ആദ്യം കണ്ടതു പട്ടണപ്രവേശത്തിന്റെ സെറ്റിൽ; മുന്നാംമുറയുടെ ലൊക്കേഷിൽ വച്ച് ഡ്രൈവറായി ഒപ്പം വരട്ടേ എന്ന് ചോദിച്ചപ്പോൾ നോ പറഞ്ഞില്ല; നരസിംഹത്തിന്റെ നിർമ്മാതാവായി തുടക്കം; ലാലേട്ടനേയും ലക്ഷ്മി റായിയേയും ഒരുമിച്ച് എടുത്ത് കാണിച്ച ക്യാമറാമാനോട് തട്ടിക്കയറിയ ആത്മാർത്ഥത; നിരവധി തീയേറ്ററുകളും റിക്കോർഡിങ് സ്റ്റുഡിയോകളുമായി പടർന്ന് പന്തലിച്ച ബിസിനസ് ലോകം; മോഹൻലാലിന്റെ സന്തത സഹചാരിയായ ആന്റണി പെരുമ്പാവൂരിന്റെ കഥ
അർജുൻ സി വനജ്
കൊച്ചി: ഒരു സാധാരണക്കാരനായ ഡ്രൈവർ എങ്ങനെയാണ് സൂപ്പർ താരം മോഹൻലാലിന്റെ സന്തതസഹചാരി ആയതെന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്ത ആരാധകരുണ്ടാവില്ല. തൊടുപുഴയിൽ ജൂലൈ 14 ആരംഭിച്ച ആശിർവാദ് സിനിപ്ലെക്സ് ആണ് മോഹൻലാൽആന്റണി കൂട്ടുകെട്ടിന്റെ ഒടുവിലത്തെ ഉദാഹരണം. ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള സിനിപ്ലെക്സിന്റെ രണ്ട സ്ക്രീനുകൾക്ക് മോഹൻലാലിന്റെ മക്കളുടെ പേരാണ്്. പ്രണവ്, വിസ്മയ. അടുത്ത രണ്ട് സ്ക്രീനുകൾക്ക് ആന്റണിയുടെ മക്കളുടെ പേരും അശിഷ്, അനീഷ. മൂന്ന് പതിറ്റാണ്ടിന്റെ ബന്ധമാണ് ലാലും ആന്റണി പെരുമ്പാവൂരും തമ്മിൽ. തന്റെ എല്ലാ നേട്ടങ്ങൾക്കും പിന്നിൽ ലാൽ സാർ എന്ന ദൈവമാണെന്ന് പറയാൻ ആന്റണി പെരുമ്പാവൂരിന് ഒരുമടിയും ഇല്ല. മോഹൻ ലാലിനോടുള്ള ഭർത്താവിന്റെ സൗഹർദത്തിന്റ ആഴമറിയുന്ന, ആന്റണിയുടെ ഭാര്യ ശാന്തി ഒരിക്കൽ ഒരുകുഴക്കുന്ന ചോദ്യം ചോദിച്ചു. 'ലാൽ സാറിനൊപ്പം ഞാനും ചേട്ടനും യാത്രചെയ്യുകയാണെന്ന് കരുതുക. ഒരപകടം സംഭവിച്ചു. ലാൽ സാറും ഞാനും വെള്ളത്തിലേക്ക് വീണു. രക്ഷപ്പെട്ടത് ചേട്ടന്മാത്രമാണ്. ഞങ്ങളിലൊരാളെ ചേട്ടന് രക്ഷിക്കാം. അത് ആരെയായിരിക്കും'...? ലാൽ സാറിനെ എന്നതായിരുന്ന ആന്റണിയുടെ ഉത്തരം.
പെരുമ്പാവൂരിലെ ഇരിങ്ങേക്കരയിൽ മലേക്കുടി വീട്ടിൽ എൽ.സി ജോസഫിന്റേയും ഏലമ്മയുടേയും മകനായി 1968 ഒക്ടോബർ 21 നാണ് ആന്റണി ജനിച്ചത്. ഇരിങ്ങേൽ സർക്കാർ യു പി സ്കൂൾ, കുറുപ്പെപ്പടി എംജിഎം ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ചെറുപ്പം മുതലേ മോഹൻലാലിന്റ കടുത്ത ആരാധകനായ ആന്റണി, തന്റെ ആരാധനാമൂർത്തിയുടെ ചിത്രങ്ങൾ റിലീസിംഗിന്റെ അന്നുതന്നെ എന്ത് ബുദ്ധിമുട്ടിയും കാണുമായിരുന്നു. അതിലെ ഡയലോഗുകൾ മനപാഠമാക്കി, മറ്റുള്ളവർക്ക് മുന്നിൽ അവതരിപ്പിച്ച സന്തോഷം കണ്ടെത്തും. പഠനം കഴിഞ്ഞപ്പോൾ ആന്റണി ഡ്രൈവിങ് പഠിച്ചു. 1988 ൽ നടൻ ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പട്ടണപ്രവേശത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്.
അങ്ങനെയിരിക്കെയാണ് 1988 ൽ മോഹൻലാലിന്റെ സിനിമ ചിത്രീകരണം എറണാകുളം ഹിൽ പാലസിൽ നടക്കുന്നുണ്ടെന്ന് അറിഞ്ഞത്. അങ്ങനെ ലാൽ നായകനായ മൂന്നാം മുറയുടെ സെറ്റിലെത്തി. അവിടെവച്ച് കൂടുതൽ അടുത്ത് പരിചയപ്പെട്ടു. മോഹൻലാലിനോടുള്ള ആരാധനയും കുംടുംബ സാഹചര്യങ്ങളും തുറന്നുപറഞ്ഞു. ആ കൂടിക്കാഴ്ചയിൽ തന്നെ ലാലിന് ആന്റണിയെന്ന ആരാധകനെ ഇഷ്ടമായി. അതേ വർഷം തന്നെ ജോലി തേടി ലാലിന്റെ അടുത്ത് എത്തിയപ്പോൾ, ഡ്രൈവറും സഹായിയുമായി കൂടെ നിർത്തി. പിന്നെ മാനേജർ ഇപ്പോൾ പാർട്ട്ണെർ. ആ ആത്മബന്ധം തകർക്കാൻ നിരവധി പേർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതാണ്.
1999 ൽ നിർമ്മാണം ആരംഭിച്ച നരസിംഹം ആയിരുന്നു ആന്റണിയുടെ ഉടമസ്ഥതയിലുള്ള ആശിർവാദ് ഫിലീംസ് ആദ്യമായി നിർമ്മിച്ച ചിത്രം. പ്രിയദർശൻ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ഒപ്പം വരെ 23 ചിത്രങ്ങൾ. ആശിർവാദ് ഫിലീംസിന്റ ആരംഭത്തിനായി ആന്റണി അഞ്ചുപൈസപോലും ചെലവാക്കിയിട്ടില്ലെന്നും, ലാലിന്റെ ബിനാമിയാണ് ആന്റണിയെന്നുമാണ് സിനിമ ലോകത്തെ സംസാരങ്ങൾ. ടാക്സ് വെട്ടിക്കാൻ ലാൽ ആന്റണിയെന്ന ഡ്രൈവറെ മാനേജരാക്കി ചില സാഹസങ്ങൾ കാട്ടുകയാണെന്ന് മറ്റ് ചിലർ. അതേസമയം ആന്റണി പെരുമ്പാവൂർ ടാക്സ് ഇനത്തിൽ മാത്രം ലക്ഷങ്ങൾ അടക്കുന്നുണ്ടെന്ന് ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിലെ ഒരു ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
ബന്ധങ്ങൾക്ക് വലിയ വില കൽപ്പിക്കാത്ത സിനിമ മേഖലയിൽ ഇരുവരും പിരിയുമോയെന്ന ചോദ്യം നേരിട്ട് കേൾക്കേണ്ടിവന്ന വ്യക്തിയാണ് ആന്റണി പെരുമ്പാവൂർ. എന്നാൽ ഈ ചോദ്യത്തിന് ഒരു പ്രസക്തിയും ഇല്ലെന്നാണ് ആന്റണിയുടെ മറുപടി. ഈ ചോദ്യം തന്നെ അനാവശ്യമാണ്. തങ്ങളുടെ സൗഹൃദാന്തരീക്ഷത്തിൽ ഇത്തരം ഒരു ചോദ്യം ഇതുവരെ ഉണ്ടായിട്ടില്ല. ഇനി അഥവ ഉണ്ടായാലും, അത് എന്റെ ഭാഗത്ത് നിന്നായിരിക്കില്ല. ലാൽ സാറിന്റെ ഭാഗത്ത് നിന്ന് ആയാൽ പോലും ഞാൻ അവിടെതന്നെയുണ്ടാകും. അല്ലാതെ ഞാൻ എവിടെപോകാൻ ആന്റണി പെരുമ്പാവൂർ പറഞ്ഞു. താര ക്രിക്കറ്റ് സംപ്രേഷണം നടത്തിയ ടി.വി ചാനലിന്റെ ക്യാമറമാൻ ആന്റണിയുടെ കോപത്തിന്റെ പുതിയ ഇരയായതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
സംപ്രേഷണത്തിൽ മോഹൻലാലിനെയും ലക്ഷ്മിറായിയെയും മാറി മാറി എടുത്തു കാട്ടിയതാണ് ആന്റണിയെ ചൊടിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. തത്സമയ സംപ്രേഷണമായിരുന്നതിനാൽ അവയെല്ലാം എഡിറ്റുചെയ്യാതെ പ്രേക്ഷകരിലെത്തുകയും ചെയ്തു. ഇതിന്റെ പേരിൽ ആന്റണി പെരുമ്പാവൂർ ക്യാമറമാനോട് തട്ടിക്കയറി. ഗ്രൗണ്ടിലിങ്ങി നിൽക്കുന്ന ലാലേട്ടന്റെ ഭാവഭേദങ്ങൾ കാണിക്കുന്നതിനു തൊട്ടു പിന്നാലെ ലക്ഷ്മി റായിയുടെ ഭാവങ്ങൾ കാണിച്ചതാണ് പ്രശ്നമായത്. നേരത്തെ, 'പത്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാറി'ന്റെ പേരിൽ ചിത്രത്തിന്റെ നിർമ്മാതാവ് എസ്.കുമാറിനെ ഫോണിൽ വിളിച്ച് ആന്റണി ഭീഷണിപ്പെടുത്തിയതും വിവാദമായിരുന്നു. ഇക്കാര്യം എസ് കുമാർ തന്നെയാണ് ഒരു ചാനൽ ഷോയിൽ വെളിപ്പെടുത്തിയത്.
ആന്റണി പെരുമ്പാവൂർ മോഹൻലാലിനെ മറ്റ് നിർമ്മാതാക്കളിൽ നിന്ന് അകറ്റുന്നുവെന്ന വാർത്തയും ഇതിനിടയിൽ പലപ്പോഴുമുണ്ടായി.ഈ ആരോപണത്തിൽ കഴമ്പില്ല എന്നും ഇത്തരം ആരോപണങ്ങൾ ആന്റണി പെരുമ്പാവൂർ ആശിർവാദ് സിനിമാസുമായി നിർമ്മാണ രംഗത്തെത്തിയ കാലം മുതൽ നിലനിൽക്കുന്നതാണെന്നും ലാൽ മറുപടി നൽകി.മലയാളത്തിലെ നിർമ്മാതാക്കൾക്ക് താൻ അപ്രാപ്യനാണെന്ന റിപ്പോർട്ടുകൾ എങ്ങനെ വന്നെന്നറിയില്ല. താനാർക്കും അപ്രാപ്യനല്ല. തന്നെത്തേടിയെത്തുന്ന എല്ലാ നല്ല പ്രോജക്ടുകളും ചെയ്യാറുണ്ട്.
പിന്നെ, താൻ കൂടി പങ്കാളിയായ ആശിർവാദ് സിനിമാസിന്റെ പ്രോജക്ടുകൾക്ക് പലപ്പോഴും മുൻതൂക്കം കൊടുക്കേണ്ട ബാധ്യത ഒരു നിർമ്മാതാവെന്ന നിലയിൽ തനിക്കുണ്ട്. അങ്ങനെയാവാം ഇത്തരം റിപ്പോർട്ടുകള്‍ പിറവികൊണ്ടത് എന്നും ലാൽ പറഞ്ഞു. ആന്റണി പെരുമ്പാവൂരിനോടല്ലാതെ പലപ്പോഴും മോഹൻലാലിനോട് നേരിട്ട് സംസാരിക്കാൻ തങ്ങൾക്ക് സാധിക്കാറില്ലെന്നും രഞ്ജിത്ത് ഉൾപ്പടെയുള്ള പല പ്രമുഖ സംവിധായകരും അഭിപ്രായപ്പെട്ടതായും റിപ്പോർട്ടുകൾ ഉണ്ട്.
സംവിധായകൻ സിബി മലയിലുമായി ആന്റണിയുടെ പേരിൽ മോഹൻലാൽ തെറ്റിയത് 2011 ലായിരുന്നു. സിബിയുടെ അപൂർവരാഗം പുതുമുഖങ്ങളെ ഉൾപ്പെടുത്തി ചെയ്തതിൽ മോഹൻലാൽ അതൃപ്തി പ്രകടിപ്പിച്ചതോടെയായിരുന്നു തുടക്കം. സുരേഷ്കുമാറും മറ്റൊരു നിർമ്മാതാവായ വിജയകുമാറും ഇതിൽ സിബിയുടെ പക്ഷം ചേർന്നു. മോഹൻലാൽ ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തിൽ ഇനി അഭിനയിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നത്രേ നിർമ്മാതാക്കളുടെയും പ്രതികരണം. നേരത്തേതന്നെ നിലനിന്ന അകൽച്ചയുടെ തുടർച്ചയായിരുന്നു പ്രശ്നം. മോഹൻലാലിന്റെ ഡേറ്റ് കിട്ടാൻ തിരക്കഥ ആന്റണി പെരുമ്പാവൂർ വായിച്ച് അനുമതി നൽകണമെന്നതാണു സ്ഥിതിയെന്ന് സിബി മലയിൽ പറഞ്ഞു. അത് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും സിബി ചൂണ്ടിക്കാട്ടിയത്രേ.
മോഹൻലാലുമായി വർഷങ്ങളുടെ ബന്ധമുള്ള നിർമ്മാതാക്കളുടെയും സംവിധായകരുടെയും സിനിമകളിൽപോലും ആന്റണി ഇടപെടുന്നുവെന്ന പരാതി സിബിയും സുരേഷ്കുമാറും പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. അതിനിടെ ബ്ലെസ്സി സംവിധാനം ചെയ്യുന്ന പ്രണയത്തിന്റെ ചിത്രീകരണത്തിനിടെ കാശ്മീരിൽ വച്ച് ആന്റണി പെരുമ്പാവൂർ ഇടപെട്ടത് ബ്ലെസ്സി വിലക്കി. ഇതും സിനിമാരഗത്ത് അതിവേഗം വാർത്തയായി.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍