പദ്ധതിക്കനുകൂല പ്രചരണവുമായി സിപിഎമ്മും ബിജെപിയും ഏകമനസ്സോടെ രംഗത്ത്; കോൺഗ്രസ് അർത്ഥ ഗർഭമായ മൗനം പാലിക്കുന്നു; ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതിക്കെതിരെ മലബാറിൽ സമരം ശക്തിയാർജ്ജിക്കുമ്പോൾ രൂപപ്പെടുന്നത് ശക്തമായ മത ധ്രുവീകരണം; കൊച്ചിയിൽ നിന്നും മംഗലാപുരത്തേക്കുള്ള പൈപ്പ് ലൈനിനെതിരെ മലപ്പുറത്ത് മാത്രം സമരം എന്തെന്ന ചോദ്യം ബോധപൂർവ്വമോ?
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: മുക്കത്ത് കലാപ അന്തരീക്ഷമാണ്. ഗെയിൽ വാതക പൈപ്പ് ലൈനിനെതിരായ ജനകീയസമരത്തിനുനേരെയുണ്ടായ പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് നടന്ന ഹർത്താലിലും പലയിടങ്ങളിലും സംഘർഷം. പൊലീസുകാർ വീടുകളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും സമരക്കാർ റോഡിൽ തടസമുണ്ടാക്കിയെന്നുമൊക്കെ നാട്ടുകാർ പറയുന്നു. നെല്ലിക്കാപറമ്പിലും, വലിയപറമ്പിലും എരിഞ്ഞിമാവിലും പ്രതിഷേധം ശക്തമാണ്. സമരക്കാർ നെല്ലിക്കാപറമ്പിൽ റോഡിൽ ടയറുകളും മരത്തടികളും കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്തി. തിരുവമ്പാടി നിയോജക മണ്ഡലത്തിലും മലപ്പുറം ജില്ലയിലെ കീഴുപറമ്പ്, അരീക്കോട്, കാവന്നൂർ പഞ്ചായത്തുകളും വിഷയത്തിൽ പുകയുകയാണ്. ഇതോടെ ഗെയിൽ വിരുദ്ധ സമരത്തിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും നിലപാട് വ്യക്തമാക്കേണ്ടി വരുന്നു.
പദ്ധതിക്ക് അനുകൂലമാണ് സി.പി.എം. എന്ത് വിലകൊടുത്തും വികസന പ്രക്രിയയുമായി മുന്നോട്ട് പോകുമെന്ന് പിണറായി സർക്കാരും വിശദീകരിക്കുന്നു. ഇത് തന്നെയാണ് ബിജെപിക്കാരും പറയുന്നത്. വികസന വിരുദ്ധ സമരത്തിനെ അവരും വിമർശിക്കുന്നത്. സംഭവത്തിൽ നാട്ടുകാർ പ്രതിക്കൂട്ടിൽ നിർത്തുന്നത് ഇടത് സർക്കാരിനെയാണ്. മോദി സർക്കാരിന്റെ പദ്ധതിയെയാണ് എതിർക്കുന്നത്. അതുകൊണ്ട് തന്നെ വ്യക്തമായ തീരുമാനം എടുക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. സർക്കാരിനെതിരായ സമരമായതിനാൽ അതിന് പിന്തുണയ്ക്കാൻ തന്നെയാണ് തീരുമാനം. അത് പൊലീസിന്റെ നരനായാട്ടിനെതിരെയാണെന്ന് മാത്രം. ഗെയിൽ പദ്ധതിയിൽ കോൺഗ്രസ് പ്രത്യക്ഷ പ്രതികരണത്തിന് ഇല്ല. തൽകാലം ഇക്കാര്യത്തിൽ മൗനം തുടരും. വികസന വിരോധികളായി ചിത്രീകരിക്കപ്പെടാതിരിക്കാനാണ് തന്ത്രപരമായ ഈ നീക്കം.
അതിനിടെ സമരത്തിനെതിരേയും പ്രചരണം ശക്തമാണ്. കൊച്ചിയിൽ നിന്ന് മംഗലാപുരത്തേക്കാണ് പൈപ്പ് ലൈൻ വലിക്കുന്നത്. ഇതിൽ മലപ്പുറത്ത് മാത്രമേ പ്രശ്നമുള്ളൂ. ഇതിന്റെ കാരണമാണ് പലരും ചർച്ചയാക്കുന്നത്. മത ധ്രുവീകരണത്തിന് സാധ്യതയൊരുക്കാനുള്ള നീക്കമായി ഇതിനെ വിലയിരുത്തപ്പെടുന്നുണ്ട്. ഇത് സമരത്തെ പുതിയ തലത്തിലേക്കും എത്തിക്കുന്നു. വികസനത്തിന് പ്രത്യേക മതവിഭാഗം എതിരാണെന്ന് വരുത്താനുള്ള ബോധപൂർവ്വമായ നീക്കമാണ് നടക്കുന്നതെന്നാണ് ആക്ഷേപം. ഏതായാലും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് തന്നെയാണ് സമരക്കാരുടെ നിലപാട്. പൊലീസിനെതിരെ പ്രതിഷേധിക്കാൻ കോൺഗ്രസ് നേതാക്കളും സമരക്കാർക്കൊപ്പം ചേരുന്നുണ്ട്. ഇതിൽ പ്രതീക്ഷ കാണുകയാണ് സമര സമിതി.
അതിനിടെ ഉത്തര കേരള എ.ഡി.ജി.പി രാജേഷ് ദിവാൻ ഗെയിൽ വാതക പൈപ്പ് ലൈൻ കടന്നുപോകുന്ന കുളങ്ങര പന്നിക്കോട്ട് പ്രദേശങ്ങൾ സന്ദർശിച്ചു. തിരിച്ചറിയൽ കാർഡ്, നികുതി രസീത്, ആധാരത്തിന്റെ കോപ്പികൾ, കൈവശാവകാശ സർട്ടിഫിക്കറ്റുകൾ എന്നീ രേഖകൾ ഹാജരാക്കിയവർക്ക് നഷ്ടപരിഹാര തുകക്കുള്ള ചെക്കുകൾ നൽകിത്തുടങ്ങിയതായി അദ്ദേഹം പറഞ്ഞു. എന്നാൽ, മാധ്യമപ്രവർത്തകരുടെ കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി പറയാതെ എ.ഡി.ജി.പി ഒഴിഞ്ഞുമാറി.ഡിവൈ.എസ്പി പുഷ്കരൻ, വിവിധ സ്റ്റേഷനുകളിലെ പൊലീസ് ഓഫിസർമാർ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.അതിനിടെ പൊലീസ് സംരക്ഷണത്തോടെ വ്യാഴാഴ്ച്ച ഉച്ച ഒരു മണിയോടെ വാതക പൈപ്പിൽ പണികൾ ആരംഭിച്ചിട്ടുണ്ട്.
ജനവാസ കേന്ദ്രങ്ങളിലൂടെ ഗെയിൽ വാതക പൈപ് ലൈൻ നടപ്പാക്കുന്നതിനെതിരെ സമരരംഗത്തുള്ളവരെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നതിൽ പ്രതിഷേധിച്ച് ജനകീയ സമര സമിതി നടത്തിയ കലക്ടറേറ്റ് മാർച്ചിൽ മലപ്പുറം നഗരം സ്തംഭിച്ചിരുന്നു.
പ്രതിഷേധത്തിനിടയിലും പണി ഉഷാർ
ഗെയിൽ പൈപ്പ് ലൈൻ ഇടുന്നതു തടയാൻ മുക്കത്ത് സർവശക്തിയുമെടുത്ത് ഒരു സംഘം ആളുകൾ ശ്രമിച്ചെങ്കിലും ഹർത്താൽ ദിനത്തിലും വൻ പൊലീസ് സുരക്ഷയിൽ പൈപ്പ് ലൈൻ പണി നടത്തി. സമരവും സംഘർഷവും കല്ലേറും ഒരു വശത്ത് നടന്നെങ്കിലും മറുവശത്ത് തടസമില്ലാതെ പണി നടന്നു. ഹർത്താൽ ദിവസം മുണ്ടോട്ട് കുളങ്ങരയിൽ വൻ പൊലീസ് സുരക്ഷയിൽ ഗെയിൽ പൈപ്പ് ലൈൻ പണിനടന്നു. സമരക്കാരുടെ ഭാഗത്തു നിന്നു പ്രകോപനമുണ്ടായാൽ കർശനമായി നേരിടാനായിരുന്നു പൊലീസിന് കിട്ടിയ നിർദ്ദേശം. വനിതാ പൊലീസുകാർ ഉൾപ്പെടെ 100 ഓളം പൊലീസുകാർ പണി സൈറ്റിൽ മാത്രം നിലയുറപ്പിച്ചു. മുക്കം ടൗണിലും കൊടിയത്തൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലും വലിയതോതിൽ പൊലീസ് സന്നാഹം നിലയുറപ്പിച്ചു.
ഗെയിൽ പൈപ്പ് ലൈൻ സമരക്കാരനാണെന്ന് തെറ്റിദ്ധരിച്ച് മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ.കെ. ഇസ്മയിലിനെ പൊലീസ് വീട്ടിൽ കയറി മർദ്ദിച്ചു. ഇസ്മയിലിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് പ്രവർത്തകർ നടത്തിയ പൊലീസ് സ്റ്റേഷൻ ഉപരോധത്തിനിടെ ലാത്തിച്ചാർജും നടന്നിരുന്നു. ന്യായമായ സമരത്തെയാണ് തങ്ങൾ പിന്തുണയ്ക്കുന്നതെന്നും അക്രമത്തെ ഒരിക്കലും ന്യായീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ഗെയിൽ വാതക പൈപ്പ് ലൈനിനെതിരെ രണ്ട് ദിവസമായി മുക്കത്ത് നടക്കുന്ന സമരത്തിനു പിന്നിൽ തീവ്ര സ്വഭാവമുള്ള മുസ്ലിം സംഘടനകളാണെന്നാണ് പൊലീസ് വിശദീകരിക്കുന്നു.
സമരക്കാരിൽ ഏറെയും കാവന്തൂർ, അരീക്കോട്, കീഴുപറമ്പ്, പുൽപ്പറ്റ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് എത്തിയ പോപ്പുലർഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി, പി.ഡി.പി എന്നീ സംഘടനകളിലെ പ്രവർത്തകരാണ്. സമരക്കാരിൽ ചിലർ എത്തിയത് കല്ലുകളും വടികളും കൈയിൽ കരുതിയാണ്. അറസ്റ്റിലായവരിൽ ഭൂരിഭാഗവും ഇത്തരം സംഘടനകളിൽ പ്രവർത്തിക്കുന്നവരാണ്.
കുപ്രചരണങ്ങളിൽ വീഴരുതെന്ന് സർക്കാർ
പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യവസായ വകുപ്പ് വ്യക്തമാക്കി. ചിലർ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. അവരുടെ കുപ്രചാരണങ്ങളിൽ വീഴരുതെന്നും മന്ത്രി പറഞ്ഞു.
എൽ.എൻ.ജി ഒട്ടും അപകടസാധ്യതയില്ലാത്തതാണ്. മലിനീകരണം കുറയ്ക്കാൻ സഹായകരമാണ്. ഗെയ്ൽ പദ്ധതിയിലൂടെ സംസ്ഥാനത്തിന് വൻ നികുതി ലഭിക്കും അർഹമായ നഷ്ടപരിഹാരം സർക്കാർ ഉറപ്പു വരുത്തിയിട്ടുണ്ടെന്നും സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
സർക്കാരുകളുടെ പിടിപ്പുകേട് മതമൗലികവാദികൾ മുതലെടുക്കുന്നുവെന്ന് കുമ്മനം
അക്രമാസക്തമായ സമരം നടത്തി ഗെയിൽ പദ്ധതി മുടക്കാൻ ശ്രമം നടത്തുന്നത് അപലപനീയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നം സമാധാനപരമായി ഒത്തുതീർക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണം. 2007 ൽ അനുവദിച്ച പദ്ധതി ഇപ്പോഴും തുടങ്ങാൻ ആകാത്തത് സർക്കാരുകളുടെ പിടിപ്പു കേട് കൊണ്ട് മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വ്യക്തതവരുത്താനോ കർഷകരുടെ ആശങ്ക അകറ്റാനോ നാളിതു വരെ സർക്കാരിനായിട്ടില്ല. ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ സാധിക്കാത്ത സർക്കാരുകളുടെ പിടിപ്പുകേട് മതമൗലികവാദികൾ മുതലെടുക്കുകയാണ്. ഇപ്പോഴത്തെ ക്രമസമാധാന പ്രശ്നങ്ങൾ സർക്കാരിന്റെ കഴിവുകേട് മൂലം ഉണ്ടാകുന്നതാണ്. പദ്ധതിയുടെ എല്ലാ വശങ്ങളും ജനങ്ങളുമായി പങ്ക് വെച്ച് അവരേക്കൂടി വിശ്വാസത്തിലെടുക്കാൻ സർക്കാർ തയ്യാറാകണം. പ്രതിപക്ഷത്തിരിക്കുമ്പോൾ വിലകുറഞ്ഞ രാഷ്ട്രീയം കളിച്ച് കയ്യടി നേടാനാണ് ഇരു മുന്നണികളും ശ്രമിച്ചിട്ടുള്ളത്. ഇത് ജനങ്ങളോടുള്ള വഞ്ചനയാണ്. ഈ സാഹചര്യം മുതലെടുത്ത് സാമൂഹ്യ വിരുദ്ധരും മത മൗലികവാദികളുമൊക്കെ പ്രശ്നം രൂക്ഷമാക്കാനാണ് ശ്രമിക്കുന്നത്.
ഇത് മനസ്സിലാക്കി സർക്കാർ ജാഗ്രതയോടെ പ്രവർത്തിക്കണം. കേരളത്തോടൊപ്പം ഇതേ പദ്ധതി അനുവദിച്ചു കിട്ടിയ ഗുജറാത്തിൽ ജനങ്ങൾക്ക് ഇതിന്റെ പ്രയോജനം കിട്ടിതുടങ്ങിയിട്ട് നാളുകളായി. എന്നാൽ പദ്ധതിയുടെ പ്രാഥമിക കടമ്പ പോലും കടക്കാൻ ഇവിടുത്തെ സർക്കാരുകൾക്ക് കഴിയാത്തത് ഗതികേടാണെന്നും അദ്ദേഹം ആരോപിച്ചു.
സമരത്തെ അടിച്ചമർത്തരുതെന്ന് വി എസ്
ജനകീയ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നത് ഇടതുപക്ഷ സർക്കാരിന് ചേർന്ന നയമല്ലെന്ന് ഭരണപരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷൻ വി എസ്. അച്യുതാനന്ദൻ പ്രസ്താവനയിൽ പറഞ്ഞു. വിഴിഞ്ഞത്തെ തുറമുഖപദ്ധതി പ്രദേശത്തെ ജനങ്ങളും മലപ്പുറത്തെ ഗെയ്ൽ വാതക പൈപ്പ്ലൈൻ മേഖലയിലെ ജനങ്ങളും നടത്തുന്ന സമരങ്ങളുടെ പശ്ചാത്തലത്തിലാണ് വി.എസിന്റെ പ്രതികരണം. മലപ്പുറത്തെ സമരം സംഘർഷത്തിലേക്ക് വഴിമാറിയിരുന്നു.
കിടപ്പാടം നഷ്ടപ്പെടുന്ന ജനങ്ങൾ വിഴിഞ്ഞത്തും മറ്റിടങ്ങളിലും നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് വി എസ് ആവശ്യപ്പെട്ടു. വിഴിഞ്ഞത്ത് സമരം അവസാനിപ്പിച്ചാൽ മാത്രമേ ചർച്ചയുള്ളു എന്ന നിലപാട് പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്