Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്‌നേഹമാണ് അഖില സാരമൂഴിയിൽ' എന്ന് വിശ്വസിച്ച ഞാൻ ചെറുപുഴ യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റുമായി സ്‌നേഹത്തിലായി; വിവാഹവും കടലോളവും സ്‌നേഹം വാഗ്ദാനം ചെയ്യ്ത മിഥിലാജ് ടി കെ എന്ന രാഷ്ട്രീയ പ്രമുഖൻ പക്ഷെ എന്റെയെല്ലാം കവർന്നെടുത്തു വിദൂരയിലൊരിടത്തു ഒളിവിൽ കഴിയുന്നു; ചതിയുടെ കനലുമായി നടന്നിരുന്ന കപട ഖദർ ധാരികളെ എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല: ചെറുപുഴ എന്ന ഗ്രാമത്തിൽ നിന്നും ഒരു പെൺകുട്ടി എഴുതുന്നു

സ്‌നേഹമാണ് അഖില സാരമൂഴിയിൽ' എന്ന് വിശ്വസിച്ച ഞാൻ ചെറുപുഴ യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റുമായി സ്‌നേഹത്തിലായി; വിവാഹവും കടലോളവും സ്‌നേഹം വാഗ്ദാനം ചെയ്യ്ത മിഥിലാജ് ടി കെ എന്ന രാഷ്ട്രീയ പ്രമുഖൻ പക്ഷെ എന്റെയെല്ലാം കവർന്നെടുത്തു വിദൂരയിലൊരിടത്തു ഒളിവിൽ കഴിയുന്നു; ചതിയുടെ കനലുമായി നടന്നിരുന്ന കപട ഖദർ ധാരികളെ എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല: ചെറുപുഴ എന്ന ഗ്രാമത്തിൽ നിന്നും ഒരു പെൺകുട്ടി എഴുതുന്നു

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പ്രമുഖയല്ലാത്ത എനിക്കെന്നു നീതി കിട്ടും? ചോദിക്കുന്നത് കണ്ണൂർ ജില്ലയിലെ ചെറുപുഴ ഗ്രാമത്തിൽ നിന്നും ഒരു പെൺകുട്ടിയാണ്. യൂത്ത് കോൺഗ്രസ് നേതാവായ യുവാവ് വിവാഹ വാഗ്ദാനം നൽകി എല്ലാം കവർന്നെടുത്ത ശേഷം വഞ്ചിച്ചു എന്നു പറഞ്ഞ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. രാഷ്ട്രീയക്കാരുടെ പിന്തുണയുള്ള യുവാവ് കേസിൽ നിന്നും രക്ഷപെടാൻ ശ്രമം നടത്തുകയാണെന്നും പെൺകുട്ടി ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

കോൺഗ്രസിന്റെ ചെറുപുഴ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായ മിഥിലാജ് ടി കെ എന്ന യുവാവുമായി പ്രണയത്തിലായിരുന്നുവെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയത് അമ്പിളി ജോസ് എന്ന പെൺകുട്ടിയാണ്. ഒരു ക്രിസ്തിയാനിയായ ഞാൻ മുസ്ലീമിനെ പ്രണയിച്ചത് ഒരു എടുത്തചാട്ടമോ ധീരതയോ അല്ലായിരുന്നുവെന്നും ഞങ്ങൾ രണ്ടും മനുഷ്യരാണല്ലോ എന്ന ബോധത്തിലാണ് പ്രണയിച്ചതെന്നും അമ്പിളി ഫേസ്ുക്ക് പോസ്റ്റിൽ പറയുന്നു.

താൻ വിശ്വാസിച്ച പ്രസ്ഥാനവും ആരോപണ വിധേയനൊപ്പം നിന്നുവെന്നും അമ്പിളി ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. സംഭവത്തിൽ പ്രതിയാക്കപ്പെട്ട വ്യക്തിയ മാതൃകാപരമായി ശിക്ഷിക്കണം എന്നാണ് യുവതി പറയുന്നത്. മറ്റു പെൺകുട്ടികൾക്ക് ഇത് സംഭവിക്കാതിരിക്കാൻ രാഷ്ട്രീയ സ്വാധീനത്തിൽ അകപ്പെട്ട വ്യവസ്ഥയ്ക്കെതിരെ ശബ്ദമുയർത്തി കൊണ്ടു തന്നെ മുന്നോട്ടു പോകുമെന്നും അമ്പിളി ഫേസ്‌ബുക്കിൽ കുറിക്കുന്നു.

പെൺകുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

പ്രമുഖയല്ലാത്ത എനിക്കെന്നു നീതി കിട്ടും?

പണത്തിനും രാഷ്ട്രീയബലത്തിനും മുന്നിൽ പിടിച്ചു നിൽക്കണമെങ്കിൽ കുറഞ്ഞപക്ഷം നമ്മളെല്ലാവരും ഓരോ പ്രമുഖരായിരിക്കണം. കണ്ണൂർ ജില്ലയിലെ ചെറുപുഴ എന്ന മലയോരകുടിയേറ്റ ഗ്രാമത്തിൽ ജനിച്ചു ജീവിക്കുന്ന ഞാൻ ഒരു പ്രമുഖയല്ലതായി പായി. 'സ്‌നേഹമാണു അഖില സാരമൂഴിയിൽ' എന്ന് വിശ്വസിച്ച ഞാൻ ചെറുപുഴ യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റുമായി സ്‌നേഹത്തിലായി. വിവാഹവും, കടലോളവും സ്‌നേഹം വാഗ്ദനം ചെയ്യ്ത മിഥിലാജ് ടി കെ എന്ന രാഷ്ട്രീയ പ്രമുഖൻ പക്ഷെ എന്റെയെല്ലാം കവർന്നെടുത്തു വിദൂരയിലൊരിടത്തു ഒളിവിൽ കഴിയുന്നു.

ഒരു ക്രിസ്തിയാനിയായ ഞാൻ മുസ്ലിമിനെ പ്രണയിച്ചത് ഒരു എടുത്തചാട്ടമോ ധീരതയോ അല്ലായിരുന്നു.. ഞങ്ങൾ രണ്ടും മനുഷ്യരാണല്ലോ എന്ന ബോധമാരുന്നു. അതെ മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രെട്ടറിയരുന്ന എനിക്ക്, ഞങ്ങൾക്കിടയിൽ ഒരേ ആശയത്തിന്റെ ഐക്യവുമുണ്ടാരുന്നു. പക്ഷെ ചതിയുടെ കനലുമായ് നടന്നിരുന്ന കപട ഖദർ ധാരികളെ എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. എല്ലാ വാഗ്ദാനങ്ങൾക്കുമൊടുവിൽ അയാൾ മുങ്ങി..

ഞാൻ കേസ്‌കൊടുത്തു. ആദ്യം അവർ എന്റെ മാനത്തിനിട്ട വില പത്തു ലക്ഷമാരുന്നു. ഞാൻ വിശ്വസിച്ച രാഷ്ട്രീയ പ്രസ്ഥാനവും അവന്റെയൊപ്പമാരുന്നു.. കഴിഞ ഡിസംബർ ആറിന് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച പരാതിയിൽ ഞാൻ കേസ് കൊടുക്കുമ്പോൾ മിഥിലാജ് കണ്ണൂരിലെ കോൺഗ്രസ് സിംഹം കെ സുധാകരനെ കാണാൻ പോയിരിക്കുകയാരുന്നു. അതിനു ശേഷം അവൻ ഒളിവിൽ പോയി. അവന്റെ രാഷ്ട്രീയ സ്വാധീനവും പണവും ഒളിവിൽ അവനു സസുഖം കഴിയാനുള്ള വീട്ടുവേല ചെയ്യ്തു കൊടുക്കുന്നു.

നീതി ആവശ്യപ്പെട്ടു ഞാൻ എല്ലാ നേതാക്കന്മാരെയും പോയി കണ്ടു. നടന്നേനെ ചെരുപ്പ് തേഞ്ഞതല്ലാതെ പ്രത്യകിച്ചു എനിക്കൊരു ഗുണവുംകിട്ടിയില്ല. ആദ്യം തന്നെ അവൻ ഖത്തറിലേക്കു കടന്നുവെന്നു പ്രചാരണമിറക്കി. അവനു പാസ്‌പോർട്ടില്ല എന്ന് കാര്യം മനസിലാക്കിയപ്പോൾ കേരളത്തിലെവിടോ ഉണ്ടെന്നും അന്വേഷിക്കാമെന്നും പൊലീസിന്റെ ഭാഷ്യം. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യപ്പെട്ട അവൻ സ്വന്തം നാട്ടിൽ ഒളിവിൽ താമസിക്കുന്ന കാര്യം എന്റെയൊരു സുഹൃത്തു വിളിച്ചറിയച്ചപ്പോൾ പൊലീസ് അനങ്ങിയില്ല.
ആർക്കൊക്കെയോ വേണ്ടി ആരൊക്കയോ വീട് പണി ചെയ്യുന്നു.

ഞാൻ വിശ്വസിച്ച പ്രസ്ഥാനവും എന്നെ വഞ്ചിച്ചുകൊണ്ടരിക്കുമ്പോൾ, ഒപ്പം കണ്ണൂരിലെ സിംഹവും കഴുതയുമൊക്കെ എതിര് നിന്നാലും ഞാൻ ഒറ്റയ്ക്ക് തന്നെ പോരാടും... മറ്റൊരു പെൺകുട്ടിക്കിതു സംഭവിക്കാതിരിക്കാൻ... രാഷ്ട്രീയ സ്വാധീനത്തിൽ അകപ്പെട്ട വ്യവസ്ഥയ്ക്കെതിരെ ശബ്ദമുയര്ത്തികൊണ്ടു തന്നെ മുന്നോട്ടു പോകും..

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP