Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഏഴുവയസുകാരിയ മൃഗിയമായി പീഡിപ്പിച്ചു കൊന്ന രാജേഷിന് മൂന്നു ജീവപര്യന്തം; കോളിളക്കമുണ്ടാക്കിയ അഞ്ചൽ പീഡനക്കേസിൽ പ്രതിയെ വധശിക്ഷയിൽ നിന്നൊഴിവാക്കിയത് പ്രായം പരിഗണിച്ച്; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല; പ്രതി 26വർഷം പ്രത്യേക ശിക്ഷ അനുഭവിക്കണമെന്നും കൊല്ലം പോക്സോ കോടതി; നാടിനെ നടുക്കിയ സംഭവത്തിൽ പ്രതിയായത് കുട്ടിയുടെ അമ്മയുടെ സഹോദരി ഭർത്താവ്

ഏഴുവയസുകാരിയ മൃഗിയമായി പീഡിപ്പിച്ചു കൊന്ന രാജേഷിന് മൂന്നു ജീവപര്യന്തം; കോളിളക്കമുണ്ടാക്കിയ അഞ്ചൽ പീഡനക്കേസിൽ പ്രതിയെ വധശിക്ഷയിൽ നിന്നൊഴിവാക്കിയത് പ്രായം പരിഗണിച്ച്; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല; പ്രതി 26വർഷം പ്രത്യേക ശിക്ഷ അനുഭവിക്കണമെന്നും കൊല്ലം പോക്സോ കോടതി; നാടിനെ നടുക്കിയ സംഭവത്തിൽ പ്രതിയായത് കുട്ടിയുടെ അമ്മയുടെ സഹോദരി ഭർത്താവ്

മറുനാടൻ ഡെസ്‌ക്‌

കൊല്ലം; നാടിനെ നടുക്കിയ അഞ്ചൽ ബലാത്സംഗ കേസിലെ പ്രതിക്ക് മൂന്നു ജീവപര്യന്തം ശിക്ഷ വിധിച്ച് കൊല്ലം പോക്സോ കോടതി. അഞ്ചലിൽ ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി പീട്ടിപ്പിച്ചു കൊന്ന് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചെന്നാണ് കേസ്.കുട്ടിയുടെ അമ്മയുടെ സഹോദരി ഭർത്താവാണ് പ്രതി.വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടെങ്കിലും പ്രതിയുടെ പ്രായം കണക്കിലെടുത്ത് കോടതി ഇതു വേണ്ടെന്ന് വയ്ക്കുകയായിരുന്നു. അതേസമയം പ്രതി 26വർഷം പ്രത്യേക ശിക്ഷ അനുഭവിക്കണമെന്നും കോടതി. വ്യക്തമാക്കി. ഹീനമായ കുറ്റകൃത്യമെന്ന് ചൂണ്ടക്കാട്ടിയ കോടതി പ്രതിയോട് 3.2000 രൂപ പിഴയടക്കണമെന്നും നിർദ്ദേശിച്ചു.

കരിക്കം വടക്കേ ചെറുകര രാജേഷ് ഭവനിൽ രാജേഷ് ആണ് പ്രതി.കേസിൽ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയ കൊല്ലം പോക്സോ കോടതിയാണ് ശിക്ഷാവിധി ഇന്നത്തേക്ക് മാറ്റിവെച്ചത്.പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ മോഹൻരാജാ ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യൻ ശിക്ഷാനിയമം 302 (കൊലപാതകം), 376 (ബലാത്സംഗം), 377 (പ്രകൃതിവിരുദ്ധ പീഡനം), 366 (തട്ടിക്കൊണ്ടുപോകൽ), 297 (മൃതദേഹത്തോട് അനാദരവ് കാണിക്കൽ) എന്നീ കുറ്റകൃത്യങ്ങൾക്കും പോക്‌സോ നിയമം പ്രകാരം മൂന്ന്, നാല്, അഞ്ച്, ആറ് വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

2017 സെപ്റ്റമ്പർ 27നാണ് നാടിനെ നടുക്കിയ സംഭവം നടക്കുന്നത്. പെൺകുട്ടിയും പ്രതിയും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്. അമ്മൂമ്മയോടൊപ്പം ട്യൂഷൻ ക്ലാസ്സിലേക്ക് പോയ കുട്ടിയെ അമ്മയുടെ സഹോദരി ഭർത്താവ് കൂടിയായ പ്രതി രാജേഷ് കാത്ത് നിന്ന് കൂട്ടി കൊണ്ടുപോയി കുളത്തൂപ്പുഴയിലെ ഒരു കാട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽപറയുമെന്ന് കുട്ടി പറഞ്ഞതോടെ കുട്ടിയെ കൊലപ്പെടുത്തി സമീപത്തുള്ള എസ്റ്റേറ്റിൽ മൃതദേഹം ഉപേക്ഷിച്ചു.കെലപ്പെടുത്തിയ ശേഷവും പ്രതി കുട്ടിയെ പീഡിപ്പിച്ചതായി വൈദ്യ പരിശോധനയിൽ വ്യക്തമായിരുന്നു

കുട്ടിയെ കാണാതായതിനെ തുടർന്ന് നാട്ടുകാരും പൊലീസും നടത്തിയ അന്വേഷണത്തിലാണ് സമീപത്തുള്ള കുറ്റിക്കാട്ടിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്. ഏരൂരിലെ കച്ചവട സ്ഥാപനത്തിലെ സി.സി ടി.വി ക്യാമറയിൽ നിന്നും കുട്ടിക്കൊപ്പം പ്രതി യാത്ര ചെയ്യുന്ന ദൃശ്യങ്ങളും സാക്ഷി മൊഴികളുമാണ് കേസിൽ വഴിത്തിരിവായത്. സാഹചര്യതെളിവുകൾ കണക്കിലെടുത്ത് നടത്തിയ അന്വേഷണത്തിൽ ശാസ്ത്രീയ തെളിവുകളാണ് പ്രതിയെ പിടികൂടാൻ പൊലീസിനു സഹയകമായത്. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ നിന്നും വായിൽ നിന്നും കണ്ടെടുത്ത സ്രവങ്ങളും കുട്ടിയുടെ നഖങ്ങൾക്കിടയിൽ കോശങ്ങൾ പ്രതിയുടെതാണെന്നും ഡിഎൻഎ പരിശോധനയിലൂടെ കണ്ടെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP