ശരീരത്തിൽ ബാധിച്ച വൈകല്യങ്ങളെല്ലാം ആര്യയുടെ വരകൾക്ക് മുന്നിൽ തോൽക്കുകയായിരുന്നു; സംസാരിക്കാനും കേൾക്കാനും കഴിയില്ലെങ്കിലും ജീവൻ തുടിക്കുന്ന ചിത്രങ്ങൾ വരച്ച് ശ്രദ്ധേയയാവുകയാണ് ആര്യാ അനിൽ
ആർ.കണ്ണൻ
കൊല്ലം: നിശ്ശബ്ദതയ്ക്ക് വല്ലാത്തൊരു സൗന്ദര്യവും ആകർഷണത്വവുമുണ്ട് ശബ്ദമുഖരിതമായ ഇന്നത്തെ കാലത്ത്. ശബ്ദങ്ങളില്ലാത്ത ലോകത്ത് അല്പനേരം ജീവിക്കാൻ നമ്മൾ ഇത്തിരിയങ്കിലും കൊതിച്ചുപോയിട്ടുണ്ടെങ്കിൽ അത് സ്വാഭാവികം. എന്നാൽ ജീവിതം മുഴുവൻ നിശ്ശബ്ദമായിപ്പോയാലോ? കൂടെ സംസാരശേഷിയും നഷ്ട്ടപ്പെട്ടാലോ? ചിന്തിക്കാൻ കൂടി കഴിയുന്നില്ല അല്ലേ? ഈ കുറവുകൾ നമുക്ക് വന്നാലുള്ള അവസ്ഥ ആലോചിച്ചിട്ടുണ്ടോ? നമ്മൾ തകർന്നു പോകും.
എന്നാൽ വിധി കവർന്നെടുത്ത സംസാരശേഷിയേയും ശ്രവണ വൈകല്യതയെയും ചിത്ര രചനയിലൂടെ തോൽപ്പിച്ച് മുന്നേറുകയാണ് ആര്യ എന്ന പ്ലസ് ടു വിദ്യാർത്ഥിനി. തന്റെ വൈകല്യത്തെ മറികടന്ന് ചിത്രരചനയുടെ പടവുകൾ ഒന്നൊന്നായി താണ്ടി കയറുകയാണ് ഇവൾ. സംസാരിക്കാനും കേൾക്കാനും കഴിയില്ലെങ്കിലും ജീവൻ തുടിക്കുന്ന ചിത്രങ്ങൾ വരച്ച് ശ്രദ്ധേയയാകുയാണ് ആര്യാ അനിൽ. നിറമില്ല, വണ്ണം കൂടി പോയി, അല്ലെങ്കിൽ കുറഞ്ഞു പോയി എന്നൊക്കെപ്പറഞ്ഞ് കുറവുകൾ എടുത്തുകാട്ടി പരാതിപ്പെടുന്നവരാണ് നമ്മങ്ങളിൽ ഭൂരിഭാഗവും. ഒരു മുഖക്കുരു വന്നാൽ പോലും ദൈവമേ എനിക്കിതു വന്നല്ലോ എന്ന് പറയുന്ന കുട്ടികളാണിന്നേറെയും. അവിടെയാണ് ആര്യയുടെ മനോബലവും നിശ്ചയദാർഡ്യവും.
തേവലക്കര ഗോവിന്ദപുരിയിൽ അനിൽ കുമാറിന്റെയും രാജിയുടേയും മകളാണ് ആര്യ. ജനിച്ച് എട്ടുമാസം കഴിയുമ്പോഴാണ് മകൾക്ക് സംസാരശേഷിയും കേൾവിശേഷിയും ഇല്ലെന്ന നടുക്കുന്ന സത്യം മാതാപിതാക്കൾ അറിയുന്നത്. ആർമി ഉദ്യോഗസ്ഥനായിരുന്നു അനിൽ. അതിനാൽ ഡൽഹിയിലെ ആർമി റിസർച്ച് ആൻഡ് റെഫർ സെന്ററിലായിരുന്നു മകളുടെ ചികിത്സ. ഇവിടെ വച്ച് കോക്ലിയാർ ഇംപ്ലാന്റേഷൻ സർജറി നടത്തി. പിന്നീട് ആര്യയ്ക്ക് സ്പീച്ച് തെറാപ്പി ചെയ്തു.
ഹിന്ദിയിൽ ആയതിനാൽ അമ്മ രാജി മലയാളത്തിലാക്കി മകൾക്ക് പറഞ്ഞ് കൊടുത്ത് പരിശീലിപ്പിക്കുകയായിരുന്നു. ഇതിനിടയിൽ രാജി വീണ്ടും ഗർഭിണിയായി. ഒരു ആൺകുഞ്ഞിന് ജന്മം നൽകി. ഏഴാം ദിവസം ബയറാ ടെസ്റ്റ് നടത്തിയപ്പോഴാണ് ആ കുഞ്ഞിനും ശ്രവണ ശേഷി ഇല്ലാ എന്ന് മനസ്സിലായി. ഇതോടെ ഏറെ മാനസികമായി തളർന്ന അനിലിനേയും രാജിയേയും ആർമി ഹോസ്പ്പിറ്റലിലെ ഡോക്ടർമാർ സമാധാനിപ്പിക്കുകയും ഒരു കുടുംബത്തിലെ ഒരാൾക്ക് മാത്രം ചെയ്തു കൊടുത്തിരുന്ന കോക്ലിയാർ ഇംപ്ലാന്റേഷൻ രണ്ടാമത്തെ കുട്ടിക്കും ചെയ്തുകൊടുക്കാമെന്ന് പറയുകയായിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ അന്ന് സർജറി നടന്നില്ല.
ഇതിനിടയിൽ അനിലിന് ട്രാൻസ്ഫറായി തിരുവനന്തപുരത്തേക്ക് പോരുന്നു. അങ്ങനെ രണ്ടാമത്തെ കുട്ടി ഗോവിന്ദനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ(നിഷ്) ചേർത്തു. ഇവിടെ ഇയർഫോണിന്റെ സഹായത്തോടെ കേൾക്കുകയും സംസാരിക്കാനം പരിശീലിച്ചു ഗോവിന്ദ്. അപ്പോഴേക്കും ഡൽഹിയിൽ നിന്നും സർജറിക്ക് തയ്യാറായിക്കൊള്ളാൻ ആശുപത്രി അധികൃതരുടെ നിർദ്ധേശം ലഭിച്ചു. അങ്ങനെ രണ്ടാമത്തെ കുട്ടിയുടേയും കോക്ലിയാർ ഇംപ്ലാന്റേഷൻ സർജറി വിജയകരമായി നടത്തി.
പിന്നീട് നിഷിൽ എത്തിച്ച് സ്പീച്ച് തെറാപ്പിയും നൽകിയതിനെ തുടർന്ന് ഗോവിന്ദ് സാധാരണ നിലയിൽ സംസാരിക്കാൻ തുടങ്ങി. ഇളയ മകന്റെ ചികിത്സക്കിടയൽ മകളെ ശ്രദ്ധിക്കാൻ കഴിയാതിരുന്നതിനാൽ സംസാരശേഷി വീണ്ടെടുക്കാൻ ആര്യക്ക് കഴിഞ്ഞില്ല. ചുറ്റുമുള്ള ശബ്ദം കേൾക്കുവാനല്ലാതെ മറ്റുള്ളവരോട് സംസാരിക്കുവാനും കഴിയില്ല. എന്നാൽ മകളുടെ ഭാഷ അമ്മ രാജിക്ക് നല്ല വശമാണ്. അതിനാൽ എവിടെയാണെങ്കിലും മകളുടെ ശബ്ദമാവുകയാണ് അമ്മ.
എൽ.പി.സ്കൂളിൽ പഠിക്കുമ്പോഴാണ് മകളുടെ കഴിവിനെ വീട്ടുകാർ തിരിച്ചറിഞ്ഞത്. പിന്നീട് മികച്ച രീതിയിൽ ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങിയതോടെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. നിറങ്ങൾ ചാലിച്ച് ജീവൻ തുടിക്കുന്ന ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങിയതോടെ ആര്യ എന്ന കലാകാരിക്ക് മുന്നിൽ വിധി തോറ്റു കൊടുക്കുകയായിരുന്നു. ദൈവം കുറവുകളോടെയാണ് തന്നെ ഭൂമിയിലേക്കയച്ചതെങ്കിലും, തന്റെ വരകളിലൂടെ ആര്യ അതൊക്കെ മറക്കുകയാണ്.
ഇതിനോടകം നൂറുകണക്കിന് വരുന്ന ചിത്രങ്ങൾ വൈകല്യങ്ങൾക്കിടയിലും ആര്യ വരച്ച് തീർത്തു.. മിണ്ടാനും, കേൾക്കാനും കഴിയാത്ത കുട്ടിയാണ് തങ്ങൾക്ക് പിറന്നതെന്ന വിഷമത്തിൽ വിധിയെ പഴിക്കാതിരുന്നതാണ് മകളിലെ കഴിവുകളെ കണ്ടെത്താൻ സഹായകമായതെന്ന് ആര്യയുടെ നാവായ അമ്മ രാജി പറയുന്നു. ജലഛായം, പെൻസിൽ ഡ്രോയിങ്, കാർട്ടൂൺ എന്നിവയിൽ കഴിഞ്ഞ അഞ്ചു വർഷക്കാലമായി സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ആര്യയെ 'എ' ഗ്രയ്ഡ് കാരിയാക്കിയതും വീട്ടുകാർ ഒപ്പമുള്ളതുകൊണ്ടായിരുന്നു. കിട്ടുന്ന സമയങ്ങൾ വെറുതെ ഇരിക്കാതെ നിറങ്ങളും, ബ്രഷുകളുമായി ചിലവഴിക്കുന്ന ആര്യയുടെ ചിത്രങ്ങൾ ഒരു പ്രദർശനത്തിലും കാട്ടാവുന്നതിലും അധികമുണ്ട്.
പന്മന മനയിൽ ശ്രീ ബാല ഭട്ടാരികം സംസ്കൃത ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടു വിന് പഠിക്കുന്ന ആര്യ പത്ത് വ്യത്യസ്ഥ രീതികളിൽ തയ്യാറാക്കിയ ക്രിസ്മസ് കാർഡ് തിരുവിതാംകൂർ രാജകുടുംബാഗം അശ്വതി തിരുനാൾ ലക്ഷ്മി ഭായി തമ്പുരാട്ടിയാണ് പ്രകാശനം ചെയ്തത്. ചെറുതും വലുതുമായ നിരവധി അംഗീകാരങ്ങൾ തേടിയെത്തിയെങ്കിലും നിറപുഞ്ചിരിയോടെ ഇന്നും വരയുടെ ലോകത്താണ് ഈ മിടുക്കി. അര്യ പഠിക്കുന്ന സ്കൂളിൽ ഒരുക്കിയ ഏകദിന പ്രദർശനത്തിൽ നിരവധി പേരാണ് ആര്യയുടെ ചിത്രങ്ങൾ കാണാൻ എത്തിയത്.
സാധാരണ കുട്ടികളെ പോലെ വളരാൻ നാട്ടിലെ സർക്കാർ സ്കൂളിലാണ് മകളെ പഠിപ്പിച്ചത്. ആർമിയിൽ നിന്നും വിരമിച്ച അനിൽകുമാർ ഇപ്പോൾ ചവറയിലെ കെ.എം.എം.എല്ലിലെ താൽക്കാലിക സെക്യൂരിറ്റി ജീവനക്കാരനാണ്.
കോക്ലിയാർ ഇംപ്ലാന്റ് ഇന്ന് വളരെയധികം ചെലവ് വരുന്നൊരു ചികിത്സാ രീതിയാണ്. പല കമ്പനികളുടെയും കോക്ലിയാർ ഇംപ്ലാന്റുകൾ ഇന്ന് ഇന്ത്യയിൽ ലഭ്യമാണ്. ശരീരത്തിൽ ധരിക്കാവുന്ന മോഡലുകൾക്കാണ് വിലക്കുറവുള്ളത്. ചെവിക്ക് പിന്നിൽ ഘടിപ്പിക്കാവുന്നതിന് വിലയേറും. 5.5 ലക്ഷം മുതൽ 12 ലക്ഷം വരെയാണ് കോക്ലിയാർ ഇംപ്ലാന്റിന്റെ വില. ശസ്ത്രക്രിയയുടെ ചെലവടക്കം ചുരുങ്ങിയത് ആറു ലക്ഷത്തോളം രൂപയെങ്കിലും ഈ ചികിത്സാരീതിക്ക് ചെലവുവരും. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഇത് ഒരു താങ്ങാനാവാത്ത തുക തന്നെയാണ്. ഉമ്മൻ ചാണ്ടി സർക്കാർ കാലത്ത് ഇതിന് സബ്സിഡി നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇത് വരെ ഒന്നും ആയിട്ടില്ല.
ഗോവിന്ദും ആര്യയും ഉപയോഗിക്കുന്ന കോക്ലിയാർ ഉപകരണം മാറ്റാൻ കമ്പനി പറഞ്ഞിരിക്കുകയാണ്. ഒരു മെഷിയനു തന്നെ 4 ലക്ഷം രൂപയാണ് വില. സർക്കാർ ഇതിന്റെ തുക പകുതിയെങ്കിലും ആക്കിയിരുന്നെങ്കിൽ എന്ന് കാത്തിരിക്കുകയാണ് ഈ കുടുംബവും ഇതേ രോഗം ബാധിച്ച മറ്റുള്ളവരും.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍