കയ്യിൽ മുളകുപൊടി സ്പ്രേയുമായി റേഞ്ച് റോവറിൽ ചുറ്റിക്കറങ്ങും; റോഡിൽ തടസം സൃഷ്ടിക്കുന്നവരെ ആക്രമിക്കുന്നത് പതിവു പരിപാടി; ഒടുവിൽ ഇരയായത് ജെസിബി ഡ്രൈവർ; ഇടതിനും വലതിനും ഒരുപോലെ വേണ്ടപ്പെട്ട കോട്ടയത്തെ വ്യവസായി അലക്സ് വെള്ളാപ്പള്ളി മറ്റൊരു മുഹമ്മദ് നിസാമോ?
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: കയ്യിൽ കാശുണ്ടെങ്കിൽ എന്തുമാകാം എന്ന് ധരിക്കുന്ന ഒരു വിഭാഗം വ്യവസായികൾ കേരളത്തിൽ ഇപ്പോഴുമുണ്ട്. ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ അതിക്രൂരമായി മർദ്ദിച്ചുകൊന്ന കിങ്സ് ബീഡി ഉടമ മുഹമ്മദ് നിസാം ഏതാനും മാസങ്ങളായി അഴിയെണ്ണുകയാണ്. നീതിപീഠം കർക്കശ നിലപാട് സ്വീകരിച്ചതു കൊണ്ടാണ് അഴിക്കുള്ളിൽ നിന്നും ഇനിയും പുറത്തുവരാത്തത്. എന്നാൽ, ഒരു നിസാം ജയിലിൽ ആണെങ്കിലും നിസാമിനെ വെല്ലുന്നവർ പുറത്ത് ചുറ്റിയടിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്.
ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും ഒരുപോലെ വേണ്ടപ്പെട്ട കോട്ടയത്തെ ഒരു വ്യവസായി ആഡംബര കാറുമായി റോഡിൽ ഇറങ്ങിയാൽ നാട്ടുകാർക്ക് രക്ഷയില്ലാത്ത അവസ്ഥയാണ്. റോഡിൽ ആര് തനിക്ക് വിഘാതം സൃഷ്ടിച്ചാലും ആക്രമണകാരിയാകും ഇയാൾ. എന്നാൽ രാഷ്ട്രീയക്കാർക്കും പൊലീസുകാർക്കും മാദ്ധ്യമങ്ങൾക്കും പ്രിയപ്പെട്ടവൻ ആയതിനാൽ ആരെയും പേടിക്കേണ്ടെന്ന് മാത്രം. ആരെങ്കിലും പരാതി കൊടുത്താൻ പൊലീസ് കണ്ടില്ലെന്ന് ഭാവിക്കും. കർശന നടപടി വേണമെന്ന് വിധത്തിൽ അഭിപ്രായപ്പെട്ടാൽ ഭീഷണിപ്പെടുത്തുകയും ചെയ്യും. പ്രമുഖ ബിൽഡറായ അലക്സ് വെള്ളാപ്പള്ളിയാണ് ഇങ്ങനെ വിവാദ നായകനാകുന്നത്.
ലണ്ടനിൽ ഇറക്കുമതി ചെയ്ത റേഞ്ച് റോവർ കാറിലാണ് അലക്സ് വെള്ളാപ്പള്ളിയുടെ കറക്കം. കയ്യിൽ മുളകുപൊടി സ്പ്രേയും കരുതി ചുറ്റിയടിക്കുന്ന ഇദ്ദേഹം രണ്ടാഴ്ച്ച മുമ്പ് വീണ്ടും വിവാദനായകനായി. റോഡിൽ ആഡംബര വാഹനവുമായി ഇറങ്ങിയോ ഇയാളുടെ യാത്രയ്ക്ക് തടസ്സം സൃഷ്ടിച്ചു എന്ന കാരണത്താൽ പാവപ്പെട്ട ഒരു ജെസിബി ഡ്രൈവറെയാണ് വെള്ളാപ്പള്ളി ആക്രമിച്ചത്. വേണ്ടപ്പെട്ടവർ ബാബുജി എന്ന് വിളിക്കുന്ന അലക്സ് വെള്ളാപ്പള്ളിക്കെതിരെ മണർകാട് പൊലീസ് സ്റ്റേഷനിലാണ് ആക്രമിച്ചെന്നു കാണിച്ച് പരാതി ലഭിച്ചിരിക്കുന്നത്.
റേഞ്ച് റോവർ കാറിൽ മദ്യലഹരിയിൽ പാഞ്ഞെത്തിയ ഇയാൾ അകാരണമായി ജെസിബി ഡ്രൈവറെ ആക്രമിച്ചു എന്നാണ് ആരോപണം. പാറമ്പുഴയിൽ ജല അഥോറിറ്റിയുടെ ജോലികൾക്കായി റോഡിൽ കുഴിയെടുക്കുകയായിരുന്നു ഈ ജെസിബി ഡ്രൈവർ. ഈ സമയാത്താണ് അലക്സ് വെള്ളാപ്പള്ളി ഇതുവഴി വന്നത്. അർധരാത്രിയിൽ റോഡിൽ ഗതാഗതതടസമുണ്ടായതിനെ തുടർന്ന് ആദ്യം ഇയാൾ കാറിന്റെ ഹോൺ മുഴക്കി.
അമിതശബ്ദത്തിൽ അസഹ്യമായ രീതിയിൽ ഹോൺ മുഴക്കിയതോടെ ജെസിബി ഡ്രൈവർ ഇപ്പോൾ വാഹനം മാറ്റാമെന്ന് അറിയിച്ചു. എന്നാൽ, പറഞ്ഞു തീരും മുൻപ് റേഞ്ച് റോവറിന്റെ ഡോർ തുറന്നു പുറത്തിറങ്ങിയ അക്രമി, ജെസിബി ഡ്രൈവറുടെ കണ്ണിനു നേരെ മുളകുപൊടി സ്്രേപ പ്രയോഗിച്ചു എന്നാണ് പരാതി. കണ്ണിലും മൂക്കിലും അന്തരികാവയവങ്ങളിലും പുകച്ചിലും നീറ്റലും അനുഭവപ്പെട്ട ഡ്രൈവറെ ഉടൻ തന്നെ നാട്ടുകാരും ഒപ്പം ജോലി ചെയ്തിരുന്നവരും ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.
പിറ്റേന്ന് തന്നെ ഒപ്പമുണ്ടായിരുന്ന ജീവനക്കാർ ചേർന്ന് ജെസിബി ഡ്രൈവറുടെ പരാതി ഈസ്റ്റ് സിഐയ്ക്ക് എഴുതി നൽകി. എന്നാൽ മുട്ടാപ്പോക്ക് ന്യായങ്ങൾ പറഞ്ഞ് കേസ് അന്വേഷിക്കാതെ ഒഴിയുന്ന അവസ്ഥയാണ് നിലവിലുള്ളത്. പരാതി നൽകി രണ്ടാഴ്ച്ച പിന്നിട്ടിട്ടും പൊലീസ് യാതൊരു നടപടിയും ഇയാൾക്കെതിരെ സ്വീകരിച്ചിട്ടില്ല. റേഞ്ച് റോവർ കാറിന്റെ നമ്പർ സഹിതമാണ് നാട്ടുകാർ പരാതി നൽകിയിരുന്നത്. എന്നിട്ടും ഒന്നുമറിയാത്ത ഭാവത്തിലാണ് പൊലീസ്. കോട്ടയത്ത് റേഞ്ച് റോവർ കാർ നാലെണ്ണമുണ്ടെന്നും അലക്സാണോ പ്രതിയെന്ന് അന്വേഷിച്ചുവരികയാണെന്നും മണർകാട് എസ് ഐ സാജു വർഗീസ് പറഞ്ഞു. അദ്ദേഹത്തോടു ചോദിച്ചപ്പോൾ താനല്ലെന്നു പറഞ്ഞെന്നും താമസിയാതെ പ്രതിയെ പിടികൂടുമെന്നാണ് എസ് ഐ പറയുന്നത്. എന്നാൽ അലക്സിന്റെ വീട് പാറമ്പുഴയ്ക്കടുത്തുള്ള പേരൂരാണ്. ആ സമയത്ത് അതുവഴി റേഞ്ച് റോവറിൽ പോകാൻ മറ്റാരുമില്ല. പാതിരാത്രിയിൽ മദ്യപിച്ചു സഞ്ചരിക്കുന്ന ഇയാളുടെ ഗുണ്ടായിസത്തിനു വിധേയരായ നിരവധി പേർ സമീപപ്രദേശങ്ങളിലുണ്ട്. സ്വാധീനമുള്ളതിനാൽ പലരും പരാതിപ്പെടാൻ മടികാണിക്കുകയാണ്.
കോട്ടയത്തെ പ്രമാണി എന്ന നിലയിൽ മാദ്ധ്യമങ്ങളും ഒറ്റക്കെട്ടായി വാർത്ത മുക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതിയുടെ കോപ്പിയുമായാണ് മലയാള മനോരമ, മാതൃഭൂമി, ദീപിക തുടങ്ങിയ പത്രങ്ങളെ ജെസിബി ഡ്രൈവർ സമീപിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന ആക്ഷേപവുമുണ്ട്. മലയാള മനോരമയുടെ കോട്ടയം ഓഫിസ് അടക്കം പ്രധാന ഓഫിസുകളുടെയെല്ലാം അറ്റകുറ്റപണികളുടെ കരാർ ഇദ്ദേഹത്തിന്റെ കൺസ്ട്രക്ഷൻ കമ്പനിക്കാണ്. അതുകൊണ്ട് മനോരമയും ഈ വിഷയത്തിൽ മൗനം പാലിക്കുകയായിരുന്നു.
സമാനമായ രീതിയിൽ മുളകുപൊടി സ്േ്രപ പ്രയോഗിച്ചതിന്റെ പേരിൽ നിലവിൽ നാലു കേസുകൾ അലക്സ് വെള്ളാപ്പള്ളിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, ഈ കേസുകളിലൊന്നും തുടർനടപടികളുമായി മുന്നോട്ടു പോയില്ലെന്ന് മാത്രം. മുമ്പ് ആലപ്പുഴയിൽ കർഷക സംഘത്തിന്റെ പരിപാടിയിൽ പങ്കെടുക്കാൻ സിപിഐ(എം) നേതാവ് ഇ പി ജയരാജൻ ഈ റേഞ്ച് റോവർ കാറിൽ എത്തിയത് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഈ കാർ തന്നെയാണ് ഇപ്പോൾ വീണ്ടും വിവാദത്തിൽ പെട്ടിരിക്കുന്നത്. നാട്ടിൽ പ്രമാണിയും മാന്യനുമായി അറിയപ്പെടുന്നുണ്ടെങ്കിലും രാത്രിയിൽ മദ്യപിച്ച ശേഷമുള്ള ഇമ്മാതിരി സ്വഭാവങ്ങൾ ഇയാളുടെ നിയന്ത്രണത്തിനപ്പുറമാണെന്ന് അദ്ദേഹത്തെ അടുത്തറിയുന്നവർ പറയുന്നു. ഇപി ജയരാജനെ കൂടാതെ കോട്ടയത്തെ യുഡിഎഫ് രഷ്ട്രീയക്കാർക്കും വേണ്ടപ്പെട്ടവാണ് അലക്സ് വെള്ളാപ്പള്ളി. ഈ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു തന്നെയാണ് വെള്ളാപ്പള്ളിയുടെ ചുറ്റിക്കറങ്ങലും.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍