കൊച്ച് പേടിച്ചിരിക്കുന്നു.. മോനെ റിലാക്സ്.. വിഷമിക്കരുത് എന്ന് ഓപ്പൺ ഹൗസിൽ ക്ലാസ് ടീച്ചർ; മാർക്ക് കൂടിയില്ലെന്ന ദേഷ്യത്തിൽ മകന്റെ മുഖത്തടിച്ച് പിതാവ്; കൺമുന്നിൽ നടന്ന മർദ്ദനത്തിൽ പരാതി നൽകാതെ സ്കൂൾ അധികൃതർ; മർദ്ദന ദൃശ്യങ്ങൾ ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് കൈമാറി പൊലീസിന്റെ നടപടി; സിറ്റിംഗിന് ഹാജരാകാൻ മാതാപിതാക്കൾക്ക് സിഡബ്ല്യുസിയുടെ നോട്ടീസ്; മകനെ തല്ലിയ സതീഷ് പൈയ്ക്ക് ഇപ്പോൾ പശ്ചാത്താപം; അരൂർ സ്കൂളിലെ വിദ്യാർത്ഥി മർദ്ദനം വിവാദത്തിലാകുമ്പോൾ
എം മനോജ് കുമാർ
അരൂർ: സ്കൂൾ ഓപ്പൺ ഹൗസിൽ ടീച്ചർക്കും വിദ്യാർത്ഥികൾക്കും മുന്നിൽ വെച്ച് ഏഴാം ക്ലാസുകാരനായ മകനെ ക്രൂരമായി മർദ്ദിച്ച അച്ഛനെതിരെ നടപടിയില്ല. പരാതി നൽകേണ്ട അരൂർ മേഴ്സി ഹയർസെക്കൻഡറി സ്കൂൾ അധികൃതർ ഇതുവരെ പരാതി നൽകിയിട്ടില്ല. അച്ഛൻ മകനെ മുഖത്തടിക്കുന്ന ദൃശ്യം കണ്ടപ്പോൾ ക്ലാസ് ടീച്ചർ പരാതി നൽകുമെന്ന് പറയുന്നുണ്ടെങ്കിലും സ്കൂൾ അധികൃതർ ഒരു പരാതിയും ഇതേവരെ നൽകിയില്ല. ഓപ്പൺ ഹൗസിൽ പിതാവ് മകനെ തല്ലുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പരാതി നൽകുന്ന രീതിയിൽ ഒരു നടപടിയും തങ്ങളുടെ ഭാഗത്ത് നിന്ന് വരില്ലെന്നാണ് സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ലൂസിയുടെ നിലപാട്. സ്കൂൾ അധികൃതർ ഈ നിലപാടിലാണെങ്കിലും അരൂർ പൊലീസ് സംഭവത്തിൽ സമയോചിതമായി പെരുമാറിയിട്ടുണ്ട്. ഏഴു വയസുകാരന്റെ മാതാവും സ്കൂൾ അധികൃതരും പരാതി നൽകാത്തതിനാൽ പൊലീസ് ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സഹിതം ഡിസ്ട്രിക്റ്റ് ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് കൈമാറിയിട്ടുണ്ട്. അതേസമയം സ്കൂൾ ഓപ്പൺ ഹൗസിൽ കുട്ടിക്ക് നേരെ നടന്ന മർദ്ദനം അറിഞ്ഞിട്ടും മൗനമായി നിലകൊള്ളുന്ന സ്കൂൾ അധികൃതർക്ക് എതിരെയും രോഷം ഉയരുന്നുണ്ട്.
ചൈൽഡ് വെൽഫയർ കമ്മറ്റി സിറ്റിംഗിന് ഹാജരാകാൻ മാതാപിതാക്കൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഇതോടെ കാര്യങ്ങൾ പിതാവിന് എതിരായി മാറുകയാണ്. ചൈൽഡ് വെൽഫെയർ കമ്മറ്റി ശുപാർശ ചെയ്യുകയാണെങ്കിൽ അരൂർ പൊലീസ് ഈ വിഷയത്തിൽ കേസെടുക്കും. ഇത്തരം ഒരു ശുപാർശ വരുകയാണെങ്കിൽ നോൺ ബെയിലബിൾ ഒഫൻസ് പ്രകാരം കുട്ടിയുടെ പിതാവായ സതീഷ് പൈക്കെതിരെ കേസ് വരും. ജെജെ ആക്റ്റ് 75 പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കുറ്റമാണ്. അഞ്ച് വർഷം വരെ ജയിൽവാസം ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. സിഡബ്ല്യുസി ശുപാർശ വന്നാൽ പിതാവ് അകത്താകുന്ന അവസ്ഥയാണ് ഈ സംഭവം വഴി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
മകനെ അച്ഛൻ ടീച്ചർക്ക് മുന്നിൽ ക്രൂരമായി മർദ്ദിക്കുന്നദൃശ്യങ്ങൾ പ്രചരിച്ചിട്ടും അച്ഛന് അനുകൂലമായി പ്രമുഖ മാസിക ഓൺലൈൻ വാർത്ത നല്കിയതും വിവാദമായിട്ടുണ്ട്. വീഡിയോ പുറത്ത് പോയതിൽ പിതാവിനുള്ള വ്യാകുലതയാണ് മാസികയുടെ ഓൺലൈൻ വാർത്തയിൽ പ്രകടിപ്പിക്കുന്നത്. മൊബൈൽ ഉപയോഗിക്കാൻ അനുവാദമില്ലാത്ത ക്ലാസ് റൂമിലാണ് വീഡിയോ ഷൂട്ട് ചെയ്യുന്നത് എന്നാണ് പിതാവ് വാർത്തയിൽ പറയുന്നത്. .
മകന് തുടർച്ചയായി മാർക്ക് കുറഞ്ഞതാണ് അച്ഛൻ സതീശൻ പൈയെ പ്രകോപിപ്പിച്ചത്. എന്ത് ചെയ്തിട്ടും മകന് മാർക്ക് വർദ്ധിക്കുന്നില്ലെന്ന് കണ്ടു രോഷം കൊള്ളൂന്ന സമയത്താണ് സ്കൂൾ ഓപ്പൺ ഹൗസ് നടക്കുന്നത്. ക്ലാസ് ടീച്ചർക്ക് മുന്നിലാണ് സതീഷ് പൈ രോഷം കൊള്ളുന്നത്. ടീച്ചർക്ക് നേരെ തട്ടിക്കയറുകയാണ് പിതാവ് ചെയ്യുന്നത്. ശാന്തനാകാനും താൻ പറയുന്നത് കേൾക്കാനും ടീച്ചർ സതീഷ് പൈയോട് ആവശ്യപ്പെടുന്നുണ്ട്. പക്ഷെ ക്രുദ്ധനായി നിൽക്കുന്ന പിതാവിന് രോഷം അടക്കാൻ കഴിയുന്നതേയില്ല. ഇതോടെയാണ് ഓപ്പൺ ഹൗസിൽ വെച്ച് എല്ലാവർക്ക് മുന്നിൽ വെച്ച് ഓപ്പൺ ആയി പിതാവ് കുട്ടിയുടെ കരണത്ത് പൊട്ടിക്കുന്നത്. ഇതോടെ എല്ലാവരും സ്തംഭിച്ച് നിൽക്കുന്നതും എല്ലാം വീഡിയോയിൽ ഷൂട്ട് ചെയ്യുന്നുണ്ടെന്നും ക്ലാസ് ടീച്ചറോട് ആരോ വിളിച്ചു പറയുന്നത്. ഇതോടെ പിതാവ് ടീച്ചറെ വിട്ടു വീഡിയോ ഷൂട്ട് ചെയ്യുന്ന ആൾക്ക് നേരെ തിരിയുന്നതോടെ വീഡിയോ അവസാനിക്കുകയുമാണ്.
അങ്ങിനെ സംഭവിച്ചു പോയി എന്നാണ് പിന്നീട് പിതാവ് കുറ്റസമ്മതം നടത്തുന്നത്. ഒരു കുറ്റകൃത്യം ചെയ്ത് കഴിഞ്ഞു സംഭവിച്ച് പോയി എന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ എന്ന രീതിയിലാണ് സോഷ്യൽ മീഡിയയിൽ പിതാവിന്റെ വാക്കുകളെ മുൻ നിർത്തി ചർച്ച കൊഴുക്കുന്നത്. ഇതുകൊണ്ട് തന്നെയാണ് അച്ഛന് അനുകൂലമായി വാർത്ത നൽകിയ പ്രമുഖവാരികയുടെ ഓൺലൈൻ വാർത്തയ്ക്ക് എതിരെ രോഷം ഇരമ്പുന്നത്. അദ്ധ്യാപികയുടെ നിരുത്തരവാദപരമായ നിലപാട് കണ്ടു രോഷം കൊണ്ടുപോയി എന്നാണ് പിതാവ് പറയുന്നത്. ഉത്തരവാദിത്തമില്ലാതെ ടീച്ചർ ഒന്നും സംസാരിക്കുന്നില്ല എന്ന് വീഡിയോയിൽ വ്യക്തമാണ്. തെറ്റ് പറ്റുന്നത് പിതാവിൽ നിന്നാണ് എന്നും വ്യക്തമാണ്. എല്ലാം തല്ലിത്തകർക്കും എന്ന രോഷമാണ് വീഡിയോയിൽ പിതാവ് പ്രകടിപ്പിക്കുന്നത്.
വീഡിയോയിലെ സംഭാഷണം ഇപ്രകാരം:
പിതാവ്: സംസാരിക്കുമ്പോൾ സൂക്ഷിച്ച് വേണം സംസാരിക്കാൻ (ക്ഷുഭിതനായി). ഞാൻ കാശ് കൊടുത്ത് പഠിപ്പിക്കുകയാണ്. അതിനുസരിച്ച് പഠിപ്പിക്കണം. അല്ലാതെ നിങ്ങളുടെ ചിരിയും കളിയും കാണാൻ വന്നതല്ല.
ടീച്ചർ: നിങ്ങൾ ഇരിക്കൂ...മാർക്ക് കുറഞ്ഞത് എന്താണ് എന്നല്ലേ...മോൻ ഇവിടെ നിൽക്കുന്നുണ്ടല്ലോ? ഞങ്ങൾ പഠിപ്പിക്കുന്നുണ്ട്. എന്താണ് എന്ന് നോക്കട്ടെ...
പിതാവ് (ക്ഷുഭിതനായി): നിങ്ങൾ പറയണം എന്താണ് എന്ന്..നിങ്ങൾ പറയണം എന്താണ് മാർഗം എന്ന്...എന്താണ് പോരായ്മ എന്ന് നിങ്ങൾ പറയണം...
ടീച്ചർ: നിങ്ങൾ ഒന്ന് വെയ്റ്റ് ചെയ്യൂ.. ഞാൻ ഒന്ന് നോക്കട്ടെ....നിങ്ങൾ ഒന്ന് മിണ്ടാതിരി... കുറച്ച് നേരം.
പിതാവ്: ആയിരം രൂപ മുടക്കി ഈ സാധനം ഉണ്ടാക്കിയിട്ടില്ലേ...
ടീച്ചർ: കൊച്ച് ചെയ്തിരിക്കുന്നത്....
പിതാവ്: കൊച്ച് പേടിക്കുകയൊന്നും ഇല്ല.
ടീച്ചർ: നിങ്ങൾ ഒരു കാര്യം ചെയ്യ്... നിങ്ങൾ എന്താണ് എന്ന് വച്ചാൽ ചെയ്യ്...
പിതാവ്: ഇവിടുത്തെ പ്രിൻസിപ്പാൾ ഇല്ലേ?
ടീച്ചർ: ഞങ്ങൾ ടീച്ചേഴ്സ് ആയതിനാൽ ആ രീതിയിൽ ഞാൻ സംസാരിക്കാം...
ടീച്ചർ: കൊച്ച് പേടിച്ചിരിക്കുന്നു... മോനെ റിലാക്സ്...നീ വിഷമിക്കെണ്ടെ....
പിന്നീട് ദൃശ്യങ്ങളിലുള്ളത്...പിതാവ് യാതൊരു പ്രകോപനവും കൂടാതെ കുട്ടിയുടെ മുഖത്ത് ഇടത് കൈകൊണ്ടു ആഞ്ഞടിക്കുന്നതാണ്. രംഗം കണ്ടു എല്ലാവരും സ്തഭ്ടരായിരിക്കുന്നു.
ടീച്ചർ: നിങ്ങൾ എന്താണ് ചെയ്യുന്നത്...
പിതാവ്: ഒരെണ്ണം കൊടുക്കേണ്ടെ....
ടീച്ചർ: ഞാൻ കംപ്ലെയിന്റ്റ് ചെയ്താൽ... നിങ്ങൾ ഇങ്ങിനെ പെരുമാറിയാൽ... വീഡിയോ എടുത്തിട്ടുണ്ടോ?
ക്ലാസിൽ നിന്നും ശബ്ദം: എടുത്തിട്ടുണ്ട്.. തുടക്കം മുതൽ....ഇതോടെ പിതാവ് ക്രുദ്ധനായി വീഡിയോ എടുത്ത ആൾക്ക് എതിരെ തിരിയുന്നു... പിന്നെ വീഡിയോ നിലയ്ക്കുന്നു...
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍