷണം നീളുമോ എന്ന് കണ്ടുതന്നെ അറിയണം.
ഇങ്ങനെ യുഡിഎഫിന്റെ കാലത്തുപോലും അധികാര ഇടനാഴികളിലെ ദല്ലാളായി സുധീർ വിലസിയെന്നാണ് പുറത്തുവരുന്ന സൂചന. ഈ വിവരമെല്ലാം പുറത്തുവരാൻ ഇടയാക്കിയത് കെഎസ്ഐഇ എംഡി സ്ഥാനത്ത് സുധീറിനെ നിയമിച്ചതാണ്. സുധീറിന്റെ നിയമനത്തെ ന്യായീകരിക്കാൻ വേണ്ടി ഇ പി ജയരാജൻ ഇന്നലെ ഇറക്കിയ വാർത്താക്കുറിപ്പിലെ വിവരങ്ങൾ പോലും തെറ്റായിരുന്നു. മാനദണ്ഡങ്ങളെല്ലാം ഇതിനായി കാറ്റിൽപ്പറത്തിയെന്ന് വ്യക്തമാക്കുന്നതാണ്.
പൊതുമേഖലാ സ്ഥാപനങ്ങളിലേയ്ക്കുള്ള മാനേജിങ് ഡയറക്ടർക്കു റിയാബിന്റെ പരസ്യത്തിൽ ആവശ്യപ്പെട്ട ഒരു യോഗ്യതയും സുധീർ നമ്പ്യാർക്കില്ലെന്നതിന് വ്യവസായ മന്ത്രിയുടെ പത്രക്കുറിപ്പുതന്നെ തെളിവാണ്. ഫേസ്ബുക്ക് പേജിലും ഇക്കാര്യം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ബിരുദധാരിയും നിലവിൽ ഒരു പ്രമുഖ സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ് സുധീർ എന്നാണ് മാദ്ധ്യമങ്ങൾക്കായി നൽകിയ വാർത്താക്കുറിപ്പിൽ ഇപി ജയരാജൻ പറയുന്നത്. എന്നാൽ, എംഡി സ്ഥാനത്തേക്ക് നിശ്ചയിച്ച യോഗ്യതയൊന്നും സുധീറിന് ഇല്ലെന്ന് വ്യക്തമാണ്.
എഞ്ചിനീയറിംഗോ തത്തുല്യ യോഗ്യതയോ, അല്ലെങ്കിൽ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദമോ ആണ് റിയാബിന്റെ പരസ്യത്തിൽ പറഞ്ഞിരുന്ന യോഗ്യത. ഈ രണ്ടു യോഗ്യതയും സുധീറിനില്ല. പ്രമുഖ സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പദവി എന്ന അവകാശവാദവും പൊള്ളയാണ്. മൂന്നു കമ്പനികളാണ് സുധീറിന്റെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇഫാമാ നാച്ചുറൽ ക്ലോത്തിങ് പ്രൈവറ്റ് ലിമിറ്റഡ്, ധാരണ ലൈവ്ലിഹുഡ് പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്, എസ്സെൻസ് കൺസൾട്ടൻസി സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് ആ സ്ഥാപനങ്ങൾ.
ഒരു ലക്ഷം രൂപ മൂലധനമുള്ള പ്രൈവറ്റ് കമ്പനിയാണ് ഇഫാമ. സുധീറിനു പുറമെ സുജിത് പത്മൻ കക്കിരിക്കൻ എന്നയാളാണ് ഡയറക്ടർ ബോർഡിലുള്ളത്. പത്തുലക്ഷം രൂപ മൂലധനമുള്ള കമ്പനിയാണ് ധാരണ. സുധീറിനും ഭാര്യ ധന്യ എം നായർക്കും പുറമെ കുഞ്ഞിപ്പീടിക പുതിയേടത്തു പത്മനാഭൻ നമ്പ്യാർ എന്നയാൾ കൂടി ഈ കമ്പനിയുടെ ഡയറക്ടർ ബോർഡിലുണ്ട്. മൂന്നാമത്തെ കമ്പനിയായ എസ്സെൻസ് കൺസൾട്ടൻസി ഒരു ലക്ഷം രൂപ മാത്രം മൂലധനമുള്ള കമ്പനിയാണ്.
എംഡി നിയമനത്തിനായി നൽകിയ യോഗ്യതകളൊന്നും തന്നെ സുധീറിനുണ്ടായിരുന്നില്ല. 15 വർഷത്തെ പ്രവൃത്തി പരിചയവും ഇതിന് ആവശ്യമായിരുന്നു. എന്നാൽ, ഈ യോഗ്യതയും സുധീറിനുണ്ടായിരുന്നില്ല. ഇങ്ങനെ എംഡിയായി നിയമിക്കാൻ സർക്കാർ നിഷ്കർഷിച്ച ഒരു യോഗ്യതയുമില്ലാത്ത സുധീർ നമ്പ്യാർ സ്ക്രീനിങ് കമ്മിറ്റിയുടെ അന്തിമപട്ടികയിൽ എങ്ങനെ ഉൾപ്പെട്ടു എന്ന ചോദ്യം തന്നെയാണ് അടിമുടി അട്ടിമറിയാണ് തന്റെ ബന്ധുവായ സുധീറിന് വേണ്ടി ഇ പി ജയരാജൻ നടത്തിയതെന്ന് വ്യക്തമാകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍