കെഎസ്ആർടിസിയുടെ സേവനങ്ങൾ ജനങ്ങളെ അറിയിക്കുന്ന സ്വകാര്യബ്ളോഗും വെബ്സൈറ്റും പൂട്ടിക്കാൻ മുൻ എംഡിയുടേയും ജനറൽ മാനേജരുടേയും ചരടുവലി; ശമ്പളം നൽകാൻപോലും കാശില്ലാത്ത കോർപ്പറേഷൻ സൈറ്റും ബ്ളോഗും പൂട്ടിക്കാൻ ചെലവിടുന്നത് ലക്ഷങ്ങൾ; രാജമാണിക്യം ഉടൻ ഇടപെടുമെന്ന പ്രതീക്ഷയിൽ സൈറ്റുടമയും ബ്ളോഗ് പ്രവർത്തകരും
അരുൺ ജയകുമാർ
തിരുവനന്തപുരം: നഷ്ടത്തിലോടുന്ന കെഎസ്ആർടിസിയെ കട്ടപ്പുറത്താകുന്നതിൽ നിന്നും രക്ഷിക്കാനായി ഭഗീരത പ്രയത്നം തന്നെ നടത്തേണ്ടിവരുമെന്ന കാര്യത്തിൽ ആർക്കും തന്നെ സംശയമില്ല. ഈ അഭിപ്രായത്തോട് കെഎസ്ആർടിസി ജീവനക്കാരുടെ സംഘടനകൾ രാഷ്ട്രീയ ഭേദമന്യെ യോജിക്കുകയും ചെയ്യുന്നു. കെഎസ്ആർടിസി നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ്. തൊഴിലാളി പ്രശ്നങ്ങളും കടബാധ്യതകളും സ്വകാര്യ ലോബികളെ സഹായിക്കുന്നുവെന്ന ആരോപണങ്ങളുമെല്ലാം നേരിടുന്ന കെഎസ്ആർടിസി ഇപ്പോൾ നേരിടുന്ന ആരോപണം ജനങ്ങൾക്ക് ഗുണം ചെയ്യുന്ന വെബ്സൈറ്റുകൾ ഇല്ലാതാക്കാൻ മുൻ കെഎസ്ആർടിസി എംഡി ലക്ഷങ്ങൾ ചെലവഴിക്കുന്നുവെന്നതാണ്
ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായ ആനവണ്ടി ഡോട് കോം, കെഎസ്ആർടിസിബ്ളോഗ് ഡോട് കോം എന്നീ വെബ്സൈറ്റുകൾ പൂട്ടിക്കാൻ മുൻ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ ലക്ഷങ്ങളുടെ നികുതിപ്പണം ചെലവഴിക്കുന്നതായാണ് ആരോപണം. കേരളത്തിൽ കെഎസ്ആർടിസി നടത്തുന്ന എല്ലാ സർവീസുകളെയും കുറിച്ചുള്ള വിവരങ്ങളാണ് ഇരു വെബ്സൈറ്റുകളിലുമുള്ളത്. ഓരോ സർവീസും ഏതൊക്കെ സ്റ്റാൻഡുകളിൽ ഏതു സമയത്ത് എത്തുമെന്നതടക്കമുള്ള വിവരങ്ങൾ സൈറ്റുകൾ നല്കുന്നു.ഒരുവിധ ചാർജ്ജും ഈടാക്കാതെ നടത്തുന്ന ഈ വെബ്സൈറ്റുകൾ പൂട്ടിക്കാൻ കെഎസ്ആർടിസിയുടെ എംഡി ആയിരുന്ന ആന്റണി ചാക്കോ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്നാണ് വെബ്സൈറ്റുകളുടെ ഉടമസ്ഥനായ സുജിത് ഭക്തൻ ഫേസ്ബുക്കിലൂടെ ആരോപിച്ചിരിക്കുന്നത്.
കൈസ്ആർടിസിയെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ പുതിയ കർമ്മ പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്. മൂലധന നിക്ഷേപത്തിന് വിനിയോഗിക്കേണ്ട പണമെടുത്താണ് ഇപ്പോൾ കെഎസ്ആർടിസിയിൽ ശമ്പളവും പെൻഷനുമുൾപ്പടെയുള്ള ആനുകൂല്യങ്ങൾ ജീവനക്കാർക്കും പെൻഷൻ പറ്റിയവർക്കും നൽകുന്നത്. ദിവസ വരുമാനത്തിനെക്കാൽ വലിയ ബാധ്യതയാണ് കെഎസ്ആർടിസിക്ക് ഉള്ളത്. ഇത്തരം അവസ്ഥ നിലനിൽക്കുമ്പോഴാണ് കെഎസ്ആർടിസിക്കും ജനങ്ങൾക്കും ഗുണമുള്ള വെബ്സൈറ്റുകളെ പൂട്ടിക്കാൻ ശ്രമം നടക്കുന്നത്. പുതിയ സർക്കാർ വന്നശേഷം രാജമാണിക്യത്തെ കെഎസ്ആർടിസി എംഡിയായി നിയമിക്കുകയും ചെയ്തു. അനാവശ്യമായി പണം ചെലവാക്കി വെള്ളാനയായി മാറുന്ന ഇത്തരം സംഭവങ്ങൾ എംഡിയുടെ ശ്രദ്ധയിൽ പെടുത്തുകയാണ് വെബ്സൈറ്റ ഉടമകളുടെ ലക്ഷ്യം.
കെഎസ്ആർടിസിബ്ളോഗ് ഡോട് കോം എന്ന വെബ്സൈറ്റ് പൂട്ടിക്കാൻ ആന്റണി ചാക്കോ നോട്ടീസ് അയച്ചിരുന്നു. അത് വിജയിക്കാതിരുന്ന പശ്ചാത്തലത്തിൽ കർണാടകത്തിലെ കെഎസ്ആർടിസിയെ കൂട്ടുപിടിച്ച് ട്രേഡ്മാർക് ലംഘനത്തിന്റെ പേരിൽ നോട്ടീസ് അയപ്പിച്ചു. കാരണം കെഎസ്ആർടിസി എന്ന ട്രേഡ്മാർക് സ്വന്തമാക്കിയിരിക്കുന്നത് കർണാടകയാണ്. ഇതിനുപുറമേ ആളുകൾ കളിയാക്കി വിളിക്കുന്ന ആനവണ്ടി എന്ന പേരും കെഎസ്ആർടിസിയെക്കൊണ്ട് ട്രേഡ്മാർക് ആയി എടുപ്പിച്ചിരിക്കുകയാണ് ആന്റണി ചാക്കോയെന്ന് സുജിത് ആരോപിക്കുന്നു. കടത്തിൽപ്പെട്ടു ശ്വാസംമുട്ടുന്ന കെഎസ്ആർടിസിയെക്കൊണ്ട് ഇതിനായി ലക്ഷങ്ങൾ ചെലവഴിച്ചിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
മാസാമാസം കൃത്യമായി ശമ്പളവും പെൻഷനും കൊടുക്കാൻ പോലും നട്ടം തിരിയുന്ന കെ എസ് ആർ ടി സിയുടെ ഇത്തരത്തിലുള്ള അധിക ചെലവും ധൂർത്തും നിയന്ത്രിക്കാൻ സർക്കാർ കാര്യമായി ഇടപെടുക തന്നെ വേണം. അതോടൊപ്പം തന്നെ ട്രേഡ്മാർക്ക് വിഷയത്തിൽ മുൻ എം ഡി ആന്റണി ചാക്കോ, മുൻ ജനറൽ മാനേജർ സുധാകരൻ, ചീഫ് ലോ ഓഫീസർ എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണവും ഉണ്ടാകണമെന്നും സുജിത് ആവശ്യപ്പെടുന്നു.
ആനവണ്ടി ഡോട് കോം എന്ന വെബ്സൈറ്റ് പൂട്ടിക്കാൻ വേണ്ടി മാത്രമാണ് ഈ പേരിൽ ട്രേഡ്മാർക് എടുത്തിരിക്കുന്നത്. ഇതോടൊപ്പം തന്നെ എറണാകുളത്തുള്ള ഒരു സ്ഥാപനവുമായി ചേർന്ന് മറ്റു ചില വാക്കുകളും ട്രേഡ്മാർക് ആക്കാൻ അപേക്ഷ നല്കുകയുണ്ടായി. ഈയിനത്തിൽ ലക്ഷങ്ങളുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് സുജിത്തിന്റെ ആരോപണം. ആനവണ്ടി ഡോട് കോം പൂട്ടണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയയ്ക്കുകയാണെങ്കിൽ നിയമത്തിന്റെ ഏതറ്റംവരെ പോകുമെന്നും കെഎസ്ആർടിസിയിലെ അഴിമതികൾ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കുന്നു.
ജനങ്ങൾക്ക് ഉപകാരപ്രദമായ വെബ്സൈറ്റ് പൂട്ടിക്കാനുള്ള ശ്രമത്തെ ഏതറ്റം വരെയും പോയി തടയുമെന്നാണ് സുജിത്തിന്റെ പ്രതികരണം.വെബ്സൈറ്റ് പൂട്ടിക്കാനുള്ള ശ്രമത്തിനെതിരെ പൊതുജനവും കടുത്ത അമർഷത്തിലാണ്. ജനങ്ങൾക്ക് സഹായകമാകുന്ന സേവനങ്ങൾ നിർത്തലാക്കിച്ചിട്ട് ഈ കൊള്ളസംഘം എന്താണ് ഉദ്ദേശിക്കുന്നത് എന്നുൾപ്പടെയാണ് പലരുടേയും പ്രതികരണങ്ങൾ.
സുജിത്തിന്റെ ബ്ലോഗിന്റെ പൂർണരൂപം
KSRTCBlog ഉം ആനവണ്ടിയും പൂട്ടിക്കാൻ KSRTC ചെലവാക്കുന്നത് ലക്ഷങ്ങൾ
2013 ജനുവരിയിൽ രജിസ്റ്റർ ചെയ്ത ഉപയോഗിച്ച് വരുന്ന aanavandi.com എന്ന വെബ്സൈറ്റ് KSRTC യുടെ ബസ്സ് സമയ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. 2008 മുതൽ ചെയ്തുവരുന്ന KSRTCBlog.com എന്ന വെബ്സൈറ്റ് പൂട്ടിക്കാനായി പഴയ എം ഡി ആന്റണി ചാക്കോ നോട്ടീസ് അയച്ചിരുന്നത് ആരും മറന്ന് കാണില്ലല്ലോ, അത് നടക്കാത്തതുകൊണ്ട് കർണാടകാ ആർ ടി സിയെ കൂട്ടുപിടിച്ച് ട്രേഡ്മാർക്ക് വയലേഷൻ എന്ന് കാണിച്ച് അവരെക്കൊണ്ട് നോട്ടീസ് അയപ്പിച്ചു. അതോടൊപ്പം തന്നെ 'ആനവണ്ടി' എന്ന പേരിന് കേരളാ ആർ ടി സി ട്രേഡ്മാർക്ക് അപേക്ഷിച്ച് കേവലം ഒരു വർഷത്തിനുള്ളിൽ തന്നെ അത് സ്വന്തമാക്കി എടുത്തു.
KSRTC യെ ആളുകൾ കളിയാക്കി വിളിക്കുന്ന ആനവണ്ടി എന്ന പേരിന് ട്രേഡ്മാർക്ക് എടുത്തത് aanavandi.com എന്ന ഞങ്ങളുടെ വെബ്സൈറ്റും ആപ്പും പൂട്ടിക്കാൻ ആണെന്നതിന് യാതൊരു സംശയവുമില്ല. അതോടൊപ്പം തന്നെ എറണാകുളത്തുള്ള ഒരു സ്ഥാപനവുമായി ചേർന്ന് യാതൊരു ഉപയോഗവുമില്ലാത്ത പത്തിലധികം വാക്കുകൾക്ക് KSRTC ട്രേഡ്മാർക്ക് അപേക്ഷിച്ചു. ഈ വകയിൽ ലക്ഷങ്ങളുടെ അഴിമതിയും KSRTC യിൽ നടന്നിട്ടുണ്ട്. നമ്മുടെയൊക്കെ നികുതിപ്പണം ആണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. KSRTC എന്ന പേരിന് ട്രേഡ്മാർക്ക് സ്വന്തമാക്കാൻ സാധിക്കാതെ വന്നപ്പോൾ 'ആനവണ്ടി' എന്ന പേരിന് ട്രേഡ്മാർക്ക് സ്വന്തമാക്കി പഴയ എം ഡി ആന്റണി ചാക്കോ മാതൃക ആയി.
സദുദ്ദേശത്തോട് കൂടി മുന്നോട്ട് പോകുന്ന ഒരു ബ്ലോഗ് പൂട്ടിക്കാനായി ഇത്തരം ചീപ്പ് പരിപാടികൾ ചെയ്യാൻ നാണമുണ്ടോ കെ എസ് ആർ ടി സി ഉദ്യോഗസ്ഥർക്ക്? KSRTC ബ്ലോഗിനെ ഉദ്യോഗസ്ഥർ ഭയക്കുന്നത് എന്തിനാണ്? ജനോപകാരപ്രദമായ കാര്യങ്ങൾ മാത്രം ചെയ്യുന്ന ആനവണ്ടി ബ്ലോഗിനെ പൂട്ടിക്കണം എന്ന് ആർക്കാണ് നിർബന്ധം?
വിവിധ ക്ലാസ്സുകളിലായി പത്ത് ട്രേഡ്മാർക്കുകൾ ആണ് കെ എസ് ആർ ടി സി അപേക്ഷിച്ചിരിക്കുന്നത്. ഒരു ട്രേഡ്മാർക്ക് അപേക്ഷിക്കുന്നതിന് സാധാരണ ഗതിയിൽ ഇരുപതിനായിരത്തോളം രൂപ ചെലവ് വരും. കർണാടകാ ആർ ടി സി ക്ക് ക്ലാസ്സ് 37 ൽ KSRTC എന്ന വാക്കിന് ട്രേഡ്മാർക്ക് രജിസ്റ്റർ ചെയ്തുകിട്ടിയിട്ടുണ്ട്. അതിനെതിരെ കേരളാ ആർ ടി സി അപ്പീലും ചെയ്തിട്ടുണ്ട്.
അപ്പീൽ ചെയ്യുന്നതിന് പുറമെ 37,39 എന്നീ ക്ലാസ്സുകളിൽ KSRTC എന്ന പേരിന് ട്രേഡ്മാർക്ക് അപേക്ഷിക്കുന്നത് അംഗീകരിച്ച് കൊടുക്കാവുന്ന കാര്യമാണ്. ഇതിന്റെ മറവിൽ യാതൊരു ലോജിക്കും ഇല്ലാതെ 1) KERALA STATE KSRTC ROAD TRANSPORT CORPORATION 2) Kerala State RTC KSRTC 3) KSRTC Super Fast 4) KSRTC KERALA STATE ROAD TRANSPORT CORPORATION 5) AANAVANDI എന്നീ വാക്കുകൾക്ക് ട്രേഡ്മാർക്ക് അപേക്ഷിച്ചിരിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.
അത് മാത്രമല്ല, മറ്റൊന്നിനും ട്രേഡ്മാർക്ക് കിട്ടാത്തതുകൊണ്ടും, ആനവണ്ടി എന്ന കളിയാക്കിയുള്ള വിളിപ്പേരിനെ സ്വന്തം ട്രേഡ്മാർക്ക് ആണെന്ന് കാണിച്ച് അപേക്ഷിച്ചത് എന്തിനു വേണ്ടി എന്ന് പകൽ പോലെ വ്യക്തവുമാണ്.
മാസാമാസം കൃത്യമായി ശമ്പളവും പെൻഷനും കൊടുക്കാൻ പോലും നട്ടം തിരിയുന്ന കെ എസ് ആർ ടി സിയുടെ ഇത്തരത്തിലുള്ള അധിക ചെലവും ദൂർത്തും നിയന്ത്രിക്കാൻ സർക്കാർ കാര്യമായി ഇടപെടുക തന്നെ വേണം. അതോടൊപ്പം തന്നെ ട്രേഡ്മാർക്ക് വിഷയത്തിൽ മുൻ എം ഡി ശ്രീ ആന്റണി ചാക്കോ, മുൻ ജനറൽ മാനേജർ ശ്രീ സുധാകരൻ, ചീഫ് ലോ ഓഫീസർ എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണവും ഉണ്ടാകണം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്