മൂന്ന് സാക്ഷികൾ കൊല്ലപ്പെട്ടു; ഒൻപത് പേർ ആക്രമിക്കപ്പെട്ടു; എന്നിട്ടും വടക്കേ ഇന്ത്യയിലെ ദൈവത്തിന് ഇനി ജയിലിൽ തന്നെ മരണം ഉറപ്പിക്കാം; സഹായികൾ കാത്തില്ലെങ്കിൽ ശിക്ഷാ കാലാവധി തീരും വരെ തടവറയിലെ വെറും നിലത്ത് കിടന്ന് നരകിച്ച് മരിക്കാം; ആസാറാം ബാപ്പുവിന്റെ ശിക്ഷ ഇന്ത്യൻ ജനാധിപത്യത്തിന്റെ വമ്പൻ വിജയം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഉത്തരേന്ത്യയിലെ കരുത്തനായ ആൾ ദൈവമാണ് അസാറാം ബാപ്പു. പതിനാറുവയസ്സുകാരിയെ ബലാൽസംഗം ചെയ്തകേസിൽ ആൾദൈവം ആസാറാം ബാപ്പു ജീവപര്യന്തം തടവിലാകുന്നത് പെൺകുട്ടിയെ നിശ്ചയദാർഡ്യം കൊണ്ട് മാത്രമാണ്. ഇയാളടക്കം മൂന്നു പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. മറ്റു രണ്ട് പേർക്ക് 20 വർഷം തടവിനും ശിക്ഷിച്ചു. വിധിപ്രസ്താവം കേട്ട് കോടതിയിൽ ആസാറാം കുഴഞ്ഞു വീണു.
ഉത്തരേന്ത്യയിലെ നൂറിലേറെ ആശ്രമങ്ങളുടെ സ്ഥാപകനും സ്വയം പ്രഖ്യാപിത ആൾദൈവവുമാണ് ആസാറാം ബാപ്പു. ശിക്ഷാവിധിപ്രഖ്യാപനത്തിന്റെ മുന്നോടിയായി ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. ജോധ്പുർ സെൻട്രൽ ജയിലിന് മുന്നിലും വൻ സുരക്ഷാ സന്നാഹമുണ്ട്. ഡൽഹിയിലെ ആശ്രമവു പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്. എട്ടോളം അനുയായികളെ ഇതിനോടകം തന്നെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിൽ മൂന്ന് സാക്ഷികളാണ് കൊല്ലപ്പെട്ടത്. ഒൻപത് പേരെ ആക്രമിച്ച് മൊഴി മാറ്റാനും ശ്രമിച്ചു. പക്ഷേ ഇതൊന്നും ആസാറാം ബാപ്പുവിന് തുണയായില്ല. രാജസ്ഥാനിലെ ജോധ്പുരിൽ പട്ടികജാതി-പട്ടിക വർഗക്കാരുടെ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി ബുധനാഴ്ച്ച രാവിലെയാണ് ആസാറാം ബാപ്പു കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ജഡ്ജി മധുസൂദൻ ശർമയാണ് കേസിൽ വിധി പ്രസ്താവിച്ചത്.
2013 ഓഗസ്റ്റ് 15-ന് രാത്രി ജോധ്പുർ മനായിലുള്ള ആശ്രമത്തിൽ വെച്ച് 16കാരിയെ ബലാൽസംഗം ചെയ്തെന്നാണ് ആസാറാം ബാപ്പുവിനെതിരേയുള്ള കേസ്. പതിനാറുകാരിയുടെ പരാതിയെത്തുടർന്ന് പോക്സോ, ബാലനീതിനിയമം, പട്ടികജാതി-വർഗ (അതിക്രമം തടയൽ) നിയമം എന്നിവയിലെ വകുപ്പുകൾ പ്രകാരം അദ്ദേഹത്തിന്റെ പേരിൽ കുറ്റം ചുമത്തിയിരുന്നു. ഈ കേസിലാണ് ജീവപര്യന്തം ശിക്ഷം. പ്രായം 77കഴിഞ്ഞു. അതുകൊണ്ട് തന്നെ അസാറാം ബാപ്പുവിന് ജയിലിൽ തന്നെയാകും അന്ത്യ ജീവിത നാളുകളും. വിധിപ്രസ്താവനാ ദിവസം ഇരയുടെ വീടിനും പരിസരത്തും ജില്ലാ ഭരണകൂടം സുരക്ഷയേർപ്പെടുത്തിയിട്ടുണ്ട്.
ജയിലിലും ആസാറാം ബാപ്പുവിനെ സഹായിക്കാൻ നിരവധി പേരുണ്ട്. പണത്തിന്റെ തിളക്കമാണ് ഇതിന് കാരണം. അങ്ങനെ സഹായിക്കാൻ ആളെത്തിയാൽ ജയിലിലും വിവിഐപിയായി തുടരും. ഇല്ലെങ്കിൽ തടവറയിലെ നിലത്ത് കിടന്നുള്ള നരക ജീവിതവും. ഏതായാലും കോടതി വിധിയെ പ്രതീക്ഷയോടെയാണ് ഇന്ത്യ കാണുന്നത്. പീഡകർ എത്ര ഉന്നതരായാലും അർഹിക്കുന്ന ശിക്ഷ കിട്ടുമെന്നതിന് തെളിവാവുകായണ് ആസാറാം കേസ്.
കേസിൽ സാക്ഷികളായിരുന്ന അസാറാമിന്റെ പാചകക്കാരൻ, പിഎ, എൽഐസി ഏജന്റ് എന്നിവർ വിചാരണസമയത്ത് വെടിയേറ്റു മരിച്ചു. അസാറാമിനെ ചികിൽസിച്ചിരുന്ന ആയുർവേദ ഡോക്ടറും ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. സാക്ഷികളെ കൊന്നതിന് അറസ്റ്റിലായവർ അസാറാമിന്റെ ശിഷ്യന്മാരാണെന്നു വ്യക്തമായി. സാക്ഷികളായ മറ്റ് ഒൻപതുപേർക്കെതിരെ കൊലപാതക ശ്രമങ്ങളുണ്ടായി.
നിർഭയയെ തള്ളിപ്പറഞ്ഞ സ്വാമി
നിർഭയ കേസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ ഭാഗത്തെ തെറ്റാണ് മാനഭംഗത്തിനു കാരണമായതെന്ന പ്രസ്താവനയിലൂടെ അസാറാം വിവാദമുണ്ടാക്കിയിരുന്നു. 'സഹോദരങ്ങളേ' എന്നു വിളിച്ചു പെൺകുട്ടി കരഞ്ഞു കേണിരുന്നുവെങ്കിൽ അവർ ഒന്നും ചെയ്യില്ലായിരുന്നു എന്നായിരുന്നു അസാറാമിന്റെ അന്നത്തെ പരാമർശം. അതിവേഗം പടർന്ന് പന്തലിച്ച സ്വാമിയും നിർഭയയുടെ മരണത്തിന് ശേഷം ഉണ്ടായ പോക്സോയിൽ കടുങ്ങുന്നു.
ബാപ്പുവിന്റെ ജീവിതം തുടങ്ങുന്നത് 1941ൽ ഇപ്പോൾ പാക്കിസ്ഥാനിലുള്ള സിന്ധിലാണ്. വിഭജനകാലത്ത്, ആറാം വയസ്സിൽ ഇന്ത്യയിലേക്കു പലായനം- അന്നത്തെ പേര് അസുമാൽ സിരുമലാനി. അഹമ്മദാബാദിലാണു കുടുംബം താമസമുറപ്പിച്ചത്. അസുമാലിനു 10 വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. നാലാം ക്ലാസിൽ വിദ്യാഭ്യാസം അവസാനിപ്പിച്ചു. ദരുതിങ്ങൾക്കിടയിൽ ഹിമാലയത്തിൽ എത്തി. അവിടെ നിന്ന് സ്വാമിയും. 1964ൽആസാറാം എന്നു പേരു ലഭിച്ചു. 1970കളുടെ തുടക്കത്തിൽ അഹമ്മദാബാദിലെ മൊട്ടേര ഭാഗത്ത് സബർമതി നദിയുടെ തീരത്തു തിരികെ എത്തി. 1972ൽ മോക്ഷകുടീരം എന്ന പേരിൽ ചെറിയ ആശ്രമം തുടങ്ങി. ഇത് വളർന്ന് വലുതായി. 2013ൽ കേസിൽപെട്ട് ജയിലിൽ എത്തുമ്പോഴേക്കും 10,000 കോടിയിലേറെ രൂപയുടെ ആസ്തിയുള്ള വ്യക്തിയായി അസാറാം ബാപ്പു മാറിയിരുന്നു.
40 വർഷംകൊണ്ട് ഇന്ത്യയിലും വിദേശത്തുമായി നാനൂറിലേറെ ആശ്രമങ്ങളാണ് അസാറാം തീർത്തത്. എന്തിനും തയാറായി പതിനായിരക്കണക്കിന് ആരാധകരും ശിഷ്യന്മാരും. വിവാഹിതനാണ് അസാറാം. ഭാര്യ ലക്ഷ്മീദേവി. നാരായൺ സായി എന്ന മകനും ഭാരതി ദേവി എന്ന മകളുമുണ്ട്. ഗുജറാത്തിലെ സൂറത്തിൽ അച്ഛനും മകനും ഉൾപ്പെട്ട പീഡനക്കേസിൽ നാരായൺ സായിയും ജയിലിലാണ്. 2008 ലാണ് അസാറാമിന്റെ തകർച്ചകൾക്കു തുടക്കം. മൊട്ടേരയിലെ ഗുരുകുൽ ആശ്രമത്തിൽ താമസിച്ചു പഠിച്ചിരുന്ന ബന്ധുക്കളായ രണ്ടു കുട്ടികൾ സംശയാസ്പദമായ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. ഇവരുടെ മൃതദേഹം ആശ്രമത്തിനു സമീപം നദീതീരത്തുനിന്നാണു കണ്ടുകിട്ടിയത്. മാതാപിതാക്കൾ പൊലീസിനെ സമീപിച്ചെങ്കിലും കേസ് എടുത്തില്ല. ആഭിചാരക്രിയകളെ തുടർന്നാണു കുട്ടികൾ കൊല്ലപ്പെട്ടതെന്ന് ആരോപണം ഉയർന്നിരുന്നു. ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നു പ്രത്യേക സംഘം അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.
പിന്നീടാണ് 2013ൽ ഇപ്പോൾ ശിക്ഷ വിധിക്കപ്പെട്ട കേസുണ്ടായത്. ഇതിൽ അറസ്റ്റിലായ ശേഷമാണ് സൂറത്തിലെ സഹോദരിമാർ അച്ഛനും മകനുമെതിരെ പീഡനക്കേസുമായി പൊലീസിനെ സമീപിക്കുന്നത്. ഇതിന്റെ വിചാരണ ഗാന്ധിനഗറിലെ കോടതിയിൽ പുരോഗമിക്കുന്നു. പല സ്ഥലങ്ങളിലും ഭൂമി കയ്യേറിയാണ് ആശ്രമങ്ങൾ സ്ഥാപിച്ചതെന്ന പരാതിയും പിന്നാലെയുണ്ടായി,
സ്വാമിയെ അഴിക്കുള്ളിലാക്കിയത് പെൺകുട്ടിയുടെ നിശ്ചയദാർഡ്യം
ബാപ്പുവിനെ അഴിക്കുള്ളിലെത്തിച്ചത് ഒന്നുമാത്രം - ഇരയായ പതിനാറുകാരിയുടെ നിശ്ചയദാർഢ്യം. ഉത്തർപ്രദേശിലെ ഇടത്തരം കുടുംബത്തിൽനിന്നുള്ള പെൺകുട്ടി. അവളുടെ മാതാപിതാക്കൾക്കു അവളെ കൂടാതെ രണ്ട് ആൺമക്കളും. പിതാവു നടത്തുന്ന ചെറിയ ട്രാൻസ്പോർട്ട് ബിസിനസ് പ്രതിസന്ധി നേരിട്ടപ്പോഴാണ് കുടുംബം അസാറാമിന്റെ ഭക്തരായത്.
പെൺകുട്ടി ഏഴാം ക്ലാസ് പാസായപ്പോൾ ചിന്ദ്വാരയിലെ ഗുരുകുലത്തിൽ പഠിക്കാൻ അസാറാം ആവശ്യപ്പെട്ടു. അങ്ങനെ മൂന്നാം ക്ലാസിലുള്ള ഇളയസഹോദരനൊപ്പം ഗുരുകുലത്തിൽ എത്തി. 11-ാം ക്ലാസിൽ പഠിക്കുമ്പോഴാണു ഹോസ്റ്റലിൽ തലചുറ്റി വീണത്. കുട്ടിയുടെ ശരീരത്തിൽ ദുഷ്ടാത്മാവ് പ്രവേശിച്ചെന്നു പറഞ്ഞ് മന്ത്രങ്ങൾ ചൊല്ലി അതിനെ അകറ്റാൻ ഗുരുകുലം മാനേജ്മെന്റ് ആവശ്യപ്പെട്ടു. പിന്നീടാണു മാതാപിതാക്കളോടൊപ്പം 2013 ഓഗസ്റ്റ് 15ന് അസാറാമിന്റെ ജോധ്പുരിലെ ആശ്രമത്തിൽ ചികിൽസയ്ക്കായി എത്തിയത്. പൂജയ്ക്കുശേഷം അസാറാം മാതാപിതാക്കളെ പറഞ്ഞുവിട്ട്, പെൺകുട്ടിയെ മുറിയിലേക്കു കൊണ്ടുപോയി പീഡിപ്പിച്ചു. കുട്ടിയുടെ അമ്മ ഉറച്ചു നിന്നതോടെ കേസ് കടുത്തു.
അറസ്റ്റ് ഒഴിവാക്കാൻ മധ്യപ്രദേശിലെ ഇൻഡോറിലെ ആശ്രമത്തിൽ താമസമാക്കിയെങ്കിലും സെപ്റ്റംബർ ഒന്നിന് ജോധ്പുർ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കി. ലൈംഗിക ശേഷിയില്ല എന്ന വാദമാണ് അന്ന് 72കാരനായ അസാറാം ആദ്യം ഉയർത്തിയത്. എന്നാൽ വൈദ്യ പരിശോധനയിൽ ഇതു തെറ്റാണെന്നു കണ്ടെത്തി. ഇതും നിർണ്ണായകമായി.
ബാപ്പുവിന്റെ സ്മാരകങ്ങൾക്ക് പേരു മാറ്റം
അസാറാം ബാപ്പുവിന്റെ പേരിലുള്ള പൊതുസ്ഥലങ്ങൾക്കു പുതിയ പേരിടാമെന്നു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ. പ്രായപൂർത്തിയാകാത്ത കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസിൽ അസാറാം ബാപ്പുവിനെ കോടതി ശിക്ഷിച്ചതിനെ തുടർന്നു സാമൂഹികപ്രവർത്തകരുടെ ആവശ്യത്തിനു വഴങ്ങിയാണു പേരു മാറ്റുമെന്നു ചൗഹാൻ അറിയിച്ചത്.
ഭോപാലിൽ അസാറാം ബാപ്പുവിന്റെ ആശ്രമത്തിനു സമീപമാണ് അദ്ദേഹത്തിന്റെ പേരിൽ റോഡ് ജംക്?ഷനും ബസ്സ്റ്റാൻഡുമുള്ളത്. കോടതി വിധി വന്നുകഴിഞ്ഞപ്പോൾ 1984ലെ യൂണിയൻ കാർബൈഡ് ദുരന്തത്തിന്റെ ഇരകൾക്കായി പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തക രചന ധിങ്ര സമൂഹ മാധ്യമങ്ങളിൽ ഈ ആവശ്യം ഉന്നയിച്ചു വിഡിയോ പോസ്റ്റ് ചെയ്തു.
സാമൂഹിക പ്രവർത്തകയായ അക്ഷയ് ഹുങ്കയും വിഷയം ഏറ്റെടുത്തു. ഇതിനോടു പ്രതികരിച്ച ചൗഹാൻ ഔറംഗസീബിന്റെ പേരിലുള്ള റോഡിന്റെ പേരുമാറ്റിയ രാജ്യമാണിതെന്നും തീർച്ചയായും ഈ വിഷയത്തിലും യുക്തമായ നടപടി ഉണ്ടാകുമെന്നും വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്