ഫാസിസത്തെ തോൽപ്പിക്കാൻ ഇറങ്ങിയ കോൺഗ്രസ് ഫാസിസത്തിന്റെ അപ്പനാകണോ? രണ്ട് വർഷം മുമ്പ് ഗോരക്ഷകർ കൊലപ്പെടുത്തിയ പെഹ്ലു ഖാന്റെ മക്കൾക്കെതിരെ കുറ്റപത്രം ചുമത്തി രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ നിലപാട് വിവാദത്തിൽ; 'നീതി കിട്ടുമെന്നാണ് കരുതിയത്... ആൾക്കൂട്ടം എന്റെ പിതാവിനെ തല്ലിക്കൊന്നതാണ്.. എന്നു പറഞ്ഞ് കടുത്ത നിരാശ രേഖപ്പെടുത്തി കൊല്ലപ്പെട്ടയാളുടെ മക്കൾ; ബിജെപി സർക്കാരിന്റെ കാലത്തെ കേസന്വേഷണത്തിലെ കുറ്റപത്രമാണ് സമർപ്പിച്ചതെന്ന് പറഞ്ഞ് തടിയൂരി മുഖ്യമെന്ത്രി ഗെലോട്ട്
മറുനാടൻ ഡെസ്ക്
ജയ്പൂർ: ഫാസിസത്തിനെതിരെ പോരാട്ടം നയിക്കുന്നവർ എന്നാണ് കോൺഗ്രസുകാർ എപ്പോഴും അവകാശപ്പെടാറാണ്. അവരെ സംബന്ധിച്ചിടത്തോളം ബിജെപി ഭരണകൂടമാണ് ഫാസിസ്റ്റുകൾ. എന്നാൽ, അധികാരത്തിൽ എത്തിയ രാജസ്ഥാനിലെ സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത് ഫാസിറ്റുകളുടെ അപ്പനാകാനാണോ? ഈ ചോദ്യം ഉന്നയിക്കുന്നത് കോൺഗ്രസിനെ പിന്തുണക്കുന്നവർ തന്നെയാണ്. രണ്ട് വർഷം മുമ്പ് രാജസ്ഥാനിൽ ഗോരക്ഷകർ കൊലപ്പെടുത്തിയ പെഹ്ലു ഖാനെയും മക്കളെയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിക്കൊണ്ട് ഞെട്ടിച്ചിരിക്കയാണ് രാജസ്ഥാൻ സർക്കാർ. സംഭവം വിവാദമായപ്പോൾ കൊല്ലപ്പെട്ട പെഹ്ലു ഖാനെ ഒഴിവാക്കിയെങ്കിലും മക്കളെ പ്രതിചേർത്ത് രാജസ്ഥാൻ പൊലീസിന്റെ കുറ്റപത്രം സമർപ്പിച്ചുത.
കന്നുകാലികളെ അനധികൃതമായി കടത്തിക്കൊണ്ടു പോയതിന്റെ വകുപ്പുകൾ ചേർത്താണു ഖാന്റെ 2 മക്കളെയും ട്രക്ക് ഡ്രൈവറെയും പ്രതി ചേർത്തുള്ള കുറ്റപത്രം. ജയ്പുരിലെ കന്നുകാലിച്ചന്തയിൽ നിന്നു സ്വന്തം ഫാമിലേക്കു പശുവിനെ വാങ്ങി പോകുകയായിരുന്ന പെഹ്ലു ഖാനെയും മക്കളെയും 2017 ഏപ്രിൽ ഒന്നിനാണു അൽവറിൽ ഒരു സംഘം ഗോരക്ഷകർ ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ ഖാൻ 3നു മരിച്ചു. സംഭവത്തെ തുടർന്നു ഗോരക്ഷകരായ 8 പേർക്കെതിരെയും കാലിക്കടത്തിനു പെഹ്ലു ഖാൻ (55), മക്കളായ ഇർഷാദ് (25), ആരിഫ് (22), ട്രക്ക് ഡ്രൈവർ മുഹമ്മദ് എന്നിവർക്കെതിരെയും കേസ് എടുത്തിരുന്നു. എന്നാൽ ഖാനെ അടിച്ചു കൊന്നതിനു പിടിയിലായ 6 പേരും കുറ്റക്കാരല്ലെന്ന നിഗമനത്തിലാണു പൊലീസ്. ഇവർക്കു ജാമ്യം ലഭിച്ചു. 2 പേർ ഒളിവിലാണ്. അശോക് ഗെലോട്ട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷമാണു കേസിൽ കുറ്റപത്രം സമർപ്പിച്ചത്. ഇതാണ് വിവാദത്തിന് ഇടയായാക്കിയത്.
പശുവിനെ കടത്തിയെന്നാരോപിച്ച് ആൾക്കൂട്ടം മർദിച്ച് കൊന്ന പെഹ്ലു ഖാനെതിരെ കേസെടുത്ത സംഭവത്തിൽ കോൺഗ്രസ് സർക്കാരിന്റെ നടപടിയിൽ ഞെട്ടൽ രേഖപ്പെടുത്തി മകനും ഇതോടെ രംഗത്തെത്തി. പിതാവിനെതിരെ കേസെടുത്തെന്ന് അറിഞ്ഞത് തങ്ങളെ നിരാശപ്പെടുത്തിയെന്ന് പെഹ്ലു ഖാന്റെ മകൻ ഇർഷാദ് ഖാൻ പറഞ്ഞു. 'കുറ്റപത്രം ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. നീതി കിട്ടുമെന്നാണ് കരുതിയത്. ആൾക്കൂട്ടം എന്റെ പിതാവിനെ തല്ലിക്കൊന്നതാണ്. ഞങ്ങൾക്കെതിരായ കേസ് പുതിയ കോൺഗ്രസ് സർക്കാർ എടുത്ത് കളയുമെന്നാണ് കരുതിയത്. പക്ഷെ അവർ കുറ്റപത്രം സമർപ്പിക്കുകയാണ് ചെയ്തത്,' ഇർഷാദ് പറഞ്ഞു.
കഴിഞ്ഞ ബിജെപി സർക്കാരിന്റെ കാലത്താണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പ്രതികരിച്ചു. അന്വേഷണത്തിൽ എന്തെങ്കിലും വൈരുദ്ധ്യങ്ങൾ കണ്ടെത്തിയാൽ പുനരന്വേഷണം നടത്തുമെന്നും ഗെഹ്ലോട്ട് പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഏറ്റവും പുതിയ കുറ്റപത്രത്തിൽ പെഹ്ലു ഖാനെതിരെയും അദ്ദേഹത്തിന്റെ മകനെതിരെയും പശുവിനെ കടത്തിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ബെഹ്റോർ പൊലീസ് സ്റ്റേഷനിലാണ് ഈ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം മുൻ ബിജെപി സർക്കാരും ഖാന്റെ സഹായികളായ അസ്മത്, റഫീഖ് എന്നിവർക്കെതിരെ ഇതേ കുറ്റമാണ് കുറ്റപത്രത്തിൽ ചുമത്തിയിരുന്നത്. പശുക്കളെ കൊണ്ടുപോവുകയായിരുന്ന പിക് അപ് വാനിന്റെ ഡ്രൈവറെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി.
2017ൽ വസുന്ധര രാജെയുടെ കീഴിലുള്ള ബിജെപി സർക്കാരിന്റെ കാലത്താണ് പിക് അപ് വാനിൽ പശുവിനെ കടത്തിയെന്നാരോപിച്ച് പെഹ്ലു ഖാനെയും മക്കളെയും ആറ് പേർ ചേർന്ന് ആക്രമിക്കുന്നത്. ക്രൂരമായ മർദനത്തിനിടെ പെഹ്ലു ഖാൻ ബോധരഹിതനായി വീഴുകയും പിന്നീട് മരിക്കുകയും ആയിരുന്നു. സംഭവത്തിൽ ആറ് പേരെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ഇവരെ വിട്ടയച്ചു. പെഹ്ലു ഖാന്റെ മരണമൊഴി തള്ളിയാണ് രാജസ്ഥാൻ പൊലീസ് ഗോരക്ഷാ പ്രവർത്തകരെ വെറുതേ വിട്ടത്.
ഹരിയാന സ്വദേശിയായ പെഹ്ലു ഖാനും സംഘവും 2017 ഏപ്രിൽ 1നു തന്റെ ഫാമിലേക്ക് പശുക്കളെ വാങ്ങി വരുമ്പോഴായിരുന്നു ഗോ രക്ഷാ പ്രവർത്തകരുടെ ക്രൂരതക്കിരയായത്. വാഹനം തടഞ്ഞു നിർത്തിയ അക്രമി സംഘം ഖാനെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പെഹ്ലു ഖാന്റെ മരണമൊഴിയിൽ പറഞ്ഞിരുന്ന ഹുകും ചന്ദ്, നവിൻ ശർമ്മ, ജഗ്മൽ യാദവ്, ഓം പ്രകാശ്, സുധീർ, രാഹുൽ സൈനി എന്നിവരെയാണ് പൊലീസ് ഇപ്പോൾ കുറ്റവിമുക്തരാക്കിയത്.
പെഹ്ലു ഖാന്റെ മരണമൊഴി കളവാണെന്നും പ്രതികളെന്ന് ആരോപിക്കപ്പെട്ടവർ നിരപരാധികളാണെന്നും അൽവാർ പൊലീസ് സൂപ്രണ്ട് രാഹുൽ പ്രകാശ് പറഞ്ഞു. മൊഴിയിൽ പറഞ്ഞിരുന്ന ആറ് പേരും പെഹ്ലു ഖാന്റെ മരണത്തിന് ഉത്തരവാദികളല്ലെന്ന് രാജസ്ഥാൻ ക്രൈം ബ്രാഞ്ച് സിഐ.ഡി സംഘവും വിശദീകരിച്ചിരുന്നു. അതേസമയം ക്ഷീരകർഷകനായ പെഹ്ലു ഖാനെ പശുസംരക്ഷണത്തിന്റെ പേരിൽ തല്ലിക്കൊന്നതിനെ ന്യായീകരിച്ച് രാജസ്ഥാനിലെ ബിജെപി എംഎൽഎ അടക്കമുള്ളവർ അന്ന് രംഗത്തെത്തിയിരുന്നു. പെഹ്ലു ഖാൻ കൊല്ലപ്പെടേണ്ട വ്യക്തി തന്നെയാണെന്നും ഇയാളെപ്പോലെയുള്ള പാപികളെ ഇനിയും കൊല്ലുമെന്നും ഗ്യാൻ ദേവ് അഹൂജ പറയുകയുണ്ടായി.
Stories you may Like
- 'സർക്കാരിനെ വീഴ്ത്താൻ അമിത് ഷായിൽനിന്ന് വാങ്ങിയ പത്ത് കോടി തിരികെ നൽകണം'
- മുഖ്യമന്ത്രി കസേര തന്നെ വിടുന്നില്ല; ഗെലോട്ട്
- പ്രധാനമന്ത്രിയുടെ പരാമർശം രാജസ്ഥാനിലെ ജനങ്ങളുടെ വികാരം വൃണപ്പെടുത്തി: ഗെലോട്ട്
- രാജേഷ് പൈലറ്റിനെതിരായ ബിജെപിയുടെ ആരോപണം, പ്രതികരിച്ച് ഗെലോട്ട്
- രഹസ്യങ്ങൾ ചുവപ്പ് ഡയറി പുറത്തുകൊണ്ടുവരുമെന്ന് മോദി; മറുപടിയുമായി ഗെലോട്ട്
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍