അട്ടപ്പാടി ഇപ്പോഴും പ്രൊഫഷണൽ സോഷ്യൽ വർക്കർമാരുടെ പുണ്യഭൂമി; സർക്കാർ ഫണ്ടുപയോഗിച്ചും കമ്പനികളുടെ സിഎസ്ആർ ഫണ്ടുപയോഗിച്ചും വർഷത്തിൽ നടക്കുന്നത് 100 കോടിയുടെ പ്രവർത്തനങ്ങൾ; എന്നിട്ടും മധുവിന് പട്ടിണി മാറ്റാൻ ഭക്ഷണം മോഷ്ടിക്കേണ്ട അവസ്ഥ എങ്ങനെയുണ്ടായി? പോഷകാഹാര കുറവ് മൂലമുള്ള ശിശു മരണവും സ്കൂളിൽ പോകാത്ത ആദിവാസി കുട്ടികളും ഇപ്പോഴും അട്ടപ്പാടിയിലെ പതിവു കാഴ്ച്ച
ജാസിം മൊയ്തീൻ
അട്ടപ്പാടി: ബാംഗ്ലൂർ നഗരത്തിൽ എഞ്ചിനീയർമാരെ തട്ടി നടക്കാനാകാത്ത അവസ്ഥയാണെന്ന് കാലങ്ങളായി നാം കേട്ട് കൊണ്ടിരിക്കുന്ന ഒരു കാര്യമാണ്. എന്നാൽ അതിലേറെ ഭീകരമാണ് അട്ടപ്പാടിയിലെ സോഷ്യൽ വർക്കർമാരുടെ കണക്ക്. സർക്കാർ അംഗീകാരമുള്ളതും അല്ലാത്തതുമായ വിവിധ എൻ ജി ഒകളുടെ കീഴിൽ ആയിരത്തിലധികം എംഎസ്ഡബ്ല്യകാരാണ് അട്ടപ്പാടിയിലെ ആദിവാസികളുടെ ഉന്നമനത്തിനായി ഓരോ വർഷവും ചുരം കയറുന്നത്. ഇത്രയൊക്കെയുണ്ടായിട്ടും മധുവിനെ പോലുള്ളവർക്ക് ഇന്നും പട്ടിണി തന്നെയാണ് ശരണം.
എങ്ങനെയാണോ ഒരുകാലത്ത് ബാംഗ്ലൂർ എഞ്ചിനീയർമാരുടെ പറുദീസയായത് അത് പോലെ തന്നെയാണ് അട്ടപ്പാടി പ്രൊഫഷണൽ സോഷ്യൽ വർക്കർമാരുടെ പുണ്യഭൂമിയായത്. സർക്കാർ ഫണ്ടുപയോഗിച്ചും, വിവിധ കമ്പനികളുടെ സിഎസ്ആർ ഫണ്ടുകളുപയോഗിച്ചും അട്ടപ്പാടിയിൽ ശരാശരി ഒരു വർഷത്തിൽ 100 കോടിയിലധികം രൂപയുടെ പ്രവർത്തനങ്ങളാണ് നടക്കുന്നത്.കുടുംബശ്രീ മിഷൻ, എൻആർഎൽഎം എന്നിവരാണ് അട്ടപ്പാടിയിൽ സർക്കാർ ഫണ്ടുപയോഗിച്ച് സാമൂഹ്യ സേവനം എന്ന പേരിൽ തട്ടിപ്പ് നടത്തുന്നവരിൽ പ്രധാനികൾ.
നേതാവ് സീമഭാസ്കർ എന്ന ഒരു വമ്പൻപിടിപാടുകളുള്ള സ്ത്രീയും. പോഷകാഹാര കുറവുകൊണ്ട് അട്ടപ്പാടിയിൽ വൻതോതിൽ ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയ കാലത്താണ് സീമ ഭാസ്കർ എന്ന ഉദ്യോഗസ്ഥ അട്ടപ്പാടി ചുരം കയറുന്നത്. പിന്നീട് ആദിവാസികളുടെ പട്ടിണി മാറ്റാനുള്ള ഏക പോംവഴിയെന്ന് പറയുന്നത് കുടുംബശ്രീകൾ രൂപീകരിക്കുന്നതും കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തിക്കലുമാണെന്ന് കാണിച്ച് സർക്കാറിനൊരു റിപ്പോർട്ടും നൽകി.
കേട്ടപാതി കേൾക്കാത്ത പാതി ആദിവാസികളെ ഉന്നമനം കണ്ടിട്ടേ ഇനി അടങ്ങൂ എന്ന മട്ടിൽ അന്നത്തെ വി എസ് സർക്കാർ അത്ിന് പൂർണ അംഗീകാരവും നടത്തിപ്പിനായി കോടികളും നടത്തിപ്പിനുള്ള ചുമതലയും സീമ ഭാസ്കറിനെ ഏൽപിച്ചു. പിന്നീട് അവർ മുൻകൈയെടുത്ത് അട്ടപ്പാടിയിലെ 190ലധികം വരുന്ന ഊരുകളിൽ ഓരോ ആനിമേറ്റർമാരെ നിയമിക്കുകയും അവർ മുഖേന അവിടെങ്ങളിലെല്ലാം കുടുംബ്ശ്രീ യൂണിറ്റുകൾ രൂപീകരിക്കുകയും കമ്മ്യൂണിറ്റി കിച്ചണുകൾ നിർമ്മിക്കുകയും ചെയ്തു. എല്ലാ ദിവസവും ഒരു ഊരിലേക്ക് ആവശ്യമായ ഭക്ഷണം ഈ കമ്മ്യൂണിറ്റി കിച്ചണിൽ പാകം ചെയ്ത് ഊരിലുള്ളവർക്ക് വിതരണം ചെയ്യലായിരുന്നു പദ്ധതി.
അത് വരെ തന്റെ തനത് വിഭവങ്ങൾ ശേഖരിച്ച് തന്റേതായ രീതിയിൽ ആഹാരമുണ്ടാക്കി കഴിച്ചിരുന്ന ഒരു ജനത അന്ന് മുതൽ സർക്കാർ നൽകുന്ന നക്കാപ്പിച്ചക്കായി ആത്മാഭിമാനം പണയപ്പെടുത്തി വരിനിൽക്കണം. ലഭിച്ചിരുന്നതാകട്ടെ പുഴുത്ത അരികൊണ്ടുണ്ടാക്കിയ കഞ്ഞിയും, എലി കാഷ്ടിച്ച പയറുകൊണ്ടുണ്ടാക്കിയ ഉപ്പേരിയും. മറ്റൊന്ന് അവിടങ്ങളിലെല്ലാം കുടുംബശ്രീകൾ രൂപീകരിച്ച് സ്ത്രീകളെ ഉന്നതിയിലെത്തിക്കലായിരുന്നു. അതിനായി ഓരോ ഊരിലും ഒന്നോ അതിലധികമോ കുടുംബശ്രീ യൂണിറ്റുകളും രൂപീകരിച്ചു. ഇനി ഇപ്പോഴത്തെ ഈ രണ്ട് സംവിധാനങ്ങളുടെയും അവസ്ഥ പരിശോധിക്കാം അട്ടപ്പാടിയിലെ ഒരൊറ്റ ഊരിൽ പോലും ഇന്നീ കമ്മ്യൂണിറ്റി കിച്ചണുകൾ പ്രവർത്തക്കുന്നില്ല.
ഇത് പറയുമ്പോഴും നടത്തിപ്പുകാരും സർക്കാരും പറയുന്നത് കമ്മ്യൂണിറ്റി കിച്ചണെന്ന് പറയുന്നത് ഒരു ദീർഘ കാലത്തേക്കുള്ള പരിഹാരമായിരുന്നില്ല. അത് ആ സമയത്തെ പോഷകാഹാര കുറവ് പരിഹരിക്കാനുള്ള പദ്ധതിയായിരുന്നെന്നാണ്. പക്ഷെ ഫലത്തിൽ സംഭവിച്ചത് അത്രയും കാലം സ്വന്തമായെന്തെങ്കിലും വെച്ചുണ്ടാക്കി കഴിച്ചിരുന്നവർ കമ്മ്യൂണിറ്റി കിച്ചണുകളുടെ വരോവോട് കൂടി അത് നിർത്തി തീർത്തും സർക്കാർ നൽകുന്നത് മാത്രം അശ്രയിക്കുന്ന അവസ്ഥയിലുമെത്തി. ഇ്പ്പോൾ സർക്കാർ ഒന്നും നൽകുന്നുമില്ല. സ്വന്തമായൊന്നുമുണ്ടാക്കുന്നുമില്ല. നിരവധി കോണികളിൽ നിന്നും കമ്മ്യൂണിറ്റി കിച്ചണെന്ന പദ്ധതിയുടെ നടത്തിപ്പിനെ കുറിച്ചും നടത്തിപ്പുകാരെ കുറിച്ചും ആക്ഷേപങ്ങളുയർന്നിരുന്നെങ്കിലും നടപടിയെടുക്കേണ്ടവരാരും തന്നെ അതിനൊന്നും ചെവികൊടുത്തില്ലെന്നതാണ് വാസ്തവം. ഇവരുടെ തന്നെ മറ്റൊരു പ്രൊജക്ടായിരുന്നു ബ്രിഡ്ജ് സ്കൂൾ.
ഇതിന്റെയും അവസ്ഥ സമാനമാണ്. വിവിധ സാഹചര്യങ്ങളാൽ സ്കൂളിൽ പോകാൻ കഴിയാതിരുന്ന കുട്ടികൾ തുടർവിദ്യാഭ്യാസം നൽകുന്ന പദ്ധതിയാണ് ബ്രിഡ്ജ് സ്കൂൾ. മണ്ണാർകാട് എം എൽ എയുടെ ബിനാമിയുടെ ഉടമസ്ഥതയിലുള്ള അട്ടപ്പാടി ക്യാമ്പ് സെന്റിലും, വിവിധ സ്ഥലങ്ങൾ വാടകക്കെടുത്തുമായിരുന്നു ഇത്രയും കാലം ബ്രിഡ്ജ് സ്കൂളും എൻആർഎൽഎം ഓഫീസുമൊക്കെ പ്രവർത്തിച്ചിരുന്നതെങ്കിലും വർഷങ്ങളുടെ വാടക കുടിശ്ശികയാക്കി കഴിഞ്ഞ വർഷം ഇവർ ഒഴിഞ്ഞ കിടന്നിരുന്ന എന്നാൽ കിലയുടെ പരിശീലന കേന്ദ്രമാക്കാൻ സർ്ക്കാർ ഉദ്ദേശിച്ചിരുന്ന പഴയ അഹാർഡ്സ് ക്യാമ്പസ് കയ്യേറുകയായിരുന്നു.
ഇത് കേവലമൊരും എൻ ആർ എൽ എമ്മും കുടുംബശ്രീമിഷനും നടത്തിയ തട്ടിപ്പുകളിൽ ഒന്ന് മാത്രം. ഇത്തരത്തിൽ നൂറിലധികം സംഘങ്ങളാണ് അട്ടപ്പാടിയിൽ ആദിവാസികളുടെ ഉന്നമനത്തിനെന്നും പറഞ്ഞ് അട്ടപ്പാടിയെലെത്തിയിരിക്കുന്നു. ആദി,ആസ്സോ,ശാന്തി,തമ്പ്,തുടങ്ങി വിവിധ പേരുകളിൽ ഇവർ ഓരോ വർഷവും ഇവരെല്ലാം കൂടി സർക്കാറിൽ നിന്നും വിവിധ കമ്പനികളുടെ സിഎസ്ആറുകളായും തട്ടിയെടുക്കുന്നത് കോടികളാണ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍