രണ്ട് മാസങ്ങൾക്ക് മുമ്പ് ദളിതനെ പ്രണയിച്ചതിന് അച്ഛന്റെ കൈകളാൽ കൊല്ലപ്പെട്ടത് അരീക്കോട്ടെ ആതിര; ഇന്ന് ഭാര്യ വീട്ടുകാരുടെ ദുരഭിമാനത്തിന്റെ രക്തസാക്ഷിയായത് കോട്ടയത്തെ കെവിൻ: കേരളം ഉത്തരേന്ത്യയായി മാറുമ്പോൾ രണ്ട് മാസത്തിനിടെ നടന്നത് രണ്ട് ദുരഭിമാന കൊലപാതകങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഉത്തരേന്ത്യയിൽ നിന്ന് മാത്രമാണ് നേരത്തെ ദുരഭിമാന കൊലപാതകത്തിന്റെ വാർത്തകൾ പുറത്ത് വന്നിരുന്നത്. എന്നാൽ അത് ഇന്ന് കേരളീയ സമൂഹത്തിലും വേരുറപ്പിക്കുകയാണ്. അതിന്റെ ഉത്തമ ഉദാഹരണമാണ് കോട്ടയത്തെ കെവിന്റെ കൊലപാതകവും അരീക്കോട്ടെ ആതിരയുടെ കൊലപാതകവും എല്ലാം. ദളിത് ക്രൈസ്തവനായ കെവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിലാണ് ഭാര്യ വീട്ടുകാർ വിവാഹത്തിന്റെ പിറ്റേ ദിവസം തന്നെ കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്.
ഇത് രണ്ട് മാസത്തിനിടെ കേരളത്തിൽ നടക്കുന്ന രണ്ടാമത്തെ ദുരഭിമാന കൊലപാതകമാണ്. കാമുകിയെ ഇറക്കി കൊണ്ടു പോയി വിവാഹം രജിസ്റ്റർ ചെയ്തതിനാണ് കെവിനെ വധുവിന്റെ വീട്ടുകാർ തല്ലിക്കൊന്നതെങ്കിൽ ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ അരീക്കോട്ടെ പൂവത്തിക്കണ്ടിയിൽ പാലത്തിങ്കൽ വീട്ടിൽ ആതിരയെ കുത്തിക്കൊന്നത് സ്വന്തം അച്ഛനാണ്. ആതിരയുടെ കൊലപാതകത്തിൽ കലാശിച്ചതും ഒരിക്കലും പ്രണയമായിരുന്നില്ല മറിച്ച് മകൾ ദളിത് യുവാവിനെ വിവാഹത്തിനായി തിരഞ്ഞെടുത്തു എന്നതാണ്. മാർച്ച് 23ന് ആതിര കൊല്ലപ്പെട്ടു, രണ്ടു മാസത്തിനുശേഷം മെയ് 27ന് കെവിനും.
കെവിന്റ മരണം ആതിരയുടെ ഓർമ്മകൾ മായും മുമ്പേ
ഇന്ത്യൻ ആർമിയിൽ ജോലി ചെയ്യുന്ന ബ്രിജേഷ് എന്ന ചെറുപ്പക്കാരനെയാണ് ആതിര എന്ന പെൺകുട്ടി സ്നേഹിച്ചതും വിവാഹ്തതിനായി തിരഞ്ഞെടുത്തതും. നല്ല ജോലിയും സ്വഭാവവും ഉള്ള ചെറുപ്പക്കാരൻ. എന്നിട്ടും അച്ഛൻ കല്ല്യാണത്തിന് തടസ്സമായി കണ്ടത് ബ്രിജേഷിന്റെ ജാതിയായിരുന്നു.
അമ്മ വല്ലിയുടെ ചികിൽസയ്ക്ക് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയപ്പോഴാണ് ഇന്ത്യൻ ആർമിയിൽ ജോലി ചെയ്യുന്ന ബ്രിജേഷ് സ്വകാര്യ ഡയാലിസിസ് സെന്ററിലെ ജീവനക്കാരിയായിരുന്ന ആതിരയെ പരിചയപ്പെടുന്നത്. ഈ പരിചയം പ്രണയത്തിലേക്ക് വളർന്നു. ദളിത് വിഭാഗത്തിൽപ്പെട്ട ബ്രിജേഷുമായുള്ള പ്രണയം ആതിരയുടെ അച്ഛൻ രാജൻ എതിർത്തു. തർക്കം രൂക്ഷമായപ്പോൾ പൊലീസ് സ്റ്റേഷൻ വരെ എത്തി കാര്യങ്ങൾ.
ആരീക്കോട് പൊലീസ് സ്റ്റേഷനിൽ നടന്ന ചർച്ചയിൽ കല്യാണത്തിനു സമ്മതമാണെന്ന് അച്ഛൻ രാജൻ അറിയിച്ചു. ആതിരയുടെ വീട്ടിനടുത്തുള്ള ക്ഷേത്രത്തിൽ വിവാഹം നടത്താനും തീരുമാനിച്ചു. സദ്യയ്ക്കുള്ള ഒരുക്കങ്ങളും നടത്തി. എന്നാൽ പൊലീസ് സ്റ്റേഷനിൽനിന്നും വീട്ടിലെത്തിയതോടെ രാജന്റെ മനസ് മാറി. ജാതി എന്ന വില്ലൻ അയാളുടെ മനസ്സിൽ ഉരുണ്ട് കൂടി. വീട്ടിൽ അയാൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നമ്മളെ ജീവിക്കാൻ അനുവദിക്കില്ല എങ്ങനെയെങ്കിലും എന്നെ രക്ഷപ്പെടുത്തണം ' ആതിര ബ്രിജേഷിനെ ഫോണിൽ വിളിച്ചു. എന്നാൽ പിറ്റേന്ന് കല്ല്യാണമല്ലേ നീ സമാധാനിക്ക് എന്ന് പറഞ്ഞ ബ്രിജേഷ് ഒരിക്കലും ഇത്രയും വലിയ ദുരന്തമുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല.
പ്രണയമല്ല വില്ലനായത് ബ്രജീഷിന്റെ ജാതി
ആതിരയുടേതിനേക്കാളും നല്ല കുടുംബമായിരുന്നു ബ്രജീഷിന്റേത്. എന്നിട്ടും പിതാവിന് വിവാഹത്തോട് താൽപര്യമില്ലായിരുന്നു. എന്നാൽ പിതാവ് രാജനാകട്ടെ തന്റെ 19-ാം വയസിൽ പ്രേമിച്ചാണ് ആതിരയുടെ അമ്മയെ സ്വന്തമാക്കിയതം. രാജന് പ്രണയ വിവാഹത്തോടായിരുന്നില്ല എതിർപ്പ്. ബ്രിജേഷിന്റെ ജാതിയായിരുന്നു തടസം. താഴ്ന്ന ജാതിക്കാരന് മകളെ കൊടുക്കില്ലെന്നു രാജൻ പലതവണ ആവർത്തിച്ചു. കല്യാണത്തിന്റെ തലേദിവസം ആതിരയുടെ വിവാഹ വസ്ത്രങ്ങൾ രാജൻ കൂട്ടിയിട്ട് കത്തിച്ചു. കത്തിയുമായി ആതിരയെ തേടിയതോടെ അയൽ വീട്ടിൽ അഭയം തേടി. എന്നാൽ അവിടെ നിന്നും പിടിച്ചിറക്കി സ്വന്തം മകളെ കുത്തി കൊല്ലുകയാണ് രാജൻ ചെയ്തത്.
ആതിര മരിച്ചതറിയാതെ താലിമാലയുമായി ബ്രജീഷ്
ആതിര മരിച്ചതറിയാതെ താലിയും സാരിയുമായി വിവാഹത്തിന് പുറപ്പെട്ടു കഴിഞ്ഞാണ് ബ്രിജേഷ് തന്റെ പ്രിയപ്പെട്ടവളുടെ മരണ വാർത്ത അറിയുന്നത്. വിവരമറിഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളജിലെത്തിയപ്പോൾ കണ്ടത് വെള്ള തുണിയിൽ പൊതിഞ്ഞ ആതിരയുടെ മൃതദേഹമാണ്. രാജനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴും യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല. മകളെ കൊല്ലാനുപയോഗിച്ച കത്തിയും കുത്തിയ സ്ഥലവുമെല്ലാം രാജൻ കാട്ടികൊടുത്തു.
കെവിന്റെ ജീവനെടുത്തത് മൂന്ന് വർഷത്തെ പ്രണയം
ഒരുമിച്ച് പടിച്ച കെവിനും നീനുവും മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. കെവിനേക്കാളും സാമ്പത്തികമായും ജാതീയമായും ഉയർന്ന കുടുംബമായിരുന്നു നീനുവിന്റേത്. മകളെ കെട്ടുന്നവൻ പാവപ്പെട്ടവനായാലും അവൻ ഒരു ദളിത് ക്രിസ്ത്യാനിയാണ് എന്നതാണ് ആ കുടുംബത്തെ ചൊടിപ്പിച്ചത്.
പ്രണയം വീട്ടിൽ പിടിച്ചതോടെ മറ്റൊരാളുമായി വിവാഹം നടത്താൻ തീരുമാനിച്ചു. ഇതോടെ നീനു കെവിനൊപ്പം ഇറങ്ങിപോന്നു. പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. കെവിനൊപ്പം ജീവിക്കാനാണ് ഇഷ്ടമെന്നു നീനു പറഞ്ഞു. ഇതിനെത്തുടർന്നു നീനുവിന്റെ ബന്ധുക്കൾ പെൺകുട്ടിയെ പൊലീസ് സ്റ്റേഷനിൽ വച്ച് മർദിച്ചു വാഹനത്തിൽ കയറ്റാൻ ശ്രമിച്ചു. നാട്ടുകാർ സംഘടിച്ചതോടെ ബന്ധുക്കൾ മടങ്ങിപോയി. ശനിയാഴ്ച രാവിലെയും ബന്ധുക്കളെത്തി കെവിനെ ഭീഷണിപ്പെടുത്തി. അതോടെ നീനുവിനെ അമ്മഞ്ചേരിയിലുള്ള ലേഡീസ് ഹോസ്റ്റലിലേക്ക് കെവിൻ മാറ്റി.
തട്ടിക്കൊണ്ടു പോയത് വിവാഹത്തിന്റെ പിറ്റേദിവസം
വിവാഹം കഴിഞ്ഞ് പിറ്റേ ദിവസമാണ് കെവിനെ തട്ടിക്കൊണ്ടു പോയതും കൊലപ്പെടുത്തിയതും. അമ്മാവന്റെ മകനോടൊപ്പം മാന്നാനത്തുള്ള വീട്ടിലാണ് കെവിൻ കഴിഞ്ഞിരുന്നത്. ഞായറാഴ്ച പുലർച്ചേ മൂന്നു കാറുകളിലായി എത്തിയ സംഘം ഇരുവരെയും തട്ടിക്കൊണ്ടുപോകുകയായിരുന്നു. കാറിലും മർദനം തുടർന്നു. ഭർത്താവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതി പറയാൻ ഗാന്ധി നഗർ സ്റ്റേഷനിലെത്തിയ നീനുവിനോട് ' ജില്ലയിൽ മുഖ്യമന്ത്രിയുടെ പരിപാടിയുണ്ടെന്നും അതുകഴിഞ്ഞു നോക്കാമെന്നുമായിരുന്നു ' പൊലീസിന്റെ മറുപടി.
കെവിന്റെ പിതാവ് ജോസഫ് ജേക്കബ് പരാതിയുമായി സ്റ്റേഷനിലെത്തിയെങ്കിലും സ്വീകരിച്ചില്ല. മാധ്യമങ്ങളിൽ വാർത്ത വന്നതോടെ വൈകിട്ടാണ് കേസെടുത്തത്. തട്ടിക്കൊണ്ടുപോയവരെ പൊലീസ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ അനീഷിനെ പത്തനാപുരത്തുനിന്ന് തിരികെ സംക്രാന്തിയിലെത്തി റോഡിൽ ഇറക്കിവിട്ടു. കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ ഉൾപ്പെടെ പത്തുപേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. രണ്ട് പേർ പൊലീസ് കസ്റ്റഡിയിലായി.
അതേസമയം പെറ്റു വളർത്തിയ മകനെ നിഷ്ഠൂരം കൊന്നു കളഞ്ഞതിന്റെ വേദനയിൽ അലറി കരയുകയാണ് ഒരു അച്ഛനും അമ്മയും. വിവാഹത്തിന്റേ പിറ്റേ ദിവസം തന്നെ വിധവയാകേണ്ടി വന്നതിന്റെ കണ്ണീരിലാണ് നീനു എന്ന 23കാരി യുവതി. വീട്ടുകാരെ ധിക്കരിച്ച് ഇറങ്ങി വന്ന നീനുവിന് ഭർത്താവും നഷ്ടമായതോടെ ഈ ലോകത്ത് തന്നെ ഒറ്റയ്ക്കായി. ഒരു നിമിഷത്തേക്ക് ആ വീട്ടുകാർ സ്വന്തം മകളുടെ സന്തോഷത്തെ കുറിച്ച് ഓർത്തിരുന്നെങ്കിൽ അവൾ സുമംഗലിയായി ഇന്ന് സഖമായി ജീവിച്ചേനെ.
Stories you may Like
- ഡൽഹി പണിക്ക് ടാക്സും കൊടുക്കേണ്ട; എല്ലാം കെവി തോമസ് സ്വന്തമാക്കുമ്പോൾ
- ആതിര ഫൗസിയയെ സഹായിക്കാൻ ചെയ്തത് പാരയായോ?
- തുമ്പൂർമുഴിയിൽ അഖിയേട്ടനെ കുടുക്കി പൊലീസ് ബ്രില്ലിയൻസ്
- ഇൻസ്റ്റാഗ്രാം താരം നിരവധി പേരെ പറ്റിച്ചു; റീൽസുകൾക്ക് പിന്നിൽ കനക മോഹം
- അഖിലിനെ പ്രണയിച്ച ആരെങ്കിലും മിസിങ് കേസിൽ പ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കും
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍