മനുഷ്യ ശരീരം കുത്തിമുറിവേൽപ്പിച്ചാൽ ദൈവം അനുഗ്രഹിക്കുമെന്നത് മൂഢചിന്താഗതികൾ; ഇത് വളർത്തിയെടുക്കുന്നത് ക്ഷേത്ര വരുമാനം കൂട്ടാനും! മൂർച്ചയേറിയ ഒരു വസ്തു ഉപയോഗിച്ച് പള്ളയുടെ ഇരുപുറവും കുത്തിവരയ്ക്കുമ്പോൾ സ്വർഗീയ സുഖം ലഭിക്കുമെന്നാണോ ഇവരൊക്കെ കരുതിയിരിക്കുന്നത്? ഡിജിപി ശ്രീലേഖയുടെ കുത്തിയോട്ട ചർച്ചയ്ക്ക് പിന്തുണയുമായി സോഷ്യൽ മീഡിയ; ജയിൽ മേധാവിയെ വെല്ലുവിളിച്ച് പരിവാറുകാരും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ആറ്റുകാലമ്മയുടെ ഭക്തയാണ് ജയിൽ ഡി.ജി.പി ആർ.ശ്രീലേഖ. ഐ.പി.എസ് നേടാൻ പ്രാർത്ഥിച്ച് മൂന്നുവർഷം പൊങ്കാലയിട്ടു. മൂന്നാമത്തെ പൊങ്കാല കഴിഞ്ഞപ്പോഴേക്കും ഐ.പി.എസ് സിലക്ഷനായി. അതിനുശേഷമുള്ള വർഷങ്ങളിലും നന്ദി സൂചകമായി പൊങ്കാലയിട്ടു. പക്ഷേ ഇത്തവണ അവർ പൊങ്കാലയിടുന്നില്ല. ആറ്റുകാൽ പൊങ്കാല സ്ത്രീലക്ഷങ്ങളുടെ വിശ്വാസാർപ്പണത്തിന്റെ വിശുദ്ധിയുള്ള ചടങ്ങാണ്. അതിനുമേൽ കുഞ്ഞുങ്ങളുടെ അവകാശലംഘനത്തിന്റെ കറ വീഴുന്നുണ്ടെന്നാണ് ശ്രീലേഖ പറയുന്നത്. ചാരത്തിന്റെ പേരിൽ ബാലരക്തം പൊടിയുന്നില്ലെന്ന് ഉറപ്പിക്കാൻ നമുക്കു കഴിയണമെന്ന സന്ദേശമാണ് ശ്രീലേഖ മുന്നോട്ട് വയ്ക്കുന്നത്. ആ വിഷയത്തിൽ ശ്രീലേഖയ്ക്കൊപ്പമാണ് സോഷ്യൽ മീഡിയയുടെ മനസ്സും. എന്നാൽ വിശ്വാസികൾ എഡിജിപിയെ ചോദ്യം ചെയ്യുന്നുമുണ്ട്.
ഈ വിഷയം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്. ഹൈന്ദവ വിശ്വാസികൾ ശ്രീലേഖയെ കടന്നാക്രമിക്കുന്നുണ്ടുവെങ്കിലും സോഷ്യൽ മീഡിയയുടെ കൈയടിയാണ് ശ്രീലേഖ നേടുന്നത്. ഇത്തരം അനാചാരങ്ങൾക്കെതിരെ ശക്തമായ നിലപാടും നടപടികളുണ്ടാകണം. മനുഷ്യ ശരീരം കുത്തിമുറിവേൽപ്പിച്ചാൽ ദൈവം അനുഗ്രഹിക്കുമെന്നൊക്കെയുള്ള മൂഢചിന്താഗതികൾ വളർത്തിയെടുത്ത് ക്ഷേത്ര വരുമാനം കൂട്ടാനുള്ള പരിപാടിയാണ് ഇത്തരം ആചാരങ്ങളെന്നാണ് പൊതുവേ ഉയരുന്ന അഭിപ്രായം. അതിനിടെ വസ്തുതകൾ മനസ്സിലാക്കാതെയാണ് ഡിജിപി അഭിപ്രായം പറഞ്ഞതെന്ന് വ്യക്തമാക്കി ക്ഷേത്രം അധികൃതരും രംഗത്തുവന്നു. ഇത് ക്ഷേത്രാചാരപരമായ ചടങ്ങാണെന്ന് നേരത്തെ തന്നെ ഹൈക്കോടതി വിശദീകരിച്ചിട്ടുണ്ടെന്നും ക്ഷേത്രം ട്രസ്റ്റ് പറയുന്നു.
അതിനിടെ ശ്രീലേഖയ്ക്ക് ഭീഷണിയുമായി സോഷ്യൽ മീഡിയയിൽ പ്രചരണം ശക്തമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന ഉത്തമ ബോധ്യം ഒരു പൊലീസ് ഉദ്യോഗസ്ഥക്ക് എങ്കിലും തോന്നിയതുകൊണ്ടാണ് ആറ്റുകാൽ ക്ഷേത്രത്തിൽ കുത്തിയോട്ടത്തിന്റെ പേരിൽ കുട്ടികൾക്കുനേരെ നടക്കുന്ന ശാരീരികവും മാനസികവുമായ പീഡനത്തിന് എതിരെ പ്രതികരിച്ചത്. വിശ്വാസം മറയാക്കി ഡിജിപി ആർ.ശ്രീലേഖയെ വിരട്ടാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവും സോഷ്യൽ മീഡിയ ഉയർത്തുന്നുണ്ട്.
കുത്തിയോട്ടത്തിന്റെ ഭാഗമായ ശൂലം കുത്തൽ എന്തൊരു വേദനയാണെന്ന് അനുഭവിച്ചവർക്കേ അറിയൂ. മൂർച്ചയേറിയ ഒരു വസ്തു ഉപയോഗിച്ച് പള്ളയുടെ ഇരുപുറവും കുത്തിവരയ്ക്കുമ്പോൾ സ്വർഗീയ സുഖം ലഭിക്കുമെന്നാണോ ഇവരൊക്കെ കരുതിയിരിക്കുന്നത്. ആറ്റുകാലിൽ മാത്രമല്ല, എന്റെ നാട്ടിലെ ക്ഷേത്രത്തിലും ഈ ആചാരമുണ്ട്. ആ വേദന ഇപ്പോഴും നടുക്കമായി നിലവിലുണ്ട്. ഏഴാംക്ലാസ്സ് കഴിഞ്ഞപ്പോൾ ബോധപൂർവം ആ പരിപാടി പേടിച്ച് കുത്തിയോട്ടത്തിന് വ്രതം നിൽക്കേണ്ട എന്നു തീരുമാനിച്ചത് ഇപ്പോഴും ഓർമയുണ്ട്-മാധ്യമ പ്രവർത്തകനാ പ്രജോദ് കടയ്ക്കൽ കുറിച്ചത് ഇങ്ങനെയാണ്.
ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന വാദങ്ങൾ ഇങ്ങനെ
- ഈ പോസ്റ്റുകൾ കൊണ്ട് ആചാരങ്ങൾ നശിപ്പിക്കാൻ പറ്റുമോ.. ആരേയും ഒന്നും അടിച്ചേൽപ്പിക്കുന്നില്ല... വിശ്വാസികൾ മാത്രം.. വിശ്വസിച്ചാൽ മതി... ഗതി തിരിച്ചു വിടുന്ന വിശ്വാസം നാശം സംഭവിക്കും.. അതെന്താ .... ആക്രമണം ഹൈന്ദവ ക്ഷേത്രങ്ങൾക്ക് മുന്നിൽ മാത്രം ആകാം.. ആക്കാം. എന്ന മൂഢ സ്വപ്നമോ?
- ഈ പോസ്റ്റുകൾ കൊണ്ട് ആചാരങ്ങൾ നശിപ്പിക്കാൻ പറ്റുമോ.. ആരേയും ഒന്നും അടിച്ചേൽപ്പിക്കുന്നില്ല... വിശ്വാസികൾ മാത്രം.. വിശ്വസിച്ചാൽ മതി... ഗതി തിരിച്ചു വിടുന്ന വിശ്വാസം നാശം സംഭവിക്കും
- കഴിഞ്ഞ വർഷം ആറ്റുകാൽ പൊങ്കാല ഇല്ലായിരുന്നു.... ശ്രീലേഖയും....പോസ്റ്റുമാനും..... ഈ വർഷം മാത്രം പൊട്ടി മുളച്ചതല്ലല്ലോ ഇതൊക്കെ.... കാലാകാലങ്ങളായി ആറ്റുകാൽ പൊങ്കാലക്കെതിരെ പ്രതികരിക്കുന്ന.... കൃത്യമായ വസ്തുതകൾ ചൂണ്ടിക്കാണിക്കുന്ന നല്ല ഒന്നാന്തരം യുക്തിവാദികൾ ഉണ്ട്... അവരുടെ വാക്കുകൾ പ്രചരിപ്പിക്കുക.... ജനങ്ങളിലെത്തിക്കുക.... ലോ ആൻഡ് ഓഡർ ശ്രീലേഖയുടെ കയ്യിൽ കൊണ്ട് വെച്ച് കൊടുക്കും എന്ന മോഹത്തിന് ഭംഗം വരാതിരിക്കാൻ കാട്ടിക്കൂട്ടുന്ന വെപ്രാളങ്ങൾ.....
ആളുകളേ ബോധവൽക്കരിക്കണം. ചിലത് നിയമം മൂലം നിരോധിച്ചാൽ അത് നിന്നുകൊള്ളും. ആരെയെങ്കിലും കൊണ്ട് ദേവപ്രശ്നം വെച്ചു നോക്കിച്ചിട്ട് ഇതിനുപകരം മറ്റെന്തങ്കിലും ചെയ്താൽ പുണ്യം കിട്ടുമെന്നങ്ങ് പറഞ്ഞാൽമതി. വിശ്വാസികൾ പിന്നെ അതിന്റെ പിറകേ പൊയ്കൊള്ളും. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൂന്തോട്ടത്തിൽ വെച്ച അമ്മയും കുഞ്ഞും ശിൽപ്പത്തിന്റെ മുന്നിൽ പോയി തിരികത്തിക്കുന്ന വിശ്വാസികളല്ലേ. അവർക്ക് ഒരു ദേവപ്രശ്നം തന്നെ ധാരാളം .
IPS ആയാലും IAS ആയാലും ക്ഷേത്ര ആചാരങ്ങളെ അന്ധമായി എതിർത്താല്‍ അതിന്റെ പരിണിത ഭലം നേരിടേണ്ടി വരും. പൊലീസ് രാജ് അല്ല ഇന്ത്യയിൽ.ഇവിടെ ക്ഷേത്രാചാരങ്ങൾ പാലിക്കാനും സംരക്ഷിക്കാനും വിശ്വാസികൾ ഉണ്ട്. ഞങ്ങളുടെ വിശ്വാസം ഞങ്ങൾക്ക് വലുതാണ്. കുട്ടിക്കാലത്തു കുതിയോട്ടവും മാറ്റ് ആചാരങ്ങളിലും എല്ലാം ഞാനുംം പങ്കെടുത്തിട്ടുണ്ട്. പ്രസ്തുത മഹ്ദി ips ന്റെ രാഷ്ട്രീയവും നിലപാടുകളും പരസ്യമായ രഹസ്യമാണ്.ഭക്തരോട്ട് കാക്കി ഹുങ്ക് വേണ്ട. കക്ഷേത്രകാര്യങ്ങൾ നോക്കാൻ കാക്കി ക്കാരെ ആവശ്യമില്ല
ആചാരത്തിന്റെ പേരിൽ നടത്തുന്ന ആറ്റുകാൽ കുത്തിയോട്ടം കുട്ടികൾക്ക് നേരെയുള്ള കടുത്ത പീഡനമെന്നായിരുന്നു ഡിജിപി ആർ ശ്രീലേഖ കുറിച്ചത്. ആചാരം മുൻനിർത്തി കുട്ടികളെ അഞ്ചുദിവസം പീഡിപ്പിക്കുകയാണെന്നും ഈ ദുരാചാരം അവസാനിപ്പിക്കണമെന്നും ശ്രീലേഖ തന്റെ ബ്ലോഗിൽ കുറിച്ചതാണ് ചർച്ചകൾക്ക് കാരണം. ആചാരം കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. അഞ്ചു മുതൽ പന്ത്രണ്ടു വയസ് വരെയുള്ള ആൺകുട്ടികളെയാണ് മാതാപിതാക്കൾ വിശ്വാസത്തിന്റെ പേരിൽ ക്ഷേത്രഭാരവാഹികളുമായി ചേർന്ന് പീഡിപ്പിക്കുന്നത്. ാമമാത്രമായ ഭക്ഷണം മാത്രം നൽകുന്ന കുട്ടികളെ ദിവസേന മൂന്നു നേരം തണുത്ത വെള്ളത്തിൽ കുളിപ്പിക്കും. അമ്പലത്തിന്റെ തറയിൽ ദിവസവും ഉറങ്ങുന്ന കുട്ടികൾക്ക് സ്വന്തം മാതാപിതാക്കളെ കാണാനും അനുവാദമില്ല. അവസാനദിവസം വസ്ത്രാഭരണങ്ങൾ അണിയിച്ചു ഒരുക്കുന്ന കുട്ടികളുടെ വശത്തു ഒരുകമ്പികൊളുത്തുന്ന വേദനകരമായ അനുഭവമുണ്ട്. വീട്ടുകാർ ക്ഷേത്രത്തിൽ എത്തിക്കുമ്പോൾ മാത്രമാണ് ഭൂരിഭാഗം കുട്ടികളും ഈ പീഡനങ്ങളെക്കുറിച്ചറിയുന്നത്.
സംസാരിച്ചവർ എല്ലാം ഇതിനു എതിരാണെങ്കിലും അനാചാരം എതിർക്കപ്പെടുന്നില്ല. ദേവിക്ക് രക്തം ഇഷ്ടമാണെന്നാണ് ഭാരവാഹികൾ പറയുന്നത്. മുൻപ് ഇവിടെ മൃഗബലി നടന്നിരുന്നതാണ്. ഗുവാഹത്തി കാമാഖ്യ ക്ഷേത്രത്തിൽ ദിവസവും ദേവിക്കുവേണ്ടി ആടുകളുടെ കഴുത്തുവെട്ടുന്ന ആചാരമുണ്ട്. ആ ആടുകളുടെ നോട്ടം ആണ് തനിക്ക് ഓർമ്മവരുന്നത്. താൻ പത്തു വയസ്സുമുതൽ ദേവിക്ക് പൊങ്കാല അർപ്പിക്കുമായിരുന്നു എന്നും തികഞ്ഞ ഭക്തയാണെന്നും ശ്രീലേഖ വിശദീകരിക്കുന്നു. സ്ത്രീകളുടെ ശബരിമലയെന്നു അറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രം പ്രസിദ്ധമായ പൊങ്കാലയ്ക്ക് പേരുകേട്ട കേന്ദ്രമാണ്. എന്നാൽ ഇത്തരത്തിലൊരു അമ്പലം കുട്ടികളുടെ തടവറയായി മാറുകയാണെന്നും ജയിൽ ഡിജിപി ബ്ലോഗ്ഗിൽ പറഞ്ഞു.
കുട്ടികളെ മാനസികവും ശാരീരികവുമായി ചൂഷണം ചെയ്യുന്നത് ഇന്ത്യൻ ശിക്ഷാനിയമം 89, 319, 320, 349, 350, 351 വകുപ്പുകൾ അനുസരിച്ച് കുറ്റകരമാണെന്നും ഓർമ്മിപ്പിക്കുന്ന ശ്രീലേഖ ഈ ദുരാചാരം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വേദിയൊരുക്കിയത്.
Stories you may Like
- കാമ്പയിനുമായി ശുചിത്വ മിഷൻ; ആറ്റുകാൽ പൊങ്കാലയിൽ ഹരിതചട്ടം പാലിക്കണം
- ആറ്റുകാൽ അയ്യപ്പനാശാരി കൊലക്കേസ്: 9 പ്രതികൾ കുറ്റക്കാരെന്ന് കോടതി
- ആറ്റുകാൽ പൊങ്കാലയ്ക്ക് കനിവ് 108 ആംബുലൻസിന്റെ ബൈക്ക് ഫസ്റ്റ് റസ്പൊണ്ടർ കൂടി
- ആറ്റുകാൽ അയ്യപ്പനാശാരി കൊലക്കേസ്: ഒന്നാം പ്രതിക്ക് ജീവപര്യന്തം
- ആറ്റുകാൽ പൊങ്കാല: 2.48 കോടി അനുവദിച്ചു
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍