ഇനിയും ഏത് നിമിഷവും ഉരുൾപൊട്ടാം; വെള്ളപ്പാച്ചിലിന് ശമനമില്ല; വഴി മാറിയൊഴുകന്ന പുഴ കരയിടിച്ച് വീടുകൾക്ക് ഭീഷണിയാവുന്നു; പാലങ്ങളുടെ പൊടി പോലുമില്ല; കൃഷി ഭൂമിയും വിളകളും കുത്തിയൊലിച്ച് പോയതോടെ നിസ്സഹായരായി കർഷകർ; പ്രളയദുരിത മേഖലയായ ബാവലിപ്പുഴക്കിരുവശവും മറുനാടൻ ലേഖകൻ കണ്ട കാഴ്ചകൾ
രഞ്ജിത്ത് ബാബു
കണ്ണൂർ: പ്രളയക്കെടുതികളിൽ വിറങ്ങലിച്ച് നിൽക്കുന്ന ബാവലിപുഴയുടെ ഇരുകരകളിലുമുള്ള മൂന്ന് പഞ്ചായത്തുകളിലെ ജനങ്ങളുടെ ജീവിതം നേരിട്ട് കണ്ട മറുനാടൻ ലേഖകന്‍ ഭീതതമായ അനുഭവങ്ങളാണ് പങ്കുവെക്കാനുള്ളത്.കണ്ണൂരിൽ നിന്ന് കൊട്ടിയൂരിലേക്കുള്ള ബസ്സ് യാത്രയിൽ തന്നെ കുടിയേറ്റ ജനതയിൽ പ്രതിഫലിച്ച ദുരന്തത്തിന്റെ വ്യാപ്തി അറിയാനായി. യാത്രികർ നിറഞ്ഞ് കവിയുമായിരുന്ന ബസ്സിൽ സീറ്റിൽ കൊള്ളാവുന്നവർ മാത്രം. അവരിൽ തന്നെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുകൊള്ളാനും കണ്ണീരൊപ്പാനുമുള്ളവരാണ് ഏറേയും.
അന്നത്തെ കാര്യങ്ങൾ പക്ഷം പിടിച്ച് സംസാരിക്കുന്ന പതിവ് കുടിയേറ്റ കാരണവന്മാരുടെ ശബ്ദ കോലാഹലങ്ങളൊന്നുമില്ല. കണിച്ചിയാർ മുതൽ കൊട്ടിയൂർ വരെയുള്ള ബന്ധുക്കളെ കാണുകയാണ് പലരുടേയും ലക്ഷ്യം. ആൾ നാശമുണ്ടായില്ലെങ്കിലും ഭവന നഷ്ടവും കൃഷിനാശവും ഈ മേഖലയെ പിടിച്ച് കുലുക്കിയിരിക്കുകയാണ്. പേരാവൂർ ബസ്സ് സ്റ്റാൻഡിൽ ബസ്സ് എത്തിയപ്പോഴും ആളനക്കമില്ല. എല്ലാം വിജനം. കച്ചവടക്കാരുടെ കണ്ണുകളിൽ പോലും ദുരന്തത്തിന്റെ ലാഞ്ചന. പേമാരിയുണ്ടായ ദുരന്തം ജനങ്ങളെ എത്രമാത്രം ഗ്രസിച്ചുവെന്ന് മനസ്സിലാക്കി തരികയായിരുന്നു നാട്.
അല്പനേരം സ്റ്റാൻഡിൽ നിർത്തിയിട്ട ബസ്സിൽ കയറാൻ ആരുമില്ലായിരുന്നു. നേരെ കൊട്ടിയൂർ ലക്ഷ്യമാക്കി വണ്ടി നീങ്ങി. ആദ്യം കണിച്ചിയാറിലാണ് ഇറങ്ങിയത്. ഈ പഞ്ചായത്തും പ്രളയക്കെടുതി ഏറ്റുവാങ്ങിയതാണ്. പ്രസിഡണ്ട് സെലിൻ മാണിയെ വിളിച്ച് സംസാരിച്ചു. അവർ ദുരിതാശ്വാസ പ്രവർത്തനത്തിന് ഇറങ്ങിയിരിക്കയായിരുന്നു. വിവരങ്ങളൊക്കെ ഫോണിൽ സംസാരിച്ചു. ആ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു ആദ്യം. ചീങ്കണ്ണിപ്പുഴയും ബാവലി പുഴയും ഇവിടെ സംഗമിക്കുന്നു.
മലവെള്ളപ്പാച്ചിലിൽ ഇരുകരകളും വേർപ്പെട്ട് പോയി. പൂളക്കുറ്റിയിലെ കോൺക്രീറ്റ് പാലത്തെ മലവെള്ളം പുഴയിൽ ഇടിച്ചിറക്കിയതിന്റെ ദുരന്തഫലമാണ് കരയിലുള്ളവർ അനുഭവിക്കുന്നത്. 60 കുടുംബങ്ങളിലെ 250 പേർ മറുകരയിൽ കഴിയുന്നു. എന്നാൽ മുമ്പ് ഇവിടെ ഒരു പാലമുണ്ടായിരുന്നു എന്ന് കാണിക്കാനുള്ള യാതൊരു ലക്ഷണവുമില്ല. പുഴക്കകത്ത് പാലത്തെ അടർത്തികൊണ്ടു പോയിരിക്കയാണ്. പാലത്തിന്റെ പൊടി പോലും കാണാത്ത അവസ്ഥയാണ്. കണിച്ചിയാർ പഞ്ചായത്ത് നേരിട്ട പ്രധാന ദുരന്തം കാർഷിക നഷ്ടവും റോഡ് തകർച്ചയുമാണ്. പത്തേക്കറിലെ പതിനായിരത്തോളം വരുന്ന നേന്ത്ര വാഴകൾ, 2500 ചേന, 3000 ൽ പരം കപ്പ, 3000 ൽ പരം കവുങ്ങ് ഇവയെല്ലാം പേമാരിയിൽ പെട്ടുപോയി.
ഓണക്കാലത്ത് കണിച്ചിയാറിലെ ആശാൻ ചേരിയിൽ നിന്നും പച്ചക്കറി വിഭവങ്ങൾ ചന്തകളിൽ എത്തുന്നത് പതിവാണ്. വെണ്ട, പയർ, പാവക്ക, തുടങ്ങിയവ 50 ലേറെ കുടുംബങ്ങൾ കൃഷി ചെയ്യുകയാണ് പതിവ്. എല്ലാം പാകപ്പെട്ടു വരുമ്പോഴാണ് ദുരന്തം അവരുടെ വിയർപ്പിന്റെ വിലയെ ഒഴുക്കി കളഞ്ഞത്. ഏലപ്പീടികയിലും തൊണ്ടിയിലും നഷ്ടപ്പെട്ടത് വീടുകളാണ്. ദിവസങ്ങൾ കഴിയുന്തോറും തകർച്ചയിലെത്തുന്ന വീടുകളുടെ എണ്ണം കൂടിക്കൂടി വരുന്നു. പല വീടുകൾക്കും വിള്ളൽ ബാധിച്ചിരിക്കുന്നു. ഇനി വാസയോഗ്യമാണോയെന്ന് സംശയിക്കണ്ടേിയിരിക്കുന്നവയാണ് മറ്റുള്ളവ.
ഭീതിയൊഴിയാതെ അമ്പായത്തോട് വനമേഖല
കേളകത്തേക്കാണ് അടുത്ത യാത്ര. പൊയ്യാമല പഞ്ചായത്ത് അംഗം ജോയ് വേളുപുഴക്കൽ ഒപ്പം ചേർന്നു. ദുരിതങ്ങളുടെ പെരുമഴയായിരുന്നു കേളകം പഞ്ചായത്തിലുണ്ടായത്. ബാവലി പുഴ കരയിടിച്ചു കൊണ്ടിരിക്കയാണ്. ഒട്ടേറെ വീടുകൾ ഭീഷണിയിലും. വീട്ടുകാർ മനസ്സില്ലാ മനസ്സോടെ ഒഴിഞ്ഞു പോകുന്നു. മലയോര വികസന ഏജൻസി 2014 ൽ പണിത പൊയ്യാംമല കുടിവെള്ള പദ്ധതി പൂർണ്ണമായും തകർന്നു. ബാവലി പുഴ കരകവിഞ്ഞ് ഒഴുകിയപ്പോൾ തകർന്നത് കുടിവെള്ള പദ്ധതി പൂർണ്ണമായാണ്. മലയോര ജനതക്ക് വേൽക്കാല ജലസ്ത്രോതസ്സായിരുന്നു ഇത്. പുറം ചുമർ മാറ്റി നിർത്തി പുഴ കൊണ്ടു പോയിരിക്കയാണ്. മരം വീണാണ് ഈ പഞ്ചായത്തിൽ ഏറെ വീടുകളും തകർന്നത്. എട്ട് ചെറു പാലങ്ങൾ ഒലിച്ചു പോയിരിക്കയാണ്. തെങ്ങും വാഴയും റബ്ബറും എല്ലാം നഷ്ടപ്പെട്ട കർഷകരുടെ എണ്ണം ഇനിയും പൂർണ്ണമായിട്ടില്ല. പതിനഞ്ച് കോടി രൂപയുടേതെങ്കിലും നാശനഷ്ടം ഇതുവരെയായിട്ടുണ്ട്. മലയിൽ ഒറ്റപ്പെട്ടവർ താഴോട്ട് വരാനാവാത്ത വിധം കഴിയുകയാണ്.
ഈ മേഖലയിലെ ദുരന്തങ്ങളുടെ കേന്ദ്ര സ്ഥാനം കൊട്ടിയൂർ മലനിരകളാണ്. വയനാട് ജില്ലയുമായി പങ്കിടുന്ന ഒട്ടേറെ മലകൾ പാലുകാച്ചിയും ചപ്പമലയും അമ്പായത്തോട് വനവും എല്ലാം അപകടാവസ്ഥയിലാണ്. വെള്ളപ്പാച്ചിലിന് ഇതുവരേയും യാതൊരു മാറ്റവുമുണ്ടായിട്ടില്ല. വനത്തിൽ ഉരുൾ പൊട്ടുമോ എന്ന ഭീഷണി ജനത്തെ ഭയാശങ്കയിലാഴ്ത്തുന്നു. അമ്പായത്തോട് മലയിലും ചപ്പമലയിലും കഴിയുന്നവരെ പുറം ലോകം നേരത്തെ വിശേഷിപ്പിച്ചത് ഈ സുന്ദര ഭൂമിയിൽ താമസിക്കാനായത് നിങ്ങളുടെ പൂർവ്വ ജന്മ സുകൃതം എന്നാണ്. എന്നാൽ കഴിഞ്ഞ ദിവസമുണ്ടായ ഉരുൾ പൊട്ടലിൽ കയ്യിൽ കിട്ടിയതും പെറുക്കി ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറേണ്ട അവസ്ഥയാണ് ഇവർക്കുണ്ടായത്. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മലയിൽ ജീവൻ തൃണവൽക്കരിച്ച് കഴിയുന്നവവർ ഇപ്പോഴുമുണ്ട്.
ഇനി ജീവിച്ചിട്ടെന്ത് കാര്യമെന്ന് കർഷകർ
കാർഷിക നഷ്ടത്തിൽ മനം നൊന്ത് ഇനി ജീവിച്ചിട്ടെന്ത് കാര്യം എന്നു പറയുന്നവരുമുണ്ട്. അതിർത്തി മലകൾ ഇപ്പോഴും വെള്ളം കുടിച്ച് ചീർത്തിരിക്കയാണെന്ന് പഴമക്കാർ പറയുന്നു. അതുകൊണ്ടു തന്നെ ഉരുൾ പൊട്ടാനുള്ള സാധ്യതയുമുണ്ട്. ഈ കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് ഏറ്റവും വലിയ ഉരുൾ പൊട്ടൽ നടന്നതും അമ്പായത്തോട് വനത്തിലാണ്. നിരവധി പേരുടെ കൃഷി ഭൂമി പാടേ ഒലിച്ചു പോയി. കരയിടിച്ചിൽ മൂലം വീടുകൾ തകർന്നു. ചിലത് തകർച്ചയുടെ വക്കിലുമാണ്. കൊട്ടിയൂർ താഴത്തേതിൽ സുരേന്ദ്രന്റെ 70 സെന്റ് കൃഷി ഭൂമി പൂർണ്ണമായും പുഴയെടുത്തു കഴിഞ്ഞു. കാലവർഷ ദുരന്തത്തിൽ ആളപായമില്ലെന്ന് ആശ്വസിക്കാമെങ്കിലും ജീവിക്കാൻ മറ്റു വഴിയില്ലാതായിരിക്കയാണ് ഒട്ടേറെ കുടുംബങ്ങൾക്ക്.
ബാവലി പുഴക്ക് കുറുകേയുള്ള പാമ്പറപ്പാൻ പാലം മൂവായിരത്തോളം പേരെ കൊട്ടിയൂർ നഗരവുമായി ബന്ധിപ്പിക്കുന്നതാണ്. 25 വർഷം മുമ്പ് പന്നിയാം മല പ്രദേശവാസികളും മറ്റുള്ളവരും ചേർന്ന് സ്വന്തം വിയർപ്പിന്റെ വില കൊടുത്ത് നിർമ്മിച്ചതാണ് ഈ പാലം. ഉരുൾ പൊട്ടലിൽ പാലം കഷ്ടിച്ച് പിടിച്ച് നിന്നെങ്കിലും പാലത്തെ ബന്ധിപ്പിക്കുന്ന ഇരുകരകളും തകർച്ചയിലാണ്. ആർമിയും പൊലീസും നാട്ടുകാരും കരകളുമായി ബന്ധപ്പെടുത്തുന്ന പ്രവർത്തി നടത്തുകയാണ്. വർഷങ്ങൾക്കു മുമ്പ് മരപ്പാലം ഒലിച്ചു പോയതിനെ തുടർന്നാണ് കോൺക്രീറ്റ് പാലം ഇവിടെ പണിതത്.
സർക്കാറിനോട് ആവശ്യപ്പെട്ട് ഫലമില്ലാതായപ്പോൾ നാട്ടുകാരുടെ ശ്രമഫലമായി പാലം പൂർത്തിയാക്കുകയായിരുന്നു. അതുകൊണ്ടു തന്നെ ഏത് നിലയിലും പാലത്തെ സംരക്ഷിച്ച് ബലപ്പെടുത്താൻ ഒരുങ്ങിയിരിക്കയാണ് അഗസ്റ്റിൻ ചക്കാലയിലിന്റേയും പന്നിയാംമല വാർഡ് മെമ്പർ ഉഷ വലിയറയുടേയും നേതൃത്വത്തിൽ നാട്ടുകാർ. മൂന്ന് പഞ്ചായത്തുകളിലെ പതിനഞ്ചോളം കിലോമീറ്റർ ദൂരത്തിൽ ഒഴുകുന്ന ബാവലി പുഴയോരത്തിലൂടെയുള്ള ദുരിത കാഴ്ച്ചകളാണ് വിശദീകരിക്കപ്പെട്ടത്. പൂർണ്ണമായും ദുരിത വിവരങ്ങൾ എടുക്കുക ഇപ്പോഴും അസാധ്യമാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍