അവിനാശിയിലെ ട്രക്ക് ഡ്രൈവറുടെ ക്രൂരത ജീവനെടുത്തത് നന്മമരമായ ഡ്രൈവറുടെ; എല്ലാവരും പാടി പുകഴ്ത്തിയിട്ടും മൃതദേഹമെത്തിയ ആംബുലൻസിന് പണം നൽകിയത് ബൈജുവിന്റെ വിയോഗം തളർത്തിയ കുടുംബാഗങ്ങൾ; വലിയ വായിൽ വീമ്പു പറഞ്ഞ സർക്കാരിനേയും കെ എസ് ആർ ടി സിയേയും പൊളിച്ചടുക്കി സോഷ്യൽ മീഡിയ; നാണക്കേട് ഒഴിവാക്കാൻ ചെലവെല്ലാം തിരിച്ചു നൽകുമെന്ന പ്രസ്താവനയുമായി ശശീന്ദ്രൻ മന്ത്രിയും; ഈ കുടുംബങ്ങളോട് സർക്കാർ കാട്ടിയത് ക്രൂരത തന്നെ
മറുനാടൻ മലയാളി ബ്യൂറോ
അങ്കമാലി: തമിഴ്നാട്ടിലെ അവിനാശിയിലുണ്ടായ അപകടത്തിൽ മരിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർ വെളിയനാട് വാളകത്തിൽ വി.ആർ. ബൈജു (47) വിന്റെ മൃതദേഹം വസതിയിലെത്തിച്ച ആംബുലൻസിന്റെ തുക വീട്ടുകാർ നൽകിയത് വൻ വിവാദത്തിൽ. കെ എസ് ആർ ടി സിയിലെ നന്മ മരങ്ങളിൽ ഒരാളായിരുന്നു ബൈജു. ബൈജുവിന്റെ മരണം കെ എസ് ആർ ടി സിക്ക് വേണ്ടിയായിരുന്നു. എന്നിട്ടും വലിയ വായിൽ വീമ്പു പറയുന്ന സർക്കാരും കെഎസ്ആർടിസിയും മരണത്തിലും ബൈജുവിനു വേണ്ടി ഒന്നും ചെയ്തില്ല.
അവിനാശിയിൽനിന്നു പാലക്കാട് വരെ തമിഴ്നാട് സർക്കാരിന്റെ ആംബുലൻസിലായിരുന്നു മൃതദേഹം കൊണ്ടുവന്നത്. പാലക്കാട് മുതൽ വെളിയനാട് വരെ മറ്റൊരു ആംബുലൻസിലും. ഇതിന്റെ തുകയായ 12,000 രൂപയാണ് ബൈജുവിന്റെ വീട്ടുകാർ നൽകിയത്. ഈ വാഹനം ഏർപ്പെടുത്തിയതാരാണെന്നു ബന്ധുക്കൾക്ക് നിശ്ചയമില്ല. ഇതിനെ വിവാദമാക്കാൻ വീട്ടുകാർ ആഗ്രഹിക്കുന്നില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് നടക്കുന്നത്. എല്ലാം നോക്കുമെന്ന് പറഞ്ഞവർ ആംബുലൻസ് വീട്ടിലെത്തിയപ്പോൾ മുങ്ങിയെന്നാണ് ഉയരുന്ന ആരോപണം. അതിനിടെ മൃതദേഹം എത്തിക്കുന്നതിനുള്ള ചെലവ് നൽകുമെന്ന് മന്ത്രി എക് ശശീന്ദ്രൻ അറിയിച്ചിട്ടുണ്ട്.
ആംബുലൻസിന് നൽകിയ തുക സംബന്ധിച്ച് ആർക്കും പരാതി നൽകിയിട്ടില്ലെന്നും അനാവശ്യ വിവാദങ്ങളിലേക്ക് കുടുംബത്തെ വലിച്ചിഴയ്ക്കരുതെന്നും ബൈജുവിന്റെ സഹോദരൻ ബിജു പറഞ്ഞു. സർക്കാർ ഇടപെടൽ മൂലമാണ് വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വീട്ടിലെത്തിക്കാൻ സാധിച്ചത്. അതിന് സംസ്ഥാന സർക്കാരിനോട് പറഞ്ഞാൽ തീരാത്ത നന്ദിയുണ്ടെന്നും ബിജു കൂട്ടിച്ചേർത്തു. 20 നു പുലർച്ചെ മൂന്നിനാണ് കെ.എസ്.ആർ.ടി.സി. ബസിൽ കണ്ടെയ്നർ ഇടിച്ച് ബൈജു ഉൾപ്പെടെ 19 പേർ മരിച്ചത്.
അപകടത്തിൽ മരിച്ച കെ.എസ്.ആർ.ടി.സി. ജീവനക്കാരനും പെരുമ്പാവൂർ സ്വദേശിയുമായ ഗിരീഷ്, അങ്കമാലി സ്വദേശികളായ എംസി.കെ. മാത്യു, ജിസ്മോൻ എന്നിവരുടെയും ബന്ധുക്കളിൽനിന്ന് ആംബുലൻസ് ചെലവ് ഇടാക്കിയാതായി ആക്ഷേപമുണ്ട്. മരിച്ചവരുടെ കാര്യങ്ങളെല്ലാം നോക്കുമെന്നും പരിക്കേറ്റവരുടെ ചികിൽസ ഏറ്റെടുക്കുമെന്നും സർക്കാർ വീമ്പു പറഞ്ഞിരുന്നു. എന്നിട്ടും ആംബുലൻസ് പോലും വീട്ടുകാർക്ക് പണം നൽകേണ്ടി വന്നു. അവിനാശിയിൽ കെഎസ്ആർടിസി ബസിൽ കണ്ടെയ്നർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപ ശുദ്ധ തട്ടിപ്പാണെന്ന വിവരം നേരത്തെ പുറത്തു വന്നിരുന്നു.
ഖജനാവിൽ നിന്ന് ഒരു തുക പോലും സർക്കാർ ആശ്രിതർക്ക് നൽകില്ല. പത്ത് ലക്ഷം രൂപ കെഎസ്ആർടിസി ഏർപ്പെടുത്തിയ അപകട ഇൻഷുറൻസ് പരിരക്ഷയിൽ നിന്നുള്ള സഹായമാണ്. ടിക്കറ്റുകളിൽ നിന്നുള്ള സെസ് പിരിവിലൂടെ പ്രതിവർഷം 3 കോടി രൂപയാണു കെഎസ്ആർടിസി ഇൻഷുറൻസ് പ്രീമിയമായി അടയ്ക്കുന്നത്. അതായത് യാത്രക്കാരിൽ നിന്ന് പിരിച്ചെടുത്ത് നൽകുന്ന തുകയാണ് നൽകുന്നത്.
അപകടമുണ്ടായപ്പോൾ തന്നെ മരിച്ചവർക്കുള്ള സഹായം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് ഇൻഷുറൻസ് തുകയാണെന്ന് പിന്നീടാണ് വ്യക്തമായത്. സർക്കാർ പ്രഖ്യാപിച്ചില്ലെങ്കിലും ഈ തുക മരിച്ചവരുടെ ആശ്രിതർക്ക് കിട്ടും. അങ്ങനെ ഭൂലോക തട്ടിപ്പായി മാറുകയാണ് സർക്കാരിന്റെ ധനസഹായ പ്രഖ്യാപനം. പരുക്കേറ്റവർക്കു പരുക്കിന്റെ തോത് അനുസരിച്ചു പരമാവധി 3 ലക്ഷം രൂപ വരെ നൽകും. ബസ് ഡ്രൈവർ ഗിരീഷ്, കണ്ടക്ടർ ബൈജു എന്നിവരുടെ കുടുംബങ്ങൾക്കു 30 ലക്ഷം രൂപ നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഇതിൽ 10 ലക്ഷം രൂപ കെഎസ്ആർടിസി ഏർപ്പെടുത്തിയിട്ടുള്ള അപകട ഇൻഷുറൻസ് പദ്ധതിയിൽ നിന്നാണ്. മറ്റൊരു 10 ലക്ഷം രൂപ സർക്കാർ ജീവനക്കാർക്കുള്ള ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി വഴിയാണു ലഭിക്കുക. ഇതിനായി പ്രതിവർഷം 600 രൂപയോളം ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പ്രീമിയമായി ഈടാക്കി വരുന്നു. ഇനിയുള്ള 10 ലക്ഷം രൂപ ദേശസാൽകൃത ബാങ്കിന്റെ അക്കൗണ്ട് ഉടമകൾ എന്ന പേരിൽ ലഭിക്കുന്ന ഇൻഷുറൻസ് പരിരക്ഷയുടെ ഭാഗമാണ്. കെഎസ്ആർടിസി ജീവനക്കാരിൽ ഭൂരിഭാഗം പേരും ഒരേ ദേശസാൽകൃത ബാങ്കിൽ അക്കൗണ്ട് ഉടമകളായതിനാൽ ഇവരിൽ മിക്കവരും ബാങ്കിന്റെ ഇൻഷുറൻസ് പദ്ധതിയിലും അംഗങ്ങളാണ്. അങ്ങനെ ആ തുകയും ഇൻഷുറൻസ്.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്കു വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണൽ (എംഎസിടി) മുഖേനയുള്ള നഷ്ടപരിഹാരത്തിനും അപേക്ഷിക്കാം. അതേസമയം, മരിച്ച ജീവനക്കാരുടെ കുടുംബാംഗങ്ങൾക്കുള്ള ആശ്രിത നിയമനം കെഎസ്ആർടിസിയിൽ 4 വർഷമായി നിർത്തിവച്ചിരിക്കുകയാണ്. ചുരുക്കത്തിൽ പറഞ്ഞാൽ കെ എസ് ആർ ടിയിലെ നന്മമരങ്ങളായിരുന്ന ഡ്രൈവറുടേയും കണ്ടക്ടറുടേയും കുടുംബത്തിന് കെ എസ് ആർ ടി സി ഒന്നും നൽകില്ല. ആശ്രിത നിയമനവും ലഭിക്കാനിടയില്ലെന്നാണ് സൂചന. ഇതിനിടെയാണ് ആംബുലൻസ് തുകയും വീട്ടുകാർക്ക് നൽകേണ്ടി വന്നതെന്ന വാർത്ത ചർച്ചയാകുന്നത്.
ആനവണ്ടിയിലെ അപൂർവ്വ സൗഹൃദമാണ് അവിനാശിയിൽ ഒരുമിച്ച് അവസാനിച്ചത്. കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാരായ ഡ്രൈവർ ടി.ഡി. ഗിരീഷ്, കണ്ടക്ടർ ബൈജുവും സ്നേഹത്തിന്റെ സ്പർശവുമായി ബസ് യാത്രികരെ കൊണ്ടു പോയവരാണ്. ഇരുവരും മികച്ച സേവനത്തിലുള്ള അംഗീകാരം നേടിയവർ. എറണാകുളം -ബാംഗ്ലൂർ സ്ഥിരയാത്രക്കാർക്ക് പരിചിതരാണ് ഇരുവരും. 2018-ൽ എറണാകുളം-ബംഗളൂരു യാത്രക്കിടയിൽ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ബന്ധുക്കൾ വരുന്നതുവരെ അവർക്കൊപ്പം നിൽക്കുകയും ചെയ്ത മനുഷ്യസ്നേഹികൾ. അന്ന് കെ.എസ്.ആർ.ടി.സി ചെയർമാനും എംഡിയുമായിരുന്ന ടോമിൻ തച്ചങ്കരിയുടെ കൈയിൽ നിന്ന് അഭിനന്ദന കത്ത് ഏറ്റുവാങ്ങിയ സുഹൃത്തുക്കൾ. രണ്ടും പേർക്കും ഒരേ മനസ്സായിരുന്നു. അടുത്ത സുഹൃത്തുക്കൾ.
2018 ജൂണിലാണ് സംഭവം. യാത്രക്കിടെ ഒരു യാത്രക്കാരൻ മുന്നിലേക്ക് വന്ന് സാർ താക്കോൽ ഉണ്ടൊ എന്ന് ബസ് ജീവനക്കാരോട് ചോദിച്ചു എന്താണ് കാര്യമെന്ന അന്വേഷിച്ചപ്പോഴാണ് തൃശ്ശൂരിൽ നിന്ന് കയറിയ കവിത വാര്യർ എന്ന യാത്രക്കാരിക്ക് അപസ്മാരം വന്നതായി അയാൾ അറിയിക്കുന്നത്. താക്കോൽ നൽകിയെങ്കിലും കുറവൊന്നും കാണാതായതോടെ ഹോസ്പിറ്റലിലേക്ക് പോകേണ്ടി വരുമെന്ന് യാത്രക്കാർ ബസ് ജീവനക്കാരെ അറിയിച്ചു. ഹൊസൂരെത്തിയ ബസ് പിന്നെ ഓടിയത് ജനനി ഹോസ്പിറ്റലിലേക്കാണ്. കവിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഡ്മിറ്റ് ചെയ്യുന്നതിന് മുമ്പ് പണം മുൻകൂറായി കെട്ടിവെക്കണമായിരുന്നു. ജീവനാണ് വലുതെന്ന് മനസ്സിലാക്കിയ ഇരുവരും മേൽഉദ്യോഗസ്ഥന്റെ അനുവാദം വാങ്ങി പണം കെട്ടിവെച്ചു. രോഗിയുടെ അവസ്ഥ ഗുരുതരമായതിനാൽ കൂടെ ഒരാൾ നിൽക്കണമെന്ന ആശുപത്രി അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് ബൈജുവാണ് ബന്ധുക്കളെത്തും വരെ കവിതക്ക് കൂട്ടുനിന്നത്. ബസിലെ മറ്റു യാത്രക്കാരുമായി ഗിരീഷ് ബാഗ്ലൂരേക്ക് പുറപ്പെടുകയും ചെയ്തു. പിറ്റേന്ന് രാവിലെയാണ് കവിതയുടെ ബന്ധുക്കൾ ആശുപത്രിയിൽ എത്തുന്നതും ഡിസ്ചാർജ് വാങ്ങുന്നതും. അങ്ങനെ കണ്ടക്ടറില്ലാതെ മനുഷ്യസ്നേഹത്തിന്റെ പര്യായമായി ആ ബസ് ലക്ഷ്യത്തിലെത്തി.
കാരുണ്യത്തിന്റെ മുഖങ്ങളായ ബൈജുവിനെയും ഗിരീഷിനെയും കുറിച്ച് ആശുപത്രി വിട്ട രോഗി പിന്നീടു ഫേസ്ബുക്കിൽ കുറിച്ചു: 'നന്മയുടെ കരം നീട്ടിയ ഗിരീഷേട്ടനും ബൈജുവേട്ടനും ഒരായിരം അഭിനന്ദനങ്ങൾ.' യാത്രക്കാരിയുടെ ജീവന് കരുതലേകിയ കെഎസ്ആർടിസി ജീവനക്കാരുടെ കഥ വാർത്തയായി. സോഷ്യൽ മീഡിയയുടെ താരങ്ങളാണ് അവർ. തുടർന്ന് ഇവരെ തേടി അന്നത്തെ കെ.എസ്.ആർ.ടി.സി ചെയർമാനായിരുന്ന ടോമിൻ തച്ചങ്കരിയുടെ അഭിനന്ദനക്കത്തും എത്തി. പ്രളയകാലത്ത് ബെഗംളുരിവിലെ മലയാളികൾക്ക് സഹായമെത്തിക്കാനും പൊതു സമൂഹത്തിനൊപ്പം ചേർന്ന് കൈയടി നേടി. ഈ നന്മ മരങ്ങളുടെ അവസാന യാത്രയുടെ ചെലവ് പോലും കെ എസ് ആർ ടി സിക്ക് നൽകാൻ വിവാദങ്ങളുണ്ടാകേണ്ടി വന്നുവെന്നതാണ് വസ്തുത.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്