എടിഎമ്മുകളിൽ ഓട്ട് ഓഫ് ഓർഡർ ബോർഡുകൾ മാത്രം; സോഫ്റ്റ് വെയർ മാറ്റാതെ എടിഎമ്മുകളിൽ പണം ഇടാൻ കഴിയില്ലെന്ന് റിപ്പോർട്ടുകൾ; സ്വന്തം പണം പിൻവലിക്കാൻ ഇടപാടുകാർക്ക് ആഴ്ച്ചകൾ കാത്തിരിക്കേണ്ടി വരുമെന്ന് സൂചനകൾ: കള്ളപ്പണത്തിന് എതിരെയുള്ള യുദ്ധം ദുരിതം വിതയ്ക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കള്ളപ്പണത്തിനെതിരെ പ്രധാനമന്ത്രി നരന്ദ്ര മോദി പ്രഖ്യാപിച്ച യുദ്ധം സാധാരണക്കാരെ ദുരിതത്തിലാക്കിയിട്ട് സമയം കുറച്ചായി. രണ്ട് ദിവസമായി തുടരുന്ന ദുരിതത്തിന് ഇന്നും അറിതി വന്നിട്ടില്ല. രണ്ട് ദിവസത്തെ അവധിക്ക് ശേഷം എടിഎം കൗണ്ടറുകൾ തുറന്നെങ്കിലും മിക്കയിടത്തും ഓട്ട് ഓഫ് ഓർഡർ ബോഡുകൾ വച്ചിരിക്കയാണ്. ഇതോടെ എടിഎം തുറന്നശേഷം പണമെടുക്കാം എന്നു കരുതിയവർ ദുരതത്തിലായി. ശമ്പളം ലഭിച്ചെങ്കിലും പണമെടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇതോടെ പലരും.
പണം ലഭിക്കുന്നില്ല. ബാങ്കുകൾ നേരിട്ട് നടത്തുന്ന എടിഎമ്മുകളിൽ മാത്രമാണ് ഇപ്പോൾ പണം ലഭിക്കുന്നത്. സ്വകാര്യ ഏജൻസികൾക്ക് പണം നിറക്കാനായി കരാർ നൽകിയിരിക്കുന്ന എടിഎമ്മുകളിൽ ഇപ്പോഴും പണം ലഭ്യമല്ല. ഇതിനെ തുടർന്ന് ജനം വലയുകയാണ്. സംസ്ഥാനത്ത് ബാങ്കുകൾ നേരിട്ട് നടത്തുന്ന എടിഎമ്മുകൾ കുറവാണ്. ഇതും പ്രതിസന്ധിക്കിടയാക്കി. ഉച്ചയോടെ എല്ലാ എടിഎമ്മുകളിലും പണം നിറക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
അഞ്ഞൂറ്, ആയിരം നോട്ടുകൾ റദ്ദാക്കിയതിനെ തുടർന്ന് രണ്ടുദിവസമായി പ്രവർത്തനം നിലച്ചിരുന്ന എടിഎമ്മുകൾ ഇന്നുമുതലാണ് ഭാഗികമായി പ്രവർത്തിച്ച് തുടങ്ങിയത്. പലയിടങ്ങളിലും രാവിലെ മുതൽ എടിഎമ്മുകളിൽ ആളുകൾ തുക പിൻവലിക്കാൻ എത്തിയെങ്കിലും പണം ലഭിക്കാതെ മടങ്ങുകയായിരുന്നു. ബാങ്കുകൾ പണം നിറച്ച എടിഎമ്മുകളിൽ നിന്നും നിലവിൽ 100, 50 രൂപ നോട്ടുകളാണ് ലഭിക്കുന്നത്. നവംബർ 18 വരെ 2000 രൂപ മാത്രമാണ് ഒരു ദിവസം ഒരു എടിഎം കാർഡിലൂടെ പരമാവധി പിൻവലിക്കാൻ കഴിയുന്നത്. അതിനുശേഷം 4000 രൂപവരെ പിൻവലിക്കാൻ കഴിയും.
അതേസമയം സോഫ്റ്റ് വെയർ മാറ്റാതെ പുതിയ നോട്ടുകൾ ഫിൽ ചെയ്യാൻ സാധിക്കില്ലെന്നാണ് അറിയുന്നത്. ഇതോടെ ഉപഭോക്താക്കളുടെ ദുരിതം ഇരട്ടിയാകും. 2000 രൂപ നോട്ടുകൾ എടിഎമ്മിൽ നിക്ഷേപിക്കുമ്പോൾ അതിന് അനുസരിച്ച് മിക്ക എടിഎമ്മുകളിലും സോഫ്റ്റ്വെയർ സംവിധാനം മാറേണ്ടി വരും. അതുകൊണ്ട് ഇപ്പോഴത്തെ നിലയിൽ കാര്യങ്ങൾ നീങ്ങുകയാണെങ്കിൽ അത് നാട്ടുകാരുടെ ദുരിതം ഇരട്ടിയാക്കുകയേ ഉള്ളൂ. സാങ്കേതിക വിദഗ്ധരുടെ അഭാവും ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കിയിട്ടുണ്ട്.
രാജ്യത്തെ എസ്ബിഐ എടിഎമ്മുകളുടെ പ്രവർത്തനം സാധാരണ നിലയിലാകാൻ കുറഞ്ഞത് പത്തുദിവസം വേണ്ടിവരുമെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതർ അറിയിച്ചിരിക്കുന്നത്. പണം തീരുന്ന മുറയ്ക്ക് നിറക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. അതെസമയം ബാങ്കുകളിൽ അസാധുവാക്കിയ നോട്ടുകൾ മാറുന്നതിനുള്ള ക്രമീകരണങ്ങൾ തുടരും. റെയിൽവെ സ്റ്റേഷനുകൾ, സർക്കാർ ആശുപത്രികൾ, പെട്രോൾ പമ്പുകൾ എന്നിവിടങ്ങളിൽ ഇന്നു അർദ്ധരാത്രി വരെയാണ് അസാധുവാക്കിയ നോട്ടുകൾ സ്വീകരിക്കുന്നത്.
അതെസമയം രണ്ടായിരം രൂപയുടെ നോട്ടുകൾ എടിഎമ്മുകൾ ലഭിക്കുന്നതിനായി ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നും ഇത് ചെറിയ പ്രതിസന്ധി ഉണ്ടാക്കുമെന്നും എസ്ബിഐ ചെയർമാൻ അറിയിച്ചു. ഈ സേവനം നിർവഹിക്കുന്ന ഏജൻസികളുടെയും സാങ്കേതിക വിദഗ്ധരുടെയും എണ്ണം കുറവായതിനാൽ എടിഎമ്മുകൾ സാധാരണ നിലയിൽ എത്താൻ സമയം എടുക്കുമെന്നും എസ്ബിഐ വ്യക്തമാക്കി.
രാവിലെ തന്നെ എടിഎമ്മുകൾ പ്രവർത്തിക്കുമെന്ന് കരുതി രാജ്യത്തെ ഭൂരിഭാഗം എടിഎമ്മുകൾക്ക് മുന്നിലും വലിയ ക്യൂ ആയിരുന്നു രാവിലെ മുതൽ കാണാൻ കഴിഞ്ഞത്. ഇങ്ങനെ ക്യൂ നിന്നവർക്കം പണം ലഭിച്ചിട്ടില്ല. പഴയ നോട്ടുകൾ മാറ്റി നൽകാൻ ബാങ്കുകൾ ആദ്യ ദിവസം തുറന്നപ്പോൾ തന്നെ പലയിടങ്ങളിലും 100,50 രൂപയുടെ നോട്ടുകൾ തീർന്നിരുന്നു. 2000 രൂപയുടെ നോട്ടുകൾ എ.ടി.എമ്മിൽ നിക്ഷേപിക്കാനുള്ള സാങ്കേതിക വിദ്യയുമായില്ല കൂടാതെ പുതിയ 500 രൂപയുടെ നോട്ടുകൾ ബാങ്കുകളിൽ എത്തിയിട്ടുമില്ല. ഇതാണ് പ്രശ്ന കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
തിരുവനന്തപുരത്ത് രാവിലെ തന്നെ ചില എടിഎമ്മുകൾ തുറന്നിരുന്നുവെങ്കിലും പലതും പെട്ടെന്ന് കാലിയായി. സ്റ്റാച്യൂ ജംഗ്ഷനിലെ എ.ടി.എം മാത്രമാണ് ഇപ്പോൾ പൂർണമായും പ്രവർത്തിക്കുന്നത്. ഇവിടെ എ.ടി.എം തുറന്നപ്പോൾ നാല് ലക്ഷം രൂപയുണ്ടായിരുന്നു. ഇപ്പോൾ രണ്ട് ലക്ഷം രൂപ നിറയ്ക്കുകയും ചെയ്തിട്ടുണ്ട്. കൊച്ചിയിൽ ചില പുതുതലമുറ ബാങ്കുകളുടെ എ.ടി.എം അല്ലാതെ മറ്റൊന്നും തുറന്നിട്ടില്ല. കോഴിക്കോട് എസ്.ബി.ഐ പ്രധാന ശാഖയുടെ എടിഎമ്മുകൾ അടക്കം ഭൂരിഭാഗവും അടഞ്ഞ് കിടപ്പാണ്്.. ഉച്ചയോടെ തുറന്ന് പ്രവർത്തിക്കാമെന്ന് പറയുന്നുണ്ടെങ്കിലും ഇത് എത്രത്തോളം പ്രാവർത്തികമാവുമെന്ന ആശങ്കയിലാണ് ഇടപാടുകാർ.
Stories you may Like
- രാജീവ് ചന്ദ്രശേഖർ മറുനാടനോട് പങ്കുവയ്ക്കുന്നു ആ സംരംഭക കാലം
- ഹെവി വാഹനങ്ങൾക്ക് സെപ്റ്റംബർ ഒന്നുമുതൽ സീറ്റ് ബെൽറ്റ് നിർബന്ധം
- എടിഎം കൗണ്ടറിൽ സഹായിക്കാനെത്തി പണം തട്ടിയ യുവാവ് അറസ്റ്റിൽ
- സുഹൃത്തിന്റെ എടിഎം കാർഡ് തട്ടിയെടുത്ത് പണം പിൻവലിച്ചു; യുവാവ് അറസ്റ്റിൽ
- ഒടുവിൽ റെയിൽടെല്ലിന് കരാറും കിട്ടി; കെ ഫോണിൽ നിറയുന്നത് അട്ടിമറികളോ?
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍