കാൻസർ രോഗിയായ അംഗത്തിന് വേണ്ടി സഹപ്രവർത്തകർ സ്വരൂപിച്ച ഇരുപതിനായിരം രൂപയടക്കം കുടുംബശ്രീയുടെ പേരിലെടുത്ത ലിങ്കേജ് ലോണിലും നവകേരള ലോട്ടറിയിലും അടക്കം തട്ടിപ്പ്; കുടുംബശ്രീ അംഗങ്ങളുടെ പരാതിയിന്മേൽ സി പി എം ലോക്കൽ കമ്മിറ്റിയംഗത്തിന്റെ ഭാര്യയെ മാറ്റി നിർത്തി വിജിലൻസ് അന്വേഷണത്തിന് തിരുവല്ല നഗരസഭ; പുറത്തു വരുന്നത് സി ഡി എസ് ചെയർപേഴ്സൺ നടത്തിയ ലക്ഷങ്ങളുടെ തട്ടിപ്പ്; ആശാ സുദർശനന് കുരുക്ക് മുറുകുന്നു
എസ് രാജീവ്
തിരുവല്ല : കുടുംബശ്രീ ഫണ്ടുകളിൽ ലക്ഷങ്ങളുടെ തിരിമറിയും തട്ടിപ്പും നടത്തിയെന്ന കുടുംബശ്രീ അംഗങ്ങളുടെ പരാതിയിന്മേൽ സി പി എം ലോക്കൽ കമ്മിറ്റിയംഗത്തിന്റെ ഭാര്യയും നഗരസഭ വെസ്റ്റ് സി ഡി എസ് ചെയർപേഴ്സണുമായ ആശാ സുദർശന് മേൽ കുരുക്ക് മുറുകുന്നു. കാൻസർ രോഗിയായ കുടുംബശ്രീ അംഗത്തിന് നൽകാനായി കുടുംബശ്രീ അംഗങ്ങൾ സ്വരൂപിച്ച് നൽകിയ പണം കൈക്കലാക്കിയതും വിവിധ ലിങ്കേജ് ലോണുകളിലുമടക്കം നടത്തിയ തട്ടിപ്പുകൾ സംബന്ധിച്ച അന്വേഷണം ആശയെ ചുമതലയിൽ നിന്നും മാറ്റി നിർത്തി പരാതി വിജിലൻസിന് കൈമാറാൻ നഗരസഭ കൗൺസിൽ യോഗം ഏകകണ്ഠമായി പ്രമേയം പാസാക്കി.
സി ഡി എസ് ചെയർപേഴ്സണായ ആശാ സുദർശന്റെ കീഴിലുള്ള 19 വാർഡുകളിലെ കുടുംബശ്രീകൾ മുഖേന എടുത്ത ലിങ്കേജ് വായ്പകൾ സംബന്ധിച്ചും നടപ്പിലാക്കാത്ത കുടുംബശ്രീ സംരഭങ്ങളുടെ പേരിലെടുത്ത വായ്പകൾ സംബന്ധിച്ചുമുള്ള മുഴുവൻ രേഖകളും അടുത്ത കൗൺസിലിൽ ഹാജരാക്കാനും യോഗത്തിൽ തീരുമാനമുണ്ട്. സി ഡി എസ് ചെയർപേഴ്സൺ നടത്തിയ ലക്ഷങ്ങളുടെ തട്ടിപ്പ് സംബന്ധിച്ച് കഴിഞ്ഞ ദിവസം മറുനാടൻ മലയാളി പുറത്തുവിട്ട വാർത്തയെ തുടർന്ന് വിളിച്ചു ചേർത്ത അടിയന്തിര നഗരസഭാ കൗൺസിലാണ് നിർണ്ണായക തീരുമാനങ്ങളുണ്ടായത്. തട്ടിപ്പ് കൈയോടെ പിടികൂടിയ നഗരസഭാ സെക്രട്ടറിയെ ഭരണ സ്വാധീനം ഉപയോഗിച്ച് ഞൊടിയിടയിൽ സ്ഥലം മാറ്റിയതോടെയാണ് സംഭവം വിവാദമായത്.
ആറ് ലക്ഷത്തോളം രൂപയുടെ ക്രമക്കേടുകൾ നടന്നതായി നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക പരിശോധനകളിൽ വ്യക്തമായിട്ടുണ്ട്. അഴിമതി ആരോപണത്തിന്റെ അടിസ്ഥാനത്തിൽ കുടുംബശ്രീ മെമ്പർ സെക്രട്ടറിയുടെ കൂടി ചുമതല വഹിച്ചിരുന്ന ഹെൽത്ത് ഇൻസ്പെക്ടർ അജി എസ് കുമാറിനെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്ത് ഹെൽത്ത് ഇൻസ്പെക്ടർ ഇൻ ചാർജായ ശ്രീകുമാറിന് പകരം ചുമതലയും നൽകിയിട്ടുണ്ട്. ആശയെ സി സി എസ് ചെയർപേഴ്സൺ സ്ഥാനത്തു നിന്നും നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ആശയുടെ കീഴിലുള്ള 19 സി ഡി എസ് മെമ്പറന്മാരുടെ പൊതുസഭ അടുത്ത ആഴ്ച വിളിച്ചു ചേർക്കാനും കൗൺസിൽ യോഗത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. നഗരസഭ നാലാം വാർഡിൽ ചുമത്ര സ്വദേശിനിയും തിരുവല്ല നഗരസഭ വെസ്റ്റ് സി ഡി എസ് ചെയർപേഴ്സണും ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റിയംഗവുമായ സുദർശനന്റെ ഭാര്യ ആശ സുദർശൻ നടത്തിയ ലക്ഷങ്ങളുടെ തിരിമറി കണ്ടെത്തിയ നഗരസഭാ സെക്രട്ടറി എസ് ബിജുവിനെയാണ് കാസർഗോഡിന് രായ്ക്കുരാമാനം സ്ഥലം മാറ്റിയത്.
കാൻസർ രോഗിയായ കുടുംബശ്രീ അംഗത്തിന്ന് വേണ്ടി സഹപ്രവർത്തകർ സ്വരൂപിച്ച ഇരുപതിനായിരം രൂപയടക്കം കുടുംബശ്രീയുടെ പേരിലെടുത്ത ലിങ്കേജ് ലോണിലും കുടുംബശ്രീ മുഖേന വിറ്റഴിച്ച നവകേരള ലോട്ടറിയിലും മറ്റ് നിരവധി കുടുംബശ്രീ പദ്ധതികളിലുമടക്കം ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് സി ഡി എസ് ചെയർപേഴ്സൺ നടത്തിയതായാണ് നഗരസഭയിൽ നിന്നും ലഭിക്കുന്ന വിവരം. സി ഡി എസ് ചെയർപേഴ്സൺ ആശയ്ക്കെതിരെ പന്ത്രണ്ടോളം കുടുംബശ്രീ അംഗങ്ങൾ നഗരസഭാ ചെയർമാനും സെക്രട്ടറിക്കും കുടുംബശ്രീ ജില്ലാ മിഷനിലും ഒരാഴ്ച മുമ്പ് നൽകിയ പരാതിയുടെ ചുവടുപിടിച്ച് നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് വമ്പൻ തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. നാലാം വാർഡിലെ കുടുംബശ്രീ അംഗവും ക്യാൻസർ രോഗിയുമായ ആൻസിയമ്മ വർഗീസിന് വേണ്ടി 31-ാം വാർഡിലെ അയൽക്കൂട്ടം പിരിച്ച പതിനായിരം രൂപ ആൻസിയമ്മയ്ക്ക് കൈമാറാനായി മാസങ്ങൾക്ക് മുമ്പ് അശയെ ഏൽപ്പിച്ചിരുന്നു.
എന്നാൽ ആ തുകയും ആശ കൈയടക്കുകയായിരുന്നു. തിരിമറി സംബന്ധിച്ച പരാതി ശക്തമായതിനെ തുടർന്ന് ദുരിതാശ്വാസ ഫണ്ടിൽ ഉൾപ്പെടുത്തി ആൻസിയമ്മയ്ക്ക് പണം കൈമാറുകയായിരുന്നു. കൂടാതെ ആൻസിയമ്മയ്ക്ക് വേണ്ടി മറ്റ് 12 കുടുംബശ്രീകൾ ചേർന്ന് പിരിച്ചു നൽകിയ 1000 രൂപ മാസങ്ങൾ പിന്നിട്ടിട്ടും കൈമാറിയിട്ടുമില്ല. ആൻസിയമ്മ കഴിഞ്ഞ മാസം 9 ന് മരണപ്പെടുകയും ചെയ്തു. മൂന്ന് ലക്ഷമെന്ന് കുടുംബശ്രീ അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് ലിങ്കേജ് ലോൺ പ്രകാരം സെൻട്രൽ ബാങ്ക് തിരുവല്ല ശാഖയിൽ നിന്നും ഏഴ് ലക്ഷം രൂപ ലോൺ എടുക്കുകയും നാല് ലക്ഷം രൂപ മുക്കുകയും ചെയ്ത ശേഷം ഏഴ് ലക്ഷം രൂപയുടെ തിരിച്ചടവ് കുടുംബശ്രീ അംഗങ്ങൾക്ക് മേൽ കെട്ടിവെൽപ്പിച്ചതായും കുടുംബശീ അംഗങ്ങൾ നൽകിയ പരാതിയിൽ പരാമർശമുണ്ട്. ജില്ലാ മിഷനിൽ നിന്നും നിർമ്മാണ മേഖലയിലെ ഗുണഭോക്താക്കൾക്ക് നൽകിയ പണത്തിലും തിരിമറി നടന്നിട്ടുണ്ട്.
രണ്ടാം വാർഡിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തിയ ഭവന നിർമ്മാണത്തിൽ പങ്കാളിയെന്ന് തെറ്റിദ്ധരിപ്പിച്ച് 10400 രൂപ നഗരസിടയിൽ നിന്നും ആശ കൈപ്പറ്റിയിരുന്നു. കൂടാതെ കുടുംബശ്രീ അംഗങ്ങൾ മുഖേന വിറ്റഴിക്കുന്നതിനായി നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും നവകേരള ലോട്ടറിക്കായി ഒരു ലക്ഷം രൂപ വായ്പയായി നൽകിയിരുന്നു. ഇതു മുഖേന അംഗങ്ങൾക്ക് 25000 രൂപ കമ്മീഷൻ ഇനത്തിൽ ലഭിക്കേണ്ടതാണ്. എന്നാൽ ഈ കമ്മീഷൻ തുകയും സി ഡി തസ് ചെയർപേഴ്സൺ കൈക്കലാക്കുകയായിരുന്നു. മഹിളാ അസോസിയേഷന്റെ മാസികയായ സ്ത്രീ ശബ്ദം കുടുംബശ്രീയുടേതെന്ന് തെറ്റിദ്ധരിപ്പിച്ച് ഓരോ കുടുംബശ്രീ യൂണിറ്റിൽ നിന്നും 200 രൂപ വീതം ചെയർപേഴ്സൺ പിരിച്ചെടുത്തിരുന്നു. ഈ തുക സി പി എം ജില്ലാ കമ്മിറ്റി ഓഫീസിലടച്ച് ജില്ലയിൽ ഏറ്റവുമധികം കുടുംബശ്രീകളിലൂടെ മാസിക വിറ്റഴിച്ച ലേബലിൽ ആശ അടുത്തിടെ മഹിള അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗവുമായിരുന്നു.
ആശ ചെയർപേഴ്സണായ സി ഡി എസ് നടത്തിയ പണമിടപാടുകൾ സംബന്ധിച്ച് വ്യക്തതയില്ലായ്മ ബോധ്യപ്പെട്ടതായും ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ കെ വിധു പറഞ്ഞു. സംഭവം ഒതുക്കിത്തീർക്കാൻ പരാതിക്കാരായ കുടുംബശ്രീ അംഗങ്ങളുമായി ഇതിനിടെ സി പി എം നേതൃത്വം രഹസ്യ ചർച്ചകൾ നടത്തിയിരുന്നു. കുടുംബശ്രീ അക്കൗണ്ടിന്റെ തലയിൽ കെട്ടിവെച്ച് കേസിൽ നിന്നും ആശയെ ഊരിയെടുക്കാനുള്ള ശ്രമങ്ങളും അണിയറയിൽ ശക്തമാണ്.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍