രാമചന്ദ്രനെ പുറത്തിറക്കിയത് കുമ്മനത്തിന്റെ ഇടപെടലോടെ ഫെബ്രവരിയിൽ കേന്ദ്ര സർക്കാർ നടത്തിയ നീക്കം തന്നെ; ദുബായിക്ക് പുറത്ത് പോകണമെങ്കിൽ 100 കോടി ഉടൻ കണ്ടെത്തണം; ജാമ്യവ്യവസ്ഥകൾ പാലിക്കും വരെ പാസ്പോർട്ടും രേഖകളും ദുബായ് പൊലീസിന്റെ കൈയിൽ തന്നെ; ആസ്തികൾ വിറ്റ് കടങ്ങൾ തീർക്കാൻ ഇന്ത്യൻ എംബസി തന്നെ സഹായവുമായി രംഗത്ത്; പുറത്തിങ്ങിയെങ്കിലും സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ അറ്റ്ലസ് രാമചന്ദ്രന് ഇനിയും നാളുകൾ വേണ്ടി വരും
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: പ്രവാസി വ്യവസായി അറ്റ്ലസ് രാമചന്ദ്രൻ ജയിൽ മോചിതനായതു കേന്ദ്ര സർക്കാരിന്റെ ഇടപെടലോടെ തന്നെ. ശിക്ഷാ കാലാവധി തീരാൻ മാസങ്ങളുള്ളപ്പോഴാണ് അറ്റ്ലസ് രാമചന്ദ്രനെ ജയിൽ മോചനതനാക്കിയത്. 21ഓളം കേസുകളിൽ ഒത്തുതീർപ്പിന് വേണ്ടിയും കേന്ദ്ര സർക്കാർ മുൻകൈയെടുത്തിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷനായിരിക്കെ കുമ്മനം രാജശേഖരൻ നടത്തിയ ഇടെപടലാണ് രാമചന്ദ്രന് തുണയായത്. കുമ്മനത്തിന്റെ നിർദ്ദേശം പരിഗണിച്ച് അതിവേഗത്തിലെ ഇടപെടലാണ് വിദേശകാര്യമന്ത്രി സുഷമാ സ്വരാജും ബിജെപിയും നടത്തിയത്. ഇതിനെ കേരള സർക്കാരും പിന്തുണച്ചു. ഇതോടെ പുറത്തിറക്കിയാൽ കടം രാമചന്ദ്രൻ വീട്ടുമെന്ന നിലപാട് യുഎഇ സർക്കാരിനെ സുഷമാ സ്വരാജ് അറിയിച്ചു.
കടുത്ത ജാമ്യവ്യവസ്ഥകളോടെയാണ് അറ്റ്ലസ് രാമചന്ദ്രൻ പുറത്തിറങ്ങിയത് എന്നാണ് സൂചന. ആസ്തികളിൽ ഉടൻ വിറ്റഴിക്കാൻ കഴിയുന്നവ വിറ്റ് 100 കോടി രൂപയോളം ബാങ്കുകളുടെ വായ്പാ തിരിച്ചടവിലേക്കു നൽകണമെന്നാണു വ്യവസ്ഥ. ഇതു പാലിച്ചാൽ മാത്രമേ അദ്ദേഹത്തിനു യു.എ.ഇ. വിടാൻ സാധിക്കൂ. അതുവരെ പാസ്പോർട്ട് അടക്കമുള്ള രേഖകൾ ദുബായ് പൊലീസിന്റെ കസ്റ്റഡിയിലായിരിക്കും. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ നിർദ്ദേശപ്രകാരം യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ നവദീപ് സിങ് സൂരിയുടെ അവസരോചിത നീക്കങ്ങളാണു കർശന ജാമ്യവ്യവസ്ഥയിലെങ്കിലും മോചനം സാധ്യമാക്കിയത്. സൂരിയുടെ ഇടപെടലിനെത്തുടർന്നു രാമചന്ദ്രന്റെ മോചനത്തിനു തടസമായി നിന്നിരുന്ന ബാങ്കുകൾ കോടതിക്കു പുറത്ത് ഒത്തുതീർപ്പിനു വഴങ്ങി. ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായ രാംമാധവും ദുബായിലെത്തി ചർച്ചകൾ നടത്തിയിരുന്നു. രാമചന്ദ്രന്റെ ഭാര്യയേയുടെ സാന്നിധ്യത്തിൽ അംബാസിഡറുമായും രാംമാധവ് ചർച്ച നടത്തിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് ഇതുസംബന്ധിച്ച രാമചന്ദ്രന് അനുകൂലമായ തീരുമാനം ബാങ്കുകൾ കൈക്കൊണ്ടത്. എന്നാൽ, രാമചന്ദ്രനു വായ്പ നൽകിയിരുന്ന രണ്ട് ഇന്ത്യക്കാരുടെയും പാക്കിസ്ഥാനിയുടെയും ധനകാര്യ സ്ഥാപനങ്ങൾ കോടതിക്കു പുറത്തുള്ള ഒത്തുതീർപ്പിനെ എതിർത്തു. സുഷമാ സ്വരാജും മുഖ്യമന്ത്രി പിണറായി വിജയനുമടക്കം നിലപാടു കടുപ്പിച്ചതോടെ ഇന്ത്യക്കാർ വഴങ്ങി. ബിജെപി ദേശീയ നേതൃത്വവും ഇടപെടൽ സജീവമാക്കി. ഗുജറാത്തുകാരായ വജ്രവ്യാപാരികൾക്ക് വഴങ്ങേണ്ടിയും വന്നു. പാക്കിസ്ഥാൻ സ്വദേശിയുടെ എതിർപ്പുമൂലം രാമചന്ദ്രന്റെ മോചനം മൂന്നു മാസത്തിലേറെ വീണ്ടും നീണ്ടു. രാമചന്ദ്രന്റെ ഭാര്യ ഇന്ദിരയും പ്രവാസി സംഘടനകളും നടത്തിയ ഇടപെടൽ ഒടുവിൽ പാക്കിസ്ഥാൻ സ്വദേശിയുടെ മനസുമാറ്റി. ജയിൽമോചിതനായ രാമചന്ദ്രൻ ബാങ്കുകളുടെ കടം വീട്ടാനുള്ള നടപടികൾ തുടങ്ങി. ഇതിന് ശേഷം അദ്ദേഹം കേരളത്തിലെത്തും. അതിനിടെ അറ്റ്ലസിന് അനുകൂലമായ പ്രചരണം സോഷ്യൽ മീഡിയയിൽ സജീവമായി. അറ്റ്ലസിൽ നിന്ന് സ്വർണം വാങ്ങി രാമചന്ദ്രനെ സഹായിക്കാനാണ് സോഷ്യൽ മീഡിയയുടെ ആഹ്വാനം.
2015 ഓഗസ്റ്റിൽ അറസ്റ്റിലായ അറ്റ്ലസ് രാമചന്ദ്രന് യു.എ.ഇ.യിലെയും ഖത്തറിലെയും 25 ബാങ്കുകളിലായി 55 കോടി ദിർഹത്തിന്റെ (900 കോടി രൂപയോളം) വായ്പാകുടിശ്ശികയുണ്ട്. പുറത്തിറങ്ങിയാൽ കുടിശ്ശികയെല്ലാം തീർക്കാനാവുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിനോടടുത്ത കേന്ദ്രങ്ങൾ വിവിധ ബാങ്കുകളുമായി ചർച്ചകൾ പൂർത്തിയാക്കിയത്. അറ്റ്ലസ് ഗ്രൂപ്പിന് ജൂവലറി, റിയൽ എസ്റ്റേറ്റ് മേഖലകളിലായി കോടികളുടെ ആസ്തിയുണ്ടെങ്കിലും ചെയർമാൻ കൂടിയായ രാമചന്ദ്രൻ ജയിലിലായതോടെ അവയെല്ലാം ഏതാണ്ട് പ്രവർത്തനരഹിതമാവുകയായിരുന്നു. ഈ ആസ്തികളുപയോഗിച്ച് ഉടനെ എല്ലാ ബാധ്യതകളും തീർക്കാനാവുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹവും ബന്ധുക്കളും. 2015 ഒക്ടോബറിലാണ് രാമചന്ദ്രന് ദുബായ് കോടതി മൂന്നുവർഷം തടവുശിക്ഷ വിധിച്ചത്. യു.എ.ഇ.യിലെ ഒരു ബാങ്കിന് വണ്ടിച്ചെക്കുകൾ നൽകിയെന്ന രണ്ടു കേസുകളിലായിരുന്നു ശിക്ഷ.
സമാനമായ കേസുകളിൽ അദ്ദേഹത്തിന്റെ മകൾ മഞ്ജുവും മരുമകൻ അരുണും ഇതേ സമയത്തുതന്നെ ജയിലിലായി. മഞ്ജു ഈയിടെയാണ് ജയിൽമോചിതയായത്. മരുമകൻ ഇപ്പോഴും ജയിൽശിക്ഷ അനുഭവിക്കുകയാണ്. 2015 ഓഗസ്റ്റിൽ അറസ്റ്റിലായതുമുതൽ അദ്ദേഹം ബർദുബായിലെ ജയിലിലാണ് കഴിഞ്ഞിരുന്നത്. അറ്റ്ലസ് രാമചന്ദ്രന്റെ സഹായം ലഭിച്ചിട്ടുള്ള ആശ്രിതരും രാമചന്ദ്രന്റെ കാരുണ്യത്തിൽ ഗൾഫിലെത്തി വ്യവസായം തുടങ്ങിയവരുമെല്ലാം ഉറ്റവനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തി. എന്നാൽ ആയിരം കോടിയുടെ ബാധ്യത ഏറ്റെടുക്കാൻ അവർക്ക് ആകുമായിരുന്നില്ല. മൂന്നു വർഷത്തെ ജയിൽ വാസത്തിനു ശേഷം പുറത്തിറങ്ങുമ്പോൾ ആത്മവിശ്വാസമാണ് രാമചന്ദ്രൻ ഇപ്പോഴും പ്രകടിപ്പിക്കുന്നത്. ശിക്ഷാകാലാവധി അവസാനിക്കാൻ അഞ്ചു മാസം ബാക്കിനിൽക്കെയാണ് മോചനം.
അറ്റ്ലസ് രാമചന്ദ്രനെന്നു കേൾക്കുമ്പോൾ ''ജനകോടികളുടെ വിശ്വസ്ത സ്ഥാപനം'' എന്ന പരസ്യവാചകമാണ് ആദ്യം മനസ്സിലെത്തുക. ആ ടാഗ് ലൈനൊപ്പം കഷണ്ടിത്തലയുള്ള മുഖവും മലയാളിയുടെ മനസ്സിൽ കയറിക്കൂടി, ഒപ്പം ആ ശബ്ദവും. വ്യാവസായിക, റിയൽ എസ്റ്റേറ്റ് രംഗങ്ങളിൽ മാത്രമല്ല, സിനിമയിലും വ്യക്തിമുദ്ര പതിപ്പിച്ചു എംഎം രാമചന്ദ്രൻ. രാമചന്ദ്രന്റെ സിനിമായാത്ര വർഷങ്ങൾക്കു മുൻപേ തുടങ്ങിയതാണ്. 1988 ൽ പുറത്തിറങ്ങിയ വൈശാലിയിൽ നിർമ്മാതാവായി ആയിരുന്നു തുടക്കം. പിന്നീട് വാസ്തുഹാര, ധനം, സുകൃതം എന്നീ ചിത്രങ്ങളും നിർമ്മിച്ചു. യൂത്ത് ഫെസ്റ്റിവൽ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനേതാവിന്റെ കുപ്പായം അണിയുന്നത്. തുടർന്ന് ആനന്ദഭൈരവി, അറബിക്കഥ, സുഭദ്രം, മലബാർ വെഡ്ഡിങ്ങ്. ടു ഹരിഹർ നഗർ, തത്വമസി, ബോംബേ മിഠായി, ബാല്യകാലസഖി എന്നീ സിനിമകളിലും അഭിനയിച്ചു. 2010 ൽ ഹോളിഡേയ്സ് എന്ന ചിത്രം സംവിധാനവും ചെയ്തു. ഇന്നലെ, കൗരവർ, വെങ്കലം, ചകോരം തുടങ്ങിയ സിനിമകളുടെ വിതരണവും നടത്തി.
സാധാരണഗതിയിൽ ഒരാൾ ചെക്ക് കേസിൽ ശിക്ഷിക്കപ്പെട്ടാൽ പലതരത്തിലുള്ള അഭിപ്രായപ്രകടനങ്ങൾ ഉയരാറുണ്ട്. എന്നാൽ, അറ്റ്ലസ് രാമചന്ദ്രന്റെ കാര്യത്തിൽ അദ്ദേഹത്തിന് എതിരായ അഭിപ്രായങ്ങൾ കാര്യമായൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഒരു വ്യവസായി എന്ന നിലയ്ക്കപ്പുറമുള്ള സ്നേഹമാണ് എല്ലാവരും അറ്റ്ലസ് രാമചന്ദ്രനായി കരുതിവെച്ചത്. ഫിനിക്സ് പക്ഷിയെപ്പോലെ തിരിച്ചെത്തുമെന്ന അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തെ തികഞ്ഞ സന്തോഷത്തോടെയാണ് മലയാളികൾ എതിരേറ്റത്. ഇനി കച്ചവടം തുടങ്ങിയാൽ പൂർവസ്ഥിതിയിലാവുന്നതുവരെ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിൽനിന്നു മാത്രമേ സ്വർണം വാങ്ങുകയുള്ളൂ എന്ന് ഉറപ്പ് നൽകുന്നവരും ധാരാളം. ജയിൽ മോചിതനായെങ്കിലും ഇപ്പോഴും അടുത്ത സുഹൃത്തുക്കളെപ്പോലും കാണാതെ കഴിയുകയാണ് രാമചന്ദ്രനും ഭാര്യയും. ടെലിഫോണിലും ഇരുവരും സംസാരിക്കാൻ തയ്യാറാവുന്നില്ല. അല്പം കഴിയട്ടെ എന്ന മറുപടിയാണ് അവർ എല്ലാവർക്കും നൽകുന്നത്. അവരുടെ സ്വകാര്യത മാനിക്കണമെന്ന് നേരത്തേ തന്നെ അടുത്ത കേന്ദ്രങ്ങളും അറിയിച്ചിരുന്നു.
മുപ്പതുവർഷംമുമ്പ് കുവൈത്തിൽനിന്നാണ് അറ്റ്ലസ് രാമചന്ദ്രന്റെ സുവർണചരിത്രം തുടങ്ങുന്നത്. ഒരു ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന മൂത്തേടത്ത് രാമചന്ദ്രൻ എന്ന എം.എം. രാമചന്ദ്രൻ കുവൈത്തിലാണ് തന്റെ സ്വർണവ്യാപാരത്തിന് തുടക്കംകുറിച്ചത്. എന്നാൽ, കുവൈത്തിനെ ഇറാഖ് ആക്രമിച്ചതോടെ കച്ചവടം തകർച്ചയിലേക്കുനീങ്ങി. സമ്പാദ്യങ്ങളെല്ലാം വിട്ടെറിഞ്ഞ് വ്യാപാര ആസ്ഥാനം ദുബായിലേക്കുമാറ്റി വീണ്ടും പുതിയൊരു അധ്യായം അദ്ദേഹം തുടങ്ങുകയായിരുന്നു. പിന്നീടങ്ങോട്ട് അക്ഷരാർഥത്തിൽ രാമചന്ദ്രനും അറ്റ്ലസും ജനകോടികളുടെ വിശ്വാസം നേടി മുന്നേറി. കുവൈത്തിനുപുറമേ യു.എ.ഇ., സൗദി അറേബ്യ, ഖത്തർ എന്നീ ഗൾഫ് രാജ്യങ്ങളിലും പ്രവാസികളുടെ ഇഷ്ടസ്ഥാപനമായി 'അറ്റ്ലസ്' വളർന്നു. ഇതിനിടെയാണ് രാമചന്ദ്രനെ ഞെട്ടിച്ച് ചെക്ക് കേസുണ്ടാകുന്നതും അകത്താകുന്നതും.
രാജ്യത്തെ വ്യവസായ-വാണിജ്യ സ്ഥാപനങ്ങൾ പ്രതിസന്ധി നേരിടുന്ന സന്ദർഭങ്ങളിൽ പുനരുദ്ധരിക്കുന്നതിന് നിലവിലുള്ള ചട്ടങ്ങളിൽ മാറ്റംവരുത്തുമെന്ന് യു.എ.ഇ. സർക്കാർ പ്രഖ്യാപിച്ചിരുന്നു. ചെക്ക് കേസുകളിൽ പെട്ടെന്ന് നടപടിയെടുത്ത് തടവിലിടുന്നതിനുപകരം അവരെ പുറത്തുനിർത്തിക്കൊണ്ടുതന്നെ ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് എന്തെങ്കിലും ചെയ്യാനാവുമോ എന്നു പരീക്ഷിക്കാവുന്ന രീതിയിലായിരുന്നു ഈ ആലോചന. ആ പശ്ചാത്തലവും വിശുദ്ധ റംസാന്മാസപരിഗണനകളുംചേർന്നാണ് അറ്റ്ലസ് രാമചന്ദ്രന്റെ ജയിൽമോചനം എളുപ്പമാക്കിയത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്