Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭ്രാന്തിളകിയ ചില പട്ടികൾ ഏത് പോസ്റ്റിട്ടാലും തെറിപറയും; കടിക്കാൻ വരുന്ന പട്ടികളെ കല്ലെറിയേണ്ടേ..? രണ്ട് പട്ടികൾക്ക് ഞാനെറിഞ്ഞ കല്ല് കൊണ്ടു: ബുർജ് ഖലീഫയുടെ മുകളിലുള്ള ഫേസ്‌ബുക്ക് ചിത്രത്തിന് തെറിവിളിച്ചവർക്ക് മറുപടി നൽകിയത് ഗതികെട്ട്; അബ്ദുള്ളക്കുട്ടിക്ക് പറയാനുള്ളത്..

ഭ്രാന്തിളകിയ ചില പട്ടികൾ ഏത് പോസ്റ്റിട്ടാലും തെറിപറയും; കടിക്കാൻ വരുന്ന പട്ടികളെ കല്ലെറിയേണ്ടേ..? രണ്ട് പട്ടികൾക്ക് ഞാനെറിഞ്ഞ കല്ല് കൊണ്ടു: ബുർജ് ഖലീഫയുടെ മുകളിലുള്ള ഫേസ്‌ബുക്ക് ചിത്രത്തിന് തെറിവിളിച്ചവർക്ക് മറുപടി നൽകിയത് ഗതികെട്ട്; അബ്ദുള്ളക്കുട്ടിക്ക് പറയാനുള്ളത്..

രഞ്ജിത്ത് ബാബു

കണ്ണൂർ: സൈബർ ലോകത്ത് ആരെയും എന്ത് കാര്യത്തിനും തെറിവിളിക്കുന്നത് മലയാളികളുടെ സ്ഥിരം ശൈലിയാണ്. സൈബർ മലയാളികളുടെ ചൂട് ശരിക്കും അറിഞ്ഞവരിൽ ന്യൂയോർക്ക് ടൈംസ് മുതൽ മരിയ ഷറപ്പോവ വരെയുണ്ട്. കേരളത്തിലെ രാഷ്ട്രീയക്കാർക്കും സോഷ്യൽ മീഡിയയിൽ ധാരാളം തെറിവിളി കേൾക്കേണ്ടി വന്നിട്ടുണ്ട്. ഏറ്റവും ഒടുവിൽ സൈബർ ലോകത്തെ ആക്രമണത്തിന്റെ ഇരയായത് കോൺഗ്രസ് നേതാവ് എ പി അബ്ദുള്ളക്കുട്ടിയാണ്. ദുബായിലെ ബുർജ് ഖലീഫയുടെ മുകളിൽ കയറിയുള്ള ചിത്രം പോസ്റ്റ് ചെയ്തപ്പോഴാണ് അബ്ദുള്ളക്കുട്ടിയെ കളിയാക്കിക്കൊണ്ടും സരിതയെ ചേർത്തും നിരവധി കമന്റുകൾ വന്നത്. അധിക്ഷേപം പെരുകിയപ്പോൾ അബ്ദുള്ളക്കുട്ടി തന്നെ മറുപടി നൽകുകയും ചെയ്തു.

ഒരു ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതതിന്റെ പേരിൽ ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് അബ്ദുള്ളക്കുട്ടി മറുനാടനോട് പറഞ്ഞത് ഇങ്ങനെയാണ്. തനിക്കും കുടുംബത്തിനും നേരെ നിരന്തരം തെറിയഭിഷേകം നടത്തുന്നവർക്ക് സ്വാഭാവിക പ്രതികരണം മാത്രമാണ് താൻ നൽകിയതെന്ന അദ്ദേഹം പ്രതികരിച്ചു. കാലങ്ങളായി തനിക്കെതിരെ സോഷ്യൽമീഡിയയിൽ നടക്കുന്ന ആക്രമണങ്ങളോട് താൻ ചുരുങ്ങിയ വാക്കുകളിലാണ് പ്രതികരിച്ചത്, ഇതിനെ ഊതി വീർപ്പിക്കാൻ ശ്രമിക്കേണ്ട.

കടിക്കാൻ വരുന്ന പട്ടികളെ കല്ലെറിയേണ്ടേ..?  തെരുവ് പട്ടികളെ പോലെ ചില പട്ടികൾ എന്നെ തെറിപറയുന്നു. രണ്ട് പട്ടികളെ ഞാൻ തിരിച്ചെറിഞ്ഞിട്ടുണ്ട്. ഞാനെറിഞ്ഞ കല്ല് അവര്ക്ക് തന്നെ കൊണ്ടു. ഭ്രാന്തിളകിയ പട്ടികൾ ഏത് പോസ്റ്റിട്ടാലും തെറിപറയുുകയാണ്. എന്റെ ഫേസ്‌ബുക്ക് പേജിൽ കാൽ ലക്ഷത്തോളം ഫോളേഴാസ്ണ്ട്. ഇതിൽ ഭൂരിപക്ഷവും നല്ല രീതിയിലാണ് പെരുമാറുന്നത്. എന്നാൽ, ചില പട്ടികൾ അവരുടെ സ്വഭാവം കാണിക്കും. തന്റെ പോസ്റ്റുകൾ എന്താണെന്ന് പോലും വ്യാഖ്യാനം ചെയ്യാതെ അതിനു താഴെ തെറിയഭിഷേകം നടത്താനാണ് ചിലർ സമയം കണ്ടെത്തുന്നത്. ഇത്തരക്കാരോട് താൻ പറഞ്ഞ വാക്കുകൾ കൂടിപ്പോയിട്ടില്ലെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.

ബുർജ് ഖലീഫയുടെ മുകളിൽ നിന്ന് അബ്ദുള്ളക്കുട്ടി എടുത്ത ഫോട്ടായ്ക്ക് താഴെയാണ് ഒരാൾ പ്രകോപനപരമായ കമന്റിട്ടത്. സരിത വിളിക്കാറുണ്ടോയെന്നായിരുന്നു കമന്റ്. ഇയാൾക്ക് പോടാ തെണ്ടി എന്നാണ് അബ്ദുള്ളക്കുട്ടി മറുപടി നൽകിയത്. ഈ കമന്റ് പിന്നീട് നീക്കം ചെയ്‌തെങ്കിലും അതിന്റെ സ്‌ക്രീൻ ഷോട്ട് ഫേസ്‌ബുക്കിൽ പ്രചരിച്ചു. ഈ കമന്റിന് പുറമെ വേറെയും അധിക്ഷേപം ചൊരിഞ്ഞെത്തിയവർക്ക് അതേ നാണയത്തിൽ തന്നെ അബ്ദുള്ളക്കുട്ടി മറുപടി നൽകിയിരുന്നു.

വർഗ വഞ്ചകൻ എന്ന് കമന്റിട്ടയാൾക്ക് അത് തന്റെ ഉപ്പയാണെന്ന് അബ്ദുള്ളക്കുട്ടി മറുപടി നൽകിയിട്ടുണ്ട്. ഏതവളാ കൂടെ എന്ന പ്രകോപനത്തിന് ഉമ്മ എന്നാണ് അബ്ദുള്ളക്കുട്ടിയുടെ മറുപടി. നിമിഷങ്ങൾക്കകം അബ്ദുള്ളക്കുട്ടി കമന്റുകൾ പിൻവലിച്ചെങ്കിലും സ്‌ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിച്ചു.

'ജയിക്കുമ്പോൾ സുധാകരൻ നല്ല വൻ പരായപ്പെടുമ്പോൾ എന്താ നിങ്ങൾ കുറ്റം പറയുന്നത് അത് ശരി ആണോ' എന്ന കമന്റിന് 'നോ, നെവർ. ഹി ഈസ് ഗ്രേറ്റ്, ആരാ നിങ്ങളോടീ നുണ പറഞ്ഞത്' എന്ന് അബ്ദുല്ലക്കുട്ടി മറുപടി നൽകുന്നുണ്ട്. വർഗവഞ്ചകൻ എന്ന കമന്റിന് ഉപ്പ എന്നാണ് അബ്ദുല്ലക്കുട്ടിയുടെ മറുപടി. ഏതവളാ കൂടെ എന്ന ചോദ്യത്തിന് ഉമ്മ എന്നാണ് മറുപടി.

'ഇങ്ങള് ഒറ്റയ്ക്ക് നിൽക്കുന്നത് കാണാൻ ഒരു രസവുമില്ല, സരിത കൂടി ഉണ്ടായിരുന്നെങ്കിൽ ഒരു ടൈറ്റാനിക് ഫീൽ കിട്ടിയോനെ അവുള്ള കുട്ടിക്ക്'. 'ജോലിയൊന്നും ഇല്ലാത്തതുകൊണ്ട് ആത്മഹത്യ ചെയ്‌തേക്കരുതേ' എന്നിങ്ങനെ ഒരു ഫോട്ടോ ഇട്ടതിന് അധിക്ഷേപിക്കുന്ന വിധത്തിലുള്ള പോസ്റ്റുകളാണ് കൂടുതലായും ഉണ്ടായത്. ഭൂരിപക്ഷം കമന്റുകളിലും അധിക്ഷേപം കടന്നുവന്നപ്പോഴാണ് അബ്ദുള്ളക്കുട്ടി പരുഷമായ വാക് പ്രയോഗം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP