ഭീകരവാദത്തെ അടിച്ചമർത്താൻ തയ്യാറാകണം എന്നു പറഞ്ഞ് പാക്കിസ്ഥാന് മുന്നറിയിപ്പ്; ഇന്ത്യയുമായി മൂന്ന് ബില്ല്യൺ ഡോളറിന്റെ പ്രതിരോധ കരാർ ഒപ്പുവെക്കുമെന്നും വാഗ്ദാനം; നരേന്ദ്ര മോദിയുടെ ചായവിൽപ്പനയും ജീവിതവും പറഞ്ഞും ആൾക്കൂട്ടത്തെ കൈയിലെടുത്തു; ബോളിവുഡ് സിനിമകളെ കുറിച്ചും സച്ചിൻ ടെണ്ടുൽക്കറിന്റെയും പേരു പറഞ്ഞപ്പോൾ നിറഞ്ഞ കൈയടി; ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബൂബക്കർ ബാഗ്ദാദിയെ വധിച്ചത് നേട്ടമായി എടുത്തു പറഞ്ഞു; 'നമസ്തേ' എന്നു പറഞ്ഞു തുടങ്ങിയ ട്രംപിന്റെ പ്രസംഗം ഇന്ത്യൻ മനസ്സറിഞ്ഞ്
മറുനാടൻ ഡെസ്ക്
അഹമ്മദാബാദ്: അമേരിക്കയിലെ 11 ഡിഗ്രി സെൽഷ്യസ് ചൂടിൽ നിന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഹമ്മദാബാദിലെ 31 ഡിഗ്രീ ചൂടിലേക്ക് വന്നിറങ്ങിയത്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയിൽ അദ്ദേഹത്തിന് വേണ്ടി സംഘടിപ്പിച്ച നമസ്തേ ട്രംപ് പരിപാടിയിൽ പൊരിവെയിലത്ത് നിന്നു കൊണ്ടാണ് അര മണിക്കൂർ സമയം അദ്ദേഹം സംസാരിച്ചത്. ഇന്ത്യൻ ജനതയുടെ മനസ്സറിഞ്ഞു കൊണ്ടും നരേന്ദ്ര മോദിയുടെ ജനപ്രീതിയുടെ ആഴം അറിഞ്ഞു കൊണ്ടാമായിരുന്നു ട്രംപ് മൊട്ടേറ സ്റ്റേഡിയത്തിൽ പ്രസംഗിച്ചത്. മോദിയുടെ നാട്ടിൽ എത്തിയാൽ ആദ്യം പുകഴ്ത്തേണ്ടത് അദ്ദേഹത്തെ തന്നെയാണെന്ന് ബോധ്യമുള്ള ട്രംപ് അതു നല്ലതുപോലെ ചെയ്തു. മറിച്ച് മോദി ചെയ്തതും ട്രംപിനെ പുകഴ്ത്തൽ ആയിരുന്നു താനും.
ഒന്നേകാൽ ലക്ഷത്തോളം വരുന്ന കാണികളെ അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം. മോദി സ്വാഗതം ഓതിയതിന് ശേഷമാണ് അദ്ദേഹം പ്രസംഗിച്ചത്. നമസ്തേ.. എന്നു പറഞ്ഞു കൊണ്ടായിരുന്നു ട്രംപ് പ്രസംഗം തുടങ്ങിയത്. തുടർന്ന് ഇന്ത്യയും - അമേരിക്കയും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ചും സംസാരിച്ചു. ഇസ്ലാമിക തീവ്രവാദത്തിനെതിരെയും പാക്കിസാനെതിരെയും അദ്ദേഹം സംസാരിക്കുമെന്ന് ആഗ്രഹിച്ചിരുന്നവരാണ് ഇന്ത്യക്കാർ. ആ വാക്കും ട്രംപു പാലിച്ചു. ഇങ്ങനെ തന്റെ പ്രസംഗത്തിൽ ഉടനീളം ഇന്ത്യൻ മനസ്സ് അറിഞ്ഞു കൊണ്ടുള്ള പ്രസംഗമാണ് അദ്ദേഹം നടത്തിയത്.
അമേരിക്ക ഇന്ത്യയുടെ വിശ്വസ്തരായ സുഹൃത്തായിരിക്കുമെന്ന് ട്രംപ് പറഞ്ഞു. അമേരിക്ക ഇന്ത്യയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഇത്രയേറെ വൈവിധ്യങ്ങളുണ്ടായിട്ടും ഇന്ത്യ കാത്തുസൂക്ഷിക്കുന്ന ഐക്യം മറ്റു രാജ്യങ്ങൾക്ക് മാതൃകയാണ്. ജനാധിപത്യം നിലനിർത്തി ഇത്രയധികം പുരോഗതി കൈവരിച്ച രാജ്യം വേറെയില്ലെന്നും നമസ്തേ ട്രംപിനെ അഭിസംബോധന ചെയ്തു കൊണ്ടു ട്രംപ് പറഞ്ഞു. ട്രംപിന്റെ വാക്കുകൾ കൈയടികളോടെയാണ് സ്റ്റേഡിയം സ്വീകരിച്ചത്.
മോദിയുടെ ജീവിതം ഇന്ത്യക്കാർക്കെല്ലാം അഭിമാനവും മാതൃകയാണ്. എല്ലാവരും സ്നേഹിക്കുന്ന നേതാവെങ്കിലും മോദി കടുപ്പക്കാരനാണെന്നും ട്രംപ് പറഞ്ഞു. മോദിയുടെ നേതൃത്വത്തിൽ ലഭിച്ച സ്വീകരണം തനിക്ക് ലഭിച്ച മഹത്തായ അംഗീകാരമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. മോദിയുടെ നേട്ടങ്ങൾ എണ്ണിപറഞ്ഞായിരുന്നു ട്രംപിന്റെ പ്രസംഗം. മോദിയുടെ ചായവിൽപ്പനയും ജീവിതവും ഹോട്ടൽ ജോലിയും ട്രംപിന്റെ പ്രസംഗത്തിൽ വിഷയങ്ങളായി. മോദിയെ 'ചാമ്പ്യൻ ഒഫ് ഇന്ത്യ' എന്നും 'രാജ്യത്തിനായി രാപ്പകൽ അധ്വാനിക്കുന്ന നേതാവെ'ന്നും അദ്ദേഹം വിശേഷിപ്പിച്ചു. തന്റെ അച്ഛന്റെ കൂടെ 'ചായ്വാല' ആയിട്ടാണ് മോദി തന്റെ ജീവിതം ആരംഭിച്ചതെന്നും അദ്ദേഹം ഈ നഗരത്തിലാണ് ഒരു ചായക്കടയിൽ ജോലി ചെയ്തതെന്നും പറഞ്ഞുകൊണ്ട് മോദിയോട് എഴുന്നേറ്റുനിൽക്കാൻ പറഞ്ഞ് ട്രംപ് ഹസ്തദാനം നൽകി.
ഇന്ത്യയുമായി 300 കോടി ഡോളറിന്റെ പ്രതിരോധകരാർ ഒപ്പുവെക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രാജ്യം കാത്തിരുന്ന 'നമസ്തേ ട്രംപ്' പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് പ്രതിരോധ മേഖലയിലെ സഹകരണം കൂടുതൽ ശക്തമാക്കുമെന്ന് വ്യക്തമാക്കിയത്. ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയാണെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ ഹൃദയത്തിൽ ഇന്ത്യ എന്നും ഉണ്ടാകും. യു എസ് ഇന്ത്യയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അമേരിക്കയുടെ വികസനത്തിന് അവിടെയുള്ള 40 ലക്ഷം ഇന്ത്യക്കാർ നൽകിയ സംഭാവന വളരെ വലുതാണ്. അതിന് എന്നും. കടപ്പെട്ടിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഭീകരവാദത്തെ അടിച്ചമർത്താൻ പാക്കിസ്ഥാൻ തയ്യാറാകണം. ഭീകരവാദത്തെ അടിച്ചമർത്താൻ പാക്കിസ്ഥാൻ തയ്യാറാകണം. ഇന്ത്യയുമായി മികച്ച രീതിയിലുള്ള സൗഹൃദമാണ് ഇന്ത്യക്കുള്ളത്. എന്നാൽ, അവർ അതിർത്തിയിലെ തിവ്രവാദം ഇല്ലാതാക്കാൻ ശ്രമിക്കണം. ഭീകരവാദത്തിന് മുന്നിൽ അതിർത്തികൾ അടയ്ക്കണം.
തീവ്രവാദത്തിന്റെ ഇരകളാണ് ഇന്ത്യയും അമേരിക്കയും. ഇസ്ലാമിക് സ്റ്റേറ്റ് (ഐ എസ്) തലവൻ അബൂബക്കർ അൽ ബാഗ്ദാദിയെ വധിച്ചതിനൊപ്പം ഇറാഖിലെയും സിറിയയിലെയും ഐ എസ് കേന്ദ്രങ്ങൾ തകർക്കാനും അമേരിക്കയ് സാധിച്ചുവെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയുടെ ഏറ്റവും നല്ല പ്രതിരോധ പങ്കാളിയായി അമേരിക്ക മാറണമെന്നാണ് താൻ ആഗ്രഹിക്കുന്നത്. ഏറ്റവും മികച്ച പ്രതിരോധ സംവിധാനങ്ങളും ആയുധങ്ങളും അമേരിക്കയുടെ പക്കലുണ്ട്. ആ നിലയ്ക്കാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ നടക്കുന്നത്. പ്രതിരോധ മേഖലകളിൽ സഹകരണം തുടർന്നും ഉണ്ടാകുമെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചാമ്പ്യനാണ്. അദ്ദേഹം ഗുജറാത്തിന്റെ മാത്രം അഭിമാനമല്ല. കഠിനാധ്വാനവും സമർപ്പണാവും കൊണ്ട് ഇന്ത്യ ആഗ്രഹിക്കുന്ന എന്തും നേടാമെന്നുള്ളതിന്റെ ജീവിക്കുന്ന ഉദ്ദാഹരണമാണ് അദ്ദേഹം. മോദിയുടെ ജീവിതം എല്ലാവർക്കും മാതൃകയാക്കാവുന്നതാണെന്നും യു എസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു. ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളായ സച്ചിൻ തെൻഡുൽക്കറിന്റെയും വിരാട് കോഹ്ലിയുടെയും നാടാണ് ഇന്ത്യ. ബോളീവുഡ് സിനിമകൾ കാണുന്നതിൽ സന്തോഷം കണ്ടെത്തുന്നവരാണ്. ബോളിവുഡ് സിനിമാ വ്യവസായം വളരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 100 ലധികം ഭാഷകൾ സംസാരിക്കുന്ന 2000 ത്തോളം സിനിമകൾ ഒരു വർഷം റിലീസാകുന്ന രാജ്യമാണ് ഇന്ത്യ. എക്കാലത്തേയും വലിയ ബോളിവുഡ് ഹിറ്റുകളിൽ ഒന്നായ ദിൽവാലേ ദുൽഹനിയ ലേ ജായേങ്കേ സിനിമയുടെ പേരെടുത്ത് പരാമർശിക്കുകയും ചെയ്തു ട്രംപ്.
പാക്കിസ്ഥാനുമായി അമേരിക്കയ്ക്ക് മികച്ച ബന്ധമാണ് ഉള്ളതെന്നും ട്രംപ് പറഞ്ഞു. ഈ നയതന്ത്ര ബന്ധം ഉപയോഗിച്ച് ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ കുറയ്ക്കാൻ സാധിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു. എല്ലാ മതങ്ങളും സഹവർത്തിത്വത്തോടെ കഴിയുന്ന രാജ്യമാണ് ഇന്ത്യ. 27 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ ഇന്ത്യക്ക് കഴിഞ്ഞു. ഇന്ത്യക്ക് നേട്ടങ്ങൾ കൈവരിക്കാനായത് ജനാധിപത്യവും സഹിഷ്ണുതയും കാരണമാണ്. സ്വാമി വിവേകാനന്ദനും ഗാന്ധിജിയും അദ്ദേഹത്തിന്റെ പ്രസംഗത്തിൽ കടന്നുവന്നു. ഇന്ത്യയുമായുള്ള ബന്ധം ദൃഢമാകും. ഇന്ത്യയിലെ സ്ത്രീ സംരംഭകർ മികച്ചവരെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഇന്ത്യയുമായുള്ള വ്യാപാര കരാറിൽ ചർച്ച തുടരുകയാണ്. ഇന്ത്യയുമായി 300 കോടി ഡോളറിന്റെ കരാർ ഒപ്പിടുമെന്നും ട്രംപ് പറഞ്ഞു.
ഒരു മണിക്കൂർ നീണ്ട ഇരുവരുടെയും പ്രസംഗത്തിൽ വ്യാപാര കരാറിന്റെ ചർച്ചകൾ തുടരുകയാണന്നും 300 കോടി ഡോളറിന്റെ സൈനിക സാമഗ്രികൾ(ഹെലിക്കോപ്റ്റർ ഇടപാട്) ഇന്ത്യക്ക് നൽകുന്നതിനുള്ള കരാർ ചൊവ്വാഴ്ച ഒപ്പിടുമെന്നുമുള്ള രണ്ട് കാര്യങ്ങൾ മാത്രമാണ് പ്രസംഗത്തിൽ ഗൗരവമായി കടന്നുവന്നത്. ഒരു ലക്ഷത്തിലധികം പേരാണ് മൊട്ടേരയിലെ സ്റ്റേഡിയത്തിൽ നമസ്തെ ട്രംപ് പരിപാടിക്ക് എത്തിയത്. നന്ദി പ്രസംഗം നടത്തിയ മോദി ഇന്ത്യ-അമേരിക്ക സൗഹൃദം നീണാൾ വാഴട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്.
Stories you may Like
- ട്രംപിനെതിരെ 420 കൊല്ലം അകത്തുകിടക്കേണ്ട കുറ്റങ്ങൾ
- യുഎസ് പ്രസിഡന്റിനെ കുരുക്കിലാക്കുന്ന പുത്രന്റെ കഥ
- ഏകദിന ലോകകപ്പ് ഒക്ടോബർ 5 മുതൽ, ആകെ പത്ത് വേദികൾ, മത്സരക്രമം പ്രഖ്യാപിച്ചു
- റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിത്വത്തിന് വേണ്ടിയുള്ള മത്സരത്തിൽ നിക്കി ഹേലിക്ക് തിരിച്ചടി
- കൊച്ചിയിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയവും പാരിസ്ഥിതിക ചർച്ചകളിൽ കുടുങ്ങാൻ സാധ്യത
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്