അരുവിക്കര നോട്ടമിട്ട് സിപിഎമ്മും വിജയകുമാറും; രാജഗോപാൽ വരുമോ? കാർത്തികേയന്റെ സിറ്റിങ് സീറ്റിൽ കോൺഗ്രസിന് പോരാട്ടം കടുക്കും; മോദി പ്രഭാവത്തിൽ ത്രികോണ മത്സര ചൂടുണ്ടാക്കി നേട്ടം കൊയ്യാൻ ബിജെപിയും
ബി രഘുരാജ്
തിരുവനന്തപുരം: കേരളം വീണ്ടും ഉപതെരഞ്ഞെടുപ്പിലേക്ക്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം സ്ഫോടനാത്മകമാകുമ്പോഴാണ് സ്പീക്കർ കാർത്തികേയന്റെ അകാല വിയോഗം രാഷ്ട്രീയ പോരാട്ടത്തിന് വേദിയൊരുക്കുന്നത്. കോൺഗ്രസിന് സിറ്റിങ് സീറ്റാണ് അരുവിക്കര. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അരുവിക്കരയിലേത് അഭിമാന പോരാട്ടമാകും. പക്ഷേ അരുവിക്കരയിലെ മണ്ണ് ഇടതുപക്ഷ രാഷ്ട്രീയത്തിന് അനുകൂലമാണ്. ആർഎസ്പിയുടെ കെ പങ്കജാക്ഷൻ ഇടത് കോട്ടയാക്കി മാറ്റിയ ആര്യനാടിന്റെ പുതിയ രൂപമായ അരുവിക്കരയെ വലതു പക്ഷത്തുറപ്പിച്ചത് കാർത്തികയേന്റെ വ്യക്തിപ്രഭാവമാണ്. അതുകൊണ്ട് തന്നെ ഇടത് കോട്ടയാക്കി അരുവിക്കരയെ വീണ്ടും മാറ്റാൻ സിപിഐ(എം) എത്തുമെന്നും ഉറപ്പാണ്.
അരുവിക്കരയെ സിപിഐ(എം) പ്രതീക്ഷയോടെ കാണുന്നതിനും കാരണമുണ്ട്. ആർഎസ്പിയാണ് എന്നും ആര്യനാട് മത്സരിച്ചിരുന്നത്. മണ്ഡലം അരുവിക്കരയായതോടെ ഇടതുമുന്നണി ആർഎസ്പിക്ക് വീണ്ടും സീറ്റ് നൽകി. പങ്കജാക്ഷന്റെ മരണത്തോടെയും ആർഎസ്പിയിലെ പിളർപ്പും ഈ പാർട്ടിയുടെ തിരുവനന്തപുരത്തെ സ്വാധീനത്തിന് വലിയ കുറവുണ്ടാക്കി. അതുകൊണ്ട് തന്നെ പങ്കജാക്ഷന് ശേഷം മികച്ചൊരു എതിരാളി പോലും കാർത്തികേയന് കിട്ടിയില്ല. പ്രതാപവുമായി ചന്ദ്രചൂഡൻ മത്സരിക്കാൻ എത്തിയപ്പോൾ സിപിഐ(എം) പാലവും വലിച്ചു. എല്ലാത്തിനുമപരി കാർത്തികേയന്റെ വ്യക്തി പ്രഭാവം കൂടിയപ്പോൾ കാര്യങ്ങൾ ഇടതിന് എതിരായി. ഇതൊന്നും ഇനി അവർക്കുമുന്നിൽ ഇല്ല.
ആർഎസ്പി ഇടതു പക്ഷം വിട്ട് യുഡിഎഫിലെത്തി. അതുകൊണ്ട് തന്നെ പകുതി പ്രശ്നം തീർന്നു. ഉപതെരഞ്ഞെടുപ്പിന്റെ റിസ്ക് അറിയാവുന്നതിനാൽ സിപിഐയും ഇറങ്ങില്ല. പ്രത്യേകിച്ച് തിരുവനന്തപുരം ലോക്സഭയിൽ ബെനറ്റ് എബ്രഹാമിന്റെ സ്ഥാനാർത്ഥിത്വവും കോഴ വിവാദവും കൊഴുത്തതിനാൽ കൈപൊള്ളിക്കാൻ സിപിഐ എത്തില്ല. മറ്റ് ഘടകക്ഷികൾക്ക് സീറ്റ് ചോദിക്കാൻ എടുത്തു പറയാനായി അരുവിക്കരയിൽ ഒന്നുമില്ല. അതിനാൽ അരുവിക്കര സിപിഎമ്മിന് സ്വന്തമാകും. കാട്ടക്കട, വിതുര, ആര്യനാട് മേഖലകളിൽ വ്യാപിക്കുന്നതാണ് അരുവിക്കര മണ്ഡലം. ചിറയൻകീഴ് ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ എ സമ്പത്തിന് വൻഭൂരിപക്ഷമാണ് ഇവിടെ നിന്നും ലഭിച്ചത്. അതുകൊണ്ട് തന്നെ കാർത്തികേയന്റെ മരണമുയർത്തുന്ന സഹതാപ തരംഗത്തിലും ജയിക്കാമെന്ന വിശ്വാസം സിപിഎമ്മിനുണ്ട്. കാർത്തികേയൻ രോഗശയ്യയിലായപ്പോഴെ സ്ഥാനാർത്ഥി ചർച്ചകളും തുടങ്ങി.
പ്രധാനമന്ത്രിയായി നരേന്ദ്ര മോദി എത്തിയതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിനാണ് കേരളം നോട്ടമിടുന്നത്. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിൽ ഒ രാജഗോപാലിനെ നിറുത്തി 30,000 വോട്ടാണ് ബിജെപി നേടിയത്. സംസ്ഥാനത്തെ മുഴുവൻ സംഘടനാ സംവിധാനവും നെയ്യാറ്റിൻകരിയിൽ കേന്ദ്രീകരിച്ചാണ് ഇത് സാധ്യമാക്കിയത്. ഈ തന്ത്രം അരുവിക്കരയിലും ബിജെപി പരീക്ഷിക്കും. ശ്ക്തനായ സ്ഥാനാർത്ഥിയും എത്തിയേക്കും. തിരുവനന്തപുരത്ത് ഏറെ സ്വാധീനമുള്ള രാജഗോപാലിനെ സ്ഥാനാർത്ഥിയാക്കണമെന്ന് ഒരു വിഭാഗം വാദിക്കും. പക്ഷേ പ്രായത്തിന്റെ ആകുലതകളുള്ളതിനാൽ രാജഗോപാൽ മത്സരിക്കാൻ എത്തില്ലെന്നാണ് സൂചന. കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ എന്നീ ബിജെപി നേതാക്കൾക്കൊപ്പം സുരേഷ് ഗോപിയുടെ പേരും പോലും അരുവിക്കരയിലേക്ക് ബിജെപി പരിഗണിക്കാൻ സാധ്യതയുണ്ട്. ത്രികോണ മത്സരത്തിന് കേരളത്തിൽ ഏത് മണ്ഡലത്തിലും ബിജെപിക്ക് കഴിയുമെന്ന് തെളിയിക്കാനുള്ള സാഹചര്യം കൂടിയാണ് അരുവിക്കരയിൽ ബിജെപി കാണുന്നത്.
സാമൂദായിക പരിഗണനകൾക്കപ്പുറമുള്ള രാഷ്ട്രീയ പോരാട്ടമാണ് സിപിഐ(എം) ലക്ഷ്യമിടുന്നത്. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിലും തിരുവനന്തപുരം ലോക്സഭയിലും സാമുദായിക പരിഗണനകൾക്ക് മുൻതൂക്കം നൽകിയപ്പോൾ പാർട്ടി ശക്തി കേന്ദ്രങ്ങൾ പോലും കൈവിട്ടു. അതുകൊണ്ട് തന്നെ കരുതലോടെ സ്ഥാനാർത്ഥി നിർണ്ണയമാണ് പരിഗണനയിൽ. പ്രാദേശീകനായ സിപിഐ(എം) നേതാവ് തന്നെ മത്സരിക്കാൻ എത്തും. മുൻ മന്ത്രിയും സ്പീക്കറുമൊക്കെയായിരുന്ന എം വിജയകുമാറിന് തന്നെയാകും പ്രധാന പരിഗണന. പക്ഷേ ജില്ലയിലെ സിഐടിയു നേതാവും അരുവിക്കര മണ്ഡലത്തിൽ നിർണ്ണാക സ്വാധീനവുമുള്ള വികെ മധുവും സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെടും. ഡിവൈഎഫ്ഐയുടെ സുനിൽകുമാർ, കാട്ടക്കട ശശി, കാട്ടാക്കട ഏര്യാ കമ്മറ്റി സെക്രട്ടരി ഐ.ബി. സതീഷ് എന്നീ പേരുകളും ചർച്ചയാകും.
ഉപതെരഞ്ഞെടുപ്പ് ആയതിനാൽ തന്നെ സംസ്ഥാന രാഷ്ട്രീയത്തിന്റെ മുഴുവൻ ശ്രദ്ധയും അരുവിക്കരയിലെത്തും. അതുകൊണ്ട് ഗ്ലാമറുള്ള വിജയകുമാറിന് സാധ്യത ഏറെയാണ്. അരുവിക്കര മണ്ഡലത്തിൽ ജനിച്ച വിജയകുമാർ ഈ പ്രദേശത്താണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നത്. ജില്ലയിലെ ഏറ്റവും മുതിർന്ന സംസ്ഥാന സമിതി അംഗത്തെ മത്സരത്തിനിറക്കിയാൽ അത് മുൻതൂക്കം നൽകുമെന്ന് സിപിഎമ്മിലെ ഒരുവിഭാഗം കരുതുന്നു. നേരത്തെ കാർത്തികേയനെ തോൽപ്പിച്ച് നിയമസഭയിലെത്തിയ പാരമ്പര്യവും വിജയകുമാറിനുണ്ട്. കാർത്തികേയന് പകരം അതേ നിലവാമുള്ള നേതാവിനെ അരുവിക്കരയിൽ അവതരിപ്പിച്ചെന്ന് പറയുകയും ചെയ്യാം.
പക്ഷേ പ്രാദേശിക വികാരങ്ങൾ വികെ മധുവിന് അനുകൂലമാകും. സുനിൽകുമാറിനും കാട്ടക്കട ശശിക്കും എതിരായ പലഘടകങ്ങളുണ്ട്. സമുദായിക പരിഗണനയ്ക്ക് അപ്പുറമെന്ന് പറയുമ്പോഴും അരുവിക്കരയിൽ നായർ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനാണ് താൽപ്പര്യം. അതുകൊണ്ട് കൂടിയാണ് കാട്ടക്കട ഏര്യാകമ്മറ്റി സെക്രട്ടറി കൂടിയായ ഐ ബി സതീഷിന് സാധ്യത കൂടുന്നത്. എസ്എഫ്ഐയുടെ ജില്ലയിലെ അമരക്കാരനായി തുടങ്ങിയ സതീഷ് സാമൂഹിക സാംസ്കാരിക മേഖലകളിലും ശ്രദ്ധേയനാണ്. അതുകൊണ്ട് കൂടിയാണ് കാട്ടക്കട ഏര്യാ സെക്രട്ടറി പദത്തിലേക്ക് ഐ ബി സതീഷിനെ നേതൃത്വം എത്തിച്ചത്. പ്രാദേശിക നേതൃത്വങ്ങളുടെ വികാരമെല്ലാം കണക്കിലെടുത്താലും സിപിഐ(എം) സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും തന്നെയാകും അന്തിമമായ തീരുമാനം എടുക്കുക. റിസ്ക് എടുക്കാതെ വിജയകുമാറിന് മത്സരിക്കാൻ അവസരമൊരുക്കമെന്നാണ് പൊതുവേ ഉള്ള വിലയിരുത്തൽ.
കാർത്തികേയന്റെ മരണത്തിന്റെ ആഘാതത്തിൽ നിന്ന് കോൺഗ്രസ് നേതൃത്വം മുക്തമല്ല. സഹാതാപ തരംഗത്തിൽ ജയിക്കാമെന്ന വിശ്വാസവുമില്ല. അതിനിടെ കാർത്തികേയന്റെ ഭാര്യ സുലേഖയെ മത്സരിപ്പിക്കണമെന്ന വാദവുമുണ്ട്. കഴിഞ്ഞ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മേയർ സ്ഥാനാർത്ഥിയായ സുലേഖയെ ഉയർത്തിക്കാട്ടാൻ നീക്കം ഉണ്ടായിരുന്നു. എന്നാൽ കാർത്തികേയൻ ഇടപെട്ട് ആ നീക്കം ഇല്ലാതാക്കി. ഈ സാഹചര്യത്തിൽ കൂടിയാണ് സുലേഖയുടെ പേര് ചർച്ചയാവുന്നത്. യുത്ത് കമ്മീഷൻ ചെയർമാൻ രാജേഷ്, വിതുര ശശി തുടങ്ങിയവരും സീറ്റ് നോട്ടവുമായി രംഗത്തുണ്ട്. ആർഎസ്പിയും സീറ്റിനായി അവകാശ വാദം ഉന്നയിക്കും.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍