എല്ലാം ശരിയാക്കി; അന്നദാനത്തിന്റെ പേരിൽ വൻ അഴിമതി; പിരിവെടുത്ത് ശബരിമലയിൽ കൊടുക്കുന്നത് ജെസിബി വച്ച് പൊട്ടിച്ചാൽ പോലും ഉടയാത്ത ഇഡ്ഡലിയും മഞ്ഞ പൊടിയും ചൂടുവെള്ളം ചേർത്ത സമ്പാറും! പണപ്പിരിവ് നടക്കുന്നതിനിടെ ചർച്ചയായി ഒരു ഫേസ്ബുക്ക് പോസ്റ്റ്; സോപാനദർശനം വാഗ്ദാനം ചെയ്ത് അന്നദാനത്തിന്റെ പേരിൽ ശബരിമലയിൽ അരങ്ങേറുന്നത് വൻ തട്ടിപ്പ്; നിലവാരംകുറഞ്ഞ ഭക്ഷണം നൽകി വഞ്ചിക്കുന്നെന്ന് ആക്ഷേപം
മറുനാടൻ മലയാളി ബ്യൂറോ
പത്തനംതിട്ട: ശബരിമലയിൽ ഭക്തകോടികളുടെ ആരാധനാപാത്രമായ ശ്രീധർമ്മശാസ്താവ് അന്നദാന പ്രഭുവാണെന്നാണ് സങ്കൽപം. ആ സന്നിധിയിൽ എത്തുന്ന ഏവർക്കും ഭക്ഷണം നൽകുകയെന്ന ദൗത്യം സന്നദ്ധ സംഘടനകളുടെ മേൽനോട്ടത്തിൽ വളരെ നന്നായിത്തന്നെ നടത്തിവന്നിരുന്നു.
തമിഴ്നാട്ടിലേയും ആന്ധ്രയിലേയും സേവാസംഘങ്ങൾ ഇക്കാര്യത്തിൽ കരുതലോടെ പ്രവർത്തിക്കുകയും അയ്യനെ ദർശിക്കാൻ എത്തുന്ന ഭക്തർക്ക് പ്രാതലും ഉച്ചഭക്ഷണവും രാത്രിഭക്ഷണവും ഉൾപ്പെടെ നൽകിവരുകയും ചെയ്തിരുന്നു ശബരിമലയിൽ. ഈ സൗജന്യഭക്ഷണം തീരുമ്പോഴാണ് സന്നിധാനത്ത് പ്രവർത്തിക്കുന്ന ഹോട്ടലുകളെ ഭക്തർക്ക് ആശ്രയിക്കേണ്ടി വന്നിരുന്നത്.
പക്ഷേ, ഇതിനിടെ ചില പരാതികളും ഉയർന്നു. സൗജന്യ അന്നദാനത്തിന് എതിരെ സ്വാഭാവികമായി പ്രതിഷേധം ഉയരുന്നത് സന്നിധാനത്തുൾപ്പെടെ ഹോട്ടൽ ബിസിനസ് നടത്തുന്ന ലോബികളിൽ നിന്ന് ആയിരുന്നു. ഇപ്പോ്ൾ ദേവസ്വംബോർഡിന്റെ പേരിൽ ദർശന വാഗ്ദാനം ഉൾപ്പെടെ നടത്തി പണംപിരിച്ച് ഫണ്ട് സ്വരൂപിച്ച് നടത്തുന്ന അന്നദാനത്തിന് എതിരെ പരാതികൾ വ്യാപകമാകുന്നു.
ഇന്നലെ ഇത്തരത്തിലുണ്ടായ ഒരു പരാതി സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായി. ദേവസ്വംബോർഡിൽ സർക്കാർ അഴിച്ചുപണി നടത്തുകയും ഇടതുപ്രതിനിധികളെ ഉൾപ്പെടുത്തി പുനഃസംഘടന നടത്തുകയും ചെയ്തതിന് പിന്നാലെ ആയതുകൊണ്ട് ഇതിന് രാഷ്ട്രീയ മാനങ്ങളുമുണ്ട്.
'എല്ലാം ശരിയാക്കി. ദേവസ്വം ബോർഡിൽ അന്നദാനത്തിന്റെ പേരിൽ വൻ അഴിമതി. ഭക്തരിൽ നിന്നും ഡൊണേഷൻ വാങ്ങി ശബരിമലയിൽ കൊടുക്കുന്ന ഇഡലിയും സാമ്പാറും കണ്ടില്ലേ ?. ജെസിബി വച്ച് പൊട്ടിച്ചാൽ പോലും ഉടയാത്ത ഇഡ്ഡലിയും മഞ്ഞ പൊടിയും ചൂടുവെള്ളം ചേർത്ത സമ്പാറും. ഇതിനെതിരെ ശക്തമായി പ്രതികരിക്കുക... എന്ന ആഹ്വാനവുമായി വീഡിയോ സഹിതം നൽകിയ പോസ്റ്റ് ഇപ്പോൾ ചർച്ചയായിരിക്കുകയാണ്.
തമിഴ്നാട് വിഭവമായ പൊങ്കൽ, ഉപ്പുമാവ്, പുറമെ ഇഡ്ഡലി-സാമ്പാർ, അങ്ങനെ തീരുംവരെ പ്രാതൽ, ഉച്ചഭക്ഷണമായി തൈരുസാദവും സാമ്പാർസാദവും മിനിമം വിഭവങ്ങളുമായി ഊണും തീരുമ്പോൾ കഞ്ഞിയുമെല്ലാം നൽകി ഒരു പൈസപോലും പ്രതിഫലം പറ്റാതെ നടത്തിയിരുന്ന അന്നദാനമാണ് സന്നദ്ധ സംഘടനകൾ നടത്തിയിരുന്നത്.
ഇതിന് തമിഴ്നാട്, കർണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലെ ഉൾപ്പെടെ അയ്യപ്പസേവാസംഘങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്തിരുന്നു. ഇതിനാണ് പിന്നീട് അന്ത്യമുണ്ടായത്. ഇതൊരു പണപ്പിരിവ് ഏർപ്പാടാണെന്ന ആക്ഷേപം ഉയർന്നെങ്കിലും ഭക്ഷണത്തിന്റെ നിലവാരത്തിന്റെ കാര്യത്തിൽ വലിയ ആക്ഷേപങ്ങളുണ്ടായില്ല എന്നതാണ് ശ്രദ്ധേയം.
അന്നദാനം ദേവസ്വം ബോർഡിനെ ഏൽപിച്ച് കോടതിവിധി
പല കോണിൽ നിന്ന് ആക്ഷേപം ഉയരുകയും സന്നിധാനത്തെ ഹോട്ടൽലോബിയുടെ ചരടുവലിയും കൂടി ആയപ്പോഴാണ് അന്നദാന വിഷയം സുപ്രീംകോടതി വരെ എത്തുന്നത്. ഇതോടെ അന്നദാനമെന്ന സാമൂഹ്യസേവനം മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി വിധിച്ചു. 2016 ജനുവരിയിലായിരുന്നു ഇത്. ശബരിമലയിലെ അന്നദാനത്തിൽ നിന്ന് സന്നദ്ധസംഘടനകളെ വിലക്കിയതിനെതിരേയുള്ള ഹർജി പരിഗണിക്കാൻ വിസമ്മതിച്ചു കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. ശബരിമലയിൽ അന്നദാനം നടത്തുന്നതിൽ സന്നദ്ധ സംഘടനകളെ ഹൈക്കോടതി തടഞ്ഞത് ചോദ്യംചെയ്ത് നൽകിയ ഹർജിയിലാണ് രാജ്യത്തെ പരമോന്നത കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്.
ദേവസ്വം ബോർഡ് നേരിട്ട് തന്നെ അന്നദാനം നടത്തിയാൽ മതിയെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് സംഘടനകൾ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ, സാമൂഹ്യ സേവനം മൗലികവകാശമായി കാണാനാവില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, ഹർജിക്കാർക്ക് വീണ്ടും ഹൈക്കോടതിയെ സമീപീക്കാമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ആ വർഷം അന്നദാനം, കുടിവെള്ള വിതരണം എന്നിവ നടത്താൻ അഖില ഭാരത അയ്യപ്പ സേവാസംഘം, ശ്രീ ഭൂതനാഥ ധർമസ്ഥാപനം ട്രസ്റ്റ്, ശബരിമല അയ്യപ്പ സേവാസമാജം എന്നിവയ്ക്കാണ് ഹൈക്കോടതി നേരത്തെ അനുമതി നൽകിയത്.
എന്നാൽ ഇതിന് ശേഷം കാര്യങ്ങൾ ശരിക്കും അട്ടിമറിക്കപ്പെട്ടുവെന്ന് വ്യക്തമാക്കുന്ന നടപടികളാണ് ഉണ്ടായത്. കോടതി വിധിക്ക് ശേഷം അന്നദാനം ദേവസ്വംബോർഡ് ഏറ്റെടുത്ത ശേഷം അന്നദാനഫണ്ടിലേക്ക് 1000 രൂപ നൽകിയാൽ പ്രത്യേക ക്യൂവിലൂടെ അയ്യപ്പദർശനം സാധ്യമാക്കുന്ന പദ്ധതി കൊണ്ടുവന്നത് വലിയചർച്ചയായി മാറുകയും ചെയ്തിട്ടുണ്ട്. ദേവസ്വംബോർഡ് പുനഃസംഘടിപ്പിച്ച ശേഷം ഇക്കാര്യത്തിൽ വലിയ ആക്ഷേപങ്ങളും ഉയരുകയാണ്. ബോർഡിൽതന്നെ അഭിപ്രായ വ്യത്യാസമുണ്ടെന്നുള്ള കാര്യങ്ങളും പുറത്തുവരുന്നു.
അന്നദാനപ്രഭുവിന്റെ പേരിൽ പിരിവ്; മോശം ആഹാരവും
ദർശനത്തിന്റെ പേരിൽ ഫണ്ടുവാങ്ങുന്ന പരിപാടി വൻ വിജയമെന്നാണ് ബോർഡ് അംഗം എംകെ രാഘവൻ പ്രതികരിച്ചത്. എന്നാൽ, ഈ പരിപാടി നടക്കില്ലെന്നും സംഭാവനയ്ക്ക് പകരം ദർശനമെന്ന തരത്തിൽ സ്ഥാപിച്ച ബോർഡ് നീക്കണമെന്നുമാണ് പുതിയ ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ ഉത്തരവ്. ഇതോടെ ഇടതുനേതാക്കൾ മാത്രമുള്ള ബോർഡിൽ ഭിന്നത ഉടലെടുത്തിരിക്കുകയാണ്. അന്നദാനത്തിന്റെ പേരിൽ പിരിവുകൾ അനുവദിക്കില്ലെന്നാണ് പത്മകുമാറിന്റെ നിലപാട്.
പദ്ധതിയിലൂടെ അന്നദാനത്തിന് കൂടുതൽ തുക സമാഹരിക്കാൻ കഴിയുന്നത് മികച്ച ഭക്ഷണം കൂടുതൽ പേർക്ക് നൽകുന്നതിന് സഹായകമാകുമെന്നാണ് രാഘവന്റെ അഭിപ്രായം. രുചികരമായ ഭക്ഷണമാണ് ദേവസ്വം ബോർഡ് നൽകുന്നത്.
സന്നിധാനത്തെ മഹാകാണിക്കയിലും അന്നദാനമണ്ഡപത്തിലും സംഭാവന നൽകാം. ഇവിടെ നിന്നു ലഭിക്കുന്ന കൂപ്പൺ ഉപയോഗിച്ച് പ്രത്യേക ക്യൂവിലൂടെ ദർശനം നടത്താനാണ് സൗകര്യമുള്ളത്. പൊലീസ് അസിസ്റ്റന്റ് കമ്മിഷണർക്ക് ഈ ക്യൂവിന്റെ ചുമതല നൽകിയിട്ടുണ്ട്. സാധാരണ ഗതിയിലുള്ള ദർശനത്തിന് ഒരുതരത്തിലും തടസമുണ്ടാകാത്ത വിധമാണ് ഇതിന് സൗകര്യം ചെയ്തിരിക്കുന്നത്. പമ്പയിലും സംഭാവന കൗണ്ടർ താമസിയാതെ തുടങ്ങും. മൂന്നു ലക്ഷം രൂപയാണ് അന്നദാന ഫണ്ടിലേക്ക് ഇതുവരെ സംഭാവന ലഭിച്ചത്.
മണ്ഡലകാലത്തിന്റെ തുടക്കത്തിൽ തന്നെ വലിയ ഭക്തജന പ്രവാഹമാണ് കാണുന്നത്. കാണിക്കയിലും വലിയ വർദ്ധനയുണ്ടായെന്ന് രാഘവൻ മറുനാടൻ മലയാളിയോട് പറഞ്ഞിരുന്നു. ആദ്യ ദിവസങ്ങളിലെ കണക്കനുസരിച്ച് 4.34 കോടി രൂപ ലഭിച്ചു. കഴിഞ്ഞ വർഷം ഇതേ സമയം 2.56 കോടി രൂപയാണ് ലഭിച്ചിരുന്നതെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
ഇത്തരത്തിൽ ഭക്തരുടെ തന്നെ പണം പിരിച്ച് നടത്തുന്ന അന്നദാനത്തിന്റെ പേരിൽ തട്ടിപ്പാണ് അരങ്ങേറുന്നതെന്ന ആക്ഷേപമാണ് ശക്തമാകുന്നത്. എന്നാൽ പ്രയാറിനെ മാറ്റി ഇടത് പ്രതിനിധികളെ ഉൾപ്പെടുത്തി ബോർഡ് പുനഃസംഘടിപ്പിച്ചതിന്റെ പേരിലാണ് ഇത്തരമൊരു അപവാദം പ്രചരിപ്പിക്കുന്നതെന്ന് മറുവാദവും ഉയരുന്നു. എന്തായാലും മുൻകാലങ്ങളിലെ അപേക്ഷിച്ച് മോശം ഭക്ഷണമാണ് സന്നിധാനത്ത് ഭക്തർക്ക് നൽകുന്നതെന്ന പരാതി ശക്തമാകുകയാണ് ഇക്കുറി സീസൺ തുടങ്ങിയപ്പോൾ തന്നെ.
പുതിയ ഭരണസമിതിയും സർക്കാരും ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിച്ചില്ലെങ്കിൽ അത് വലിയ ചീത്തപ്പേരാണ് ഉണ്ടാക്കുക. മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ എത്തുന്ന ഭക്തരിലും മോശം സന്ദേശമാണ് സർക്കാരിനും ബോർഡിനും എതിരെ എത്തിക്കുക.
വികാരങ്ങൾക്ക് അപ്പുറത്ത് വിചാരങ്ങൾക്കും വിശ്വാസങ്ങൾക്കും മുൻതൂക്കം നൽകാൻ ദേവസ്വംബോർഡും സർക്കാരും നടപടി ഉടൻ കൈക്കൊണ്ടില്ലെങ്കിൽ സർക്കാർ സംവിധാനങ്ങൾ പാളുന്നുവെന്ന ചീത്തപ്പേര് ഇത്തവണയും സന്നിധാനത്തുനിന്ന് ഉയരുമെന്നതിന്റെ തെളിവായി മാറുകയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചചെയ്യപ്പെടുന്ന ദൃശ്യവും അതിനോടനുബന്ധിച്ച് ഉയരുന്ന കമന്റുകളും.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍