Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നീ ആര് വിളിച്ചാലും കൂടെ പോകുമോടീ എന്ന് ചോദിച്ചു പെൺകുട്ടിയെ മർദിച്ചു; തൊഴു കയ്യോടെ അവളെ ഒന്നും ചെയ്യരുതെന്ന് പറഞ്ഞു യാചിച്ചിട്ടും അവഹേളനം തുടർന്നു; വാട്‌സ് ആപ്പിൽ പടർന്ന ദൃശ്യങ്ങൾ നാട്ടിൽ ചെന്നപ്പോഴും ഉറക്കം കെടുത്തിയപ്പോൾ മരണം തെരഞ്ഞെടുത്തു: അനീഷ് ആത്മഹത്യ ചെയ്തത് അപമാനം സഹിക്കാനാവാതെ

നീ ആര് വിളിച്ചാലും കൂടെ പോകുമോടീ എന്ന് ചോദിച്ചു പെൺകുട്ടിയെ മർദിച്ചു; തൊഴു കയ്യോടെ അവളെ ഒന്നും ചെയ്യരുതെന്ന് പറഞ്ഞു യാചിച്ചിട്ടും അവഹേളനം തുടർന്നു; വാട്‌സ് ആപ്പിൽ പടർന്ന ദൃശ്യങ്ങൾ നാട്ടിൽ ചെന്നപ്പോഴും ഉറക്കം കെടുത്തിയപ്പോൾ മരണം തെരഞ്ഞെടുത്തു: അനീഷ് ആത്മഹത്യ ചെയ്തത് അപമാനം സഹിക്കാനാവാതെ

പാലക്കാട്: സദാചാര ഗുണ്ടായിസം കേരളത്തെ എത്ര ഭീദിതമായി ബാധിച്ചിരിക്കുന്നു എന്ന് തെളിയിക്കുന്ന മഹാദുരന്തമാണ് അഗളി സ്വദേശിയായ അനീഷിന്റെ ആത്മഹത്യ. കരുനാഗപ്പള്ളിയിലെ അപമാനത്തിന്റെ ദൃശ്യങ്ങൾ അത്രക്കും വൈറലായി ആണ് സോഷ്യൽ മീഡിയായിൽ പടർന്നു പിടിച്ചത്. പെൺകുട്ടിക്ക് ഏറ്റ മർദ്ധനവും അതിന്റെ പേരിൽ ഉണ്ടായ നാണക്കേടുവും അനീഷിനെ വല്ലാതെ നാണം കെടുത്തിയിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. വിവാദത്തിനു ശേഷം അനിഷ് അവധി എടുത്തു നാട്ടിൽ ചെന്നെങ്കിലും അധികം വീടിനു പുറത്തിറങ്ങിയിരുന്നില്ല. വീട്ടുക്കാരുടെയും നാട്ടുകാരുടെയും ഒക്കെ മുൻപിൽ നാണം കെട്ട അനീഷ് മറ്റൊരു വഴിയും ഇല്ലാതെ മരണം തെരെഞ്ഞെടുക്ക ആയിരുന്നു.

സ്വന്തം സഹോദരിയെപ്പോലെ കരുതിയിരുന്ന യുവതിയ്‌ക്കൊപ്പം തന്നെയും ചേർത്തു സദാചാര ഗുണ്ടകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച വീഡിയോ അനീഷിനെ അത്രയ്ക്ക് ഉലച്ചിരുന്നു. വാട്‌സാപ്പിലൂടെയും ഫേസ്‌ബുക്കിലൂടെയും പ്രചരിക്കപ്പെട്ട വീഡിയോ വൈറലായി കഴിഞ്ഞിരുന്നു. കൊല്ലത്തെ സംഭവത്തിൽനിന്നു അൽപം ആശ്വാസം തേടി സ്വദേശമായ പാലക്കാട് അഗളിയിലെത്തിയെങ്കിലും അനീഷിനു മനസമാധാനം ലഭിച്ചിരുന്നില്ല. മൂന്നു വിവരമില്ലാത്തവർ നാട്ടിലെ സദാചാരത്തിന്റെ കാവലാളായി അവതരിച്ചെത്തിയപ്പോൾ ഒരു യുവാവിന് സ്വന്തം ജീവൻ തന്നെ അവസാനിപ്പിക്കേണ്ടി വന്നിരിക്കുകയാണ്.

കരുനാഗപ്പള്ളിയിലെ ഒരു പ്രമുഖ ആയുർവ്വേദ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു അനീഷ്. ഇതേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പെൺകുട്ടിയ്‌ക്കൊപ്പമാണ് കരുനാഗപ്പള്ളി ബീച്ചിൽ ഒരു പറ്റം സദാചാരവാദികളുടെ ആക്രമണത്തിന് ഇരയായത്. വാലന്റൈൻസ് ദിനത്തിൽ പെൺകുട്ടിക്കൊപ്പം ബീച്ചു കാണാൻ പോയപ്പോഴായിരുന്നു സംഭവം. ഇവരെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തവർ സംഭവത്തിന്റെ വീഡിയോ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുകയായിരുന്നു. മറുനാടൻ മലയാളിയാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.

സദാചാരക്കാരിൽ ഒരാൾ പെൺകുട്ടിയോട് നീ ആരു വിളിച്ചാലും കൂടെ പോകുമോ എന്ന് ചോദിച്ച് മുഖത്തടിക്കുന്നതു വീഡിയോയിൽ കാണാമായിരുന്നു. ബീച്ച് കാണാൻ എത്തിയതിന് ശേഷം പെൺകുട്ടിക്ക് പ്രാഥമിക കൃത്യം നിർവ്വഹിക്കണമെന്ന് അനീഷിനോട് ആവശ്യപ്പെട്ടു. നിരവധി സഞ്ചാരികളെത്തുന്ന ബീച്ചിൽ യാതൊരു അടിസ്ഥാന സൗകര്യങ്ങളോ ശൗചാലയങ്ങളോ ഇല്ലാത്തതിനാൽ ബീച്ചിന് പിൻഭാഗത്ത് കായലിനോട് ചേർന്ന കുറ്റിക്കാട്ടിലേക്ക് പെൺകുട്ടിയുമായി പോവുകയായിരുന്നു. അനീഷ് മാറി നിൽക്കുകയും പെൺകുട്ടി പ്രാഥമിക കൃത്യം നിർവ്വഹിക്കാൻ കുറ്റിക്കാട്ടിലേക്ക് കയറുകയും ചെയ്തു.

ഈ സമയം സമീപത്ത് മദ്യപിച്ചു കൊണ്ടിരുന്ന രണ്ട് പേർ പെൺകുട്ടി കുറ്റിക്കാട്ടിലേക്ക് കയറുന്നത് കണ്ട് പിറയെ ചെല്ലുകയും പെൺകുട്ടിയെ കടന്നു പിടിക്കുകയുമായിരുന്നു എന്ന് അനീഷ് മറുനാടനോട് നേരത്തേ വെളിപ്പെടുത്തിയിരുന്നു. പെൺകുട്ടിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് അനീഷ് ഓടിയെത്തിയപ്പോൾ രണ്ട് പേർ ആക്രമിക്കുന്നതാണ് കണ്ടത്. അനീഷ് ചെറുത്തു നിൽക്കാൻ ശ്രമിച്ചെങ്കിലും സദാചാരക്കാർ ഫോൺ മുഖേന മറ്റു മൂന്ന് പേരെ കൂടി വിളിച്ചു വരുത്തി. ഇവരെത്തിയതോടെയാണ് തങ്ങളെ ദേഹോപദ്രവം ഏൽപ്പിച്ചതും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതും. കരഞ്ഞ് കാലു പിടിച്ചു പറഞ്ഞിട്ടും അവർ ഞങ്ങൾ അനാശാസ്യ പ്രവർത്തനങ്ങൾക്ക് വന്നവരാണ് എന്ന് പറഞ്ഞാണ് ഉപദ്രവിച്ചത് എന്നും അനീഷ് പറഞ്ഞു.

എല്ലാവരും പെൺകുട്ടിയോട് ലൈംഗിക ബന്ധത്തിന് വരെ നിർബന്ധിപ്പിച്ചു എന്നും അനീഷ് പറഞ്ഞു. പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ പരാതിപ്പെട്ടാൽ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ഇരുവരുടെയും സിം കാർഡുകൾ ഊരി വാങ്ങുകയും ചെയ്യുകയുണ്ടായി.

മാനഭയം മൂലം ആദ്യം പൊലീസിൽ പരാതിപ്പെടാൻ അനീഷ് തയാറായിരുന്നില്ല. എന്നാൽ സ്വന്തം സഹോദരിയെ പോലെ കരുതുന്ന യുവതിയുമായി അനാശാസ്യത്തിലേർപ്പെട്ടു എന്നു പറഞ്ഞു പ്രചരിപ്പിക്കപ്പെടുന്ന വീഡിയോ വൈറലായതോടെ അനീഷ് പൊലീസിൽ പരാതിപ്പെടാൻ തീരുമാനിച്ചു. എന്നാൽ സംഭവം നടന്നു ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് നടപടി എടുക്കാൻ വൈകി. ഇതിനിടെ മറുനാടൻ പ്രസിദ്ധീകരിച്ച വാർത്ത കണ്ട മുഖ്യമന്ത്രി പിണറായി വിജയൻ കർശന നിർദ്ദേശം ഡിജിപിക്കു നല്കിയതിനെത്തുടർന്നാണ് മൂന്നു പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായത്.

അഴീക്കൽ പുതുമണ്ണേൽ വീട്ടിൽ അഭിലാഷ് എന്ന സുഭാഷ് (33) കായംകുളം എരുവ മണലൂർ തറയിൽ ധനീഷ് (30), അഴീക്കൽ മീനത്ത് പുതുവൽ വീട്ടിൽ ബിജു (42) എന്നിവരാണ് പൊലീസ് പിടിയിലായത്. പ്രതികൾക്ക് എതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതിനും പ്രത്യേകം വകുപ്പുകൾ ചുമത്തിയാണു കേസ് എടുത്തത്.

അതേമസയം, ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കപ്പെട്ടത് സോഷ്യൽ മീഡിയയിൽ വൻ വിമർശനത്തിനിടയാക്കി. മൊബൈൽ ക്യാമാറ ഉപയോഗിച്ചെടുത്ത വീഡിയോ വാട്സ് ആപ്പ് വഴി പ്രചരിച്ച് രണ്ടു കൗമാരക്കാരുടെ ജീവിതത്തിൽ കരിനിഴൽ വീഴ്‌ത്തുകയാണു ചെയ്തതെന്നു പലരും ചൂണ്ടിക്കാട്ടി. മാനസികനില തകർക്കുന്ന തരത്തിലുള്ളക്രിമിനൽ ഇടപെടലാണു നടന്നതെന്നും വിലയിരുത്തലുണ്ടായി. അപമാനം താങ്ങാൻ കഴിയാതെ യുവതി ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും ചിലർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ അറം പറ്റിയത് അനീഷിന്റെ കാര്യത്തിലാണെന്നു മാത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP