സർക്കാർ ഭൂമി ലക്ഷ്മി നായരുടെ കുടുംബത്തിന് എഴുതി കൊടുത്ത സാക്ഷാൽ കെ കരുണാകരന്റെ മകനും ലോ അക്കാഡമിക്ക് മുമ്പിൽ നിരാഹാരമിരിക്കാൻ ഒരുങ്ങുന്നു; കെ മുരളീധരന്റെ പ്രഖ്യാപനം സ്വന്തം മണ്ഡലത്തിൽ കേറി വി മുരളീധരൻ മൈലേജ് കൊണ്ടുപോകുന്നുവെന്ന് തിരിച്ചറിഞ്ഞ്
തിരുവനന്തപുരം: ലോ അക്കാഡമി വിഷയത്തിൽ വിദ്യാർത്ഥികൾ സമരം തുടങ്ങുകയും എല്ലാ രാഷ്ട്രീയ കക്ഷികളും ഇടപെടുകയും സ്വന്തം മണ്ഡലത്തിൽ നടക്കുന്ന സമരത്തിന്റെ കാര്യത്തിൽ ഇതുവരെ മിണ്ടാതിരുന്ന കോൺഗ്രസ് നേതാവ് കെ മുരളീധരനും ഒടുവിൽ രംഗത്തെത്തുന്നു.
48 മണിക്കൂറിനകം പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലെങ്കിൽ സ്ഥലം എംഎൽഎ എന്ന നിലയിൽ ഇനി താൻ കാഴ്ചക്കാരനായി നോക്കിനിൽക്കില്ലെന്ന് പറഞ്ഞാണ് മുരളി അവസാനം വിഷയത്തിൽ പ്രതികരണവുമായി എത്തുന്നത്. ഈ ബുധനാഴ്ചത്തെ ക്യാബിനറ്റിലെങ്കിലും ലോ അക്കാഡമി വിഷയത്തിൽ പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ വ്യാഴാഴ്ച മുതൽ നിരാരാഹ സമരം തുടങ്ങുമെന്നാണ് മുരളിയുടെ പ്രഖ്യാപനം.
സമരം തുടങ്ങി ഇത്രയും ദിവസമായിട്ടും സംസ്ഥാനംമുഴുവൻ ശ്രദ്ധിക്കുന്ന തരത്തിലുള്ള കോലാഹലങ്ങളിലേക്ക് സമരം മാറിയിട്ടും ഇതുവരെ കാര്യമായ പ്രതികരണം പോലും ലോ അക്കാഡമി ഉൾപ്പെടുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിലെ എംഎൽഎയായ കെ മുരളീധരൻ നടത്തിയിരുന്നില്ല. ഇത് വലിയ വിമർശനമാണ് പാർട്ടിയിലും ഉയർത്തിയിരുന്നത്.
അക്കാഡമി ഡയറക്ടർ നാരായണൻ നായരുടേയും പ്രിൻസിപ്പൽ ലക്ഷ്മിനായരുടേയും കുടുംബമായി ഉള്ള അടുത്ത ബന്ധമാണ് മുരളീധരനെ പ്രശ്നത്തിൽ ഇടപെടുന്നതിൽ നിന്ന് ഇതുവരെ വിലക്കിനിർത്തിയിരുന്നതെന്നാണ് സൂചനകൾ. അതിനാൽ തന്നെ ഇപ്പോൾ ഈ അവസാന നിമിഷത്തിൽ പ്രശ്നം 48 മണിക്കൂറിനകം തീർത്തില്ലെങ്കിൽ നിരാഹാരം തുടങ്ങുമെന്ന പ്രഖ്യാപനവുമായി മുരളി എത്തിയതിനെതിരെ കടുത്ത വിമർശനം ഉയർന്നുകഴിഞ്ഞു.
ലോ അക്കാഡമി വിഷയയത്തിൽ മൂന്നാഴ്ചയോളമായി വിദ്യാർത്ഥികൾ സമരം തുടങ്ങിയിട്ട്. ആദ്യഘട്ടത്തിൽ കെഎസ് യുവും എംഎസ്എഫുമാണ് ലക്ഷ്മിനായരുടെ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾക്കെതിരെ സമര രംഗത്തെത്തിയത്. അതിനുശേഷം എബിവിപിയും പിന്നീട് എസ്എഫ്ഐയും സമരം ശക്തമാക്കുകയും ഇതിന് പിന്നാലെ ബിജെപി നേതാവ് വി മുരളീധരൻ വിഷയത്തിൽ നിരാഹാര സമരം തന്നെ ആരംഭിക്കുകയും ചെയ്തു.
ഇതിനിടെ സമരക്കാരെ കാണാൻ എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും നേതാക്കൾ നിരനിരയായി എത്തി. പ്രതിപക്ഷം നിർജീവമാണെന്ന് പറഞ്ഞ് രമേശ് ചെന്നിത്തലയ്ക്കെതിരെ കലാപക്കൊടി ഉയർത്തുകയും എന്നിട്ടും സ്വന്തംമണ്ഡലത്തിൽ നടക്കുന്ന സമരവേദിയിലേക്ക് ഇപ്പോൾ സീനിയർ നേതാവും മണ്ഡലത്തിലെ എംഎൽഎയുമായ കെ മുരളീധരൻ എത്താതിരുന്നത് എന്താണെന്ന ചോദ്യവും പാർട്ടിക്കുള്ളിൽ തന്നെ ചർച്ചാ വിഷയമായി.
ലക്ഷ്മി നായരുടെ കുടുംബത്തിന് ഉള്ള പാർട്ടി ബന്ധം മുൻനിർത്തി ആദ്യമൊന്നും എത്താതിരുന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി പോലും എത്തിയിട്ടും മുരളി മിണ്ടിയിരുന്നില്ല. എന്നാൽ പ്രശ്നം തീരുമെന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തുമ്പോഴാണ് മുരളി പിന്നെയും രണ്ടുദിവസത്തെ കൂടി സമയം പ്രഖ്യാപിച്ച് സമരഭീഷണിയുമായി എത്തുന്നതെന്നതും ശ്രദ്ധേയമാണ്.
പ്രിൻസിപ്പാൾ സ്ഥാനത്തുനിന്ന് ലക്ഷ്മിനായരെ നീക്കണമെന്നും വിദ്യാർത്ഥി പീഡനത്തിന് അവരെ അറസ്റ്റുചെയ്യ്ണമെന്നും ആണ് മുരളി ഇന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. അവർക്കെതിരെ പൊലീസ് ഇന്ന് കേസെടുക്കുകപോലും ചെയ്തതിന് പിന്നാലെയാണ് മുരളി എത്തിയതെന്നതും ചർച്ചചെയ്യപ്പെടുന്നുണ്ട്.
ആദ്യം വിദ്യാർത്ഥിവിരുദ്ധ നിലപാടുകൾക്കെതിരെയാണ് പ്രിൻസിപ്പാളിനെതിരെ അക്കാഡമിയിൽ സമരം തുടങ്ങിയതെങ്കിൽ മൂന്നാഴ്ചയോളം സമരം എത്തുമ്പോൾ വിഷയം അതിൽ നിന്ന് മാറി അക്കാഡമി ട്രസ്റ്റ് കെവശപ്പെടുത്തി വച്ച സർക്കാർ ഭൂമി അവരിൽ നിന്ന് തിരിച്ചുപിടിക്കണമെന്ന നിലയിലേക്ക് വിഷയം വളർന്നുകഴിഞ്ഞു.
മുന്‍മുഖ്യമന്ത്രി കെ കരുണാകരന്റെ ഭരണകാലത്താണ് 1985ൽ ലോ അക്കാഡമിയുടെ ട്രസ്റ്റിന് സർക്കാർ ഭൂമി പതിച്ചു നൽകുന്നത്. 1972 കാലത്ത് ഡയറക്ട് പേയ്മെന്റ് എഗ്രിമെന്റിൽ അന്നുണ്ടായിരുന്ന എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒപ്പുവച്ച് എയ്ഡഡ് ആയി മാറിയപ്പോൾ ആ എഗ്രിമെന്റിൽ നിന്ന് ലോ അക്കാഡമി വിട്ടുനിന്നിരുന്നു.
ഇതോടെ അവർക്കൊഴികെ മറ്റെല്ലാ സ്വകാര്യ മാനേജ്മെന്റുകൾക്കും സർക്കാർ നൽകിയ ഭൂമി അതത് മാനേജ്മെന്റുകൾക്ക് പതിച്ചു നൽകിയിരുന്നു. മാറിനിന്ന അക്കാഡമിക്ക് പിന്നീട് കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ ഭൂമി പതിച്ചു നൽകിയെന്ന വിവരം പുറത്തുവന്നത് ഇപ്പോൾ വലിയ ചർച്ചയാണ്.
മാത്രമല്ല, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്ന് ഡിഗ്രി കഴിഞ്ഞ ശേഷം കെ മുരളീധരൻ ലോ അക്കാഡമിയിൽ നിയമ വിദ്യാർത്ഥിയും ആയിരുന്നു. എന്നാൽ കോഴ്സ് പൂർത്തിയാക്കിയിരുന്നില്ല. ഇത്തരത്തിൽ അക്കാഡമി നടത്തുന്ന കുടുംബവുമായി ഉള്ള ബന്ധത്തെ തുടർന്നാണ് മുരളീധരൻ ഇതുവരെ പ്രശ്നത്തിൽ ഇടപെടാതെ മാറിനിന്നതെന്നാണ് സൂചനകൾ.
മാത്രമല്ല, വട്ടിയൂർക്കാവ് മണ്ഡലത്തിൽ ബിജെപി നേതാവ് വി മുരളീധരൻ പ്രശ്നപരിഹാരം ഉണ്ടാകുംവരെ ഒരാഴ്ചയോളമായി നിരാഹാര സമരം തുടരുകയാണ്. ഇത് തന്റെ മണ്ഡലത്തിലെ ഇമേജിനെ ബാധിക്കുമെന്ന തോന്നലുണ്ടായപ്പോഴാണ് ഒടുവിൽ ഗത്യന്തരമില്ലാതെ കെ മുരളീധരൻ ലക്ഷ്മിനായർക്കെതിരെ പ്രസ്താവനയുമായി എത്തുന്നതെന്നാണ് വിവരം.
ഏതായാലും ചെന്നിത്തലയും സുധീരനും ഉൾപ്പെടെയുള്ള നേതാക്കൾ സമരപ്പന്തലിൽ എത്തിയിട്ടും തിരിഞ്ഞുനോക്കാതിരുന്ന കെ മുരളീധരൻ ഇപ്പോൾ വ്യാഴാഴ്ചയ്ക്കകം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ നിരാഹാരം നടത്തുമെന്ന പ്രഖ്യാപനം നടത്തിയത് വലിയ ചർച്ചയായിരിക്കുകയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍