നടന്നതൊക്കെ നടന്നു..ഇനി ഈ കെട്ടിപ്പിടുത്തത്തിൽ എല്ലാം മറക്കാം; അനിൽ രാധാകൃഷ്ണ മേനോന്റെ സിനിമയിൽ അഭിനയിക്കാൻ ഇനി ബിനീഷ് ബാസ്റ്റിയൻ ഇല്ല; പാലക്കാട്ടെ വേദി പങ്കിടൽ പ്രശ്നത്തിൽ അനിലിന് ജാഗ്രതക്കുറവുണ്ടായെന്ന് ഫെഫ്ക; ജാത്യാധിക്ഷേപം ഉണ്ടായിട്ടില്ലെന്ന് ജനറൽ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണൻ; ഇനിയും ഖേദപ്രകടനത്തിന്റെ ആവശ്യമില്ലെന്നും സോഷ്യൽ മീഡിയ ആക്രമണങ്ങളിൽ വിഷമമുണ്ടെന്നും ബിനീഷ്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സോഷ്യൽ മീഡിയയിൽ വലിയ കോളിളക്കം സൃഷ്ടിച്ച അനിൽ രാധാകൃഷ്ണ മേനോൻ-ബിനീഷ് ബാസ്റ്റിയൻ വേദി പങ്കിടൽ പ്രശ്നം ചർച്ച ചെയ്ത് പരിഹരിച്ചു. വേദി പങ്കിടൽ വിവാദത്തിൽ അനിൽ രാധാകൃഷ്ണ മേനോന് ജാഗ്രതക്കുറവുണ്ടായെന്ന് ഫെഫ്ക വിലയിരുത്തി. എന്നാൽ, അനിലിന്റെ പരാമർശത്തിൽ ജാതീയത ഇല്ല. ഫെഫ്ക ഇടപെട്ടാണ് പ്രശ്നത്തിന് തീർപ്പാക്കിയത്. ഫെഫ്ക ഇരുപക്ഷവും ചേരുന്നില്ല. ഇത്തരം സംഭവങ്ങൾ തുടർന്ന് ഉണ്ടാകാ തിരിക്കാൻ ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്നും സംഘടനയുടെ ജനറൽ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.
ക്ലാസ് വിഷയം ഒരു കാസ്റ്റ് വിഷയമാക്കിയതാണ് പ്രശ്നങ്ങൾക്ക് വഴിവച്ചതെന്ന് ഉണ്ണിക്കൃഷ്ണൻ ചർച്ചക്കിടെ പറഞ്ഞു. ജാതീയത പരാമർശം ദൗർഭാഗ്യകരം. ഫെഫ്ക ഇരുപക്ഷവും ചേരുന്നില്ല, അനിലിന്റെ പരാമർശത്തിൽ ജാതീയത ഇല്ല. ജാതീയതയ്ക്ക് എതിരെയാണ് ഫെഫ്ക നിലകൊള്ളുന്നത്. ഇതിൽ ജാതീയത ഇല്ലെന്നു ഇന്നത്തെ ചർച്ചയിലും ബോധ്യപ്പെട്ടു. വർഗപരമായ പരാമർശം ഉണ്ടായി എന്നത് സംശയപരമായി നിലകൊള്ളുന്നു. ഇരുവരും തമ്മിൽ നേരത്തെ ഉണ്ടായിരുന്ന സൗഹൃദം നിലനിൽക്കും. വിമർശനങ്ങളെ സ്വീകരിക്കാൻ കഴിയണമെന്ന ആത്മവിമർശനം ഫെഫ്ക നേതൃത്വം സ്വീകരിക്കുന്നതായും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. ഇനിയും ഖേദം പ്രകടിപ്പിക്കേണ്ട ആവശ്യം ഇനിയില്ലെന്ന് ബിനീഷ് പറഞ്ഞു. നേരത്തെ അനിൽ ഖേദം പ്രകടിപ്പിച്ചിരുന്നു. അനിലിന്റെ സിനിമയിൽ ഇനി അഭിനയിക്കില്ല. സൈബർ ആക്രമണങ്ങളിൽ വിഷമം ഉണ്ടെന്നും ബിനീഷ് ബാസ്റ്റ്യൻ പറഞ്ഞു.
ജാതീയ അധിക്ഷേപം നടത്തിയിട്ടില്ലെന്ന് അനിൽ ഫെഫ്കക്ക് വിശദീകരണം നൽകിയിരുന്നു. ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായെന്നാണ് അനിൽ രാധാകൃഷ്ണ മേനോൻ നൽകിയ വിശദീകരണം. പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നടൻ ബിനീഷ് ബാസ്റ്റിനെ അപമാനിച്ചെന്ന വിവാദത്തിൽ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോനെതിരെ ഫെഫ്ക നിലപാടെടുത്തിരുന്നു. പാലക്കാട് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി യൂണിയന്റെ പരിപാടിക്കിടെയാണ് അനിഷ്ടസംഭവം ഉണ്ടായത്. തന്റെ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകൻ കോളേജ് അധികൃതരെ അറിയിച്ചുവെന്നായിരുന്നു അനിൽ രാധാകൃഷ്ണ മേനോനെതിരായ ഉയർന്ന ആരോപണം. ഇത് അനിൽ രാധാകൃഷ്ണൻ നിഷേധിക്കുകയാണ്. ഇതേത്തുടർന്ന് കോളേജ് യൂണിയൻ ഭാരവാഹികൾ പരിപാടിക്ക് വൈകിയെത്താൻ തന്നോട് ആവശ്യപ്പെട്ടുവെന്നായിരുന്നു ബിനീഷിന്റെ വെളിപ്പെടുത്തൽ. ഇതിൽ പ്രതിഷേധിച്ച് വേദിയിലെത്തിയ നടൻ, കരഞ്ഞുകൊണ്ടാണ് അന്ന് വേദി വിട്ടത്. സംഭവത്തിൽ അനിൽ രാധാകൃഷ്ണ മേനോനെതിരെ വ്യാപകമായി വിമർശനങ്ങളുയർന്നിരുന്നു. ഇതിന് പിന്നാലെ സംഭവത്തിൽ ബിനീഷ് ബാസ്റ്റിനോട് അനിൽ രാധാകൃഷ്ണമേനോന് ക്ഷമ ചോദിക്കുകയും ഉണ്ടായി.
സാമൂഹിക മാധ്യമങ്ങളടക്കം ഏറ്റെടുത്ത വിഷയത്തിൽ ബിനീഷ് ബാസ്റ്റിനൊപ്പം ആണ് ഫെഫ്ക നിന്നതെങ്കിലും പ്രശ്നം രമ്യമായി പറഞ്ഞു തീർക്കാൻ തന്നെയാണ് ഫെഫ്കയുടെ തീരുമാനം. നാളെ കൊച്ചിയിലാകും ഇരുവരും തമ്മിലുള്ള ചർച്ച. വിജയ് നായകനായി എത്തിയ തെരിയിലൂടെയാണ് ബിനീഷ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് കട്ടപ്പനയിലെ ഹൃദ്ദിക് റോഷൻ എന്ന ചിത്രത്തിലും താരം കൈയടി നെടി. നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ താരം എത്തിയിരുന്നു. ഇതിൽ അനിൽ രാധാകൃഷ്ണമേനോന്റേതും ഉൾപ്പെടുന്നുണ്ട്. ബിനീഷ് അനിൽ രാധാകൃഷ്ണ മേനോൻ വിഷയം വൻ വിവാദമായതോടെ നാല് ചിത്രങ്ങളാണ് ബിനീഷിനെ തേടിയെത്തിയിരിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ടത് ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രമാണ്. ഈ സിനിമയുടെ ചിത്രീകരണം ഗൾഫിലാണ്. പാലക്കാട്ടെ സംഭവം വൻ വിവാദമായെങ്കിലും നിരവധി ഉദ്ഘാടന ചടങ്ങുകളിലേക്കും താരത്തിന് ക്ഷണം എത്തുകയാണ്. അത് കേരളത്തിന് അകത്തു നിന്നും പുറത്തു നിന്നും ക്ഷണമുണ്ട്.
വിവാദത്തിൽ മാധ്യമങ്ങളിലൂടെ അനിൽ രാധാകൃഷ്ണ മേനോൻ വിശദീകരണം നൽകിയിരുന്നു. താൻ ആരേയും ജാതി പറഞ്ഞ് വേർതിരിച്ചിട്ടില്ലെന്നും ബിനീഷ് വന്നാൽ വേദി പങ്കിടില്ലെന്ന് പറഞ്ഞിട്ടില്ലെന്നും അത് ഇതിനോടകം തെളിഞ്ഞ കാര്യമാണെന്നും അനിൽ വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തിൽ തന്നെ ചീത്തവിളിച്ച, തനിക്കെതിരേ സംസാരിച്ച സഹപ്രവർത്തകർ പോലും തന്റെ അടുത്ത് സത്യാവസ്ഥ ചോദിക്കാൻ തയ്യാറായില്ലെന്നും നഷ്ടവും ബുദ്ധിമുട്ടുകളും ഉണ്ടായത് തനിക്ക് മാത്രമാണെന്ന് അനിൽ പറയുന്നു. ജാതിചിന്തയുള്ള വ്യക്തിയല്ല താനെന്നും ഇന്നേവരെ അങ്ങനെ പെരുമാറിയിട്ടില്ലെന്നും അനിൽ വ്യക്തമാക്കി.
ഞാൻ ജാതിയോ മതമോ പറഞ്ഞിട്ടില്ല, ബിനീഷിനെതിരേ പറഞ്ഞിട്ടില്ല എന്നെല്ലാം തെളിഞ്ഞതാണ്. വാർത്തകളിലൊക്കെ അത് വന്നതുമാണ്. ഞാൻ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ലെന്ന് പാലക്കാട് കോളേജിലെ ചെയർമാനും ജാതീയമായി ഒന്നും തന്നെ പറഞ്ഞിട്ടില്ലെന്ന് ബിനീഷും മാധ്യമങ്ങളോട് പറഞ്ഞതാണ്. എനിക്കിത്രയേ ഇപ്പോൾ പറയാനുള്ളൂ, ഞാൻ പറയാത്ത ഒരു വിഷയം, അറിയാത്തൊരു വിഷയം, അതിനെ ഊതിപ്പെരുപ്പിച്ച് ഇങ്ങനെ വിവാദമാക്കി. അതിൽ വേറെ ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടായിക്കാണില്ല. എനിക്ക് മാത്രമാണ് ബുദ്ധിമുട്ടുകൾ ഉണ്ടായത്. നിരവധി തെറിവിളികൾ കേട്ടു. അറിയുന്നവരും അറിയാത്തവരും എന്നെ ചീത്തവിളിച്ചു. എന്റെ ബന്ധുക്കളെ, സുഹൃത്തുക്കളെ ഒക്കെ തിരഞ്ഞുപിടിച്ച് തെറി പറഞ്ഞു. അവർ അറിഞ്ഞിട്ടു പോലുമില്ല എന്താ സംഭവമെന്നും വെളിപ്പെടുത്തിയിരുന്നു. ഇതിനോട് ചേർന്ന് നിൽക്കുന്ന വിശദീകരണമാണ് അനിൽ ഫെഫ്കയ്ക്കും നൽകിയത്.
ഞാൻ ആ കോളേജിൽ പോകാൻ തന്നെ തീരുമാനിച്ചത് എന്തുകൊണ്ടാണ് എന്നറിയുമോ. എൺപത് ശതമാനം പട്ടികജാതി പട്ടിക വർഗ സംവരണമുള്ള രണ്ടേ രണ്ടു കോളേജേ ഇവിടെ ഉള്ളൂ. അതിലൊന്ന് പാലക്കാടാണ് എന്നുള്ളത് അവിടെ താമസിക്കുന്ന ആൾ എന്ന നിലയ്ക്ക് എനിക്ക് അഭിമാനമുള്ള കാര്യമല്ലേ.. അവിടെ പഠിക്കുന്നത് സാധാരണക്കാരായ കുട്ടികളാണ്. അവരെ കാണാം എന്നേ കരുതിയുള്ളൂ. തലേദിവസമാണ് എന്നെ വിളിക്കുന്നത് തന്നെ. എന്നിട്ടും ഞാൻ പോകാൻ തയ്യാറായതാണ്. ഞാൻ ഒരേ ഒരു നിബന്ധനയെ വച്ചിരുന്നുളൂ. ഞാൻ വരേണ്ട ആവശ്യമില്ല ഒന്നമത്. വേറെ ആരെയെങ്കിലും വിളിച്ചോളാൻ പറഞ്ഞതുമാണ്.. മറ്റൊരാളുടെ കൂടെ വേദി പങ്കിടുന്നതിൽ ഞാൻ അത്ര കംഫർട്ടബിൾ അല്ല പൊതുവേദിയിൽ സംസാരിക്കുമ്പോൾ ടെൻഷൻ ഉള്ള കൂട്ടത്തിലാണ് ഞാൻ..
വേറെ ഒരാൾ വന്നു കഴിയുമ്പോൾ എനിക്ക് ടെൻഷൻ കൂടും. അത് ഞാൻ അവരോട് ആദ്യമേ പറഞ്ഞതാണ്. അത് ഇന്ന വ്യക്തി എന്നല്ല, ആരായാലും എന്നാണ് ഞാൻ പറഞ്ഞത്. അത് സമ്മതിച്ചിട്ട് നുണ പറഞ്ഞ് മറ്റാളേയും പരിപാടിയിൽ പങ്കെടുപ്പിക്കാൻ ശ്രമിച്ചു. അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവർക്ക് രണ്ടു പേരെയും വേണമായിരുന്നു. പക്ഷെ എങ്ങനെ മറ്റേ ആളോട് പറയണം എന്ന് അറിഞ്ഞുകാണില്ല. അതിപ്പോൾ ഞാൻ പറയാത്ത രീതിയിൽ അവതരിപ്പിച്ചാലും പോരെ... പിറ്റേദിവസം മാത്രമാണ് അവർ ബിനീഷ് വരുന്ന വിവരം പറയുന്നത്. ബിനീഷുണ്ടല്ലോ പിന്നെ എന്റെ ആവശ്യമുണ്ടോയെന്ന് ചോദിച്ചു. അതല്ലാതെ വേദി പങ്കിടാൻ പറ്റില്ല എന്നല്ല പറഞ്ഞതെന്നായിരുന്നു അനിൽ വിവാദത്തോട് പ്രതികരിച്ചിരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍