ആറന്മുളയിൽ വിത്തെറിയാൻ പിണറായി എത്തുന്നത് പ്രവാസിയായ ബാലന്റെ കണ്ടത്തിൽ; കെജിഎസിന്റെ ഭൂമിയിൽ കൃഷിയെന്ന സുനിൽ കുമാറിന്റെ സ്വപ്നം നടക്കില്ല; വിമാനത്താവള ഭൂമിയിലെ നെൽകൃഷിയിൽ സർവ്വത്ര കള്ളക്കളി
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: വീണ്ടെടുത്ത ആറന്മുള വിമാനത്താവള ഭൂമിയിൽ വിത്തെറിയാൻ പോകുന്ന സിപിഐ-എമ്മും എൽഡിഎഫും ചെന്നു ചാടിയത് ഊരാക്കുടുക്കിൽ. വിത്തെറിയാൻ കണ്ടെത്തിയ പാടം വിമാനത്താവളത്തിന്റെ ഏഴയലത്തു പോലുമല്ലെന്നതാണ് വസ്തുത. ഇതോടെ കെജിഎസിന് വീണ്ടും പ്രതീക്ഷയുടെ ചിറക് മുളച്ചു.
കെജിഎസിന് ഒത്താശ ചെയ്യുന്നത് ഇടതുപക്ഷമാണെന്ന രോപണത്തെ സാധൂകരിക്കുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ നടപടി. നിയമപരമായി വിമാനത്താവള ഭൂമിയിൽ ഒന്നും ചെയ്യാൻ സർക്കാരിന് കഴിയില്ല. ഇതു സംബന്ധിച്ച കേസുകൾ ഹൈക്കോടതിയിൽ നടക്കുകയാണ്. അനധികൃതമായി നികത്തിയ കരിമാരംതോട് പുനഃസ്ഥാപിക്കാൻ മാത്രമാണ് കോടതി അവകാശം നൽകിയിട്ടുള്ളത്. ആ സ്ഥിതിക്ക് വിമാനത്താവള ഭൂമിയിൽ കയറി കൃഷിയിറക്കിയാൽ അത് അതിക്രമിച്ചു കടക്കലും നിയമലംഘനവുമാകും. ഇക്കാര്യം പുറത്തു പറയാൻ കഴിയാത്തതാണ് ഇടതിനെ വെട്ടിലാക്കിയിരിക്കുന്നത്.
കൃഷിമന്ത്രി വി എസ് സുനിൽകുമാർ നേരിട്ട് എത്തിയാണ് കൃഷിക്കായി നിലമൊരുക്കിയത്. അതാകട്ടെ ആറന്മുള സഹകരണ എൻജിനീയറിങ് കോളജ് ഗ്രൗണ്ട് നിർമ്മിക്കാൻ വാങ്ങിയിട്ട സ്ഥലത്തും. ഇക്കാര്യം മാദ്ധ്യമങ്ങൾ വാർത്തയാക്കിയതോടെ നേതാക്കൾ ചമ്മി. അതിനു ശേഷമാണ് ഒരു കിലോമീറ്റർ മാറി മുഖ്യമന്ത്രിക്ക് വിത്തെറിയാൻ പാകത്തിൽ വ്യക്തിയുടെ നിലം കണ്ടെത്തിയത്. 29 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിത്തെറിയുന്നത്.
ആറന്മുള സ്വദേശിയും പ്രവാസിയുമായ ബാലന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാകും സർക്കാർ കൃഷി നടത്തുക. നേരത്തെ ഇവിടെ തന്നെ കൃഷിയിറക്കാനായിരുന്നു നിശ്ചയിച്ചിരുന്നതെന്നും നിലം ഒരുക്കാൻ എത്തിയ കൃഷി വകുപ്പ് അധികൃതർ സ്ഥലം മാറി സഹകരണ എൻജിനീയറിങ് കോളജിന്റെ ഗ്രൗണ്ടിനായി കണ്ടെത്തിയ ഭൂമിയിൽ പ്രവർത്തനങ്ങൾ നടത്തുകയായിരുന്നുവെന്നും എൽഡിഎഫ് ജില്ലാ കമ്മിറ്റി വ്യക്തമാക്കി.
ആറന്മുള വിമാനത്താവള ഭൂമിയെപ്പറ്റി വ്യക്തമായി അറിയാവുന്ന എൽഡിഎഫ് ജില്ലാ കമ്മിറ്റി അംഗങ്ങൾ തെറ്റുപറ്റിയ വിവരം ഒന്നര മാസം മുമ്പേ അറിഞ്ഞിട്ടും എന്തുകൊണ്ട് തിരുത്താൻ തയാറായില്ലെന്ന ചോദ്യം മാത്രം ബാക്കി. കഴിഞ്ഞ മാസം കൃഷിമന്ത്രി വി. എസ്. സുനിൽകുമാർ ആറന്മുളയിലെത്തി നിലമൊരുക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തത് എൻജിനിയറിങ് കോളജിന്റെ സ്ഥലത്തായിരുന്നു. സ്ഥലം മാറിയാണ് ഉദ്ഘാടനം നടത്തിയതെന്ന കാര്യം എൽഡിഎഫ് ജില്ലാ കമ്മിറ്റി ഓർത്തില്ല. തുടർന്ന് വിത്തുവിതയ്ക്കുന്നതിന് മുന്നോടിയായി എൻജിനിയറിങ് കോളജ് വക സ്ഥലം ട്രാക്ടർ ഉപയോഗിച്ച് ഉഴുതുമറിച്ച് പൂട്ടിയടിക്കുകയും ചെയ്തു. സർക്കാർ ഭൂമി കിളച്ചു മറിച്ചത് എന്തിനാണെന്ന ചോദ്യത്തിനും എൽഡിഎഫ് നേതാക്കൾക്ക് ഉത്തരമില്ല.
വിമാനത്താവള മേഖലയെന്ന് തെറ്റിധരിപ്പിച്ച് മുഖ്യമന്ത്രിയെ കൊണ്ട് സർക്കാർ ഭൂമിയിൽ വിത്തുവിതയ്ക്കാൻ അധികൃതർ ശ്രമിക്കുന്നു എന്ന വാർത്ത പുറത്തു വന്നതോടെയാണ് എൻജിനിയറിങ് കോളജിന് സമീപം കാടു പിടിച്ചു കിടന്ന സ്ഥലത്ത് വിത്തിറക്കാൻ ഇന്നലെ തിരക്കു പിടിച്ച് നീക്കം ആരംഭിച്ചത്. ഇതും വിമാനത്താവള മേഖലയല്ലെന്ന കാര്യം ശ്രദ്ധേയമാണ്. വിമാനത്താവളത്തിനായി കെ.ജി.എസ് സ്ഥലം വാങ്ങിയിട്ടിരിക്കുന്ന മേഖലയിലേക്ക് ഇവിടെ നിന്നും ഒരു കി.മീറ്റർ ദൂരമുണ്ട്. ആറന്മുള പുഞ്ചപ്പാടം പൂർണമായി കൃഷിയോഗ്യമാക്കുന്നതിന് തുടക്കം കുറിച്ചാണ് ഉത്സവാന്തരീക്ഷത്തിൽ 29 ന് മുഖ്യമന്ത്രി എൻജിനിയറിങ് കോളജിന് സമീപം വിത്തുവിതയ്ക്കുന്നതെന്ന് സിപിഐ ജില്ലാ സെക്രട്ടറി എപി ജയനും സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റംഗവും സംസ്ഥാന സഹകരണനിക്ഷേപ ഗാരന്റി ബോർഡ് വൈസ് ചെയർമാനുമായ എ പത്മകുമാറും പറയുന്നു.
ഭൂ പരിധി നിയമം മറികടന്ന് വിമാനത്താവള പദ്ധതിക്കായി കെ.ജി.എസ് കമ്പനി വാങ്ങികൂട്ടിയ 313.48 ഏക്കർ സ്ഥലത്ത് നിലവിലുള്ള സാഹചര്യത്തിൽ കൃഷിയിറക്കാൻ കഴിയില്ലെന്നാണ് സൂചന. മിച്ചഭൂമിയായി ഈ പ്രദേശം ഏറ്റെടുക്കാനുള്ള നടപടി എങ്ങും എത്തിയിട്ടില്ല. ഇതിനു മുന്നോടിയായി താലൂക്ക് ലാൻഡ് ബോർഡ് രൂപീകരിക്കാനുള്ള നീക്കം മാത്രമാണ് നടക്കുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് രൂപീകരിച്ച ലാൻഡ് ബോർഡ് പിരിച്ചു വിട്ടിട്ട് മാസങ്ങൾ കഴിഞ്ഞു. എൽഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം നടന്ന ലാൻഡ് ബോർഡിന്റെ അവസാന യോഗത്തിൽ ആറന്മുളയിൽ കെ.ജി.എസ് ആദ്യം വാങ്ങിയ 232 ഏക്കർ സ്ഥലം മിച്ചഭൂമിയായി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചർച്ച നടന്നുവെങ്കിലും വ്യവസായ മേഖലയിൽ ഉൾപ്പെട്ട പ്രദേശമായതിനാൽ അതിന് കഴിയില്ലെന്നായിരുന്നു അന്നത്തെ ആർ ആർ ഡെപ്യൂട്ടി കലക്ടർ സ്വർണമ്മയുടെ വാദം. ഭൂപരിഷ്കരണ നിയമത്തിൽ പറഞ്ഞിട്ടില്ലാത്ത ഈ കാര്യം എങ്ങനെ ആർ ആർ കലക്ടർ സ്വയം നിശ്ചയിച്ചു എന്നതാണ് ദുരൂഹത ഉണർത്തുന്ന വസ്തുത. വിവരം റവന്യൂ മന്ത്രി അറിഞ്ഞതോടെ സ്വർണമ്മയെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചെങ്കിലും തന്റെ പരാമർശം ഒഴിവാക്കിയാണ് അവർ മിനിറ്റ്സ് ബുക്ക് സമർപ്പിച്ചത്. ലാൻഡ് ബോർഡ് രൂപീകരണം നീളുന്നതിനാൽ മിച്ചഭൂമി പ്രഖ്യാപനവും നീളുമെന്ന കാര്യം ഉറപ്പാണ്.
യഥാർഥത്തിൽ ആറന്മുളയിൽ പുഞ്ചക്കണ്ടം നികത്താൻ തുടക്കമിട്ടതും അതിന് ഒത്താശ ചെയ്തതും സിപിഐ-എമ്മുകാരാണ്. പിന്നീട് ഏബ്രഹാം കലമണ്ണിൽ മൗണ്ട് സിയോൺ ട്രസ്റ്റിന്റെ പേരിൽ എയർ സ്ട്രിപ്പ് കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ സ്തുതി പാടിയതും ഇവർ തന്നെ. കഴിഞ്ഞ അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ് ആറന്മുളയിൽ വിമാനത്താവളത്തിന് അനുമതി നൽകിയത്. ഇതിനായി ശ്രമിച്ചത് കെസി രാജഗോപാൽ എംഎൽഎയായിരുന്നു. തൊട്ടുപിന്നാലെ വന്ന തെരഞ്ഞെടുപ്പിൽ സിപിഐ(എം) വോട്ട് തേടിയതും വിമാനത്താവളം പറഞ്ഞായിരുന്നു. പിന്നീട് വി എസ് ഗ്രൂപ്പുകാരനായ കെസി രാജഗോപാലനെ അടിക്കാനുള്ള വടിയാക്കി ഈ വിഷയം പിണറായി പക്ഷക്കാരനായ പത്മകുമാറും കൂട്ടരും ഉപയോഗിക്കുകയായിരുന്നു. അന്നു മുതലാണ് സിപിഐ-എം വിമാനത്താവളത്തിന് എതിരായതും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍