ഇല്ലാത്ത സമ്പർക്കത്തിന്റെ പേരിൽ തന്നെ ക്വാറന്റൈനിലാക്കിയത് തടങ്കലിലാക്കിയതിനു തുല്യമാണ്; മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവാസികളുടെ ക്വാറന്റൈൻ ക്യാമ്പ് സന്ദർശിച്ച മന്ത്രി എ സി മൊയ്തീന് നിയന്ത്രണങ്ങൾ ഒന്നും ബാധകമല്ല; തൃശ്ശൂർ മെഡിക്കൽ ബോർഡിന്റെ തീരുമാനങ്ങൾ രാഷ്ട്രീയ പ്രേരിതമെന്നും അനിൽ അക്കര എംഎൽഎ; മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി കോൺഗ്രസ് നേതാവ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തന്നെ ക്വാറന്റൈൻ ചെയ്തത് രാഷ്ട്രീയ പ്രേരിതമാണെന്ന് കാട്ടി അനിൽ അക്കര എംഎൽഎ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി. വാളയാറിൽ താൻ ഒരു ഘട്ടത്തിലും കോവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കത്തിലായിട്ടില്ലെന്നും ക്വാറന്റൈൻ നിർദ്ദേശിച്ച താനടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവാണെന്നും അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. അതേ സമയം, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ഗുരുവായൂരിലെ പ്രവാസികളുടെ ക്വാറന്റൈൻ ക്യാമ്പ് സന്ദർശിച്ച മന്ത്രി എ സി മൊയ്തീന് കോവിഡ് മാനദണ്ഡങ്ങൾ പ്രകാമുള്ള നിയന്ത്രണങ്ങൾ ഒന്നും ചുമത്താതെ പൂർണ്ണമായും സ്വതന്ത്രനാക്കി വിട്ടിരിക്കുകയാണെന്നും അനിൽ അക്കര ചൂണ്ടിക്കാട്ടുന്നു.
ഇല്ലാത്ത സമ്പർക്കത്തിന്റെ പേരിൽ തന്നെ ക്വാറന്റൈനിലാക്കിയത് തടങ്കലിലാക്കിയതിനു തുല്യമാണ് എന്ന് അനിൽ അക്കര പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ചെയർമാനായുള്ള മെഡിക്കൽ ബോർഡ് ഈ വിഷയത്തിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ രാഷ്ട്രീയ പ്രേരിതമാണ്. തനിക്കും കുടുംബത്തിനും ഉണ്ടായിട്ടുള്ള കഷ്ട നഷ്ടങ്ങൾ പരിഗണിച്ച് മനുഷ്യാവകാശ ലംഘനത്തിന് തൃശ്ശൂർ മെഡിക്കൽ ബോർഡിനെതിരെ കൃത്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് അനിൽ അക്കര പരാതിയിൽ ആവശ്യപ്പെടുന്നത്.
നേരത്തേ, രാഷ്ട്രീയ പ്രേരിതമായി കോൺഗ്രസ് ജനപ്രതിനിധികൾക്ക് ക്വാറന്റൈൻ നിർദ്ദേശിച്ചുവെന്നും മന്ത്രി എ.സി.മൊയ്തീനെ ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കിയെന്നും ആരോപിച്ച് ടി.എൻ.പ്രതാപൻ എംപിയും അനിൽ അക്കര എംഎൽഎയും ഹോം ക്വാറന്റൈനിൽ ഇരുന്ന് 24 മണിക്കൂർ ഉപവാസം നടത്തിയിരുന്നു. പ്രതിപക്ഷ ജനപ്രതിനിധികൾക്ക് ക്വാറന്റൈൻ നിർദ്ദേശിച്ച ജില്ലാ ഭരണകൂടത്തിന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാരോപിച്ച് കോൺഗ്രസും രംഗത്തെത്തിയിരുന്നു. ക്വാറന്റൈനിൽ കഴിയുന്ന ടി.എൻ. പ്രതാപൻ എംപിയും അനിൽ അക്കര എംഎൽഎയും വീട്ടിലും ഓഫീസിലുമായാണ് നിരാഹാര സമരം നടത്തിയത്. അതേസമയം ഇരുവരെയും സർക്കാർ ആശുപത്രികളിൽ കൊവിഡ് പരിശോധനാ നടത്തിയതിൽ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
പരാതിയുടെ പൂർണരൂപം
ബഹു. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മുമ്പാകെ അനിൽ അക്കര എംഎൽഎ സമർപ്പിക്കുന്ന ഹർജി.
സംസ്ഥാന അതിർത്തിയായ വാളയാറിൽ സഹോദര സംസ്ഥാനങ്ങളിൽ നിന്നും എത്തിയ മലയാളികളെ ചെക്ക് പോസ്റ്റിൽ തടഞ്ഞതിനെ തുടർന്ന് അവർക്കുണ്ടായ കഷ്ടപ്പാട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഞാൻ 09.05.2020 ന് വൈകുന്നേരം അഞ്ച് മണിയോടുകൂടി വാളയാർ ചെക്ക്പോസ്റ്റ് സന്ദർശിച്ചിരുന്നു. തുടർന്ന് പാലക്കാട് മെഡിക്കൽ ബോർഡിന്റെ നിർദ്ദേശം തൃശ്ശൂർ ഡി.എം.ഒ അറിയിച്ചതനുസരിച്ച് ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശ പ്രകാരം ഞാൻ വടക്കാഞ്ചേരിയിൽ ക്വാറന്റൈനിലാണ്. എന്നോടൊപ്പം വാളയാർ സന്ദർശിച്ച എംപി മാരായ കുമാരി രമ്യാ ഹരിദാസ്, ശ്രീ. ടി.എൻ. പ്രതാപൻ എന്നിവരെയും ലോ പ്രൈമറി കോൺടാക്ടിൽ ഉൾപ്പെടുത്തി ക്വാറന്റൈനിലാക്കിയിരിക്കുയാണ്.
വാളയാറിൽ ചെന്നൈയിൽ നിന്നും രാവിലെ പത്ത് മണിക്ക് വന്ന എട്ടോളം പേർ അടങ്ങുന്ന ഒരു സംഘത്തിലെ മലപ്പുറം സ്വദേശിയായ വ്യക്തിക്ക് തലകറക്കം ഉണ്ടാകുകയും ആയതിനെ തുടർന്ന് ടിയാനെ ആമ്പുലൻസിൽ പാലക്കാട് ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു. ടി വ്യക്തിയുടെ സ്രവ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി ചികിത്സയിലാണ്. ഇതിനെ തുടർന്ന് ഇദ്ദേഹവുമായി സമ്പർക്കത്തിലായ ആളുകൾ ഞങ്ങളുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ടാകാം എന്നതിനാലാണ് പാലക്കാട് മെഡിക്കൽ ബോർഡ് ഞങ്ങളെ ലോ റിസ്ക് കോൺടാക്ടിൽ ഉൾപ്പെടുത്തി ക്വാറന്റൈനിലാക്കിയിട്ടുള്ളത്. 08.05.2020 ന് പുലർച്ചെ ഗുരുവായൂരിലെ പ്രവാസികളുടെ ക്വാറന്റൈൻ ക്യാമ്പ് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി ശ്രീ. എ.സി. മൊയ്തീൻ സന്ദർശിച്ചുിരുന്നു. ടി ക്യാമ്പിലെ അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും ടി സ്ഥിരീകരിച്ച വ്യക്തികളുമായി മന്ത്രിക്ക് നേരിട്ട് സമ്പർക്കമുണ്ടായിട്ടില്ല എന്ന കാരണത്താൽ ഞാൻ തൃശ്ശൂർ ഡി.എം.ഒ യ്ക്ക് നൽകിയ പരാതി മെഡിക്കൽ ബോർഡ് നിരസിച്ചു.
തൃശ്ശൂർ മെഡിക്കൽ ബോർഡ് എടുത്ത തീരുമാനവും പാലക്കാട് മെഡിക്കൽ ബോർഡ് എടുത്ത തീരുമാനം പരസ്പരവിരുദ്ധമായതിനാൽ ഈ വിവരം അപ്പലറ്റ് അഥോറിറ്റിയായ തൃശ്ശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസിനെ അറിയിച്ചു. അദ്ദേഹം ആവശ്യപ്പെട്ടതു പ്രകാരം നൽകിയ കത്ത് 19.05.2020 ന് തൃശ്ശൂർ മെഡിക്കൽ ബോർഡ് പരിഗണിച്ചെങ്കിലും ആയത് തീർപ്പ് കൽപ്പിക്കാതെ സംസ്ഥാന സമിതിക്ക് വിടുകയാണുണ്ടായത്. തൃശ്ശൂർ മെഡിക്കൽ ബോർഡിന്റെ തീരുമാനങ്ങൾ പൂർണ്ണമായും രാഷ്ട്രീയ പ്രേരിതമാണ്. ഒരു പൊതു പ്രവർത്തകൻ എന്ന നിലയിലും തെരഞ്ഞെടുത്ത ഒരു നിയമസഭാംഗം എന്ന നിലയിലും ഒരു പൗരൻ എന്ന നിലയിലും എന്റെ മനുഷ്യാവകാശങ്ങൾ ലംഘിച്ചിരിക്കുകയാണ്. വാളയാറിൽ ഞാൻ ഒരു ഘട്ടത്തിലും കോവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കത്തിലായിട്ടില്ല. ക്വാറന്റൈൻ നിർദ്ദേശിച്ച ഞാനടക്കമുള്ളവരുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവുമാണ്. അതേ സമയം മന്ത്രി ശ്രീ. എ.സി. മൊയ്തീന് എന്റെ മേൽ ചുമത്തിയ കോവിഡ് മാനദണ്ഡങ്ങൾ പ്രകാമുള്ള നിയന്ത്രണങ്ങൾ ഒന്നും ചുമത്താതെ പൂർണ്ണമായും സ്വതന്ത്രനാക്കി വിട്ടു. അദ്ദേഹത്തിനും എനിക്കും രണ്ട് നീതിയാണ് തൃശ്ശൂർ മെഡിക്കൽ ബോർഡ് നടപ്പിലാക്കിയത്. ഇല്ലാത്ത സമ്പർക്കത്തിന്റെ പേരിൽ എന്നെ ക്വാറന്റൈനിലാക്കിയത് എന്നെ തടങ്കലിലാക്കിയതിനു തുല്യമാണ്. ആയതിനാൽ തൃശ്ശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ചെയർമാനായുള്ള മെഡിക്കൽ ബോർഡ് ഈ വിഷയത്തിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ തെളിവായി സ്വീകരിച്ച് ഈ ഹർജി ഫയലിൽ സ്വീകരിക്കണമെന്നും എനിക്കും എന്റെ കുടുംബത്തിനും ഉണ്ടായിട്ടുള്ള കഷ്ട നഷ്ടങ്ങൾ പരിഗണിച്ച് എനിക്കെതിരെ ഉണ്ടായിട്ടുള്ള മനുഷ്യാവകാശ ലംഘനത്തിന് നിയമപരമായ രീതിയിൽ തൃശ്ശൂർ മെഡിക്കൽ ബോർഡിനെതിരെ കൃത്യമായ നടപടികൾ സ്വീകരിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
വിശ്വസ്തതയോടെ, അനിൽ അക്കര.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍