വാഗമണിലെ ഡിസി ബുക്സിന്റെ കോളജ് ഭക്ഷ്യവിഷബാധയെ തുടർന്ന് അടച്ചതിന് പിന്നാലെ കോളേജിനെതിരെ വൻ ആരോപണങ്ങളുമായി ഒരു വിഭാഗം; പുറത്തുനിന്ന് വാങ്ങിയ ചിക്കൻ മൂലം ഉണ്ടായ പ്രശ്നത്തിന് കോളേജിനെതിരെ ഒരുവിഭാഗം ഇല്ലാക്കഥകൾ മെനയുന്നുവെന്ന് ഡിസി രവി
ഇടുക്കി: ഭക്ഷ്യവിഷബാധയെ തുടർന്ന് വാഗമണിലെ ഡി. സി. ബുക്സിന്റെ ഉടമസ്ഥതയിലുള്ള കോളജ് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി (ഡി. സി. എസ് മാറ്റ് കോളജ്) അടച്ചിട്ടതിനെ ചൊല്ലി വിവാദം. കോളേജ് ക്യാന്റീനിലേക്ക് ചിക്കൻ നൽകിയിരുന്ന സ്റ്റാളിൽ നിന്ന് മോശം ചിക്കൻ എത്തിയതാണ് പ്രശ്നമായത്. ഇതോടെ ക്യാന്റീനിൽ നിന്ന് ബിരിയാണി കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ഒരാഴ്ചക്കുള്ളിൽ ഇടുക്കി ജില്ലയിൽ രണ്ടു കോളജുകളിലായി നൂറിലേറെ കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത് എന്നതിനാൽ ഇക്കാര്യത്തിൽ ജനങ്ങളും ആശങ്കയിലായി. മുതലക്കോടം ഹോളി ഫാമിലി കോളജ് ഓഫ് നഴ്സിംഗാണ് കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധയുണ്ടായ മറ്റൊരു കോളജ്. ഹോസ്റ്റലുകളിലെ ഭക്ഷ്യസുരക്ഷാ കാര്യത്തിൽ ആരോഗ്യ വകുപ്പും മറ്റ് വകുപ്പ് അധികൃതരും ഗുരുതരമായ അലംഭാവം കാട്ടുകയാണെന്നും ഇതിന് പിന്നാലെ ആരോപണമുയരുന്നുണ്ട്.
വാഗമൺ പുള്ളിക്കാനത്തു പ്രവർത്തിക്കുന്ന ഡി.സി.എസ് മാറ്റ് കോളജിൽ കഴിഞ്ഞ ഞായറാഴ്ചയാണ് ഭക്ഷ്യവിഷബാധയുണ്ടായത്. സംഭവത്തിൽ 72ഓളം കുട്ടികളാണ് അവശരായത്. 42 കുട്ടികളെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധ ഗുരുതരമായതിനാൽ കോളജ് അടച്ചിടാൻ അധികൃതർ നിർബന്ധിതരാകുകയായിരുന്നു.
ഭക്ഷ്യവിഷബാധ ഉണ്ടായതിന് പിന്നാലെ കോളേജിനെതിരെ ഒരു വിഭാഗം രക്ഷിതാക്കൾ ആരോപണവുമായി രംഗത്തുവരികയും ചെയ്തിരിക്കുകയാണിപ്പോൾ. ഡി. സി ബുക്സിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഡി. സി. എസ് മാറ്റ് കോളജിനെതിരെ വളരെ ഗുരുതരമായ ആരോപണങ്ങളാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും ഉന്നയിച്ചത്. ലക്ഷക്കണക്കിന് രൂപ സംഭാവനയും ഫീസും നൽകിയാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കുട്ടികൾ ഇവിടെ പ്രവേശനം നേടിയിട്ടുള്ളതെന്നും അഞ്ചുലക്ഷം മുതൽ 12 ലക്ഷം വരെ രൂപയാണ് കോഴ്സുകൾക്ക് കുട്ടികളിൽനിന്നും ഈടാക്കുന്നതെന്നും ഒരു വിഭാഗം രക്ഷിതാക്കളും വിദ്യാർത്ഥികളും ആരോപണം ഉന്നയിച്ചിരിക്കുകയാണ്.
അതേസമയം, ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കോളേജ് ഉടമ രവി ഡിസി മറുനാടനോട് പ്രതികരിച്ചു. ഭക്ഷ്യവിഷബാധയുണ്ടായത് കടയിൽ നിന്ന് എത്തിയ മോശം ചിക്കനിലൂടെയാണ്. സ്ഥിരമായി വാങ്ങുന്ന സ്ഥാപനമായിരുന്നു ഇത്. സംഭവത്തെ തുടർന്ന് അവർക്കെതിരെ ആരോഗ്യവകുപ്പ് നടപടിയും സ്വീകരിച്ചു. ക്യാന്റീൻ അടച്ചുപൂട്ടണമെന്ന് പരിശോധന നടത്തിയ ആരോഗ്യ വിഭാഗം അധികൃതർ ആവശ്യപ്പെട്ടിട്ടില്ല. ഇതിൽ നിന്നുതന്നെ കോളേജ് അധികൃതരുടെ ഭാഗത്തുനിന്നല്ല ഇക്കാര്യത്തിൽ വീഴ്ചയുണ്ടായതെന്ന് വ്യക്തമാണ്.
പക്ഷേ, ഇപ്പോൾ കേരളത്തിൽ സ്വാശ്രയ കോളേജുകൾക്കെതിരെ നടക്കുന്ന സമരത്തിന്റെ ഭാഗമായി മാറ്റ് കോളേജിനെതിരെയും ഇല്ലാത്ത ആരോപണങ്ങൾ ഒരു കൂട്ടർ ഉന്നയിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. ഇതിന്റെ ഭാഗമായി കോളേജിൽ വൻതുക തലവരി വാങ്ങുന്നുവെന്ന് പ്രചരിപ്പിക്കുകയാണ്. തുടക്കത്തിൽ അഡ്മിഷൻ നൽകിയ ചിലർക്ക് അങ്ങോട്ട് പണം നൽകി പോലും പഠിപ്പിക്കാൻ തയ്യാറായിട്ടുണ്ടെന്നും ലാഭേച്ഛ കൂടാതെ ജനകീയമായാണ് കോളേജ് പ്രവർത്തിക്കുന്നതെന്നും രവി ഡിസി പറഞ്ഞു.
അദ്ധ്യാപകർക്കു പ്രത്യേകം മെസിൽനിന്നാണ് ഭക്ഷണവും വെള്ളവുമെത്തുന്നതെന്ന ആരോപണമാണ് ഒരു വിഭാഗം രക്ഷിതാക്കളും വിദ്യാർത്ഥികളും ഇപ്പോഴത്തെ സംഭവത്തിന് ശേഷം ആരോപണം ഉന്നയിച്ചിട്ടുള്ളത്. സംഭവദിവസം കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ കോളജ് അധികൃതർ തയാറായില്ലെങ്കിലും സ്ഥിതി ഗുരുതരമായപ്പോൾ ഏതാനും പേരെ രാത്രിയിൽ മൂലമറ്റത്തെ ആശുപത്രിയിലെത്തിച്ചു. നില വഷളായതോടെ പിറ്റേന്ന് ശേഷിക്കുന്ന കുട്ടികളെയും ആശുപത്രിയിലെത്തിക്കേണ്ടി വന്നു.
രക്ഷിതാക്കളോട് കുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ തിങ്കളാഴ്ച മൊബൈൽ സന്ദേശം അയയ്ക്കുകയായിരുന്നു. പ്രൊജക്ട് വർക്കുകൾ തീർക്കാനാണ് അവധിയെന്നായിരുന്നു സന്ദേശത്തിൽ അറിയിച്ചതെന്നും അവർ ആരോപിച്ചു. ഭക്ഷണത്തെക്കുറിച്ചോ, മറ്റെന്തെങ്കിലും അസൗകര്യങ്ങളെക്കുറിച്ചോ പരാതിപ്പെട്ടാൽ ബ്രിഗേഡിയർ എന്നറിയപ്പെടുന്നയാൾ എത്തി കൂട്ടികളോട് കയർക്കുമെന്നാണ് മറ്റൊരു ആരോപണം. ഭക്ഷ്യവിഷബാധ സംബന്ധിച്ച വിവരങ്ങൾ പുറത്താകുകയും സംഭവം വിവാദമാകുകയും ചെയ്തതോടെ ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ഭക്ഷ്യാവശിഷ്ടങ്ങളുടെ സാമ്പിൾ ശേഖരിച്ചു. എസ്. എഫ്. ഐ പ്രവർത്തകർ കോളജിലെത്തി ബഹളമുണ്ടാക്കിയതിനെ തുടർന്ന് ഡിവൈ. എസ്. പിയുടെ നേതൃത്വത്തിൽ പൊലിസും കോളജിലെത്തി.
എന്നാൽ ഭക്ഷ്യവിഷബാധയുണ്ടായി എന്ന സംഭവമൊഴിച്ചാൽ കോളേജിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഒരു വിഭാഗം ഉന്നയിക്കുന്നതെന്നും ചിലരുടെ വ്യക്തിവിരോധമാണ് ഇതിന് പിന്നിലെന്നും രവി ഡിസി പറഞ്ഞു. ഒരു എംബിഎ വിദ്യാർത്ഥിയുടെ അച്ഛന്റെ നേതൃത്വത്തിലാണ് ഇത്തരത്തിൽ ആരോപണം ഉന്നയിക്കുന്നത്. ഇപ്പോൾ എംബിഎ പരീക്ഷയുടെ സമയമായതിനാൽ പരീക്ഷയെഴുതുന്നവരെ ഒഴികെ മറ്റുള്ളവർക്ക് അവധി നൽകുകയായിരുന്നു. ആരോപണം ഉന്നയിച്ചയാളുടെ മകനും പരീക്ഷയ്ക്ക് ഇരിക്കണം. ആ കുട്ടിക്ക് പരീക്ഷയെഴുതണമെന്ന് ഉണ്ടെന്നും എ്ന്നാൽ അതിന് സമ്മതിക്കാതെ അച്ഛൻ കൂട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നും രവി ഡിസി പറയുന്നു.
ബി. എസ്സി നഴ്സിങ് വിദ്യാർത്ഥികൾക്കാണ് കഴിഞ്ഞ ദിവസം തൊടുപുഴ മുതലക്കോടത്തെ കോളജ് ഹോസ്റ്റലിൽനിന്നും ഭക്ഷ്യവിഷബാധയേറ്റത്. 20 കുട്ടികളാണ് ഛർദിയും തലവേദനയും മറ്റുമായി അവശരായത്. പുറത്തുനിന്നു ഭക്ഷണം വാങ്ങിക്കഴിച്ചവർക്കാണ് പ്രശ്നമുണ്ടായതെന്നാണ് അധികൃതരുടെ നിലപാട്. എന്നാൽ കുട്ടികൾ ഇത് നിഷേധിച്ചു. ഇപ്പോഴും രണ്ടുകുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇവിടെയും ആഗോര്യവകുപ്പ് പരിശോധന നടത്തി. കഴിഞ്ഞ വർഷം കട്ടപ്പന സെന്റ് കോളജ് ഹോസ്റ്റലിലെ നഴ്സിങ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയുണ്ടാവുകയും തുടർന്ന് രക്ഷിതാക്കളെ അറിയിക്കാതെ കുട്ടികളെ ഹോസ്റ്റലിൽ വച്ചു ചികിത്സ നൽകുകയും ചെയ്തിരുന്നു. കുട്ടികളുടെ മൊബൈൽ ഫോണും ലാപ് ടോപ്പും മറ്റും അധികൃതർ പിടിച്ചുവച്ചു സംഭവം രഹസ്യമാക്കിവച്ചത് വിവാദങ്ങളുണ്ടാക്കിയിരുന്നു. ഇതേ തരത്തിൽ ജില്ലയിലെ നിരവധി ഹോസ്റ്റലുകളിൽ ഭക്ഷ്യസുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ട്. പീരുമേട് ആർ. എം. എസിലും കട്ടപ്പന കോടാലിപ്പാറ ട്രൈബൽ ഹോസ്റ്റലിലും മൂന്നാറിലെ വിദ്യാർത്ഥികളുടെ ഹോസ്റ്റലിലും കഴിഞ്ഞ നാളുകളിൽ ഭക്ഷ്യവിഷബാധയിൽ നിരവധി കുട്ടികൾ ആശുപത്രിയിലായ സംഭവം ഉണ്ടായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍