ആറന്മുളയുടെ പൈതൃകത്തിലും ബംഗാളികളുടെ കരവിരുത്; ആറന്മുളക്കണ്ണാടി നിർമ്മാണത്തിനും ഇതര സംസ്ഥാനക്കാർ; മോഹിച്ചു വാങ്ങുന്നവർക്ക് കിട്ടുക ബംഗാൾ കണ്ണാടികൾ! രഹസ്യക്കൂട്ട് ബംഗാളികൾക്ക് നൽകുന്നതിനെ എതിർത്ത പാരമ്പര്യ ശിൽപികളെ കള്ളക്കേസിൽ കുടുക്കി
പത്തനംതിട്ട: മലയാളികളേക്കാൾ ബംഗാളികളും ഇതര സംസ്ഥാനക്കാരുമുള്ള കേരളത്തിൽ പൈതൃക സ്വത്തുക്കളൊക്കെയും അവരുടെ കൈയിലേക്ക്. ഈ നിമിഷം വരെ പരമരഹസ്യമായിരുന്നു ആറന്മുള കണ്ണാടിയുടെ കൂട്ടും ഇതര സംസ്ഥാനക്കാരുടെ കൈകളിലേക്ക് എത്തുകയാണ്.
കേരളത്തിന്റെയും പത്തനംതിട്ട ജില്ലയുടെയും സ്വകാര്യ അഹങ്കാരമായിരുന്ന ആറന്മുള കണ്ണാടി ഇതിന്റെ പേരിൽ വിവാദങ്ങളിൽ കുരുങ്ങി കോടതി കയറുന്നു. ലോകം തന്നെ അത്ഭുതം കൂറി മുഖം നോക്കി നിന്ന ആറന്മുള ലോഹക്കണ്ണാടിയുടെ പ്രതലത്തിൽ തെളിയുന്നത് അധഃപതനത്തിന്റെ ഭാവികാലം കൂടിയാണ്. പൈതൃകമായി ലഭിച്ച കണ്ണാടി നിർമ്മാണത്തിന്റെ രഹസ്യക്കൂട്ട് അന്യസംസ്ഥാന തൊഴിലാളികൾക്ക് കൈമാറുന്നുവെന്ന് ആരോപിച്ച് ശിൽപികളിൽ ഒരു വിഭാഗം എതിർപ്പുമായി രംഗത്തു വന്നപ്പോൾ, ഇവർ നിർമ്മിക്കുന്നത് വ്യാജക്കണ്ണാടിയാണെന്നു പറഞ്ഞ് പേറ്റന്റുള്ള മറുഭാഗം നിയമനടപടി സ്വീകരിച്ചു. ചുരുക്കിപ്പറഞ്ഞാൽ, പൈതൃകമായി ലഭിച്ച ആറന്മുളക്കണ്ണാടിയെന്ന സ്വത്ത് വിശ്വബ്രാഹ്മണ സമുദായത്തിലെ തർക്കം മൂലം കോടതി കയറുകയാണ്. ഇതോടെ ആറന്മുളക്കണ്ണാടിയെന്ന അത്ഭുതസത്യം കൂടി ഇല്ലാതാകും.
കണ്ണാടിയുടെ കൂട്ട് രഹസ്യമല്ലാതാകുന്നതോടെ ഇന്ത്യയിൽ എവിടെ നിന്നും ആറന്മുളക്കണ്ണാടി പിറവി കൊള്ളും. ആറന്മുളക്കണ്ണാടി സൊസൈറ്റി ജി.ഐ.ആർ. നിയമപ്രകാരം പേറ്റന്റ് നേടിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമാകുന്നത്. ആകെ 25 കണ്ണാടി നിർമ്മാണ യൂണിറ്റുകളാണ് ആറന്മുളയിലുള്ളത്. ഇതിൽ 20 എണ്ണത്തിനും പേറ്റന്റ് അനുസരിച്ച് കണ്ണാടി നിർമ്മിച്ച് വിപണനം ചെയ്യാനുള്ള അനുവാദമുണ്ട്. ശേഷിച്ച അഞ്ചു യൂണിറ്റുകളിലുള്ളവർ നിർമ്മിക്കുന്നത് വ്യാജക്കണ്ണാടിയാണെന്ന് ആരോപിച്ച് എതിർവിഭാഗം രംഗത്തു വന്നു. ഇവർ നിർമ്മിച്ച കണ്ണാടികൾ, നിർമ്മാണ സാമഗ്രികൾ എന്നിവ പേറ്റന്റ് നിയമപ്രകാരമുള്ള പരാതിയിൽ പൊലീസ് പിടിച്ചെടുത്തു. മൂന്നരലക്ഷം രൂപയുടെ കണ്ണാടിയും അനുബന്ധ സാമഗ്രികളുമാണ് പൊലീസ് കൊണ്ടുപോയതെന്നും ഇതോടെ തങ്ങളുടെ കുടുംബം പട്ടിണിയിലായെന്നും മാസ്റ്റർ ക്രാഫ്റ്റ്സ്മാന്മാരായ മോഹനൻ ആചാരി, പൊന്നപ്പൻ ആചാരി, ആർ. മുരുകൻ ആറന്മുള, ടി. ബാലചന്ദ്രൻ ആറന്മുള, വിശ്വബ്രാഹ്മണ സമൂഹം 36-ാം നമ്പർ ശാഖാ പ്രസിഡന്റ് കെ.എൻ. രാധാകൃഷ്ണൻ എന്നിവർ പറഞ്ഞു.
ആറന്മുള കണ്ണാടിയുടെ പേരിൽ നിലവാരമില്ലാത്ത കണ്ണാടികൾ നിർമ്മിച്ച് വിൽപന നടത്തുന്ന സംഘത്തെ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്ന് വിശ്വബ്രാഹ്മണ ആറന്മുള മെറ്റൽ മിറർ നിർമ്മാണം സൊസൈറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരേ മറുവിഭാഗം കഴിഞ്ഞ 24ന് സെക്രട്ടറിയേറ്റിന് മുമ്പിൽ മാദ്ധ്യമങ്ങളുടെ മുന്നിൽ ആറന്മുള കണ്ണാടി നിർമ്മിച്ച് കാണിച്ചിരുന്നു. സെക്രട്ടറിയേറ്റിന് മുന്നിൽ വ്യാജ കണ്ണാടികൾ നിർമ്മിച്ച് പ്രതിഷേധിക്കുന്ന നടപടി നാടിന്റെ പൈതൃകത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നാണ് സൊസൈറ്റി പ്രസിഡന്റ് എ.കെ.ശെൽവരാജ്, സെക്രട്ടറി പി. ഗോപകുമാർ എന്നിവർ പറയുന്നത്.
എന്നാൽ ആറന്മുള കണ്ണാടി നിർമ്മാണത്തിൽ തലമുറകളായി ഏർപ്പെട്ടു വരുന്നവരെ ഒഴിവാക്കാനാണ് നീക്കം നടക്കുന്നതെന്നും ഇതിനെതിരേയുള്ള പോരാട്ടമാണ് സെക്രട്ടറിയേറ്റ് നടയിലെ പ്രതിഷേധത്തിന് കാരണമെന്നും പരിപാടിക്ക് നേതൃത്വം നൽകിയ ശിൽപ്പികൾ പറഞ്ഞു. കണ്ണാടി നിർമ്മാണത്തിൽ ഏർപ്പെട്ടതിന് അറസ്റ്റ് ചെയ്യപ്പെട്ട മുരുകനാണ് പരാതിക്കാരൻ. ഭൗമസൂചിക പ്രകാരം രജിസ്ട്രേഷനുള്ള സൊസൈറ്റിയിൽ അംഗമാകാൻ താൻ അപേക്ഷ നൽകിയിരുന്നു. എന്നാൽ അനുവാദം ലഭിച്ചില്ല. അപേക്ഷ കിട്ടിയില്ലെന്നാണ് സൊസൈറ്റി ഭാരവാഹികൾ പറയുന്നത്. ഇതു ശരിയല്ലന്നും മുരുകൻ ചൂണ്ടിക്കാട്ടി. സൊസൈറ്റി നേതൃസ്ഥാനത്തുള്ള വ്യക്തി അപേക്ഷ കിട്ടി എന്നു പറയുന്ന ഫോൺ സംഭാഷണം തെളിവിനായി ഇദ്ദേഹം മാദ്ധ്യമ പ്രവർത്തകരെ കേൾപ്പിച്ചു.
കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ സൊസൈറ്റി അധികൃതർ മുരുകൻ അപേക്ഷ നൽകിയില്ലെന്നാണ് അറിയിച്ചിരുന്നത്. ശബ്ദരേഖയോടെ ആ വാദം വ്യാജമെന്ന് തെളിഞ്ഞു. മുരുകന്റെയും മറ്റ് പരമ്പരാഗത ശിൽപ്പികളുടെയും ജീവിതം പ്രതിസന്ധിയിലാണെന്ന് വിശ്വബ്രാഹ്മണ സമൂഹം പ്രസിഡന്റ് കെ എൻ രാധാകൃഷ്ണനും പറഞ്ഞു. അതിന്റെ സെക്രട്ടറി മുരുകനാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. തങ്ങൾക്ക് അറിയാവുന്ന തൊഴിലാണിത്. സൊസൈറ്റി അംഗത്വപ്രകാരം മാത്രമേ തൊഴിൽ ചെയ്യാൻ പറ്റൂവെങ്കിൽ നിയമപ്രകാരം അതിന് അനുമതി തരണം. മികച്ച രീതിയിൽ ഈ ശിൽപ്പവേല ചെയ്യുന്ന പലരും സൊസൈറ്റിക്ക് പുറത്താണുള്ളത്. അവരുടെ ജീവിതം ഇരുളിലാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കണ്ണാടികൾ നിർമ്മിച്ച വ്യക്തി പോലും ഇപ്പോൾ തൊഴിൽ ചെയ്യാൻ പറ്റാത്ത കുരുക്കിലാണ്. ഇതര സംസ്ഥാനക്കാരായ 12 പേർ ഇപ്പോൾ ആറന്മുളയിൽ ഈ തൊഴിൽ ചെയ്യുന്നുണ്ട്. കണ്ണാടിയുടെ ചട്ടം നിർമ്മിക്കുന്ന ജോലിയാണ് സൊസൈറ്റിയിലുള്ളവർ ഇവരെക്കൊണ്ട് ചെയ്യിക്കുന്നത്. യഥാർഥ കലാകാരന്മാർക്ക് ചട്ടവും നിർമ്മിക്കാൻ കഴിയണം.
ഈ സമുദായത്തിൽ ഇല്ലാത്ത ആരും തനിമ ഇല്ലാതാക്കി കണ്ണാടി നിർമ്മിക്കരുത്. ഇത് പൈതൃകത്തോട് കാണിക്കുന്ന വഞ്ചനയാണെന്ന് മുരുകൻ പറഞ്ഞു. 2003ൽ ഭൗമസൂചിക രജിസ്ട്രി (ജി.ഐ.ആർ.) അംഗീകാരം ലഭിച്ച കേരളത്തിലെ ആദ്യത്തെ കരകൗശല ഉൽപന്നമാണ് ആറന്മുള കണ്ണാടി. വിശ്വബ്രാഹ്മണ മെറ്റൽ മിറർ നിർമ്മാൺ സൊസൈറ്റിക്കും സൊസൈറ്റിയിൽ ഉൾപ്പെട്ട അംഗീകൃത അംഗങ്ങൾക്കും മാത്രമാണ് കണ്ണാടി നിർമ്മിക്കുന്നതിനും വിപണനം നടത്തുന്നതിനും അംഗീകാരമുള്ളത്. ജില്ലയിലെ ആറന്മുള, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തുകളുടെ പരിധിയിൽ മാത്രമാണ് ഇവ നിർമ്മിക്കുന്നത്. ഉപയോക്താക്കളുടെ കൈയിൽ ആറന്മുളകണ്ണാടിയെന്ന പേരിൽ ഇപ്പോൾ എത്തിച്ചേരുന്ന അറുപതു ശതമാനവും മെർക്കുറി പൂശിയതും ചെമ്പും വെളുത്തീയവും ചേർന്ന പരമ്പരാഗത ലോഹക്കൂട്ടിൽ കൃത്രിമം കാണിച്ച് നിർമ്മിക്കുന്നവയുമാണെന്ന് ഇരുവിഭാഗവും പരസ്പരം ആരോപിക്കുന്നു.
ഇതോടെ ആറന്മുള കണ്ണാടി വാങ്ങുന്നതിലൂടെ ഉപയോക്താക്കൾ വഞ്ചിക്കപ്പെടുമോയെന്നുള്ള ആശങ്കയും ഏറുകയാണ്. കഴിഞ്ഞ വർഷം നവംബർ ആറ് മുതൽ വിശ്വബ്രാഹ്മണ മെറ്റൽ മിറർ നിർമ്മാൺ സൊസൈറ്റി ഹോളോഗ്രാം പതിച്ച് ആറന്മുള കണ്ണാടി വിപണിയിലെത്തിച്ചു തുടങ്ങിയിരുന്നു. കണ്ണാടി നിർമ്മാണം ഏതാനും വ്യക്തികളുടെ കുത്തകയാക്കി മാറ്റി, ഇതേ തൊഴിൽ ചെയ്യുന്നവരെ ചൂഷണം ചെയ്യുകയാണ് ലക്ഷ്യമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഫ്രെയിമും കണ്ണാടിയുമുൾപ്പെടെ നിർമ്മിക്കാൻ കഴിയുന്നവരെ ഒഴിവാക്കിയാണ് ഒരു വിഭാഗം അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ടുവരുന്നത്. ഇങ്ങനെ കണ്ണാടിയുടെ കൂട്ട് അന്യസംസ്ഥാനക്കാർക്ക് തീറെഴുതാൻ തയ്യാറെടുക്കുന്നവർക്ക് നേരെ ചൊവ്വേ കണ്ണാടി നിർമ്മിക്കാൻ അറിയില്ലെന്നാണ് മറു വിഭാഗത്തിന്റെ ആരോപണം. എന്തായാലും കണ്ണാടിയെ വിശ്വസിക്കാൻ പൊതുജനങ്ങൾക്ക് കഴിയാതെ വന്നാൽ, ലോകമാർക്കറ്റിൽ നിന്നു പോലും ഈ പൈതൃകപാരമ്പര്യം അപ്രത്യക്ഷമാകും.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍