വിവാദമായിരിക്കുന്നത് ജമ്മു കശ്മീരിന് പുറത്തുള്ളവർക്ക് സ്വത്ത് വാങ്ങുന്നതിനോ സ്ഥിരതാമസത്തിനോ സംസ്ഥാന ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനോ വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള ഭരണഘടനയുടെ അനുഛേദം; കശ്മീരി നേതാക്കളെ കസ്റ്റഡിയിലെടുത്തും വൻതോതിൽ സേനയെ വിന്യസിച്ചും കരുതലെടുക്കുന്നത് സുപ്രീം കോടതി പരിഗണിക്കുംമുമ്പ് ആർട്ടിക്കിൾ 35എ റദ്ദുചെയ്യാനുള്ള ഓർഡിനൻസ് പുറപ്പെടുവിക്കാൻ; കേന്ദ്രം പിടിമുറുക്കിയതോടെ കശ്മീരിലാകെ ആശയക്കുഴപ്പം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: പുൽവാമയിൽ സിആർപിഎഫ് ജവാന്മാർക്കുനേരെയുണ്ടായ ചാവേറാക്രമണത്തോടെ ജമ്മു കശ്മീർ വീണ്ടും ആഗോളതലത്തിൽ ശ്രദ്ധാ കേന്ദ്രമായിരിക്കുകയാണ്. ഇന്ത്യയും പാക്കിസ്ഥാനുമായി നിലനിൽക്കുന്നത് യുദ്ധസമാനമായ സാഹചര്യമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭിപ്രായപ്പെട്ടതും ചൈനയുടെയും പാക്കിസ്ഥാന്റെയും സമ്മർദങ്ങളെ മറികടന്ന് യു.എൻ. രക്ഷാസമിതി ഇന്ത്യക്കൊപ്പം നിലയുറപ്പിച്ചതും കഴിഞ്ഞദിവസമാണ്. ആഗോളതലത്തിൽ അതിർത്തിപ്രശ്നമാണ് ചർച്ചയെങ്കിൽ, കശ്മീരിലിപ്പോൾ ചൂടുപിടിക്കുന്നത് ആഭ്യന്തരമായ അവകാശങ്ങളെച്ചൊല്ലിയുള്ള തർക്കങ്ങളാണ്
ജമ്മുകശ്മീരിന് പ്രത്യേക പദവിയും ആനുകൂല്യങ്ങളും നൽകുന്ന ഭരണഘടനയുടെ അനുഛേദം 35 എ നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെ, കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും വലിയതോതിലുള്ള സുരക്ഷാസന്നാഹമാണ് കശ്മീരിൽ ഒരുക്കിയിരിക്കുന്നത്. കശ്മീരി വിഘടനവാദി നേതാക്കളെ കരുതൽ തടങ്കിലിലാക്കിയതും ഇതിന്റെ ഭാഗമായാണ്. ജമ്മുകശ്മീർ വിമോചന മുന്നണി തലവൻ യാസിൻ മാലിക്, ജമായത്തെ ഇസ്ലാമിയുടെ കശ്മീർ തലവൻ അബ്ദുൽ ഹമീദ് ഫയസ് എന്നിവരുൾപ്പെടെ 150-ഓളം നേതാക്കളാണ് കരുതൽ തടങ്ങലിലുള്ളത്.
എന്താണ് 35 എ അനുഛേദം?
ജമ്മുകശ്മീരിൽ ജീവിക്കുന്നവരെ സംബന്ധിച്ച് നിർണായകമാണ് 1954-ൽ ഭരണഘടനയിൽ കൂട്ടിച്ചേർത്ത 35 എ അനുഛേദം. ഇതനുസരിച്ച് മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവർക്ക് ജമ്മു കശ്മീരിൽ വസ്തുവാങ്ങുന്നതിന് അധികാരമില്ല. മാത്രമല്ല, തദ്ദേശവാസികൾ ആരെന്ന് തീരുമാനിക്കാനുള്ള അവകാശം സംസ്ഥാനസർക്കാരിൻ നിക്ഷിപ്തവുമാണ്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ആളെ വിവാഹം ചെയ്യുന്നതോടെ കശ്മീരി സ്ത്രീക്ക് സംസ്ഥാനത്തെ ഭൂമിയുടെ മേലുള്ള അവകാശം നഷ്ടമാകുമെന്നും 35 എ നിർദ്ദേശിക്കുന്നു.
കശ്മീരികൾ വളരെയേറെ പ്രധാന്യത്തോടെ കാണുന്ന ഈ ഭരണഘടനാ അവകാശത്തെ ചോദ്യം ചെയ്തുകൊണ്ടാണ് സുപ്രീം കോടതിയിൽ ഹർജിയെത്തിയത്. ഇന്ത്യൻ ഭരണഘടന രാജ്യത്തെവിടെയും താമസിക്കാനും വസ്തുവാങ്ങിക്കുന്നതിനും ഏതൊരു പൗരനും സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ടെന്നും അതിനാൽ, കശ്മീരിന് പ്രത്യേക പദവി നൽകുന്ന 35 എ ഭരണഘടനാ വിരുദ്ധമാണെന്നുമാണ് ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. വിവിധ ഏജൻസികളാണ് ഹർജിയുമായി സുപ്രീം കോടതിയിലെത്തിയിട്ടുള്ളത്.
ഓർഡിനൻസിന് കേന്ദ്ര ശ്രമം
ആർട്ടിക്കിൾ 35 എ ഓർഡിനൻസിലൂടെ പിൻവലിക്കാൻ കേന്ദ്രവും ശ്രമം നടത്തുന്നുണ്ട്. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ നിലവിൽ അതിനുള്ള സാധ്യത കുറവാണ്. എന്നാൽ, കടുത്ത മുൻകരുതലുകൾ സ്വീകരിച്ച് ഏതുസാഹചര്യവും നേരിടാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രം. ആർട്ടിക്കിൾ 35 എ കശ്മീരികൾക്ക് നിർണായകമായതിനാൽ, സുരക്ഷാച്ചുമതല കശ്മീർ പൊലീസിനെ ഏൽപ്പിക്കുന്നത് അപകടകരമാണെന്ന് കേന്ദ്ര സർക്കാരിനറിയാം. അതുകൊണ്ടുതന്നെ, 14 വർഷത്തെ ഇടവേളയ്ക്കുശേഷം ബി.എസ്.എഫിനെ കശ്മീരിൽ നിയോഗിക്കാനും കേന്ദ്രം തയ്യാറായി.
പുൽവാമ ഭീകരാക്രമണത്തിനുശേഷം നിലനിൽക്കുന്ന സംഘർഷാവസ്ഥ കൂടി കണക്കിലെടുത്താണ് കൂടുതൽ അർധസൈനിക വിഭാഗങ്ങളെ കശ്മീരിലേക്ക് നിയോഗിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി 45 കമ്പനി സിആർപിഎഫ്, 35 കമ്പനി ബി.എസ്.എഫ്, 10 കമ്പനി സശസ്ത്ര സീമാബൽ, 10 കമ്പനി ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് എന്നിവരെയാണ് പുതിയതായി നിയോഗിച്ചിട്ടുള്ളത്. ഒരു കമ്പനിയിൽ 100 പേർ വീതം പതിനായിരം സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇതോടെ കശ്മീരിലേക്ക് പുതിയതായി എത്തിയിട്ടുള്ളത്.
ഭരണഘടനയുടെ 370-ാം വകുപ്പനുസരിച്ചാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിച്ചിട്ടുള്ളത്. ഈ വകുപ്പുൾപ്പെടെ ഓർഡിനൻസിലൂടെ മറികടക്കാനാണ് കേന്ദ്രസർക്കാർ ആലോചിച്ചിരുന്നത്. കശ്മീരിനെ ഇന്ത്യയുടെ മറ്റേതൊരു പ്രദേശത്തെയും പോലെ സാധാരണ മട്ടിലേക്ക് കൊണ്ടുവരികയെന്നതായിരുന്നു കേന്ദ്രത്തിന്റെ ലക്ഷ്യം. എന്നാൽ, പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രം മാറിച്ചിന്തിക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് ആസന്നമായതിനാലും കശ്മീരിനെ ആഭ്യന്തര കലാപത്തിലേക്ക് തള്ളിവിട്ടേക്കാവുന്ന തീരുമാനത്തിലേക്ക് കേന്ദ്രം പോകില്ലെന്നാണ് സൂചന.
കൂടുതൽ അർധസൈനിക വിഭാഗമെത്തിയതും രജൗറി ജില്ലയിലെ നഷേരിയിള്ള 37 ഗ്രാമങ്ങളിലുള്ളവരോട് ഏതുനിമിഷവും ഒഴിഞ്ഞുപോകാൻ തയ്യാറായി ഇരിക്കണമെന്ന് ആവശ്യപ്പെട്ടതും ആശുപത്രികളിൽ കൂടുതൽ മരുന്നുകളും സജ്ജീകരണങ്ങളുമൊക്കെ തയ്യാറാക്കുന്നതും വലിയതോതിലുള്ള ആശയക്കുഴപ്പമാണ് കശ്മീരിലുണ്ടാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനുമുമ്പ് ചാവേറാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകുമെന്ന സൂചന ശക്തമാണ്. അതിന്റെ ആശങ്ക ശ്രീനഗറിൽ പ്രകടവുമാണ്.
എതിർപ്പുമായി രാഷ്ട്രീയക്കാരും
ആർട്ടിക്കിൾ 35 എ ഓർഡിനൻസിലൂടെ കേന്ദ്രം പിൻവലിച്ചാലും സുപ്രീം കോടതിയിൽ അതിനെതിരേ പരാമർശമുണ്ടായാലും കശ്മീരിൽ അതിന്റെ പ്രത്യാഘാതം ഏറെ വലുതായിരിക്കുമെന്നുറപ്പാണ്. അത്തരമൊരു സാഹചര്യം ഭീകരരും വിഘടന വാദികളും മുതലെടുക്കാനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ടാണ് കൂടുതൽ കരുതലെടുക്കാൻ കേന്ദ്രസർക്കാർ തയ്യാറായിരിക്കുന്നത്. ആഗോളതലത്തിൽ പാക്കിസ്ഥാനുമേൽ സമ്മർദം ചെലുത്തുന്നതിൽ വിജയം കണ്ട ഈ സാഹചര്യത്തിൽ കശ്മീരിൽ കൂടുതൽ രക്തം ചീന്തുന്നിനോട് കേന്ദ്രസർക്കാരിനും താത്പര്യമുണ്ടാവില്ല.
ഭരണഘടന പ്രകാരം രാജ്യത്തെവിടെയും താമസിക്കുന്നതിനും വസ്തു വാങ്ങിക്കുന്നതിനും ഇന്ത്യൻ പൗരന് അവകാശമുണ്ടെന്നും അതിനാൽ ആർട്ടിക്കിൾ 35എ ഭരണഘടനാ വിരുദ്ധമാണെന്നുമാണ് ഇതിനെ എതിർക്കുന്നവരുടെ വാദം. വിവിധ എൻജിഒകളാണ് ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. 1954 ൽ അന്നത്തെ രാഷ്ട്രപതി രാജേന്ദ്രപ്രസാദിന്റെ കാലത്താണ് പ്രത്യേക ഉത്തരവിലൂടെ ആർട്ടിക്കിൾ 35എ നിലവിൽ വന്നത്. ഭരണഘടനയുടെ ആർട്ടിക്കിൾ 35 എ സംബന്ധിച്ച് സർക്കാരുകൾ നിലപാട് വ്യക്തമാക്കണമെന്നു ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുല്ല നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതു സംരക്ഷിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ജമ്മു കശ്മീരിലെ സർക്കാർ ജോലികൾ, ഭൂമിയുടെ ഉടമസ്ഥത എന്നിവ തദ്ദേശീയർക്ക് മാത്രമായി സംവരണം ചെയ്തിരിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 35 എയ്ക്കെതിരേയുള്ള നീക്കത്തെ എതിർത്ത് തോൽപ്പിക്കുമെന്ന് പിഡിപിയും പറയുന്നു.
ഹർജി സമർപ്പിച്ചതിനെ തുടർന്ന് കശ്മീരിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. 35 എ വകുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചാൽ വൻ പ്രതിഷേധമുണ്ടാകുമെന്ന് വിഘടനവാദികൾ മുന്നറിയിപ്പ് നൽകിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- കേരളത്തിലെ സിപിഎമ്മിന് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിയായി ജയരാജൻ മാറും; ദല്ലാളുമൊത്ത് ജാവ്ദേക്കറിനെ ഇപി കണ്ടത് രാഷ്ട്രീയ മണ്ടത്തരമെന്ന് വിലയിരുത്തി സിപിഎം; മുഖ്യമന്ത്രിയുടെ വാക്കുകളിലുള്ളത് ഇപിയെ ഒറ്റപ്പെടുത്തുമെന്ന സൂചന; പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമ്പോൾ
- കൊലപാതകമെന്ന സൂചനകൾ സിബിഐയ്ക്ക്; അഴിക്കുള്ളിലുള്ള പ്രതികൾ സാങ്കേതികത്വത്തിൽ ജാമ്യം നേടുന്നത് ഒഴിവാക്കാൻ പ്രാഥമിക കുറ്റപത്രം; കൊലക്കുറ്റം ചുമത്താത്തിനാൽ 60 ദിവസത്തിന് ശേഷം ജാമ്യം കിട്ടാനുള്ള സാധ്യതയും അടച്ച് കേന്ദ്ര ഏജൻസി; സിദ്ധാർത്ഥൻ കേസ് അടുത്ത ഘട്ടത്തിലേക്ക്
- ആലത്തൂരിലെ പാർട്ടി അനുഭാവികളുടെ വോട്ടുകൾ ബിജെപി. തൃശൂർ മണ്ഡലത്തിലേക്ക് ഇറക്കുമതി ചെയ്തെന്ന് ആരോപണം; തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം പതിനായിരം വോട്ട് കൂടിയതിന് കാരണം കണ്ടെത്തി സിപിഐ! പൂങ്കുന്നത്തുണ്ടായത് വൻ സംഘർഷം; തൃശൂരിലെ പോരാട്ട ചൂടിന് തെളിവായി വിവാദം
- പാപിയുടെ കൂടെ ശിവൻ കൂടിയാലും പാപിയാകും! കൂട്ടുകെട്ടുകൾ ശ്രദ്ധിക്കണം; ജാവ്ദേക്കറിനെ ഞാനും കണ്ടിട്ടുണ്ട്; എന്നാൽ സംശയ വ്യക്തിത്വം അതിന് സാക്ഷിയായത് ജയരാജന് പറ്റിയ വീഴ്ച; കൂട്ടുകെട്ടിൽ ഇപി കൂടുതൽ ജാഗ്രത കാട്ടണമെന്ന് മുഖ്യമന്ത്രി; ഇപിയോട് മുഖ്യമന്ത്രിയും സിപിഎം നീരസത്തിൽ; ഇടതു കൺവീനർ പദവി നഷ്ടമാകും
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ ജാവ്ദേക്കർ വന്നിരുന്നു; കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നു; എത്തിയത് വെറുതെ ഒന്ന് പരിചയപ്പെടാൻ; രാഷ്ട്രീയം ചർച്ച ചെയ്തതുമില്ല; ശോഭയും സുധാകരനും പറയുന്നതെല്ലാം പച്ചക്കള്ളം; അവർക്കെതിരെ നിയമ നടപടി; ദല്ലാളിനെതിരെ കേസ് കൊടുക്കേണ്ടതുമില്ല; ആ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഇപിയും; ചർച്ച തുടരും
- യഥാർത്ഥ ശിവനാണെങ്കിൽ പാപി കത്തിയെരിഞ്ഞ് പോകും; ഇത് ഡ്യൂപ്ലിക്കേറ്റ് ശിവൻ; ജയരാജൻ ജാവദേദ്ക്കറെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെ; പിടിക്കപ്പെട്ടപ്പോൾ കൂട്ടുപ്രതിയെ മുഖ്യമന്ത്രി തള്ളിപ്പറയുന്നു; 20 സീറ്റുകളും തോൽക്കുമ്പോൾ പിണറായി ജയരാജനെ ബലിയാടാക്കും; ജയരാജനെ ആളിക്കത്തിച്ച് സതീശനും
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- 'ജാവദേക്കർക്കു ചായ കുടിക്കാൻ ഇ.പിയുടെ മകന്റെ ഫ്ളാറ്റ് ചായപ്പീടികയോ? രാമകഥയാണോ സംസാരിച്ചത്? കൂടിക്കാഴ്ചയ്ക്കു ശേഷം കച്ചവടമൊക്കെ നടന്നില്ലേ? സ്ഥാപനം ഷെയർ ചെയ്തു കൊടുത്തില്ലേ? ഇപിയുടെ കൂടിക്കാഴ്ചയിൽ പുതിയ തലം തേടി കോൺഗ്രസ്; ആഞ്ഞടിച്ച് കെ സുധാകരൻ വീണ്ടും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍