Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏഷ്യാനെറ്റ് സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിനെ രണ്ടായി വിഭജിക്കാനുള്ള മാനേജ്‌മെന്റ് നീക്കത്തെ എതിർത്ത് തൊഴിലാളികൾ; കമ്പനിയെ വെട്ടിമുറിക്കുമ്പോൾ ആനുകൂല്യങ്ങൾ നഷ്ടമാകുമെന്ന ആശങ്ക ശക്തം; സർവ്വീസ് സെന്ററുകൾ അടച്ചുപൂട്ടിയുള്ള ജീവനക്കാരുടെ സമരത്തിൽ ഉപഭോക്താക്കളുടെ സേവനങ്ങൾ നഷ്ടം

ഏഷ്യാനെറ്റ് സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിനെ രണ്ടായി വിഭജിക്കാനുള്ള മാനേജ്‌മെന്റ് നീക്കത്തെ എതിർത്ത് തൊഴിലാളികൾ; കമ്പനിയെ വെട്ടിമുറിക്കുമ്പോൾ ആനുകൂല്യങ്ങൾ നഷ്ടമാകുമെന്ന ആശങ്ക ശക്തം; സർവ്വീസ് സെന്ററുകൾ അടച്ചുപൂട്ടിയുള്ള ജീവനക്കാരുടെ സമരത്തിൽ ഉപഭോക്താക്കളുടെ സേവനങ്ങൾ നഷ്ടം

അരുൺ ജയകുമാർ

തിരുവനന്തപുരം: ഏഷ്യാനെറ്റ് സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിനെ രണ്ടായി വിഭജിക്കാനുള്ള മാനേജേമെന്റ് നീക്കത്തിനെതിരെ സംസ്ഥാന വ്യാപകമായി സർവ്വീസ് സെന്ററുകൾ അടച്ച് പൂട്ടി ജീവനക്കാരുടെ സമരം. സിഐടിയു, ബിഎംഎസ്, ശിവസേനയുടെ എഎസ്എ എന്നീ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഏഷ്യാനെറ്റ് സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷൻസിനെ വെട്ടിമുറിച്ച് ഇന്റർനെറ്റ് ബ്രോഡ്ബാന്റ് വിതരണത്തിനു മാത്രമായി ഇപ്പോഴത്തെ കമ്പനി നിലനിർത്താനാണ് മാനേജ്മെന്റ് നീക്കം. തൊഴിലാളികൾ സമരത്തിലായതിനാൽ തന്നെ ഏഷ്യാനെറ്റ് ബ്രോഡ്ബാൻഡ്, കേബിൾ ടിവി എന്നിവയുടെ ലക്ഷകണക്കിന് ഉപഭോക്താക്കൾക്കാണ് സേവനങ്ങൾ നഷ്ടമാകുന്നത്.

17 ലക്ഷത്തിൽപ്പരം ആളുകളാണ് സംസ്ഥാനത്ത് ഏഷ്യാനെറ്റ് സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷൻസിന്റെ സേവനങ്ങൾ ഉപയോഗിക്കുന്നത്. എല്ലാ തൊഴിലാളികളും സമരത്തിലായതിനാൽ നിലവിലുള്ള കണക്ഷനുകളുൾപ്പടെയുള്ളവയുടെ സർവ്വീസോ പുതിയ കണക്ഷനുകൾ നൽകുന്ന പരിപാടികളോ നടക്കില്ലെന്നുമാണ് തൊഴിലാളികളുടെ നിലപാട്. നിരവധി ഓഫീസുകളിലും ഗാർഹിക ആവശ്യങ്ങൾക്കും ഏഷ്യാനെറ്റ് ഉപയോഗിക്കുന്നുവെന്നിരിക്കെ സർവ്വീസിന് പോലും ആളെ കിട്ടാത്ത അവസ്ഥ വലിയ രീതിയിൽ ബിസിനസിനെ ബാധിക്കും ലക്ഷ കണക്കിന് രൂപയുടെ നഷ്ടമുണ്ടാകുമെന്നറിഞ്ഞിട്ടും തൊഴിലാളികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനോ അവരുടെ ആവശ്യങ്ങൾ അംഗീകരിക്കാനോ മാനേജ്മെന്റ് നടത്തിയ ചർച്ചയിൽ കഴിഞ്ഞ ദിവസവും കഴിഞ്ഞിരുന്നില്ല.

കമ്പനി വെട്ടിമുറിച്ച് പുതിയ ഒന്നു കൂടി രൂപീകരിച്ച് പഴയ കമ്പനിയിലെ ജീവനക്കാരെ പുതിയതിലേക്ക് മാറ്റി ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കാനാണ് കമ്പനി നീക്കമെന്നാണ് തൊഴിലാളി സംഘടനകളുടെ ആരോപണം. മാനേജ്മെന്റിന്റെ ഈ നീക്കത്തിനെതിരെ സിഐടിയു, എഐടിയുസി, ബിഎംഎസ് എന്നീ യൂണിയനുകളുടെ നേതൃത്വത്തിൽ തിരുവനന്തപുരം ടെക്നോപാർക്കിലെ കോർപ്പറേറ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ഏഷ്യാനെറ്റ് കേബിൾ ടിവി, ഇന്റർനെറ്റ് കണക്ഷൻ, എസിവി ലോക്കൽ ചാനലുകൾ എന്നിവയുടെ പ്രവർത്തനങ്ങളാണ് ഏഷ്യാനെറ്റ് സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷൻസിന്റെ കീഴിൽ വരുന്നത്. ഭൂരിഭാഗം ജീവനക്കാരും പുതിയ കമ്പനിയുടെ ഭാഗമാകുമ്പോൾ ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങൾ ഗണ്യമായി കുറയുമെന്ന ആശങ്കയാണ് ജീവനക്കാർക്ക്. ഏഷ്യാനെറ്റ് ഡിജിറ്റൽ ടിവി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് രണ്ടാമത്തെ കമ്പനി നിലവിൽ വരുന്നത്.ഏഷ്യാനെറ്റ് കേബിൾ ടിവി, എസിവി ലോക്കൽ ചാനലുകൾ എന്നിവ പുതിയ കമ്പനിക്ക് കീഴിൽ വരും. ഇന്റർനെറ്റ് സർവ്വീസുകൾക്ക് മാത്രമായി ഉപയോഗിക്കുന്ന കമ്പനിയായി ഏഷ്യാനെറ്റ് സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷൻസ് മാറുകയും ചെയ്യും.

പുതിയ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ആയിട്ടാണ് രൂപീകരിക്കുന്നത്. പുതിയ ഒന്ന് രൂപീകരിക്കുന്നതിന് തങ്ങൾ എതിരല്ലെന്നും എന്നാൽ ഇപ്പോൾ പ്രവർത്തിക്കുന്ന കമ്പനിയിൽ നിന്നും പുതിയതിലേക്ക് ആളെയെടുക്കാൻ അനുവദിക്കില്ലെന്നുമാണ് പ്രക്ഷോഭത്തിലുള്ള തൊഴിലാളി സംഘടനകളുടെ വാദം.കമ്പനി രൂപീകൃതം ആയിട്ട് കാൽനൂറ്റാണ്ടിനോട് അടുക്കുന്നു. ഈ ഒരു കാലയളവിൽ കമ്പനിയുടെ അഭൂതപൂർവമായ വളർച്ച ഈ കമ്പനിയിൽ ഉണ്ടായിരുന്നതും നിലവിൽ ഉള്ളതുമായ ജീവനക്കാരുടെ ആത്മസമർപ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് എന്നകാര്യം ആർക്കും നിഷേധിക്കാൻ കഴിയാത്തതാണ്.

ഈ കാലയളവിൽ ബാഹുഭൂരിപക്ഷ സമയവും തുച്ചമായ സേവന വേതന വ്യവസ്ഥയിൽ ആണ് ഇവിടെ ഉള്ള എല്ലാ ജീവനക്കാരും ജോലിചെയ്തിരുന്നത്. അത്കൊണ്ട് തന്നെ കമ്പനി വിഭജിക്കാനുള്ള തീരുമാനത്തിൽ നിന്നും മാനേജ്മെന്റ് പിന്നോട്ട് പോകതെ സമരം അവസാനിപ്പി്ക്കില്ലെന്ന നിലപാട് തന്നെയാണ് തൊഴിലാളി സംഘടനകൾക്കുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP