വിഴിഞ്ഞവും ആറന്മുളയും കൂട്ടുകച്ചവടമോ? വിമാനത്താവളത്തിന് തത്വത്തിൽ അനുമതിയുണ്ടെന്ന് ലോക്സഭയിൽ കേന്ദ്ര മന്ത്രി; പ്രധാനമന്ത്രിയുടെ പ്രോജക്ട് മോണിറ്ററിങ് കമ്മറ്റിയുടെ പരിഗണനയിൽ പദ്ധതിയുണ്ടെന്ന് സൂചന; വിമാനം പറപ്പിക്കാൻ മോദിയെത്തുമെന്ന കെജിഎസിന്റെ വാദം സത്യമാകുമോ?
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ആരു പറയുന്നത് വിശ്വസിക്കണം. ആറന്മുളയിൽ വിമാനം ഉയരില്ലെന്ന് പറയുന്ന കേന്ദ്ര മന്ത്രി പ്രകാശ് ജാവദേകർ. ഒരു അനുമതിയും വിമാനത്താവളത്തിന് കിട്ടില്ലെന്ന് വിശദീകരിക്കുന്ന ബിജെപി സംസ്ഥാന നേതൃത്വവും സംഘപരിവാറും. വിമാനത്താവളം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യുമെന്ന് വ്യക്തമാക്കിയ കെജിഎസ്. പിന്നെ ഇപ്പോൾ ആറന്മുള വിമാനത്താവളത്തിന് തത്വത്തിൽ അനുമതിയുണ്ടെന്ന് രേഖാ മൂലം വിശദീകരിക്കുന്ന കേന്ദ്രവ്യോമയാന സഹമന്ത്രി മഹേഷ് ശർമ. ഇതോടെ ആറന്മുളയിൽ കള്ളക്കളികൾ സജീവമാണെന്ന് വ്യക്തമാകുന്നു.
ബിജെപിയിലെ ഒരു വിഭാഗം വിമാനത്താവളത്തിന് പ്രത്യക്ഷത്തിൽ എതിരാണ്. എന്നാൽ കെജിഎസ് പറയുന്നതു പോലെ കേന്ദ്ര സർക്കാരിന് വിമാനത്താവള പദ്ധതിയിൽ കണ്ണൂണ്ടെന്നാണ് സൂചന. വിഴിഞ്ഞം തുറമുഖം അദാനി പോർട്ടിന് നൽകിയത് പ്രധാനമന്ത്രി മോദിയുടെ മനസ്സുകൂടി കണക്കിലെടുത്താണ്. ഈ പങ്കുകച്ചവടത്തിൽ ആറന്മുളയുമുണ്ടെന്നാണ് വിവരം. സംസ്ഥാന സർക്കാരിന്റെ എല്ലാ പിന്തുണയുമുള്ള ആറന്മുള വിമാനത്താവളത്തെ അനുകൂലിക്കുമെന്ന ചില ഉറപ്പ് ഈ ഘട്ടത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ലഭിച്ചിരുന്നു. പാരിസ്ഥിതി പഠനം അനുകൂലമായാൽ ആരെതിർത്താലും വിമാനത്താവളം വരും. അതു വരെ കേന്ദ്ര സർക്കാർ ഒളിച്ചു കളി തുടരും. ആറന്മുളയിൽ പാരിസ്ഥിതി പ്രശ്നമില്ലെന്ന് തെളിയിക്കേണ്ടത് കെജിഎസിന്റേയും സംസ്ഥാന സർക്കാരിന്റേയും ചുമതലയാണ്. അതുവരെ മാത്രമേ കേന്ദ്ര സർക്കാർ മൗനം പാലിക്കൂവെന്നാണ് സൂചന.
പാരിസ്ഥിതിക പഠനത്തിൽ ആറന്മുളക്കാരുടെ വാദവും കേൾക്കും. കെജിഎസിന്റെ വാദങ്ങളെ തള്ളിക്കളയാൻ അവിടെ അവസരമുണ്ട്. അതു കഴിഞ്ഞ് കാര്യങ്ങൾ കൃത്യമായി വിശദീകരിക്കാൻ കെജിഎസിനായാൽ ആറന്മുളയിലെ പരിസ്ഥിതി റിപ്പോർട്ട് അനുകൂലമാകും. കഴിഞ്ഞ തവണ പഠനം നടത്തിയ സംഘടനയുടെ ആധികാരികത മാത്രം ചോദ്യം ചെയ്താണ് ഹരിത ട്രിബ്യൂണൽ പദ്ധതിയെ എതിർത്തത്. പാരിസ്ഥിതിക പഠനത്തിന്റെ മെരിറ്റിലേക്ക് പോയിരുന്നില്ല. അതുകൊണ്ട് തന്നെ അടുത്ത പാരിസ്ഥിതി പഠനം വിമാനത്താവളത്തിന് അനുകൂലമായാൽ ഹരിത ട്രിബ്യൂണലും സുപ്രീംകോടതിയുമെല്ലാം മെരിറ്റിലേക്ക് കടക്കും. ആ സാഹചര്യത്തിൽ കോടതി വിധികളെ അനുകൂലമാക്കാൻ പഴുതുകൾ അടച്ചാകും പാരിസ്ഥിതിക പഠനം പൂർത്തിയാക്കുക. ഇവയെല്ലാം അനുകൂലമാകുമെന്ന പ്രതീക്ഷയിൽ തന്നെയാണ് കേന്ദ്ര വ്യോമയാന വകുപ്പും.
ആറന്മുള വിമാനത്താവളമുൾപ്പെടെ 15 വിമാനത്താവളങ്ങൾക്ക് തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ടെന്നും കേന്ദ്രവ്യോമയാന സഹമന്ത്രി മഹേഷ് ശർമ പറഞ്ഞത്. ആറന്മുള വിമാനത്താവളത്തിന് അനുമതി നൽകില്ലെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്ക്കർ നേരത്തെ അറിയിച്ചത്. പ്രതിരോധ മന്ത്രാലയവും വിമാനത്താവളത്തിന് നൽകിയ അനുമതി റദ്ദാക്കിയിരുന്നു. എന്നാൽ ഇതിനൊക്കെ വിരുദ്ധമായാണ് മഹേഷ് ശർമ ഇന്നു ലോക്സഭയിൽ പറഞ്ഞത്. ആറന്മുള വിമാനത്താവളം കേന്ദ്രസർക്കാരിന്റെ പരിഗണനയിലുണ്ടെന്നു വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ വാക്കുകൾ. മൂന്നു മന്ത്രാലയങ്ങളാണ് ആറന്മുള വിമാനത്താവളത്തിന് അനുമതി നൽകിയത്. ഇതിൽ പരിസ്ഥി മന്ത്രാലയത്തിന്റെ അനുമതി ദേശീയ ഹരിത ട്രിബ്യൂണൽ റദ്ദാക്കുകയും അതു സുപ്രീംകോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു.
2011 ൽ യുപിഎ സർക്കാരിന്റെ കാലത്താണ് പ്രതിരോധ മന്ത്രാലയം അനുമതി നൽകിയത്. ഏതാനും ദിവസം മുൻപ് അനുമതി റദ്ദാക്കിക്കൊണ്ട് പ്രതിരോധമന്ത്രാലയവും ഉത്തരവിറക്കി. ഇതിന്റെ പകർക്ക് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന് അയച്ചും കൊടുത്തിരുന്നു. എന്നിട്ടും ലോക്സഭയിൽ മന്ത്രിയുടെ നിലപാട് വിമാനത്താളവത്തിന് അനുകൂലമായി. രാജ്യത്ത് ഈ വർഷം നിർമ്മിക്കാനുദ്ദേശിക്കുന്ന 15 വിമാനത്താവളങ്ങളുടെ പട്ടികയിൽ കേന്ദ്രം ഉൾപ്പെടുത്തിയ പദ്ധതിയാണിത്. രണ്ടു ഘട്ടങ്ങളിലായി 2000 കോടി രൂപ മുതൽ മുടക്കി നിർമ്മിക്കുന്ന പദ്ധതിയാണ് ആറന്മുള വിമാനത്താവളം. പ്രധാനമന്ത്രിയുടെ പ്രോജക്ട് മോണിറ്ററിങ് ഗ്രൂപ്പിന്റെ പരിഗണനയിലും വിമാനത്താവളമുണ്ട്. സാമ്പത്തിക സർവ്വേയിലും രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലും വിമാനത്താവളം പ്രാധാന്യത്തോടെ ഇടം നേടി. ഈ സാഹചര്യത്തിൽ വികസന പദ്ധതിയെന്ന നിലയിൽ ആറന്മുളയും കേന്ദ്ര സർക്കാർ പരിഗണിക്കുമെന്നാണ് കെജിഎസിന്റെ വാദം.
നിയമപരമായ എല്ലാം അനുകൂലമായാൽ ആർക്കും പദ്ധതിയെ എതിർക്കാൻ കഴിയില്ല. പരിസ്ഥിതിയെ ഉയർത്തിയാണ് സമരങ്ങൾ. പഠനത്തിലൂടെ അത് മറികടക്കാനായാൽ പിന്നെ എല്ലാം നിമിഷനേരം കൊണ്ട് കിട്ടുമെന്നാണ് കെജിഎസിലെ പ്രമുഖൻ മറുനാടനോട് പ്രതികരിച്ചത്. വികസന പ്രതിബന്ധതയാണ് കേന്ദ്ര സർക്കാരിന്റെ മുഖമുദ്ര. വ്യാജ ആരോപണങ്ങളുയർത്തിയുള്ള സമരങ്ങളെ അനുകൂലിക്കുന്നതല്ല വികസനത്തിന് വേണ്ടത്. അത് പ്രധാനമന്ത്രി മോദിക്കുമറിയാം. കൃത്യമായി പരിസ്ഥിതി പഠനം നടത്തി കാര്യങ്ങൾ അനുകൂലമാക്കിയാൽ വിമാനത്താവളത്തെ എതിർക്കാർ ആർക്കും കഴിയില്ല. സംസ്ഥാന സർക്കാരിന്റെ പൂർണ്ണ പിന്തുണയുണ്ടെന്നും കെജിഎസ് വിശദീകരിക്കുന്നു. എന്നാൽ ഒരു കാരണവശാലും പരിസ്ഥിതി പഠനം വിമാനത്താവളത്തിന് അനുകൂലമാകില്ലെന്ന വിശ്വാസത്തിലാണ് ബിജെപിയും സംഘപരിവാറും.
കെജിഎസ് കാശിന്റെ ഹുങ്കാണ് എല്ലാ വാർത്തകൾക്കും കാരണം. ചില ഉദ്യോഗസ്ഥരെ സ്വാധീനിച്ചിട്ടുണ്ട്. അവരാണ് എല്ലാവരേയും തെറ്റിധരിപ്പിക്കുന്നത്. പരിസ്ഥിതി മന്ത്രി ജവദേകറിന് എല്ലാ കാര്യങ്ങളുമറിയാം. അതുകൊണ്ട് തന്നെ ആറന്മുളയിൽ ഒന്നും നടക്കില്ലെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം ഇപ്പോഴും പറയുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍