ആസന്ന ഭാവിയിൽ പശ്ചിമബംഗാൾ കിഴക്കൻ പാക്കിസ്ഥാന്റെ കാശ്മീരായി മാറുമോ? അതിർത്തി ഗ്രാമങ്ങളിൽ വർഗീയ കലാപം രൂക്ഷമാകുന്നതായും ഹിന്ദുക്കൾ വീടുവിട്ട് പലായനം ചെയ്യുന്നതായും റിപ്പോർട്ടുകൾ; കൊള്ളയും കൊള്ളിവയ്പ്പും വ്യാപകമായി നടന്നിട്ടും ചാനലുകളും ദേശീയ മാദ്ധ്യമങ്ങളും വാർത്തകൾ മുക്കുന്നതായി ആക്ഷേപിച്ച് ഹിന്ദു സംഘടനകൾ
മറുനാടൻ മലയാളി ബ്യൂറോ
കൊൽക്കത്ത: കിഴക്കൻ പാക്കിസ്ഥാൻ എന്നറിയപ്പെടുന്ന ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന പശ്ചിമബംഗാളിലെ ഗ്രാമങ്ങളിൽ അതിരൂക്ഷമായ വർഗീയ കലാപം നടക്കുന്നതായും മുസ്ലിം ഭൂരിപക്ഷ ഗ്രാമങ്ങളിലെ ഹിന്ദുസമൂഹം ഒന്നടങ്കം ആക്രമണം ഭയന്ന് പലായനം ചെയ്യുന്നതായും റിപ്പോർട്ടുകൾ.
മൂന്നുവർഷം മുമ്പ് ഒരു മൗലവി കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ കലാപത്തിനേക്കാൾ രൂക്ഷമായ രീതിയിലാണ് ഇപ്പോൾ ഗ്രാമങ്ങളിൽ കലാപം പടരുന്നതെന്നും നൂറുകണക്കിന് ഹിന്ദുക്കളുടെ വീടുകളും കടകളും സ്ഥാപനങ്ങളും അഗ്നിക്കരയാക്കിയതായും അക്രമം ഭയന്ന് ഹിന്ദു സമൂഹം ഒന്നടങ്കം ഗ്രാമങ്ങൾ ഉപേക്ഷിച്ച് രക്ഷപ്പെടുന്നതിനാൽ വെസ്റ്റ് ബംഗാൾ മറ്റൊരു പാക്കിസ്ഥാനായി മാറുന്ന സ്ഥിതിയാണെന്നും സീ ന്യൂസ് റിപ്പോർട്ടുചെയ്തു.
മുസ്ളീം പ്രീണനത്തിന്റെ പേരിൽ ദേശീയ മാദ്ധ്യമങ്ങളെല്ലാം ഈ കലാപ വാർത്തയെ തമസ്കരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി അക്രമങ്ങളുടെ വീഡിയോകളും ചിത്രങ്ങളും സഹിതം സോഷ്യൽ മീഡിയയിലും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
ഹിന്ദുവായ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീടുൾപ്പെടെ അക്രമികൾ കൊള്ളയടിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തിട്ടും മുസ്ളീം പ്രീണനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി മമത ബാനർജി അതിർത്തി ഗ്രാമങ്ങളിലെ കലാപവും ഹിന്ദുക്കൾക്കു നേരെ നടക്കുന്ന അക്രമങ്ങളും കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഹിന്ദു പോസ്റ്റ് ഡോട് ഇൻ എന്ന ഹിന്ദു അനുകൂല വെബ്സൈറ്റ് ഇന്ന് റിപ്പോർട്ടുചെയ്തു.
ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും സൂചിപ്പിക്കുന്നതും വ്യാപകമായി അതിർത്തി ഗ്രാമങ്ങളിൽ അക്രമം നടക്കുന്നതായാണ്. 2013ലും സമാനമായ രീതിയിൽ അക്രമങ്ങൾ അരങ്ങേറിയിരുന്നു.
മതപരമായ ഒരു ചടങ്ങുകഴിഞ്ഞ് മടങ്ങുകയായിരുന്ന രോഹുൽ കുഡൂസ് എന്ന മൗലവി അജ്ഞാതരുടെ വെടിയേറ്റു മരിച്ചതിനെ തുടർന്നാണ് അന്ന് ഫെബ്രുവരി 18ന് കലാപം പൊട്ടിപ്പുറപ്പെട്ടത്. മതപരമായ ചടങ്ങുകൾ കഴിഞ്ഞ് മടങ്ങവേ മൗലവിയും ഒപ്പമുണ്ടായിരുന്ന അബ്ദുൽ വഹാബ് എന്നയാളുമാണ് ആക്രമിക്കപ്പെട്ടത്.
നലിയാഖാലി മെയിൻ റോഡിൽ വച്ചുണ്ടായ അക്രമത്തിൽ മൗലവി മരിച്ചതിനു പിന്നാലെ സൗത് പർഗാന ജില്ലയിലെ നാലിയാഖലി, ഹീറോ ബൻഗ, ഗോപാൽപുർ, ഗോലോദോഗ്ര ജില്ലകളിൽ വൻ അക്രമം അരങ്ങേറി. നിരവധി കടകളും നൂറുകണക്കിന് ഹിന്ദു ഭവനങ്ങളും ആക്രമിക്കപ്പെട്ടു. ഒരാഴ്ചയോളം അക്രമങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടില്ല. മൗലവിയുടെ പക്കലുണ്ടായിരുന്ന 11.5 ലക്ഷം രൂപ അക്രമികൾ തട്ടിയെടുത്തതായി ചില പ്രാദേശിക പത്രങ്ങളിൽ പിന്നീട് വാർത്തവന്നതോടെ അക്രമം വ്യാപിക്കുകയും ചെയ്തു. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ അന്നും പ്രശ്നങ്ങളിൽ ഇടപെട്ടില്ലെന്ന് ആരോപണം ഉയർന്നിരുന്നു. മൗലവിയുടെ കൊലപാതകംപോലും കലാപത്തിനുവേണ്ടി ആസൂത്രിതമായി നടത്തിയതാണെന്ന ആരോപണവും ഉയർന്നിരുന്നു.
അന്ന് കലാപം അടങ്ങിയെങ്കിലും പിന്നീട് പലപ്പോഴും ബംഗാളിൽ ഇതേ സാഹചര്യമുണ്ടായി. ഏറ്റവുമൊടുവിൽ ഇക്കഴിഞ്ഞ ഒക്ടോബറിലും ദുർഗപൂജ, മുഹറം ആഘോഷ വേളകളിൽ അക്രമങ്ങൾ റിപ്പോർട്ടുചെയ്തിരുന്നു. മുഹറം ഘോഷയാത്രയും ദുർഗാവിഗ്ര നിമജ്ജനയാത്രയും നടക്കുന്നതിനിടെയാണ് അക്രമം നടന്നത്. മുർഷിദാബാദ്, ഹൗറ, ഹൂഗ്ളി, പർഗൻസ്, മിഡ്നാപൂർ, മാൾഡ ജില്ലകളിൽ അക്രമം നടന്നു. ഇതിനു ശേഷം പലപ്പോഴായി അതിർത്തി ജില്ലകളിൽ ഹിന്ദു ഭവനങ്ങൾ വ്യാപകമായി ആക്രമിക്കപ്പെടുന്നതായാണ് റിപ്പോർട്ടുകളിൽ പറുയന്നത്.
നിരന്തരം ഇത്തരത്തിൽ അക്രമങ്ങൾ ഉണ്ടാകുന്നതോടെ ഹിന്ദുക്കൾ ജനിച്ചുവളർന്ന നാടും വീടും ഉപേക്ഷിച്ച് രക്ഷപ്പെടുകയാണെന്നും കാശ്മീരിൽ നിന്ന് പണ്ഡിറ്റുകൾ ഉൾപ്പെടെയുള്ള ഹിന്ദുസമൂഹം പലായനം ചെയ്തതിന് സമാനമായ സാഹചര്യമാണ് ബംഗാളിൽ ഉണ്ടാകുന്നതെന്നും സീ ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു. അക്രമം ഉണ്ടാകുന്ന സ്ഥലങ്ങളിൽ ബംഗാൾ സർക്കാർ പൊലീസ് പിക്കറ്റ് ഏർപ്പെടുത്തുന്നുണ്ടെങ്കിലും ഹിന്ദു ഭവനങ്ങൾ ആക്രമിക്കുന്നവരെ തടയാൻ പൊലീസ് ഇടപെടുന്നില്ലെന്നും വീടുകളും കടകളും ഹിന്ദു ആരാധനാലയങ്ങളും വ്യാപകമായി തകർക്കപ്പെടുകയാണെന്നും ആരോപണം ഉയരുന്നുണ്ട്. വിഷയം ഉന്നയിച്ച് ജനങ്ങളുടെ അഭിമുഖങ്ങൾ സഹിതം സുദീർഘമായ ചർച്ചയാണ് ചാനൽ നടത്തിയത്.
മമതയുടെ വെസ്റ്റ് ബംഗാൾ ഹിന്ദുക്കൾക്ക് മറ്റൊരു പാക്കിസ്ഥാനായി മാറുകയാണോ എന്ന ചോദ്യമുയർത്തി സീ ന്യൂസ് നടത്തിയ ചർച്ചയിൽ നിരവധി പേരാണ് തങ്ങളുടെ നേരേ നടന്ന അക്രമങ്ങളുടെ വിവരങ്ങൾ നൽകുന്നത്. ചില മേഖലകളിൽ ഹിന്ദുക്കളെ ഒന്നടങ്കും വീടുകളിൽ നിന്ന് വിരട്ടിയോടിച്ച ശേഷം വീട്ടുസാധനങ്ങളും പണവും സ്വർണവുമുൾപ്പെടെ കൊള്ളയടിച്ചതായും പലരുടേയും വീടുകൾ തകർത്തതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഖരക്പൂർ, മുസാഫിറാബാദ്, മാൽഡ പ്രദേശങ്ങളിൽ അക്രമം വ്യാപകമാണ്. ഇത്തരത്തിൽ ബംഗാളിൽ ഹിന്ദുക്കൾ വ്യാപകമായി ആക്രമിക്കപ്പെടുന്നതായി സോഷ്യൽ മീഡിയയിലും പോസ്റ്റുകൾ വന്നതോടെ ഹൈന്ദവ സംഘടനകൾക്കിടയിലും പ്രശ്നം സജീവ ചർച്ചയായിട്ടുണ്ട്. അടിയന്തിരമായി കേന്ദ്രസർക്കാർ പ്രശ്നത്തിലിടപെടണമെന്ന ആവശ്യവും ഉന്നയിക്കപ്പെടുന്നുണ്ട്.
ഹിന്ദു പോസ്റ്റ് എന്ന ഹിന്ദു അനുകൂല വെബ്സൈറ്റ് നൽകിയ വീഡിയോ
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍