മുണ്ടുരിയൽ വനവാസം സിനിമാക്കാരനാക്കി; ഷാജി കൈലാസ് പറഞ്ഞതു പോലെ അഭിനയിച്ചു; ഇപ്പോൾ അതേ സംവിധായകൻ തന്നെ വെറും രാഷ്ട്രീയക്കാരനുമാക്കി; മമ്മൂട്ടിക്കൊപ്പവും അഭിനയിച്ചു; രാജ്മോഹൻ ഉണ്ണിത്താൻ രാഷ്ട്രീയക്കാരിലെ നടനല്ലേ?
മറുനാടൻ മലയാളി ബ്യൂറോ
രാഷ്ട്രീയക്കാർക്കിടയിലെ സിനിമാ നടനെന്നാണ് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു നടന്നിരുന്നത്. അതുകൊണ്ട് തന്നെ ചലച്ചിത്ര വികസന കോർപ്പറേഷന്റെ അധ്യക്ഷ സ്ഥാനത്തേക്ക് എങ്കിലും എതിർപ്പുകളില്ലാതെ എത്താമെന്ന് ഈ കോൺഗ്രസുകാരൻ കരുതി. പക്ഷേ അതു തെറ്റി. രാഷ്ട്രീയക്കാരനെ ചലച്ചിത്ര വികസന കോർപ്പറേഷന്റെ തലപ്പത്ത് നിയമിച്ചതിന് എതിരെ പ്രതിഷേധം വന്നു. ചിലർ രാജിവയ്ക്കുമെന്ന് പറയുന്നു. ഇതിനെല്ലാം മറുപടിയായി രാജ്മോഹൻ ഉണ്ണിത്താന് ചൂണ്ടിക്കാണിക്കാൻ 18 സിനിമകളുണ്ട്. 2005ൽ തുടങ്ങിയ അഭിനയ ജീവിതം. പത്തുകൊല്ലം കൊണ്ട് 18 സിനിമകൾ. എന്നിട്ടും തന്നെ നടനായി അംഗീകരിക്കാത്തവരെക്കുറിച്ച് എന്ത് പറയണമെന്നാണ് രാജ്മോഹൻ ഉണ്ണിത്താന്റെ ചോദ്യം.
സിനിമാക്കാരുടെ ക്രിക്കറ്റ് കളിയുണ്ട്. സിസിഎൽ. അതിൽ കപ്പടിക്കാൻ ക്രിക്കറ്റ് കളിക്കുന്ന പയ്യന്മാരെ വിളിച്ചു കൊണ്ടു വന്ന് ഒരു സിനിമയിൽ തലകാണിക്കുന്നു. എന്നിട്ട് ക്രിക്കറ്റ് കളിപ്പിച്ച് വിജയങ്ങൾ നേടാൻ ശ്രമിക്കുന്നു. അത്തരം ടീമുകളാണ് ചലച്ചിത്ര വികസന കോർപ്പറേഷന്റെ അധ്യക്ഷ സ്ഥാനത്തേക്കുള്ള നിയമനത്തെ വിമർശിക്കുന്നത്. അതിൽ മുന്നിൽ നിന്നത് ഷാജി കൈലാസാണ് എന്നതാണ് വിചിത്രം. അതിന് പിന്നിലൊരു കഥയുണ്ട്. ടൈഗർ എന്ന സിനിമയ്ക്ക് മുന്നിലുള്ള രാഷ്ട്രീയ ചിത്രം. പിന്നെ അതിന് ശേഷമുള്ള വെള്ളിത്തിരയിലേക്കുള്ള അവതാരവും.
ലീഡർ കെ കരുണാകരന്റെ മനസ്സും ശബ്ദവുമായിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ. എ കെ ആന്റണിയേയും ഉമ്മൻ ചാണ്ടിയേയും വെല്ലുവിളിച്ച് കരുണാകരൻ നടത്തിയ പോരാട്ടത്തിന്റെ മുന്നണി പോരാളി. ടിവി ചാനലുകളിൽ സൂപ്പർ സ്റ്റാർ. എല്ലാത്തനും കുറിക്കു കൊള്ളുന്ന മറുപടി. രാജ്മോഹൻ ഉണ്ണിത്താന്റെ വാക്കുകൾ വാർത്തകളായ കാലം. പക്ഷേ പെട്ടെന്നാണ് ഐ ഗ്രൂപ്പുമായി രാജ്മോഹൻ ഉണ്ണിത്താൻ അകന്നത്. കരുണാകരന്റെ മകൻ കെ മുരളീധരനുമായുള്ള ഭിന്നതയായിരുന്നു അതിന് കാരണമെന്നാണ് വിലയിരുത്തലുകൾ. രാജ്മോഹൻ ഉണ്ണിത്താനും പരസ്യമായി തന്നെ അത് പറഞ്ഞിട്ടുമുണ്ട്.
2004 ജൂൺ രണ്ടിനാണ് കോൺഗ്രസിന് ഏറെ നാണക്കേടുണ്ടാക്കിയ മുണ്ടുരിയൽ സംഭവം അരങ്ങേറിയത്. പാർലമെന്റ് തിരഞ്ഞെടുപ്പു ഫലം ചർച്ച ചെയ്യാനായി തിരുവനന്തപുരം പ്രിയദർശിനി പ്ലാനറ്റോറിയത്തിൽ കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കാനെത്തിയ രാജ്മോഹൻ ഉണ്ണിത്താനെയും ശരത്ചന്ദ്ര പ്രസാദിനെയും തടഞ്ഞു നിർത്തി ഒരുകൂട്ടർ ഇവരുടെ മുണ്ടുരിയുകയും മർദ്ദിക്കുകയും ചെയ്തു. ചാനലുകൾ ആഘോഷമാക്കിയ വാർത്ത. കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും സസ്പെന്റ് ചെയ്യപ്പെട്ടിരുന്ന രാജ്മോഹൻ ഉണ്ണിത്താനും ശരത്ചന്ദ്ര പ്രസാദും ഐ.ഗ്രൂപ്പിനെതിരായി പ്രവർത്തിച്ചുവെന്ന് ആരോപിച്ചാണ് ഇരുവർക്കുമെതിരെ ഒരുവിഭാഗം പ്രവർത്തകർ ആക്രമണം നടത്തിയത്. പിന്നീട് ഈ കേസ് ഒത്തുതീർപ്പായി എന്നതാണ് മറ്റൊരു വസ്തുത.
ഏതായാലും 2004 ജൂണിന് ശേഷം രാജ്മോഹൻ ഉണ്ണിത്താന് രാഷ്ട്രീയ വനവാസമായി. കരുണാകരനുമായി തെറ്റി. മുരളിയക്ക് താൽപ്പര്യമില്ല. നാട്ടുകാർക്ക് മുന്നിൽ അപമാനിക്കപ്പെട്ടു. ആന്റണിയേയും ഉമ്മൻ ചാണ്ടിയേയും പരസ്യമായി പലതും പറഞ്ഞതിന്റെ വേദന എ ഗ്രൂപ്പിനുമുണ്ട്. ഇതോടെ രാജ്മോഹൻ ഉണ്ണിത്താന്റെ രാഷ്ട്രീയ ഗ്രാഫിൽ ചെറിയ മങ്ങലേറ്റ കാലം. ക്ഷേത്ര ദർശനവുമായി ഒതുങ്ങിക്കൂടിയ രാജ്മോഹൻ ഉണ്ണിത്താനെ തേടി ഒരു സംവിധായകനെത്തി. സൂപ്പർ താരപദവിയുള്ള തിരുവനന്തപുരത്തിന്റെ സംവിധായകൻ. അതോടെ വാർത്തകളായി. രാജ്മോഹൻ ഉണ്ണിത്താൻ വെള്ളത്തിരയിലെത്തുന്നു. രാഷ്ട്രീയ ജീവിതത്തിലെ തീപാറുന്ന ഡയലോഗുകൾ ക്യാമറയ്ക്ക് മുന്നിൽ ആവർത്തിക്കാമെന്ന ആത്മവിശ്വാസത്തോടെ രാജ്മോഹൻ ഉണ്ണിത്താനെത്തി.
കമ്മീഷണറും കിങ്ങുമെടുത്ത് മലയാളിയെ കൈയിലെടുത്ത ഷാജി കൈലാസിന്റെ നിർബന്ധത്തിനാണ് രാജ്മോഹൻ ഉണ്ണിത്താൻ വഴങ്ങിയത്. അങ്ങനെ സുരേഷ് ഗോപി ചിത്രമായ ടൈഗറിൽ ഷാജി കൈലാസിന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് നടനായി. ടൈഗർ വിജയമായിരുന്നില്ലെങ്കിലും രാജ്മോഹൻ ഉണ്ണിത്താന്റെ പേരിനുള്ള പ്രശസ്തി ഉപയോഗിക്കാൻ വീണ്ടും സംവിധായകരെത്തി. ഐവി ശശിയുടെ സംവിധാനത്തിൽ മമ്മൂട്ടി ഡബിൾ റോളിലെത്തിയ ബൽറാം vs താരദാസിലും രാഷ്ട്രീയക്കാരനായ അധികാര കേന്ദ്രമായി രാജ്മോഹൻ ഉണ്ണിത്താനെത്തി. അങ്ങനെ രാഷ്ട്രീയ വനവാസകാലത്ത് ഉണ്ണിത്താന് സിനിമാ ലോകം ആശ്വാസമായി. പതിയെ കോൺഗ്രസിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറി. ആന്റണിയുമായി എല്ലാം പറഞ്ഞു തീർത്തു. ഇതോടെ അംഗീകരാങ്ങളുമെത്തി.
2005ൽ ടൈഗറിലൂടെ അരങ്ങേറിയ രാജ്മോഹൻ ഉണ്ണിത്താന് 2006ൽ ഒരു രാഷ്ട്രീയ മത്സരത്തിനുള്ള അവസരം കോൺഗ്രസ് ഒരുക്കി. സിപിഐ(എം) കോട്ടയിൽ പ്രതാപശാലിയായ കോടിയേരി ബാലകൃഷ്ണനെ വെല്ലുവിളിക്കുക. സിനിമാ അഭിനയമെന്ന വെല്ലുവിളി പോലും ഏറ്റെടുത്ത രാജ്മോഹൻ ഉണ്ണിത്താന് തലശ്ശേരിയിലേക്ക ്പോകാതിരിക്കാനായില്ല. പക്ഷേ പ്രതീക്ഷിച്ചത് മാത്രമേ സംഭവിച്ചുള്ളൂ. കോടിയേരി ജയിച്ചു മന്ത്രിയായി. ഉണ്ണിത്താൻ വീണ്ടും വിശ്രമത്തിലേക്ക് ഇതിനിടെയിലാണ് വീണ്ടും അഭിനയ ക്ഷണങ്ങൾ ലഭിച്ചത്. അങ്ങനെ പതിമൂന്ന് സിനിമകൾ. ബ്ലാക്ക് ഡാലിയ, കാഞ്ചിപുരത്തെ കല്ല്യാണം, കന്യാകുമാരി എക്സ്പ്രസ്, ഉപ്പുകണ്ടം ബ്രദേഴ്സ് രണ്ടാം ഭാഗം, വാസ്തവം, എൻട്രി, ജൂബിലി അങ്ങനെ പോകുന്നു സിനിമകൾ. ഇതിൽ വാസ്തവം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
അഭിനയത്തിനിടെയിൽ വീണ്ടും വിവാദമെത്തി. മഞ്ചേരിയിലെ സ്ത്രീ പീഡന ആരോപണം. പക്ഷേ കോടതിയുടെ പിൻബലത്തോടെ കേസിലെ നൂലാമാലകളെല്ലാം മറികടന്ന് രാജ്മോഹൻ വീണ്ടും സജീവമായി. വെള്ളിത്തിരയിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തി. പതുക്കെ കോൺഗ്രസ് രാഷ്ട്രീയത്തിലേക്കും. പാർട്ടി വക്താവായി. 2013 വരെ അഭിനയം തുടർന്നു. പിന്നീട് കോൺഗ്രസിനുള്ളിൽ വക്താവെന്ന പദവിയിൽ തിരക്ക് കൂടിയതോടെ ശ്രദ്ധ രാഷ്ട്രീയത്തിലേക്കുമായി. അംഗീകാരങ്ങൾ ഒരിക്കലും ലഭിക്കാത്ത നേതാവാണ് രാജ്മോഹൻ ഉണ്ണിത്താൻ എന്ന രാഷ്ട്രീയ നേതാവ്. എഐസിസി അംഗം വരെയുള്ള പാർട്ടി പദവികൾക്ക് അപ്പുറം ഒന്നും ലഭിച്ചില്ല. 2006ൽ തോൽക്കുമെന്ന് എല്ലാവർക്കും ഉറപ്പുള്ള തലശ്ശേരിയിൽ അല്ലാതെ ആരും രാജ്മോഹൻ ഉണ്ണിത്താനെ തെരഞ്ഞെടുപ്പ് മത്സരത്തിനായി പരിഗണിച്ചില്ല.
കൊല്ലം പാർലമെന്റ്, ഡിസിസി പ്രസിഡന്റ് സ്ഥാനമുൾപ്പെടെ പലതും മോഹിച്ചെങ്കിലും ഒന്നും നടന്നില്ല. സ്ത്രീ പീഡനക്കേസുള്ളതിനാൽ 2011ലും സീറ്റ് ലഭിച്ചില്ല. രാജ്യസഭയിലേക്കും ആരും പരിഗണിച്ചില്ല. അങ്ങനെ ഇരിക്കെയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ കനിഞ്ഞത്. ചലച്ചിത്ര വികസന കോർപ്പറേഷന്റെ അധ്യക്ഷനായി രാജ്മോഹൻ ഉണ്ണിത്താനെ മുന്നോട്ട് വച്ചു. കോൺഗ്രസുകാർക്കിടയിലെ നടനെന്ന പരിഗണന തന്നെയായിരുന്നു ഇതിന് കാരണം. അപ്പോൾ തെറ്റി. വിവാദങ്ങളായി. പക്ഷേ സ്ഥാനം ഒഴിയേണ്ടി വരില്ല. സിനിമയെ ശുദ്ധീകരിക്കാൻ രാജ്മോഹൻ ഉണ്ണിത്താനുണ്ടാകും. പക്ഷേ അപ്പോഴും ഒരു വിഷമമുണ്ട്. തന്നെ നടനാക്കിയ ഷാജി കൈലാസ് തന്നെ തന്നെ തള്ളിപ്പറഞ്ഞു. യോഗ്യതകളെ ചോദ്യം ചെയ്തു. തന്നെ അധ്യക്ഷനായ കമ്മറ്റി സ്ഥാനം രാജിവയ്ക്കരുതെന്ന് പറഞ്ഞു. പതിനെട്ട് സിനിമകളിൽ അഭിനയിച്ച തനിക്ക് ചലച്ചിത്രത്തിന്റെ ഓരോ മേഖലയേയും അറിയാം. അതുകൊണ്ട് തന്നെ ഭരണവും സുഗമമാകുമെന്നാണ് ഉണ്ണിത്താന്റെ മറുപടി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്