കൊട്ടാരമുള്ള ചമ്മണിക്കു അല്ലിയമ്മയുടെ വേദന മനസിലാകില്ല; സമ്പന്നരുടെ കൈയേറ്റങ്ങൾ കാണുകയുമില്ല: പുരയിലേക്കു ചാഞ്ഞ തെങ്ങു വെട്ടിയതിന് കോടതിയെ കരുവാക്കി പ്രതികാരം തീർത്തപ്പോൾ വഴിയാധാരമായത് വയോധിക
അശരണർക്കു തുണയായി നമ്മുടെ നാട്ടിൽ ആരാണുണ്ടാകുക. ചോദിക്കാനും പറയാനും ആരുമില്ലാത്തവർക്ക് ഒരു നീതിയും ധനാഢ്യർക്കും അധികാര കേന്ദ്രത്തിൽ പിടിയുള്ളവർക്കു മറ്റൊരു നീതിയും എന്ന രീതി എന്നാണ് നമ്മുടെ നാട്ടിൽ അവസാനിക്കുക. കിടപ്പാടം നഷ്ടമായ എൺപതുകാരിയായ പാവം സ്ത്രീയുടെ കഥ ഇനിയെങ്കിലും അധികാരികളുടെ കണ്ണുതുറപ്പിക്കുമോ.
കായൽ കൈയേറി നിർമ്മിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് എൺപതുകാരിയായ അല്ലിയമ്മയുടെ വീട് കൊച്ചി നഗരസഭാധികൃതർ പൊളിച്ചുനീക്കിയത്. സമീപത്തുതന്നെ അനധികൃതമായി നിരവധി ഫ്ളാറ്റുകളും ഹോട്ടലുകളും ഉയരുന്നത് കണ്ടില്ലെന്നു നടിച്ചാണ് അല്ലിയമ്മയുടെ വീട് അധികൃതർ പൊളിച്ചുമാറ്റിയത്. ലോകമെങ്ങും പുതുവത്സര ലഹരിയിൽ ആറാടിയപ്പോഴും മേൽക്കൂരയില്ലാത്ത കൂരയ്ക്കു കീഴിൽ തണുത്തുവിറങ്ങലിച്ച് ആരും തുണയില്ലാതെയാണ് അല്ലിയമ്മ കഴിച്ചുകൂട്ടിയ കഥ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു.
പാരിസ്ഥിതിക പ്രശ്നങ്ങൾക്കു കാരണമാകുന്നുവെന്നു ചൂണ്ടിക്കാട്ടി നൽകിയ പരാതിയും അല്ലിയമ്മയുടെ വീട് പൊളിച്ചുമാറ്റുന്നതിനു പിന്നിലുണ്ട്. എന്നാൽ, പുരയിലേക്കു ചാഞ്ഞുനിന്ന തെങ്ങുവെട്ടി മാറ്റാൻ പരാതി നൽകിയതിന് അയൽവാസിയുടെ പ്രതികാരമാണ് അല്ലിയമ്മയ്ക്കു വിനയായത്.
എറണാകുളം തേവര ഫെറി റൂട്ടിൽ മട്ടമ്മൽ സ്റ്റോപ്പിൽ നിന്ന് സുധർമ്മ റോഡ് വഴി പോകുമ്പോഴാണ് അല്ലിയമ്മയുടെ വീട്. കായലിനോട് ചേർന്ന് മറ്റൊരു വീടും രണ്ടു വീടുകൾ കാണാം. ഇരുപത്തി രണ്ട് വർഷം മുമ്പ് കായൽ നികത്തിയുണ്ടാക്കിയതാണ് ആ വീടെന്ന് അവർ സമ്മതിക്കുന്നു. എന്നാൽ, തേവര ഫെറിവരെയുള്ള പലരും കായൽ നികത്തിയാണ് വീടു പണിതത്. സിനിമാ താരങ്ങളും പത്രമുതലാളിമാരുമുൾപ്പെടെയുള്ളവരാണ് വർഷങ്ങൾക്കു മുമ്പുതന്നെ കായൽ കൈയേറി വീടു നിർമ്മിച്ചിരിക്കുന്നത്. ഇതിലൊന്നും ആർക്കും പരാതി ഇല്ലാതിരിക്കെയാണ് കൊച്ചി നഗരസഭ അല്ലിയമ്മയുടെ വീടു മാത്രം പൊളിച്ചുനീക്കിയത്. 31ന് ഉച്ചയോടെ എത്തിയ കോർപ്പറേഷൻ ഉദ്യോഗസ്ഥർ വീട്ടുസാധനങ്ങളും ഇലക്ട്രിക് മീറ്ററും ഉൾപ്പെടെയാണ് തച്ചുതകർത്തത്.
വ്യക്തിവൈരാഗ്യത്തെത്തുടർന്ന് അല്ലിയമ്മയുടെ അയൽവാസിയായ പ്രൊഫ. ഉമ്മൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വീട് പൊളിച്ചുമാറ്റാൻ കോടതി ഉത്തരവിട്ടത്. കായൽപുറമ്പോക്ക് കൈയേറി വീട് നിർമ്മിച്ചെന്ന പരാതിയുമായാണ് ഇയാൾ കോടതിയെ സമീപിച്ചത്. വയോധികയായ അല്ലിയമ്മയും മകൾ ജലജയുമാണ് ഈ വീട്ടിൽ താമസം. റിട്ട. അദ്ധ്യാപകനായ ഉമ്മനും ജലജയും തമ്മിൽ വർഷങ്ങൾക്കു മുമ്പുണ്ടായ വഴക്കിനെത്തുടർന്നാണ് ഇയാൾ ഇവർക്കെതിരെ കേസ് നൽകിയത്. അല്ലിയമ്മയുടെ വീട്ടിലേക്കു ചാഞ്ഞുനിന്ന തെങ്ങു ഭീഷണിയായപ്പോൾ ഇതു മുറിച്ചുമാറ്റാൻ നടപടി വേണം എന്നാവശ്യപ്പെട്ടു നൽകിയ പരാതിയാണ് ഉമ്മനെ ചൊടിപ്പിച്ചതെന്ന് അല്ലിയമ്മ പറയുന്നു.
കേസിൽ 2014 ജൂലൈയിലാണ് വീട് പൊളിച്ചുനീക്കണമെന്ന് കോടതി ഉത്തരവിട്ടത്. കോടതിവിധി നടത്തണമെന്നാവശ്യപ്പെട്ട് ഇയാൾ നഗരസഭയെ സമീപിച്ചതിനെത്തുടർന്നാണ് ഉദ്യോഗസ്ഥരെത്തി വീട് പൊളിച്ചുനീക്കിയത്. വീട് പൊളിക്കരുതെന്നാവശ്യപ്പെട്ട് അല്ലിയമ്മയും മകളും നഗരസഭയെ പലതവണ സമീപിച്ചിരുന്നു. എന്നാൽ, ആവശ്യമായ സഹായം നൽകാനോ പകരം സൗകര്യം ഒരുക്കാനോ നഗരസഭ തയ്യാറായില്ല. മേയർ ടോണി ചമ്മണിക്കു തന്നെ നേരിട്ട് ഇക്കാര്യത്തിൽ പരാതി കൊടുത്തിരുന്നതാണ്. പരിഹാരമുണ്ടാക്കാം എന്ന് ഉറപ്പുനൽകുകയുംചെയ്തു.
എന്നാൽ, പൊളിക്കാൻ അധികൃതർ എത്തിയപ്പോൾ മേയർ തനിക്കിനി ഒന്നും ചെയ്യാൻ ആകില്ലെന്നാണ് പറഞ്ഞതെന്ന് അല്ലിയമ്മ പറയുന്നു. ഡിഎൽഎഫ് അടക്കമുള്ള വൻകിടക്കാരുടെ അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കണമെന്ന കോടതി ഉത്തരവ് പാലിക്കാത്ത നഗരസഭ ആരോരുമില്ലാത്ത വയോധികയുടെ വീട് പൊളിച്ചുനീക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചുമാസത്തിനിടെ വീട് പൊളിക്കണമെന്നാവശ്യപ്പെട്ട് മൂന്നുപ്രാവശ്യമാണ് നഗരസഭ ഉദ്യോഗസ്ഥരെത്തിയത്.
ഇക്കുറി കലക്ടർ രാജമാണിക്യം ഇടപെട്ടെങ്കിലും വിട്ടുവീഴ്ച ചെയ്യാൻ തയ്യാറായില്ല. ഒടുവിൽ കഴിഞ്ഞ 31ന് മകൾ ജലജ വീട്ടുപണിക്കു പോയ സമയത്താണ് നഗരസഭാ ഉദ്യോഗസ്ഥരെത്തി വീട് പൊളിച്ചുമാറ്റിയത്. ഇവർക്കു പേകാൻ മറ്റൊരു ഇടവുമില്ല. മട്ടമ്മൽ ഭാഗത്ത് കായൽപ്പുറമ്പോക്കിൽ താമസിക്കുന്ന പത്തോളം കുടുംബങ്ങളുണ്ട്. 30 വർഷത്തിലധികമായി ഇവിടെ വീടുവച്ച് താമസിക്കുന്നവരാണിവർ.
അല്ലിയമ്മയ്ക്കെതിരെ പരാതി നൽകിയ ഉമ്മൻ കോശിയുടെ വീടിനു സമീപത്തുതന്നെയുള്ള വൻകിട സ്ഥാപനങ്ങളൊക്കെ ഇത്തരത്തിൽ കായൽ കൈയേറി നിർമ്മിച്ചവയാണെങ്കിലും അവയ്ക്കെതിരെ നടപടിയെടുക്കാൻ അധികൃതർ തയ്യാറായിട്ടില്ല. പരാതി ലഭിച്ചതു മാത്രമാണ് പൊളിച്ചതെന്ന വാദമാണ് നഗരസഭ അധികൃതർക്കുള്ളത്. എന്നാൽ, സ്വകാര്യ താൽപര്യത്തിനുവേണ്ടി ഒരാൾ നൽകിയ പരാതിയിൽ നിരാലംബയായ വയോധികയെ എന്തിനു ബലിയാടാക്കി എന്ന ചോദ്യത്തിന് നഗരസഭയ്ക്കോ മേയർക്കോ മറുപടിയില്ല. ഹൈക്കോടതി പൊളിക്കാൻ ഉത്തരവിട്ടു, ഞങ്ങളത് അനുസരിച്ചു, അത്രമാത്രമെന്നാണ് മേയർ പറയുന്നത്. ഡിഎൽഎഫ്, ലുലു, പ്രസ്റ്റീജ് തുടങ്ങി പലകാലങ്ങളിൽ പല ഉത്തരവുകൾ ഹൈക്കോടതി ഇറക്കിയിട്ടുണ്ട്. എന്നിട്ടും ഇവർക്കൊക്കെ ഒന്നും സംഭവിച്ചിട്ടില്ല.
കയ്യേറ്റമാരോപിച്ച് അല്ലിയമ്മയുടെ വീട് പൊളിച്ചുകളഞ്ഞ കൊച്ചി കോർപ്പറേഷൻ നടപടിയെ ക്രൂരമെന്നാണ് നാട്ടുകാർ വിശേഷിപ്പിക്കുന്നത്. തൊട്ടടുത്ത് ഏക്കർ കണക്കിന് കായൽപുറമ്പോക്ക് കയ്യേറി വൻകിട ഫ്ളാറ്റ് നിർമ്മാതാക്കളും പണച്ചാക്കുകളും സുഖിച്ച് വാഴുമ്പോഴാണ് അല്ലിയമ്മയെന്ന 80കാരിയോട് പ്രാദേശികഭരണകൂടം ഈ കൊടുംക്രൂരത കാണിച്ചത്.
22 വർഷം മുമ്പു ഈ 3 സെന്റ് കായൽ പുറമ്പോക്കിൽ താമസം തുടങ്ങിയ അല്ലിയമ്മയുടെ ഏക ആശ്രയമാണ് ഇതോടെ ഇല്ലാതായത്. ഏഴു മക്കളുള്ള അല്ലിയമ്മ മകളുമൊത്താണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. സർക്കാർ രേഖകളിൽ നികത്തുഭൂമിയായതിനാലാണ് കയ്യേറ്റമാരോപിച്ച് കൊച്ചി കോർപ്പറേഷൻ ഇവരുടെ കൂര പൊളിച്ചുനീക്കിയതെന്നു പറയുമ്പോഴും തൊട്ടടുത്ത് വൻകിടക്കാർ സസുഖം വാഴുകയാണ്. എന്നാൽ, രാഷ്ട്രീയ നേതൃത്വം അറിഞ്ഞിട്ടല്ല കോർപ്പറേഷൻ ഈ നടപടിയെടുത്തതെന്നാണ് പ്രാദേശിക യു.ഡി.എഫ് നേതാക്കളുടെ വാദം.
വൻകിടക്കാരെ ഒഴിവാക്കി ഒരു പാവം എൺപതുകാരിയെ മാത്രം ഭവനരഹിതയാക്കിയതിനെതിരെ ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് കൊച്ചി നിവാസികൾ. അല്ലിയമ്മയ്ക്ക് വേണ്ടി ഒരുനാട് ഒന്നിച്ച് പ്രതിഷേധത്തിന് കോപ്പുകൂട്ടുകയാണ്. ഇതിന്റെ ഭാഗമായി ഞായറാഴ്ച വൈകീട്ട് രാഷ്ട്രീയ കക്ഷികളും, സാംസ്കാരികപ്രവർത്തകരും തേവരയിൽ പ്രതിഷേധയോഗം ചേരുന്നുണ്ട്. ഡിവിഷൻ കൗൺസിലർമാരും നേതാക്കളും പരിപാടിയിൽ പങ്കെടുക്കുമെന്ന് ഡിവൈഎഫ്ഐ തേവര മേഖലാ സെക്രട്ടറി പി കെ പ്രവീൺരാജ് പറഞ്ഞു. മത്സ്യതൊഴിലാളിയായ അല്ലിയമ്മയ്ക്ക് നിയമസഹായം നല്‍കാനുള്ള നടപടികളെക്കുറിച്ചും പ്രദേശവാസികൾ ആലോചിക്കുന്നുണ്ട്. ജനകീയ സമിതിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ചവൈകിട്ട് മട്ടമ്മൽ ജംഗ്ഷനിലും അല്ലിയമ്മയ്ക്ക് വേണ്ടി പ്രതിഷേധകൂട്ടായ്മ സംഘടിപ്പിക്കുന്നുണ്ട്. എന്നാൽ, മത്സ്യത്തൊഴിലാളിയായ വയോധികയോട് ചെയ്ത കൊടുംക്രൂരത കാണാതെ മുഖ്യധാരാമാദ്ധ്യമങ്ങൾ ഇപ്പോഴും മുഖം തിരിക്കുകയാണ്.
Stories you may Like
- ബിയ്യം കായൽ ജലോത്സവം; ജൂനിയർ കായൽ കുതിരയും പറക്കും കുതിരയും ചാമ്പ്യന്മാർ
- ഫ്ളാറ്റ് നൽകാതെ വഞ്ചിച്ചതിന് ഗ്യാലക്സി ഹോംസ് 10 ലക്ഷം നൽകണം
- മരട് ഫ്ളാറ്റ് പൊളിക്കൽ: ഫ്ളാറ്റ് ഉടമക്ക് നിർമ്മാണ കമ്പനി നഷ്ടപരിഹാരം നൽകണം
- ശാന്തൻപാറയിലെ നിർമ്മാണം നിർത്തി
- മട്ടന്നൂർ നഗരസഭയിൽ കൈയേറ്റവും അനധികൃത കെട്ടിട നിർമ്മാണവും വ്യാപകവും
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍