ആറന്മുള വിമാനത്താവളം കൊണ്ട് രാഷ്ട്രീയ നേട്ടം കൊയ്ത സിപിഎം കുടിൽ കെട്ടി സമരത്തിന് കൊണ്ടുവന്നവരെ ഉപേക്ഷിച്ചു; കിടക്കാനിടമില്ലാതെ, കുടിക്കാൻ വെള്ളമില്ലാതെ സമരഭൂമിയിൽ പാവങ്ങളുടെ നരകജീവിതം; നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടി രംഗത്തിറക്കിയവർ വൻ ദുരിതത്തിൽ: സർക്കാരിനെതിരേ സമരത്തിനൊരുങ്ങി അന്തേവാസികൾ
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: ആറന്മുള വിമാനത്താവളം എന്ന ആശയം മുന്നോട്ടു കൊണ്ടുവന്നതും അത് പ്രാവർത്തികമാക്കാൻ മുന്നിട്ടിറങ്ങിയതും സിപിഎമ്മായിരുന്നു. വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയും കെസി രാജഗോപാലൻ ആറന്മുള എംഎൽഎയുമായിരുന്നപ്പോഴാണ് വിമാനത്താവവളത്തിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചത്. എന്നാൽ, പിന്നീട് എ പത്മകുമാറിന്റെ നേതൃത്വത്തിലുള്ള പിണറായി വിഭാഗം വിമാനത്താവളത്തിനെതിരേ തിരിഞ്ഞു. വിമാനത്താവളത്തിനെതിരേ ആദ്യം രംഗത്തു വന്ന കോൺഗ്രസ് യുഡിഎഫിന് ഭരണം കിട്ടിയതോടെ നിലപാട് മാറ്റി. ഇതിനെതിരേ ആദ്യം ബിജെപിയും പിന്നാലെ സിപിഎമ്മും സമരവുമായി രംഗത്തു വന്നു. പിന്നീട് രണ്ടു കൂട്ടരും വിമാനത്താവള സമരത്തിൽ ഒന്നിക്കുന്നതാണ് കണ്ടത്.
കഴിഞ്ഞ ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പു കാലത്ത് സിപിഎം വിമാനത്താവള വിരുദ്ധ സമരം പ്രചാരണ വിഷയമാക്കി. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി പദ്ധതി പ്രദേശത്ത് ചെങ്ങറ മോഡലിൽ കുടിൽ കെട്ടി സമരം ആരംഭിച്ചു. ഇതിനായി വിളിച്ചു കൊണ്ടു വന്നത് ഭൂരഹിതരായ പാവങ്ങളെയായിരുന്നു. സിപിഎം നേതാക്കൾ ആളും അർഥവും നൽകി ഇവരെ സഹായിച്ചതോടെ സമരക്കാർക്ക് പ്രതീക്ഷയായി. ഇവിടെ തന്നെ വീടും സ്ഥലവും നൽകാമെന്ന സിപിഎം നേതാക്കളുടെ വാക്ക് വിശ്വസിച്ച സമരക്കാർ പിന്നീട് വഞ്ചിക്കപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം അധികാരത്തിലേറിയതോടെ സമരക്കാരുടെ ദുരിതം ആരംഭിച്ചു.
സർക്കാരും എംഎൽഎയും ഇവിടേക്ക് തിരിഞ്ഞു നോക്കാതായി. മഴയും വെയിലും വെള്ളപ്പൊക്കവുമെല്ലാം ഇവിടെ കുടിൽ കെട്ടിയ മനുഷ്യ ജീവിതങ്ങളെ വല്ലാണ്ട് വലച്ചു. സിപിഎമ്മിന്റെയും കെഎസ്കെടിയുവിന്റെയും നേതാക്കൾ അറിയാതെ പോലും അവിടേക്ക് തിരിഞ്ഞു നോക്കാതായി. സാമ്പത്തികമായും ശാരീരികമായും തളർന്ന് പ്രതീക്ഷയറ്റ ഇവിടുത്തെ പച്ചമനുഷ്യർ സമരരംഗത്തേക്ക് നീങ്ങുകയാണ്. തങ്ങളെ പറഞ്ഞു പറ്റിച്ചവരെ തുറന്നു കാട്ടുകയാണ് ലക്ഷ്യം. ഇതിന് മുന്നോടിയായി സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ കൂട്ടായ്മ രൂപീകരിച്ചു. ആറന്മുള വിമാനത്താവള വിരുദ്ധ സമരം കൊടുമ്പിരിക്കൊണ്ടപ്പോൾ ഇതിന് ശക്തി വർധിപ്പിക്കാനായാണ് വിവിധ പ്രദേശങ്ങളിൽ നിന്നായി നൂറ്റി ഇരുപതിലധികം കുടുംബങ്ങളെ ഇവിടേക്ക് കൊണ്ടുവന്നത്.
വീടും സ്ഥലവും ഇല്ലാത്തവർക്കൊപ്പം ഇവയൊക്കെ ഉള്ളവരും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. സമരം അവസാനിക്കുകയും രാഷ്ട്രീയക്കാർ പിൻവാങ്ങുകയും ചെയ്തതോടെ കുടിൽ കെട്ടിയവർക്കു തുണയില്ലാതെയായി. ഇതോടെ തിരികെ പോകാൻ ഇടമുള്ളവർ മിക്കവരും മടങ്ങി. ഇതിനിടെ നിരവധി തവണ പദ്ധതി പ്രദേശത്തു വെള്ളം കയറി. പിന്നാലെ മഹാപ്രളയം കൂടി വന്നതോടെ പദ്ധതി പ്രദേശത്തെ കുടിലും കൃഷിയുമെല്ലാം നശിച്ചു. മറ്റൊരു മാർഗവുമില്ലാതെ ഇവർ പട്ടിണിയിലേക്ക് നീങ്ങുകയും ചെയ്തു.ആറന്മുളയുമായി ബന്ധമില്ലാത്ത ഇവർക്ക്
കൂലിപ്പണി പോലും ലഭിക്കാത്ത സ്ഥിതിയിലുമെത്തി. നിരവധി തവണ ജനപ്രതിനിധികളെയും വില്ലേജ് ഓഫീസ് മുതൽ ജില്ലാ ഭരണ കൂടം, മുഖ്യമന്ത്രി വരെയും സമീപിച്ചെങ്കിലും ഫലം കണ്ടില്ല.
ആദ്യകാലത്തു ഒപ്പം നിന്ന രാഷ്ട്രീയക്കാർ ആരും തിരിഞ്ഞു നോക്കാതെയുമായി. എങ്ങനെയും താമസക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിലായി അധികാരത്തിൽ എത്തിയ സമര നേതാക്കൾ. പ്രളയത്തിൽ കുടിലുകൾ മുഴുവൻ മുങ്ങി എല്ലാം നഷ്ടപ്പെട്ട ഇവർക്ക് സർക്കാർ സഹായങ്ങളൊന്നും ലഭിച്ചിരുന്നില്ല. വില്ലേജ് ഓഫീസ് മുതൽ കലക്ടറേറ്റ് വരെയുള്ള ഉദ്യോഗസ്ഥർ തങ്ങളെ അവഗണിക്കുകയാണെന്നും തങ്ങളെ ഇവിടെയെത്തിച്ച രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പോലും തങ്ങളോട് മോശമായാണ് പെരുമാറുന്നതെന്നും ഇവർ ആരോപിച്ചിരുന്നു. ഇവർ ആനുകൂല്യങ്ങൾക്ക് അർഹത ഇല്ലാത്തവരെന്ന് വരുത്തി തീർക്കാനാണ് നേതാക്കൾ ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്. വിമാനത്താവള പദ്ധതി പ്രദേശം മിച്ച ഭൂമിയാണെന്ന് സ്ഥിതീകരിക്കാൻ കഴിയുന്നുമില്ല.ഇതുമായി ബന്ധപ്പെട്ട നിരവധി കേസുകൾ ഇപ്പോഴും മുൻസിഫ് കോടതി മുതൽ സുപ്രീം കോടതി വരെയും വിവിധ ട്രിബ്യൂണലുകളിലും തുടരുകയാണ്.
വിമാനത്താവളത്തിനായി ഭൂമി വിട്ടു നൽകിയവരും ബിനാമികളും ഒക്കെ ഇത് തിരികെ വേണമെന്ന ആവശ്യവുമായി സർക്കാരിനെയും കോടതികളെയും സമീപിച്ചിട്ടുണ്ട്. ഇതോടെ ഇവിടെ തന്നെ ഭൂമി നൽകുക എളുപ്പമല്ലത്രെ. താമസക്കാർ ത്രിശങ്കുവിലുമായി. ഇതിന് പരിഹാരം വേണമെന്ന ആവശ്യവുമായി ബന്ധപ്പെട്ടവരെ താമസക്കാർ സമീപിച്ചിരിക്കുന്നത്. പിന്തുണയുമായി ഇടത് അനുകൂല സംഘടനകളും സാമൂഹിക പ്രവർത്തകരും രംഗത്ത് എത്തിയിട്ടുണ്ട്. ഇവർ രൂപീകരിച്ച കൂട്ടായ്മയുടെ നേതൃത്വത്തിൽ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാണ് ഇവരുടെ തീരുമാനം.
ഇതിനിടെ ജില്ലാ ഭരണകൂടം ഇവരെ പറ്റി റിപ്പോർട്ട് ആവശ്യപ്പെട്ടു. അന്വേഷണത്തിനായി ആറന്മുള വില്ലേജ് ഓഫീസർ സമരഭൂമിയിലെത്തി താമസക്കാരുടെ പട്ടിക തയാറാക്കുകയും ചെയ്തു. പൊതു തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിൽ സമരം ശക്തമാക്കാനാണ് താമസക്കാരുടെ ശ്രമം.എന്നാൽ ഇതൊരു വിഷയമല്ലെന്ന് വരുത്തി തീർക്കാൻ മറുഭാഗവും ശ്രമിക്കുമ്പോൾ ജില്ലാ ഭരണ കൂടത്തിന്റെ ഇടപെടൽ നിർണായകമാകും.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടെത്തിറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍