കോളജിൽ പോകുമ്പോൾ ബസ് ഡ്രൈവറുടെ വെല്ലുവിളി ഏറ്റെടുത്ത് ബസ് ഓടിച്ചു; ആർടിഒ വിളിപ്പിച്ചപ്പോൾ ഹെവി ലൈസൻസ് കാട്ടി അമ്പരപ്പിച്ചു; പന്ത്രണ്ടാം വയസിൽ വണ്ടി ഓടിക്കാൻ പഠിച്ച് മിന്നും താരമായി ആതിര; ളാക്കാട്ടൂർ ഗ്രാമത്തിൽനിന്ന് ഡ്രൈവിങ് സീറ്റിലെ അദ്ഭുതമായ പെൺകുട്ടിയുടെ അടുത്ത ലക്ഷ്യം ഹിമാലയൻ റൈസിങ്
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: കോട്ടയം ളാക്കാട്ടൂർ സ്വദേശിനി ആതിരാ മുരളി ഒരു സാധാരണ പെൺകുട്ടിയാണ്. പഠിക്കാൻ മിടുക്കിയും അതിരുകളില്ലാത്ത ആകാശത്തക്കു പറന്നുയരാൻ സ്വപ്നങ്ങളുമുള്ള പെൺകുട്ടി. കാർ മുതൽ ജെസിബി വരെയുള്ള വാഹനങ്ങളുടെ വളയത്തോടുള്ള ഇഷ്ടമാണ് ആതിരയെ നാട്ടിലെ മറ്റു പെൺകുട്ടികളിൽനിന്നു വ്യത്യസ്തയാക്കുന്നത്. ചിലപ്പോൾ ലോറിയിൽ ഡ്രൈവറുടെ കാബിനിലായിരിക്കും ആതിരയെ കാണുക. അല്ലെങ്കിൽ നിറയെ യാത്രക്കാരുമായി കുതിക്കുന്ന ബസിലെ ഡ്രൈവർസീറ്റിൽ. ഡ്രൈവിംഗിലെ മിന്നുംതാരമായിരിക്കുയാണ് ആതിര.
ബസ് ഉൾപ്പടെയുള്ള വാഹനങ്ങൾ ഓടിക്കാനുള്ള ഹെവി പാസഞ്ചർ ലൈസൻസ്, ലോറി, ടോറസ് , ടിപ്പർ എന്നീ ചരക്ക് വാഹനങ്ങൾ ഓടിക്കാനുള്ള ഹെവി ഗുഡ്സ് ലൈസൻസ് എന്നിവയും സ്വന്തമായുള്ള ഈ മിടുക്കി ചെങ്കുത്തായ മലമുകളിലെ കയറ്റവും കൊടുവളവും വകവയ്ക്കാതെ അനായാസം വാഹനം തന്റെ വരുതിയിലാക്കി പറക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഏറ്റവും കൂടുതൽ ലൈസൻസുള്ള ഏറ്റവും പ്രായം കുറഞ്ഞ വനിതാ ഡ്രൈവറാണ്. കൂടാതെ കേരളത്തിലെ ആദ്യത്തെ പ്രായം കുറഞ്ഞ മോട്ടോർ സ്പോർട്സ് ലേഡി ഡ്രൈവർ.
ഏറ്റവും കൂടുതൽ ലൈസൻസുള്ള രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതയ്ക്കുള്ള ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്, യൂണിവേഴ്സൽ റെക്കോഡ് ഫോറം അവാർഡ് എന്നിവ ഈ കൊച്ചു മിടുക്കിയെ തേടിയെത്തി. ബുള്ളറ്റിൽ മിന്നുന്ന അഭ്യാസ പ്രകടനവുമായി എത്തുന്ന ആതിര ദുർഘടമേറിയ മലയിടുക്കുകളിലും കുന്നിൻപുറങ്ങളിലും വാഹനം പായിക്കുന്ന ഓഫ് റോഡ് റേസിംഗിലും താരമാണ്.
പന്ത്രണ്ടാം വയസിലാണ് ആതിര ആദ്യമായി വാഹനമോടിക്കുന്നത്. അച്ഛന്റെ ടൂവീലറിലായിരുന്നു തുടക്കം. വീടിനടുത്തെ സ്ക്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ പോയിരുന്നത് ടൂവീലറിലായിരുന്നു. പത്ത് കഴിഞ്ഞപ്പോഴേക്കും
ജീപ്പോടിച്ചുകൊണ്ട് ഫോർ വീലർ ഡ്രൈവിംങ്ങിലേക്ക് ചുവടു മാറ്റി. ഡ്രൈവറായ അച്ഛനാണ് പഠിപ്പിച്ചത്. പ്ലസ് ടു ളാക്കാട്ടൂർ എം.ജി.എം സ്കൂളിലായിരുന്നു. ഒരു മോട്ടിവേഷൻ ക്ലാസ്സിൽ ഉയർന്ന ചോദ്യത്തിന് മറുപടി പറഞ്ഞപ്പോഴാണ് പ്ലസ്ടു ക്കാരി ജീപ്പോടിക്കുമെന്ന് സുഹൃത്തുക്കൾ അറിയുന്നത്. ആതിര ബഡായി പറഞ്ഞതാണെന്നാണ് സുഹൃത്തുക്കൾ കരുതിയിരുന്നത്.
എന്നാൽ ഏവരെയും ഞെട്ടിച്ചു കൊണ്ട് ജീപ്പുമായി സ്ക്കൂൾ മുറ്റത്തെത്തിയപ്പോഴാണ് സത്യമെന്ന് ബോധ്യമായത്. ഇതിനിടയിൽ അച്ഛന്റെ ലോറിയിലെ വളയത്തിലും ആധിപത്യമുറപ്പിച്ചു ആതിര. അടുത്തുള്ള പാറമടയിൽ ടേൺ പിടിക്കാനായി വെളുപ്പിനെ ലോറിയുമായി പോയി തുടങ്ങി. ഇങ്ങനെയൊക്കെ വാഹനമോടിക്കുമെങ്കിലും ലൈസൻസ് ഇല്ലാത്തതിന്റെ വിഷമം ഏറെയുണ്ടായിരുന്നു. ഇത് മൂലം റോഡിൽ സ്വരൈ വിഹാരമായി വാഹനമോടിക്കുവാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെ കാത്തിരുന്ന് 18-ാമത്തെ വയസ്സിൽ ടൂ, ത്രീ, ഫോർ ഉൾപ്പെടെയുള്ള ലൈസൻസ് സ്വന്തമാക്കി. ഇരുപതാമത്തെ വയസ്സിൽ ഹെവി പാസഞ്ചർ, ഗുഡ്സ്, ജെ.സി.ബി ലൈസൻസും സ്വന്തമാക്കി. പാല ചേർപ്പുങ്കൽ ബി.വി എം ഹോളിക്രോസ്സ് കോളേജിൽ പഠിക്കുമ്പോഴാണ് ആതിര ആദ്യമായി ബസ്സ് ഡ്രൈവ് ചെയ്യുന്നത്. 'ഒരുവെല്ലുവിളിയെ തുടർന്നാണ് ബസ് ഓടിച്ചത് ഞാൻ കോളേജിലേക്ക് സ്ഥിരം പോകുന്ന ബസ്സിലെ ഡ്രൈവർ ചേട്ടൻ ഞാൻ ലോറി ഡ്രൈവ് ചെയ്യുന്നത് കണ്ടിട്ടുണ്ട്.
എന്നും എന്നെ കളിയാക്കി ബസ് ഡ്രൈവ് ചെയ്യാമോ എന്ന് ചോദിക്കും. ഒരു ദിവസം ചോദിച്ചപ്പോൾ ഒരു വാശിക്ക് ചേട്ടൻ മാറ് ഞാൻ ഓടിച്ചോളാം എന്നു പറയുകയായിരുന്നു. ഞാൻ മാറും കോളേജ് വരെ ഓടിക്കണം എന്നൊക്കെ ആ ചേട്ടൻ പറഞ്ഞു. ഞാൻ ഒ.കെ പറഞ്ഞു. ഡ്രൈവിങ്ങ് സീറ്റിലേക്കിരുന്നു. കൃഷ്ണനെ മനസ്സിൽ ധ്യാനിച്ച് ക്ലച്ച് ചവിട്ടി ഫസ്റ്റ് ഗിയറിട്ട് എടുത്തു. യാത്രക്കാരൊക്കെ ഞെട്ടി. എന്നാൽ ബസ് സുരക്ഷിതമായി കോളേജിന് മുന്നിൽ എത്തിയതും എല്ലാവരും അഭിനന്ദനങ്ങൾ കൊണ്ട് പൊതിഞ്ഞു. സുഹൃത്തുക്കളുടെ മുന്നിൽ ഹീറോ ആയി. കോളേജിൽ താരമായി മാറി ' ആതിര പറയുന്നു.
എന്നാൽ ആതിരയുടെ സന്തോഷത്തിന് ഒരു രാത്രിയുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അടുത്ത ദിവസം മനോരമയുടെ മുൻ പേജിൽ കോളേജ് വിദ്യാർത്ഥിനി ലൈസൻസില്ലാതെ ബസ് ഓടിച്ചു എന്നൊരു വ്യാജ വാർത്ത വന്നു. വാർത്തയെ തുടർന്ന് ആർ.ടി.ഒ വാഹനം കസ്റ്റഡിയിലെടുക്കുകയും ബസ് ഓടിച്ച ആതിരയെ വിളിച്ചു വരുത്തുകയും ചെയ്തു. എന്നാൽ ഹെവി പാസഞ്ചർ ലൈസൻസ് ഉൾപ്പെടെ നിരവധി ലൈസൻസുകൾ സ്വന്തമായുള്ള ആ കുട്ടി ഡ്രൈവറെ ആർ.ടി.ഒ അഭിനന്ദിച്ചു വിടുകയാണ് ചെയ്തത്. എന്നാൽ മനോരമ വീണ്ടും ആക്രമിച്ചു.
മറ്റൊരു കുട്ടിയാണ് ഡ്രൈവ് ചെയ്തതെന്നും ബസുടമയുടെ കൈക്കൂലിക്ക് മുന്നിൽ ഓടിച്ച ആളെ മാറ്റി പകരം ആളെ വച്ചു എന്നായിരുന്നു ആരോപണം. എന്നാൽ തനിക്ക് നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചപ്പോൾ മനോരമ നന്നായി വാർത്ത ചെയ്തെന്നും ആതിര പറയുന്നു. വാർത്ത വന്നതിന് പിന്നാലെ ബി.വി എം ഹോളി ക്രോസ്സ് കോളേജിലെ പ്രിൻസിപ്പൽ അച്ഛൻ ഏഴുദിവസം ആതിരയ്ക്ക് സസ്പെൻഷൻ കൊടുക്കുകയും ഡ്രൈവർ പണി പെൺപിള്ളേർക്ക് ചേർന്നതല്ലെന്നും നീ കാരണം കോളേജിന്റെ പേരിന് കളങ്കമുണ്ടായെന്നും പറഞ്ഞ് കണക്കിന് ശകാരിച്ചു.
അഡ്വൈഞ്ചറസായുള്ള കാര്യങ്ങൾ ഇഷ്ട്ടപ്പെടുന്ന ആതിര ഇരുപതാം വയസ്സിലാണ് ഓഫ് റോഡ് റൈഡിങ്ങിലേക്ക് തിരിയുന്നത്. ' വീട്ടിൽ ഒരു പാട് ഡ്രൈവർമാർ ഉണ്ടെങ്കിലും ഇതിനെ പറ്റി ആർക്കും ഒരു വിവരവുമില്ലായിരുന്നു. പിന്നീട്
ഗൂഗിളിൽ സെർച്ച് ചെയ്ത് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. അങ്ങനെയാണ് കുര്യൻ കല്ലരിക്കലിനെപ്പറ്റി അറിയുന്നത്. അദ്ധേഹവുമായി ഫെയ്സ് ബുക്കിൽ ബന്ധപ്പെട്ടിട്ടും കിട്ടിയില്ല. പിന്നീട് അദ്ദേഹത്തിന്റെ സഹോദരൻ സാം കുര്യൻ കല്ലരിക്കലുമായി ബന്ധപ്പെട്ടു. തന്റെ ആഗ്രഹം പറഞ്ഞു. ഈ സമയം അദ്ദേഹം കേരളത്തിൽ ആദ്യമായി ഓഫ് റോഡ് ഡ്രൈവിങ്ങ് ട്രെയിനിങ്ങ് സെൻറർ തുടങ്ങുവാനുള്ള ശ്രമത്തിലായിരുന്നു.
അങ്ങനെ ആർ & ടി എന്ന സ്ഥാപനം പ്രവർത്തനമാരംഭിച്ചു. 2014 ഓഗസ്റ്റ് 14 ന് ആദ്യമായി ഞാൻ ഓഫ് റോഡ് റെയ്സിങ്ങിൽ പങ്കെടുത്തു. ഒന്നാം സ്ഥാനവും നേടി. റെയ്സിങ്ങിൽപങ്കെടുക്കാൻ ജിപ്സി തന്നതും അദ്ദേഹം തന്നെയായിരുന്നു. കാർ റെയ് സിങ്ങിൽ റാലി ച്ചാമ്പ്യൻ തിരുവല്ല സ്വദേശി ഡോക്ടർ ബിക്കു സാബുവാണ്. ളാക്കാട്ടൂരിൽ എല്ലാ ഞായറാഴ്ചയും അച്ഛന്റെ സുഹൃത്തിന്റെ ബസായ ലക്ഷ്മി ബസിൽ ഡ്രൈവറായി പോകും. കൂടാതെ മഹാത്മ എന്ന ഡ്രൈവിങ്ങ് സ്ക്കൂളിലെ ഇൻസ്ട്രക്റ്ററാണ് ആതിര. നിരവധി പേരെ ഡ്രൈവിങ്ങ് പരിശീലിപ്പിച്ചു വിടുന്നുണ്ട്.
പെൺകുട്ടികൾ ഡ്രൈവിങ്ങ് ഉറപ്പായും പരിശീലപ്പിക്കണമെന്ന് ആതിര പറയുന്നു.' ആൺകുട്ടികൾക്ക് കൊടുക്കുന്ന തുല്യ പരിഗണന പെൺകുട്ടികൾക്ക് നൽകുക. പെൺ കുട്ടികൾ പൊതുവേ പേടിയുള്ളവരാണ്. ആ പേടി ചെറുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ മാതാപിതാക്കൾ ശ്രമിക്കണം. ഡ്രൈവിങ്ങ് അറിഞ്ഞിരിക്കേണ്ടത് ഈ കാലഘട്ടത്തിൽ വളരെ അനിവാര്യമാണ്. അതിനാൽ ചെറുപ്പത്തിൽ തന്നെ ടൂ വീലറും ഫോർ വീലറും പഠിപ്പിക്കുക. റോഡ് നിയമങ്ങൾ കശനമായും പാലിക്കുക. ഓരോ ജീവനും വിലപ്പെട്ടതാണ്'.
കെ.എസ്.ആർ.ടി.സി കോട്ടയം ഡിപ്പോയിൽ ഡ്രൈവറായ വി.എൻ. മുരളീധരനാണ് ആതിരയുടെ അച്ഛൻ. അമ്മ ഉഷ വീട്ടമ്മയാണ്. എൽ.എൽ.ബി വിദ്യാർത്ഥിനിയായ ആര്യ മുരളി സഹോദരിയാണ്. തിരുവനന്തപുരം പള്ളിച്ചൽ റീജിയണിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗിൽ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർത്ഥിനിയാണ് ആതിര.
വില്ലീസിന്റെ രണ്ട് വെറൈറ്റി കളക്ഷനും ജിപ്സിയും റെയ്സിങ്ങ് പർപ്പസിനുള്ള ഹോണ്ട സിറ്റിയുടെ കാറും വാങ്ങണം എന്നാണ് അഗ്രഹം. കൂടാതെ ഹിമാലയൻ റാലിക്ക് പങ്കെടുക്കണമെന്ന് അതിയായ മാറ്റമുണ്ട്. വലിയ ചിലവുള്ളതിനാൽ പോകാൻ പറ്റുന്നില്ല. നല്ലൊരു സ്പോൺസറെ കിട്ടിയാൽ ഹിമാലയൻ റാലിക്ക് അതിരയ്ക്ക് പങ്കെടുക്കാനാവും. ഓഗസ്റ്റിൽ ആതിരയ്ക്ക് ജീവിതത്തിൽ കൂട്ടായി ഒരാൾ ഒപ്പമെത്തുകയാണ്. എയർപോർട്ട് ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി അജിത്. നിരവധി നേട്ടങ്ങൾ കൈവരിക്കാനുള്ള ചവിട്ടുപടിയായ ഹിമാലയൻ റാലിക്ക് സ്പോൺസറെ കാത്തിരിക്കുകയാണ് ആതിര.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്