'പരസ്പരം അടുത്തത് കോഴിക്കോട് നിന്നും കോയമ്പത്തൂരിലേക്കുള്ള ഒരു കാർ യാത്രയിൽ; ഒന്നര വർഷത്തെ ജീവിതത്തിനിടയിൽ പാതിവഴിയിൽ പ്രശ്നം തുടങ്ങി; പങ്കാളി പണിക്കൊന്നും പോകില്ല..നോട്ടം ഞാൻ സമ്പാദിക്കുന്ന പണത്തിൽ; എന്നിട്ടും ലഭിക്കുന്നത് ആട്ടും തുപ്പും അടിയും ചവിട്ടും; എന്തിനാണ് എനിക്ക് ഇങ്ങനെ ഒരു പങ്കാളി? ഇപ്പോൾ വധഭീഷണിയും..ഈ ജീവിതം മടുത്തു': തന്റെ ഹീറോ സീറോ ആയെന്ന് അഞ്ജലി അമീർ മറുനാടനോട്
എം മനോജ് കുമാർ
തിരുവനന്തപുരം: പേരൻപിലൂടെ ശ്രദ്ധേയായ അഞ്ജലി അമീർ പങ്കാളിയുമായുള്ള ലിവിങ് ടുഗതർ ബന്ധം അവസാനിപ്പിക്കുന്നു. പങ്കാളി തനിക്ക് നേരെ വധഭീഷണി ഉയർത്തുന്നു എന്ന് പറഞ്ഞു പൊട്ടിക്കരഞ്ഞു ഫെയ്സ് ബുക്ക് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടു പറഞ്ഞ അഞ്ജലി ഈ കാര്യം മറുനാടൻ മലയാളിയോടും സ്ഥിരീകരിച്ചു. ഒപ്പം ജീവിക്കാൻ ഞാൻ തയ്യാറല്ല. ഒപ്പം ജീവിച്ചില്ലെങ്കിൽ അപായപ്പെടുത്തും എന്നാണ് പറഞ്ഞത്. ലിവിങ് ടുഗതർ ബന്ധത്തിലെ പങ്കാളിക്കെതിരെ പൊട്ടിത്തെറിച്ച് അഞ്ജലി പറഞ്ഞു. എനിക്ക് ഇനി അവന്റെ കൂടെ ജീവിക്കാൻ കഴിയില്ല. ശാരീരികമായും മാനസികമായും അവൻ എന്നെ പീഡിപ്പിക്കുന്നു. എനിക്കാണ് അവനിൽ നിന്നും മാറി നിൽക്കേണ്ടത്. ഒപ്പം ജീവിച്ചില്ലെങ്കിൽ അപായപ്പെടുത്തും എന്നാണ് ഭീഷണി-മറുനാടനോട് അഞ്ജലി അമീർ പറഞ്ഞു.
ഒന്നര വർഷമായി ഞങ്ങൾ ഒരുമിച്ച് താമസിക്കുകയാണ്. കോഴിക്കോട് നിന്നും കോയമ്പത്തൂരിലേക്കുള്ള ഒരു കാർ യാത്രയിലാണ് ഞങ്ങൾ അടുക്കുന്നത്. അനസും അനസിന്റെ കസിനും കൂടിയുണ്ടായിരുന്നു. ഈ യാത്രയിലാണ് ഞങ്ങൾ അടുക്കുന്നത്. ഞാൻ കോയമ്പത്തൂരിൽ സെറ്റിൽഡ് ആയിരുന്നു. അവന്റെ ജീവിക്കാൻ എനിക്ക് താത്പര്യമില്ല. എനിക്ക് അവന്റെ ക്യാരക്റ്റർ ഇഷ്ടമല്ല. അവൻ പണിക്കൊന്നും പോകുന്നില്ല. ഞാൻ സമ്പാദിക്കുന്ന പണം കൊണ്ടാണ് അവൻ ജീവിക്കുന്നത്. എനിക്ക് ആട്ടും തുപ്പും അടിയും ചവിട്ടും തന്നെ. പിന്നെ ഞാൻ എന്തിനാണ് അവന്റെ കൂടെ ജീവിക്കുന്നത്. ഞാൻ മാനസികമായി ആകെ തകർന്ന അവസ്ഥയിലാണ്. എന്നെ നിങ്ങൾ മനസിലാക്കണം. എല്ലാവരും അവരവരുടെ കഥ പറയുമ്പോൾ അവർ തന്നെയാകും ഹീറോ. അനസ് പറയുന്നത് എനിക്ക് തിരുത്താൻ കഴിയില്ലല്ലോ? അത് അനസ് പറയുന്നതാണ്. ഞാൻ പറയുന്നത് എന്റെ അനുഭവമാണ്. നഴ്സിങ് അല്ല ഞാൻ പഠിച്ചത് ബിഎസ്ഡബ്ല്യു ആണ്. നഴ്സിങ് പഠിച്ചു എന്നുള്ളത് വാർത്തയാണ്. എഴുതുന്ന വാർത്തകൾ എല്ലാം ശരിയാകണമെന്നില്ലല്ലോ? മമ്മൂട്ടിക്ക് ഒപ്പമുള്ള പേരന്റ് മാത്രമല്ല വേറെയും സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്-അഞ്ജലി പറയുന്നു.
കടുത്ത മാനസിക പ്രയാസങ്ങളിലൂടെയാണ് താൻ കടന്നുപോകുന്നത്. ജീവിത പങ്കാളിയായ അനസിനെതിരെയാണ് അഞ്ജലി എഫ് ബി പോസ്റ്റുകളിലൂടെ രംഗത്തെത്തിയത്. ഇയാളിൽ നിന്ന് ഭീഷണി നേരിടുന്നതായി പൊലീസിന് പരാതിയും നൽകിയിരുന്നു. ലിവിങ് ടുഗദർ ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചതോടെ കൊല്ലുമെന്നും, ആസിഡ് ഒഴിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തുകയാണെന്നും ആത്മഹത്യയുടെ വക്കിലാണെന്നുമാണ് അഞ്ജലി വെളിപ്പെടുത്തിയത്.
വെല്ലുവിളികളെ സധൈര്യം നേരിട്ടാണ് അഞ്ജലി അമീർ മുന്നോട്ട് പോകുന്നത്. പരിഹാസങ്ങളെയും വെല്ലുവിളികളെയും നേരിട്ട മുന്നോട്ട് പോയ അഞ്ജലി ഒടുവിൽ മമ്മൂട്ടിയുടെ നായികയായി ശ്രദ്ധേയയാവുകയും ചെയ്തു. വലിയ പോരാട്ടമായിരന്നു എന്നും അഞ്ജലിയുടെ ജീവിതം. ആദ്യകാലത്ത് വലിയ പരിഹാസങ്ങളും അവഗണനങ്ങളുമാണ് ഇവർക്ക് നേരിടേണ്ടിവന്നത്. എന്നാൽ ജീവിതത്തിൽ വിജയം കൊയ്ത് അവർ പരിഹസിച്ചവരുടെ വായടപ്പിച്ചു. സെക്ൾഷ്വൽ റീ അസസ്മെന്റ് സർജറി ചെയ്ത് പൂർണമായും ഒരു സ്ത്രീ ആയി മാറിയ അഞ്ജലി മമ്മൂട്ടി ചിത്രമായ പേരൻപിലൂടെയാണ് പ്രേക്ഷകരുടെ മനം കവർന്നത്. ചിത്രത്തിലെ അഞ്ജലിയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. ഈ നടിയാണ് പൊട്ടിക്കരഞ്ഞു കൊണ്ട് ലൈവിൽ എത്തിയത്.
ഒരാളെന്നെ വല്ലാതെ മനസികമായി ദ്രോഹിക്കുന്നു. എനിക്ക് ഒരുതരത്തിലും ഇഷ്ടമില്ലാത്ത വ്യക്തിയായിട്ട് പല സാഹചര്യങ്ങൾ കൊണ്ടും എനിക്ക് ലിവിങ് ടുഗതറിൽ കഴിയേണ്ടി വന്നു. ആദ്യം അയാൾ എന്ന കബളിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഇക്കാര്യം ഞാൻ സമൂഹമാധ്യമങ്ങളിൽ കൂടി പുറത്തു പറഞ്ഞിട്ടുണ്ട്. എന്നാൽ അതിന് ശേഷവും അയാൾക്കൊപ്പം പല സാഹചര്യങ്ങൾ കൊണ്ടും കഴിയേണ്ടി വന്നു. എന്നാലിപ്പോൾ അയാളുടെ കൂടെ ജീവിച്ചില്ലെങ്കിൽ കൊന്നുകളയും, ആസിഡ് മുഖത്തൊഴിക്കും എന്നാണ് ഇപ്പോൾ പറയുന്നത്. അയാളുടെ കൂടെ ജീവിക്കാൻ എനിക്ക് ആഗ്രഹമില്ല. ലോകത്ത് ഒരാളെ വെറുക്കുന്നെങ്കിൽ അത് അയാളെ മാത്രമാണ്.
പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കമ്മിഷണർക്ക് പരാതി നൽകി. അഞ്ച് ലക്ഷത്തോളം രൂപ ഇയാൾ തനിക്ക് നൽകാനുണ്ട്. ഒരു വീട്ടിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. പക്ഷേ ഒട്ടും യോജിക്കാൻ കഴിയാത്ത സാഹചര്യമാണ്. കോളെജിൽ രാവിലെ എന്നെ വിട്ടു കഴിഞ്ഞാൽ പിന്നെ അയാൾ കോളെജിൽ കിടന്ന് തിരിയും. ഞാൻ എങ്ങോട്ടെങ്കിലും പോവുന്നുണ്ടോ എന്ന് നോക്കി. ഇയാൾ ജോലിക്കൊന്നും പോവുന്നില്ല. ആത്മഹത്യയുടെ വക്കിലാണ് ഞാൻ. മാനസീകമായും ശാരീരികമായും തളർന്ന് കഴിഞ്ഞു. എനിക്കെന്തെങ്കിലും പറ്റിയാൽ എനിക്ക് മറ്റൊരാളോടും പറയാനില്ല. അതിനാലാണ് ലൈവിൽ വന്നത്. ഞങ്ങളെ പോലുള്ള ട്രാൻസ്ജെൻഡേഴ്സിന് കുടുംബത്തിന്റെ പിന്തുണയില്ല. അതുകൊണ്ടാണ് വ്യക്തിപരമായ പ്രശ്നങ്ങൾ ലൈവിൽ വന്നു പറയേണ്ടി വരുന്നത്.
അയാളുടെ വീട് കൊടുവള്ളിയിലാണ്. അനസ് വി സി എന്നാണ് അയാളുടെ പേര്. മുഹമ്മദ് വിസി എന്നാണ് അയാളുടെ പിതാവിന്റെ പേര്. കൊടുവള്ളി കിഴക്കോത്താണ് അവരുടെ വീട്. നിങ്ങൾക്ക് മകനെ വളർത്താൻ സാധിച്ചില്ലെങ്കിൽ കൊന്നു കളഞ്ഞേക്കെന്നും അഞ്ജലി അനസിന്റെ വീട്ടുകാരോട് ഫേസ്ബുക്ക് ലൈവിൽ പറയുന്നു. ഈ വീഡിയോ വൈറലാകുകയാണ്. 'കുറച്ച് നാൾ മുമ്പ് ഞാനൊരു പോസ്റ്റ് പങ്കുവച്ചിരുന്നു. ഒരാൾ എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു, മാനസികമായും ശാരീരകമായും ഉപദ്രവിക്കാൻ ശ്രമിക്കുന്നതായി പറഞ്ഞിരുന്നു. എനിക്ക് ഒരു തരത്തിലും ഇഷ്ടമില്ലാത്ത വ്യക്തിയുമായി പല സാഹചര്യങ്ങൾ കൊണ്ട് ലിവിങ് ടുഗദെറിൽ ഏർപ്പെടേണ്ടി വന്നിരുന്നു. എനിക്ക് ഒട്ടും താൽപര്യമില്ലാതെയാണ് ആ ബന്ധം കൊണ്ടുപോയത്. അയാൾ എന്നെ ചതിക്കാൻ പോയ സാഹചര്യത്തിലാണ് അങ്ങനെയൊരു പോസ്റ്റ് ചെയ്തത്. ഇപ്പോൾ ഞാൻ ഈ ബന്ധത്തിൽ നിന്നും വേർപിരിഞ്ഞാൽ അയാൾ എന്നെ കൊല്ലുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണിപ്പെടുത്തുന്നു.'
'ലോകത്ത് ഏറ്റവും വെറുക്കുന്നതും അയാളെയാണ്. പൊലീസിൽ പരാതി കൊടുത്തു. ഇതുവരെ 4 ലക്ഷം രൂപ എനിക്ക് തരാനുണ്ട്. മാനസികമായി അടുപ്പമില്ലെങ്കിൽ പോലും ഞങ്ങൾ ഒരുമിച്ചാണ് താമസിക്കുന്നത്. കോളജിൽ എന്നെ കൊണ്ടാക്കാൻ അവിടെ വരുമായിരുന്നു. അവിടെ വന്നാൽ പോലും ഞാൻ എവിടെപ്പോകുവാണെന്ന് തിരഞ്ഞു നടക്കും. കഴിഞ്ഞ ഒന്നരവർഷമായി അയാൾ ഒരു ജോലിക്കുപോലും പോകുന്നില്ല. എനിക്ക് ചോദിക്കാനും പറയാനും ആരുമില്ല എന്ന ധൈര്യമാണ് അയാൾക്ക്. സത്യത്തിൽ ആത്മഹത്യയുടെ വക്കിലാണ് ഞാൻ. ജീവിതം മതിയായി. വേറൊരു നിവർത്തി ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊരു ലൈവിൽ വന്നത്.'അഞ്ജലി അമീർ പറഞ്ഞു. താൻ ആത്മഹത്യയുടെ വക്കിലാണെന്നും എന്തെങ്കിലും സംഭവിച്ചാൽ അയാൾ മാത്രമാകും ഉത്തരവാദിയെന്നുമാണ് നടി പറയുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍