ഒരേസമയം പിശാചിനെ സേവിക്കുകയും ഭോഷ്‌ക് വിളിച്ചു പറയുകയും ചെയ്യുന്നവർ 'ദൈവദാസൻ' അല്ല; ബിനോയ് കൊട്ടരക്കരയുടേയും ഫയർവിങിനേയും തുറന്നുകാട്ടുമെന്ന് ജസ്റ്റീസ് ഫോർ രേഷ്മയെന്ന കൂട്ടായ്മ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഫയർവിങ്‌സ് പാസ്റ്റർ ബിനോയ് കൊട്ടാരക്കരയുടെ ഭാര്യയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ശ്രമിക്കുന്നവർക്കെതിരെ ഭീഷണിയും ആരോപണങ്ങളും സജീവമാകുന്നു. സോഷ്യൽ മീഡിയയിൽ നീതിക്കായി വാദിക്കുന്ന ഗ്രൂപ്പിനെതിരെ വ്യാപക വിമർശനങ്ങൾ ഉയർത്താനാണ് ശ്രമം. ജസ്റ്റീസ് ഫോർ രേഷ്മയെന്ന ഫെയ്‌സ് ബുക്ക് കൂട്ടായ്മയുടെ പ്രവർത്തനം രേഷ്മയുടെ കൊലപാതകികളെ കണ്ടെത്തുകയല്ലെന്നും മറിച്ച് ഫയർവിങ്‌സിനെ തകർക്കുകയാണെന്നുമാണ് ആക്ഷേപം ഉയർന്നത്. ഇതോടെ രേഷ്മയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഈ ഗ്രൂപ്പ് കൂടുതൽ കരുതലോടെ ഇടപെടാൻ തീരുമാനിച്ചു.
രേഷ്മയെ കൊന്നത് ബിനോയ് പാസ്റ്ററെന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് ജസ്റ്റീസ് ഫോർ രേഷ്മയെന്ന കൂട്ടായ്മയ്ക്ക് പിന്നിലുള്ളത്. രേഷ്മയുടെ അമ്മ ഷീബാ മണി പൊലീസിൽ ബിനോയ്‌ക്കെതിരെ പരാതി നൽകിയിരുന്നു. എന്നാൽ ഇതിൽ നടപടിയൊന്നും വന്നില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പോലും ലഭിച്ചില്ല. ഇതിനിടെയിൽ അന്വേഷണത്തിലെ പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നാൽ നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിക്കുകയും ചെയ്തു. ഇതോടെയാണ് ഈ ഗ്രൂപ്പിനെ തളർത്താൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ സജീവമായത്. ഇതുമായി ബന്ധപ്പെട്ട് വിമർശനങ്ങൾക്ക് കൃത്യമായി മറുപടി നൽകുകയാണ് ഈ ഫെയ്‌സ് ബുക്ക് കൂട്ടായ്മ.
രേഷ്മ (26)യെ ഭർത്താവ് പാസ്റ്റർ ബിനോയി ബാബുവിന്റെ കൊട്ടാരക്കര നെല്ലിക്കുന്നത്തെ പഴയവിള വീട്ടിൽ ഓഗസ്ത് 15നാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് അന്നുതന്നെ കൊട്ടാരക്കര റൂറൽ എസ്‌പിക്കു പരാതി നൽകി. എന്നാൽ, അന്വേഷണത്തിന് പൊലീസ് തയ്യാറായില്ല. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ബിനോയി രേഷ്മയെ മാനസികവും ശാരീരികവുമായ പീഡനങ്ങൾക്ക് ഇരയാക്കുമായിരുന്നു. സംഭവദിവസം പകൽ രണ്ടിനു ബിനോയി ഫോണിൽ വിളിച്ച് രേഷ്മ ആത്മഹത്യ ചെയ്തതായി അമ്മയെ അറിയിക്കുകയായിരുന്നു. പെരുമ്പാവൂരിൽനിന്ന് വൈകിട്ടോടെ കൊട്ടാരക്കരയിലെ വീട്ടിലെത്തി. രേഷ്മയുടെ മൃതദേഹം തറയിൽ കിടത്തിയ നിലയിലായിരുന്നു. മുറിയിലെ ജനലഴിയിൽ ചുരിദാറിന്റെ ഷാൾ കഴുത്തിൽ കുരുക്കി ആത്മഹത്യ ചെയ്‌തെന്നാണ് ബിനോയി പറഞ്ഞത്. എന്നാൽ, അത്തരത്തിൽ ആത്മഹത്യ ചെയ്യാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടു. ഇതോടെയാണ് പരാതി നൽകിയത്.
അമേരിക്കയിലെ ഡാളസ്സിലെ ബിനോയിയുടെ അടുത്ത വനിതാ സുഹൃത്തായിരുന്നു രേഷ്മയുടെ മരണദിവസം മുകളിൽ വാതിലടച്ച മുറിയിൽ സുവിശേഷ'വേല' ചെയ്തുകൊണ്ടിരുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. വാതിലടച്ചു കുറ്റിയിട്ട മുറിയിൽ എന്താണ് നടക്കുന്നതെന്ന് അറിയാൻ രേഷ്മ പല പ്രാവശ്യം ശ്രമിച്ചു. അതിന്റെ ഭാഗമായി ആ വാതിലിൽ പലപ്രാവശ്യം മുട്ടിനോക്കി. അവസാനം ശബ്ദമുയർത്തിയ രേഷ്മയെ വാതിൽ തുറന്നു ഇറങ്ങി വന്ന ബിനോയിയുടെ ആരോഗ്യം ആ പാവം പെൺകുട്ടിയെ കീഴ്‌പ്പെടുത്തിയെന്നാണ് ആക്ഷേപം. ആ മരണവെപ്രാളത്തിൽ അല്ലേ രേഷ്മ ബിനോയിയുടെ മുഖം മാന്തി കീറിയെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. കിടപ്പറയിലെ മൂന്നരയടിപ്പൊക്കമുള്ള ജനാലയിൽ നടുവിലെ കമ്പിയിൽ അഞ്ചരയടിയോളം പൊക്കവും അറുപത്തിയഞ്ച് കിലോയോളം ഭാരവുമുള്ള രേഷ്മ ചുരിദാറിന്റെ ഷോളിൽ തൂങ്ങിമരിച്ചു എന്നു പറയുന്നത് അന്വേഷണ ഉദ്യോഗസ്ഥന്മാർക്കുപോലും വിശ്വസിക്കാൻ കഴിയുന്നില്ല.
രേഷ്മയുടെ മരണാനന്തര ശുശ്രൂഷകൾ നടന്ന ബിനോയിയുടെ വീട്ടിലെ കുഴിമാടത്തിൽപോലും നടന്ന വാഗ്വാദങ്ങളും ഉന്തും തള്ളും നടന്നിരുന്നു. വീട്ടിന്റെ നടുത്തളത്തിൽ നിശ്ചലമായിക്കിടക്കുന്ന രേഷ്മയുടെ ശവശരീരത്തിന്റെ ഫോട്ടോ എടുക്കുവാൻ ശ്രമിച്ച ബന്ധുക്കളെ വിലക്കിയതും ദുരൂഹമാണ്. രേഷ്മയുടെ സഹോദരി ശുശ്രൂഷഷാ സമയത്ത് തനിക്ക് സംസാരിക്കണം എന്ന് പറഞ്ഞ് എഴുന്നേറ്റപ്പോൾ അതിനും അനുവദിച്ചില്ല. ആത്മസമീപനം പാലിക്കണമെന്നും പ്രശ്‌നങ്ങളിലേയ്ക്ക് പോകരുതെന്നും രേഷ്മയുടെ അമ്മയെ ചിലർ വിലക്കുകയും ചെയ്തു. ഇതെല്ലാം ബിനോയിയെ രക്ഷിക്കാനുള്ള നീക്കമായി വിലയിരുത്തുന്നു. വീട്ടിലെ ജനലിലാണ് തൂങ്ങിമരിച്ചനില യിൽ കണ്ടത് എന്നാണ് ബിനോയ് പറയുന്നത്. മുറിയിലെ ജനലിന് മൂന്നരയടിമാത്രമാണ് പൊക്കമുള്ളത്.അഞ്ചരയടിയിൽ കൂടുതൽ ഉയരമുള്ള രേഷ്മയ്ക്ക് ജനൽക്കമ്പിയിൽ തൂങ്ങിമരിക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ ഈ കേസിൽ ദുരൂഹതകൾ ഏറെയാണ്.
അതിനൊന്നും മറുപടി പോലും നൽകാതെ കേസ് ഒതുക്കി തീർക്കാനാണ് നീക്കം. രേഷ്മ തൂങ്ങിമരിച്ച ജനലിൽ ഒരാൾ ആത്മഹത്യ ചെയ്തുവെന്നത് തന്നെ അസാധ്യമാണെന്നും നാട്ടുകാർ പറയുന്നു. 5 അടി പൊക്കം ഉള്ള ഒരാൾക്ക് തിരെ പൊക്കം ഇല്ലാത്ത ചെറിയ ജനൽ അഴിയിൽ തുങ്ങാൻ സാധിക്കുമോ? മരണ വാർത്ത അറിഞ്ഞ് ബിനോയിയുടെ വീടിനു അടുത്തു താമസിക്കുന്ന രേഷ്മയുടെ അങ്കിളും ആന്റിയും ആ വീട്ടിൽ ഓടി എത്തിയപ്പോൾ ബിനോയിയുടെ അച്ഛന്റെ വാക്കുകൾ 'ഇവൻ കാരണം ഞങ്ങൾക്ക് ഈ വയസാംകാലത്ത് ജയിലിൽ കിടക്കേണ്ടി വരുമല്ലോ ദൈവമേ'എന്നായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു. ഇതു കേട്ട ബിനോയി സ്വന്തം പിതാവിന്റെ വായ് പൊത്തി റൂമിൽ കൊണ്ടുപോയി പൂട്ടിയതെന്തിനെന്ന ചോദ്യവും ബാക്കി. ഈ സാഹചര്യത്തിലാണ് പ്രതിഷേധവുമായി ജസ്റ്റീസ് ഫോർ രേഷ്മയെന്ന കൂട്ടായ്മ സജീവമായത്. ഇതോടെയാണ് ഇവർക്കെതിരെ ആസൂത്രിത പ്രചരണങ്ങൾ ഫയർവിങ്‌സ് തുടങ്ങിയത്. ഈ സാഹചര്യത്തിലാണ് വിശദീകരണം.
ജസ്റ്റീസ് ഫോർ രേഷ്മയെന്ന ഗ്രൂപ്പിൽ വിമർനങ്ങൾക്ക് മറുപടിയായി വന്ന പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:
ജസ്റ്റീസ് ഫോർ രേഷ്മയെന്ന ഈ ഗ്രൂപ്പ്ന്റെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ചുള്ള സംശയങ്ങൾ നാനാദിക്കുകളിൽ നിന്നും ഉയിർന്നു തുടങ്ങി. ഒരു പ്രത്യേക സംഘടനയോടുള്ള വിരോധം തീർക്കാൻ വേണ്ടി രൂപീകരിച്ച ഗ്രൂപ്പാണ് ഇതെന്ന് പലഭാഗങ്ങളിൽ നിന്നും ആക്ഷേപം ഉയർന്നതിനാൽ, ഒരു വിശദീകരണം ആവശ്യമായി വന്നു. ചുവടെ വിവരിക്കുന്ന പ്രസ്താവന മേൽപ്പറഞ്ഞ ആക്ഷേപത്തിനുള്ള മറുപടിയായി ജനസമക്ഷം സമർപ്പിക്കുന്നു. ദയവായി ശ്രദ്ധിച്ചാലും.
ഈ ഗ്രൂപ്പിന്റെ ഉദ്ദേശ്യം രേഷ്മക്കു നീതി ലഭിക്കുക എന്നത് തന്നെയോ ?
കഴിഞ്ഞ ഓഗസ്റ്റ് 15നു ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞ രേഷ്മയ്ക്കും ആ കുടുംബത്തിനും നീതി ലഭിക്കുക എന്ന ലക്ഷ്യത്തിൽ നിന്നും ഗ്രൂപ്പ് തുലോം പിന്നോട്ട് മാറിയിട്ടില്ല. ഈ ഗ്രൂപ്പിലെ എല്ലാ അംഗങ്ങളും ആ വിധവയായ അമ്മയുടെയും , സ്വന്തം കൂടപിറപ്പ് നഷ്ടമായ സഹോദരിയുടെയും, അമ്മ നഷടപെട്ട പിഞ്ചു കുഞ്ഞുങ്ങളുടെയും നീതിഉറപ്പാക്കും വരെ ഒറ്റകെട്ടായി മുപോട്ടു പോകുക തന്നെ ചെയ്യും.
എന്തുകൊണ്ട് ഈ ഗ്രൂപ്പ്‌ല് ഒരു പ്രത്യേക സമൂഹത്തിന്റെ വീഡിയോ ഇട്ടു അവരെ ആക്ഷേപിക്കുന്നു ?
പെന്തക്കോസ്ത് സമൂഹത്തിൽ ഉയർന്നുവന്നിട്ടുള്ള ചില ദുരുപദേശ പ്രവണതകൾ, നമ്മുടെ സമൂഹത്തിൽ സൃഷ്ടിക്കുന്ന തിക്തഫലങ്ങൾ മാനവ ചിന്തകൾക്ക് അധീതമാണ്. രേഷ്മ ഒരിക്കലും മടങ്ങി വരില്ലെന്ന് നമ്മുക്കറിയാം, എങ്കിലും രേഷ്മയ്ക്ക് സംഭവിച്ച ദുര്യോഗം മാറ്റാർക്കും സംഭാവിക്കാതിരിക്കാനുള്ള മുൻ കരുതൽ എന്ന നിലയിൽ മാത്രമാണ് ആട്ടുംതോല് അണിഞ്ഞ കള്ളപ്രവാചകന്മാരെ ഇവിടെ തുറന്നു കാണിക്കുന്നത്. ഈ വീഡിയോകൾ കാണുന്നവരോ അല്ലെങ്കിൽ പോസ്റ്റ് കാണുന്നവർ ആരെങ്കിലുമോ, അവരുടെ സഹോദരിമാരെയോ/പെണ്മക്കളെയോ ഇത്തരം പ്രവാചകരുടെ വാക്കിനാൽ വിവാഹം കഴിപ്പിച്ച് അയക്കരുത്. സ്വന്ത വയറിന്റെ വികസനത്തിനായി ദൈവനാമം ദുരുപയോഗം ചെയ്യുന്നവരെ ഒരുവനെയും നാം ആംഗികരിക്കരുത് . നാളെ രേഷ്മയുടെ കുടുംബത്തിന്റെ അവസ്ഥ ഇനി ഒരു അമ്മമാർക്കും വരരുത്. അവർ തന്നെ ചെയ്ത വീഡിയോകൾ കാണുമ്പോൾ അവർക്ക് എങ്ങനെയാണ് ഉല്പ്രാസം ഉണ്ടാകുന്നത് ??
കൊട്ടാരക്കര വിഷയത്തിൽ നിങ്ങൾ ഫയർവിങ്ങ്‌സ്‌നെ കുറ്റപെടുത്തുന്നത് എന്തിനു ?
1) രേഷ്മയെ ബിനോയിയെ കൊണ്ട് കെട്ടിക്കാൻ ദൂത് പറഞ്ഞ കള്ളപ്രവാചകൻ ഫയർവിങ്ങ്‌സ്‌കാരൻ റയിസൺ തോമസ്.
2) രേഷ്മയുടെ കുടുംബ ജീവിതത്തിൽ ഉണ്ടായ പ്രശ്‌നങ്ങൾക്ക് മദ്ധ്യസ്ഥത പറയാൻ ആ വീട്ടിൽ വന്നു കൊണ്ട് ഇരുന്ന മഹാൻ ഫയർവിങ്ങ്‌സ്‌ലെ ഭീമൻ ബിജി അഞ്ചൽ
3) ഡാ ബിനോയി, നിന്റെ ചരിത്രം മാറാൻ പോവാണെന്ന് ഉള്ള പ്രവചനം പറഞ്ഞു ബിനോയിയെ കുളിര് കോരിച്ചവൻ ഫയർ വിങ്ങ്‌സ്‌ലെ തൂവാല ഫിന്നി സ്റ്റീഫൻ.
4) മരണം നടന്ന ദിവസം മുതൽ ബിനോയി ക്ക് വേണ്ടി പൊലീസിനെ വിളിച്ചു കാര്യങ്ങൾ ഒതുക്കി തീർക്കുകുകയും, മാദ്ധ്യമങ്ങളുടെ വായ മൂടികെട്ടുകയും, മരണ വാർത്ത അറിഞ്ഞു ഹൃദയം തകർന്നു വന്ന രേഷ്മയുടെ മാതാവിനെ ഇളിച്ചു കാണിക്കുകയും ചെയ്ത ഫയർ വിങ്ങ്‌സ്‌ലെ അമ്മച്ചി വയലിലെ അന്നമ്മാ. ഇവർക്ക് എല്ലാവർക്കും ഈ കുടുംബ തകർച്ചയിൽ നേരിട്ടോ അല്ലാതയോ പങ്കുണ്ടെന്ന് സന്തപ്ത കുടുംബാംഗങ്ങൾ സംശയിക്കുന്നു.
ദൈവദാസന്മാരെ കുറ്റം പറയുന്നത് എന്തിനു ?
ദൈവദാസന്മാരെ മുഴുവൻ തേജോവധം ചെയ്യുന്നു എന്നുള്ള ആരോപണങ്ങൾ, നിജസ്ഥിതി മറച്ചു വെയ്ക്കാനോ അല്ലെങ്കിൽ ആരെയോ മനപ്പൂർവ്വം രക്ഷിക്കാനോ ആണെന്ന് ആരെങ്കിലും സംശയം ഉന്നയിച്ചാൽ, അതിനെ എതിർക്കാൻ കഴിയില്ല, നാളിതുവരെ ഒരു ദൈവദാസനെയും ഞങ്ങൾ കുറ്റം പറഞ്ഞിട്ടില്ല, ഇനി പറയുകയുമില്ല. 'ദൈവദാസൻ' ആരാണെന്നു തിരിച്ചറിയാനുള്ള കഴിവുള്ളവർ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കാൻ തുനിയുകയുമില്ല. ഒരേ സമയം രണ്ടു യജമാനന്മാരെ സേവിക്കുവാൻ ആർക്കും കഴികയില്ല എന്ന് കർത്താവായ യേശുക്രിസ്തു തന്റെ വായ്‌മൊഴിയാൽ പറഞ്ഞിട്ടുള്ളതും ആണല്ലോ ? ഒരേസമയം പിശാചിനെ സേവിക്കുകയും ഭോഷ്‌ക് വിളിച്ചു പറയുകയും പുറത്തു 'ദൈവദാസൻ' എന്ന തലക്കെട്ടുള്ള വ്യാജാത്മക്കൾക്ക് എതിരെ ഒരു വിട്ടു വീഴ്ചയും ഇല്ലാതെ പോരാടുക തന്നെ ചെയ്യും. വ്യാജം പ്രവർത്തിക്കുന്നവരെ വ്യാജൻ/കള്ളൻ എന്ന് വിളിക്കാനും, അവർ തിന്മയിൽ നിന്നും തിരികെ വരുംവരെ അവരെ വിമർശിക്കാനും, ഒന്നിൽ കൂടുതൽ പിതാക്കന്മാരുടെ ആവശ്യവും ഇല്ല. തെറ്റിപോയി എന്ന് സ്വയംമായി ബോധ്യം വന്നു ഏറ്റുപറഞ്ഞവനെ കൈ കൊള്ളുവീൻ ദുഷ്ടനെ നിങ്ങളുടെ ഇടയിൽ നിന്ന് നീക്കി കളയുവീൻ എന്നാണല്ലോ വചനം , കലപ്പക്ക് കൈവച്ചിട്ട് തിരിച്ചു നടക്കുന്നവനെ നായ്ക്കൾ എന്നും , ഭീഷണിപെടുത്തി ഉടായിപ്പ് കാണിക്കുന്നവനെ കുറുക്കൻ എന്നും ,, കള്ളമാനസാന്തരവും ആയി വരുന്നവനെ സർപ്പസന്തതികളെ എന്നും സംഭോധന ചെയ്യുന്നതിൽ എന്താണ് തെറ്റ്??? എന്നാൽ സത്യസന്തമായി വചനം പറയുന്നവനോട് കൂട്ടായ്മ കാണിക്കുകയും ചെയ്യും.
പോസ്റ്റുകൾ കാരണം ദൈവനാമം ദുഷിക്കപെടുന്നു !!!! നിങ്ങളുടെ പലതും സുവിശേഷ വിരോധികളുടെ കൈ കളിൽ എത്തുന്നു. അത് മൂലം സുവിശേഷ വേല തടസ്സപെടുന്നു ഇതിനുള്ള മറുപടി എന്താണ് ?
യൂദാ കെട്ടിഞാന്നു ചത്തു എന്ന് എഴുതിയ ബൈബിൾ എന്ന് ലോകത്തിൽ ഉള്ള മിക്ക ഭാഷകളിലും ലഭ്യം ആണ്. അതുപോലെ, ദൈവം എന്റെ ഹൃദയപ്രകാരമുള്ള മനുഷ്യൻ എന്ന് വിശേഷിപ്പിച്ച, ദാവിദ് ചെയ്ത തെറ്റ് വിളിച്ചു പറഞ്ഞ ദൈവത്തിനു മുഖപക്ഷം ഇല്ല.. അതിലുപരി തെറ്റ് ചെയ്തവനെ വചനം പേരെടുത്തു പറഞ്ഞു ആണ് വിമർശിച്ചത്. ലക്ഷ്യവ്യതിയാനം കൂടാതെ നമ്മുക്ക് ഒരുമിച്ച് രേഷ്മയുടെ കുടുംബത്തിന്റെ നീതിക്ക് പ്രവർത്തിക്കാം.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍