ലണ്ടൻ പാർലമെന്റിലെ അവാർഡുമായി മടങ്ങി വന്ന രാജീവ് ജോസഫിന് കേരളത്തിൽ അങ്ങോളം ഇങ്ങോളം അവാർഡുകളുടെ പെരുമഴ; കടലാസ് സംഘടനയുമായി കെപി യോഹന്നാനും വേണ്ടി വിമാനത്താവളം നിർമ്മിക്കാൻ ഇറങ്ങി പുറപ്പെട്ട രാജീവിനൊപ്പം എന്നറിയിച്ച് കൈരളിയും നൽകി അവാർഡൊന്ന്; മമ്മൂട്ടിയിൽ നിന്നും അവാർഡ് വാങ്ങുന്ന ചിത്രം പണം പിരിക്കാനും ഉപയോഗിക്കുമെന്ന് ആരോപണം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ആറന്മുള അടഞ്ഞ അധ്യായം ആയതോടെ എരുമേലിയിലെ വിമാനത്താവള ചർച്ചകൾ കൂടുതൽ സജീവമായി. സർക്കാർ തലത്തിൽ ഒരു തീരുമാനം വരുന്നതിന് മുമ്പായി തന്നെ രാജീവ് ജോസഫും സംഘവും പണപ്പിരിവ് തുടങ്ങി. കെഎം മാണിക്ക് ശേഷം ബ്രിട്ടീഷ് പാർലമെന്റിൽ വച്ച് സ്വീകരണം ലഭിച്ചുവെന്ന് വലിയവായിൽ വിളമ്പി ഒടുവിൽ എത്തിയത് എരുമേലിയിലെ വിമാനത്താവളത്തിന്റെ ശിൽപ്പിയെന്ന് പറഞ്ഞ് സ്വയം അവകാശപ്പെട്ട് രംഗത്തെത്തിയ രാജീവ് ജോസഫായിരുന്നു. ലണ്ടനിലെ ഈ അവാര്‍ഡിന് ശേഷം രാജീവ് ജോസഫിന് അവാർഡുകളുടെ പെരുമഴയാണ്. കൈരളി ടിവിയുടെ പിന്തുണയോടെയായിരുന്നു രാജീവ് ജോസഫിന്റെ തുടക്കം. ബിലിവേഴ്സ് ചർച്ച് ബിഷപ്പ് കെ പി യോഹന്നാന്റെ എസ്റ്റേറ്റുകൾ വാങ്ങി എയർപോർട്ടുണ്ടാക്കുകയാണ് ലക്ഷ്യം.
ഇതിനുള്ള പണം പിരിക്കാൻ നല്ല ഇമേജ് വേണം. സർക്കാരിന്റെ ഭാഗമാണ് കൈരളി ടിവിയുമെന്നാണ് വയ്പ്. സിപിഐ(എം) നിയന്ത്രണത്തിലെ ഈ ചാനലിന്റെ ആളായി ചമഞ്ഞായിരുന്നു വരവ്. വിമാനത്താവളത്തിന്റെ പരസ്യം കൈരളിയിൽ എപ്പോഴും കാണുകയും ചെയ്യും. ഇതോടെ സർക്കാരിന്റെ താൽപ്പര്യം 'ഇൻഡോ ഹെറിറ്റേജ് ഇന്റർനാഷണൽ ഏറോപോളിസ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന പേരിൽ പത്തനംതിട്ടയിൽ രൂപീകരിച്ച വിമാനത്താവള കമ്പനിയ്ക്കൊപ്പമാണെന്ന് വരുത്താനുമായില്ല. ഇതിനിടെ കള്ളക്കളികൾ പലവിധത്തിൽ പുറത്തുവന്നു. ഇതിന് പരിഹാരമെന്നോണമാണ് അവാർഡുകളിലൂടെ ഇമേജ് ഉയർത്താനുള്ള ശ്രമം. ഇവിടേയും കൈരളിയും രാജീവ് ജോസഫിന് താങ്ങും തണലുമാകുന്നു. പ്രവാസികൾ ഏറെയുള്ള പത്തനംതിട്ട ജില്ലയിലേക്ക് ഒഴുകിയെത്തുന്ന പ്രവാസി പണം കണ്ടു പദ്ധതികളുമായി നീങ്ങുന്ന രാജീവ് ജോസഫിന് കൈരളിയും അവാർഡ് നൽകി. ചാനൽ ചെയർമാൻ മമ്മൂട്ടിയാണ് അവാർഡ് നൽകിയതും.
ഒരു ലക്ഷത്തിൽപ്പരം സാധാരണക്കാരായ കർഷകരുടേയും പ്രവാസികളുടേയും നേതൃത്വത്തിൽ, മധ്യ തിരുവിതാംകൂറിൽ, 'ഇൻഡോ -ഹെറിറ്റേജ് ഇന്റർനാഷണൽ ഏറോപോളിസ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന പേരിൽ, ഒരു ജനകീയ എയർപോർട്ട് പദ്ധതിക്കായി പരിശ്രമം നടത്തുന്ന, 'ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷൻ' പ്രസിഡണ്ട് ശ്രീ. രാജീവ് ജോസഫിന് കൈരളി - പീപ്പിൾ ടിവിയുടെ 'പ്രത്യേക പുരസ്കാരം' എന്നതരത്തിൽ വാർത്ത വരുത്താനായിരുന്നു ഈ നാടകമെന്ന് വ്യക്തവുമാണ്. പീപ്പിൾ ടിവിയുടെ നേതൃത്വത്തിൽ ആലപ്പുഴ റമദാ ഹോട്ടലിൽ നടന്ന 'കതിർ' അവാർഡ്ദാന ചടങ്ങിൽ വച്ച്, കൈരളി ചാനലിന്റെ മാനേജിങ് ഡയറക്ടറും മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവുമായ ജോൺ ബ്രിട്ടാസ്, മുൻ എംപിയും കൈരളി ചാനൽ ഡയറക്ടറുമായ എ .വിജയരാഘവൻ, ആലപ്പുഴ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ തോമസ് ജോസഫ്, സി.പിഐ (എം) ജില്ലാ സെക്രട്ടറി സജി ചെറിയാൻ തുടങ്ങീ നിരവധി പ്രമുഖരുടെ സാന്നിദ്ധ്യത്തിലാണ് ഇൻഡോ -ഹെറിറ്റേജ് ജനകീയ വിമാനത്താവളപദ്ധതിക്കുവേണ്ടി രാജീവ് ജോസഫ് പുരസ്കാരം ഏറ്റുവാങ്ങിയതെന്നാണ് ഔദ്യോഗികമായി രാജീവ് ജോസഫിന് വേണ്ടി നടക്കുന്ന പ്രചരണം.
മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവുണ്ട്. പുറമേ അവാർഡ് നൽകുന്നത് മമ്മൂട്ടിയും. ഈ ചിത്രങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്ത് പ്രവാസി പണം തട്ടാൻ രാജീവ് ജോസഫ് ശ്രമിക്കുമെന്ന ആരോപണവും ഉണ്ട്. ഡിസംബർ അവസാനവാരം കൈരളി ടിവി റാന്നിയിൽ നടത്തിയ റാന്നിഫെസ്റ്റിൽ മുഖ്യ സ്പോൺസർമാരായി എത്തിയ രാജീവ് ജോസഫിന്റെ കമ്പനി ഫെസ്റ്റിവൽ വേദിയിൽവച്ച് വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുകയും അതിലൂടെ കമ്പനിയുടെ ഷെയർ എടുക്കാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചുതുടങ്ങുകയും ചെയ്യുകയായിരുന്നു. ഇതോടെയാണ് വിമാനത്താവള കമ്പനിയുടെ കാര്യം പുറംലോകം അറിഞ്ഞത്. അത് കഴിഞ്ഞാണ് മുഖ്യമന്ത്രി പോലും എരുമേലി വിമാനത്താവള പദ്ധതിയെ കുറിച്ച് പ്രതികരിച്ചത്. തുടക്കം മുതൽ ഇടത് സർക്കാരും സിപിഎമ്മും തന്നോടൊപ്പമുണ്ടെന്ന് തെളിയിക്കാനാണ് കൈരളി ടിവിയെ കൂട്ടുപിടിച്ചതെന്ന വാദം സജീവമാണ്. ഇത് ശക്തമാക്കുന്നതാണ് കൈരളിയുടെ അവാർഡ് ദാനവും.
ഇതിനൊപ്പം മറ്റ് സംഘടനകളുടേയും അവാർഡുകൾ രാജീവ് ജോസഫിനെ തേടിയെത്തുകയാണ്. രാജീവ് ജോസഫിന് 'മലങ്കര കാത്തോലിക്കാ പുരസ്കാരം' കിട്ടിയതും ചർച്ചയാക്കുന്നുണ്ട്. മധ്യതിരുവിതാംകൂറിൽ ജനകീയ എയർപോർട്ട് പദ്ധതി കൊണ്ടുവരാനുള്ള ശ്രമങ്ങൾക്കാണ് പുരസ്കാരം എന്ന തരത്തിലാണ് പ്രചരണം. ഇതിലൂടെ സഭാ വിശ്വാസികളുടെ പിന്തുണ നേടാനാണ് ശ്രമം. സിപിഐ(എം) അനുകൂലികളുടേയും സഭാ വിശ്വാസികളുടേയും പിന്തുണയിലൂടെ ഓഹരി പിരിവ് ഊർജ്ജിതമാക്കാനാണ് ശ്രമം. കെപി യോഹന്നാന്റെ എസ്റ്റേറ്റ് വിലയ്ക്ക് വാങ്ങി വിമാനത്താവളമെന്ന തരത്തിലാണ് പ്രചരണം. നെടുമ്പാശ്ശേരി പോലെ വമ്പൻ ലാഭത്തിലാകുമെന്ന തരത്തിലാണ് കാശ് പിരിവ്. ആറന്മുള അടഞ്ഞ അധ്യായം ആയതോടെ എരുമേലിയിലെ വിമാനത്താവള ചർച്ചകൾ കൂടുതൽ സജീവമായിരുന്നു. എന്നാൽ, സർക്കാർ തലത്തിൽ ഒരു തീരുമാനം വരുന്നതിന് മുമ്പായി തന്നെ രാജീവ് ജോസഫും സംഘവും പണപ്പിരിവ് തുടങ്ങിയത് ഏറെ വിവാദങ്ങൾക്കും തുടക്കമായിട്ടുണ്ട്.
വിമാനത്താവള കമ്പനിയെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപനങ്ങൾക്കപ്പുറത്ത് ഒരു നടപടിയും ആരംഭിച്ചിട്ടില്ലെന്നിരിക്കെ ആ വിമാനത്താവളം തുടങ്ങുന്നത് ഞങ്ങളാണെന്ന പ്രഖ്യാപനവുമായി കടലാസു കമ്പനിയുടെ എംഡിയായ രാജീവ് ജോസഫ് രംഗത്തുവരികയും കമ്പനിയുടെ പേരിൽ ഷെയർ പിരിക്കാൻ നടപടി തുടങ്ങുകയും ചെയ്തിരിക്കുകയാണ്. വിമാനത്താവളത്തിന് നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റർനാഷണൽ എയർപോർട്ട് എന്നു പേരുമിട്ട് അടുത്ത ദിവസം വരെ ഒരു ഫേസ്ബുക്ക് പേജുമാത്രം തുറന്ന് പ്രചരണം നടത്തി. ഇതിന് പിന്നാലെയാണ് വെബ്സൈറ്റ് വഴി പണം പിരിക്കുന്നത്. പ്രവാസികളെ ലക്ഷ്യമിട്ട് തന്നെയാണ് ഇപ്പോഴത്തെ നീക്കമെന്നത് വ്യക്തമാണ്. അതിന് ഉതകുന്ന വിധത്തിലാണ് വെബ്സൈറ്റിന്റെ പ്രവർത്തനവും. കോട്ടയം, പത്തനംതിട്ട ജില്ലകളിലായുള്ള പ്രവാസികളിൽ നിന്നും പണം പിരിക്കുന്നത് തുടങ്ങിയിരിക്കുന്നത്.
സർക്കാർ സ്ഥലം നൽകിയാൽ മതിയെന്നും 2500 കോടി രൂപ സ്വരൂപിച്ച് വിമാനത്താവളം നിർമ്മിക്കാൻ തയ്യാറാണെന്നും കാട്ടിയാണ് എയ്റോപോളിസ് സർക്കാരിനെ സമീപിച്ചിരിക്കുന്നത്. ഇത് അനുസരിച്ചാണ് ഇപ്പോഴത്തെ പണപ്പിരിവ് ഊർജ്ജിതമാക്കിയിരിക്കുന്നത്. സർക്കാരിന് 51 ശതമാനം ഓഹരി നൽകാമെന്നാണ് കമ്പനി പ്രചരിപ്പിക്കുന്നത്. എന്നാൽ, ഇത് തീരുമാനിക്കേണ്ടത് സർക്കാർ തന്നെയാണ്. നേരത്തേ ഇത്തരത്തിൽ ഒരു പ്രവർത്തനവും നടത്താതെ പത്തനംതിട്ടയിലെ വിലാസംവച്ച് കഴിഞ്ഞവർഷം നവംബറിൽ രജിസ്റ്റർ ചെയ്ത കമ്പനിയെ സർക്കാർ വിമാനത്താവളത്തിന്റെ നിർമ്മാണത്തിൽ ഇടപെടുവിക്കുമോ എന്ന കാര്യത്തിൽപോലും ഒരു ഉറപ്പുമില്ല. എന്നാലും കൈരളിക്ക് സ്പോൺസർഷിപ്പ് നൽകിയും മറ്റും ഇതിന് കളമൊരുക്കുകയും ഇപ്പോൾ സ്വകാര്യ കമ്പനിയായ എയ്റോപോളിസിനെ പബ്ലിക് ലിമിറ്റഡാക്കി മാറ്റി ഷെയർ സ്വരൂപിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് എംഡി രാജീവ് ജോസഫ് കരുനീക്കം നടത്തുന്നത്.
2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ ബിഎസ്പിയുടെ സ്ഥാനാർത്ഥിയായിരുന്നു രാജീവ് ജോസഫ്. ഇതിനുശേഷം കോൺഗ്രസ്സുകാരനായി പ്രവർത്തിച്ചു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിക്കൂർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന കെ സി ജോസഫിനെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി രാജീവ് ജോസഫ് മത്സരിച്ചിരുന്നു. ഏഴുവർഷത്തിനുശേഷം വീണ്ടും മത്സരിക്കുമ്പോഴേക്കും രാജീവ് ജോസഫിന്റെ ആസ്തിയിൽ വൻ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഇപ്പോഴത്തെ സത്യവാങ്മൂലം പ്രകാരം സ്വന്തം പേരിൽ 29,80,413 രൂപയുടെയും ഭാര്യ മോളി രാജീവിന്റെ പേരിൽ 12,09,584 രൂപയുടെയും ആസ്തിയുള്ളതായി കാണിച്ചിട്ടുണ്ട്. എന്നാൽ ഇൻകം ടാക്സ് റിട്ടേൺ സമർപ്പിച്ചിട്ടില്ലെന്ന വിവരവും സത്യവാങ്മൂലത്തിൽ കാണിച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍