അയ്യപ്പ പൂജയും തിരുവാതിര ആഘോഷവും നടത്തി ലണ്ടനെ മിനി കേരളമാക്കി മാറ്റി മലയാളികൾ; ശരണമന്ത്രങ്ങളാൽ മുഖരിതമായി ഓക്സ്ഫോർഡ് ഭക്തി ലഹരിയിലായപ്പോൾ പൂവമ്പന്റെ തിരുന്നാളിന് ആടിപ്പാടി മാഞ്ചസ്റ്ററിൽ നടന്ന തിരുവാതിര രാവും കെങ്കേമമായക്കി മലയാളികൾ; അയ്യപ്പപൂജയും ഭജനയും തിരുവാതിരരാവും എല്ലാമായി നാട്ടിലെപോലെ ഹൃദ്യമായ അനുഭവമാക്കി മാറ്റി ലണ്ടനിലെ മലയാളികൾ
ശ്രീകുമാർ കല്ലിട്ടതിൽ/ഷൈജുമോൻ
ലണ്ടൻ: ഭക്തിയും മലയാളിത്തനിമയും നിറച്ച് ലണ്ടനെ മിനി കേരളമാക്കി മാറ്റിയിരിക്കുകയാണ് മലയാളികൾ. കഴിഞ്ഞ ദിവസം ഓക്സ്ഫോർഡിൽ നടന്ന അയ്യപ്പ പൂജയും ഭജനയും മാഞ്ചസ്റ്ററിൽ നടന്ന തിരുവാതിരയുമെല്ലാം ഒരു പക്ഷേ കേരളത്തിലേതിനേക്കാളും ഭക്തിസാന്ദ്രമായിരുന്നു. മലയാളികൾ മറന്നു തുടങ്ങിയ ധനുമാസത്തിലെ തിരുവാതിരയെ കേരള തനിമയോടെയാണ് മലയാളി പെൺകൊടികൾ പുനഃസൃഷ്ടിച്ചത്. അതേസമയം മാഞ്ചസ്റ്റർ അയ്യപ്പന്റെ ശരണ മന്ത്രങ്ങളിൽ മുഴുകി. സ്വാമിയേ ശരണമയ്യപ്പ... എന്ന അയ്യപ്പ മന്ത്രമാണ് മാഞ്ചസ്റ്ററിൽ നിറഞ്ഞു നിന്നത്.
അയ്യപ്പവിശ്വാസികൾ ഒക്സ്ഫോർഡിലെ അയ്യപ്പപൂജ കഴിഞ്ഞു മടങ്ങിയപ്പോൾ ശരണമന്ത്രങ്ങളാൽ മുഖരിതമായ അയ്യപ്പപൂജയും ഭജനയുമെല്ലാം ലണ്ടൻ മലയാളികൾക്ക് നാട്ടിലെപോലെ ഹൃദ്യമായ അനുഭവം ആയി ഭക്തർക്ക് മാറി. ഗണപതി ഹവനം അയ്യപ്പപൂജ, പടിപൂജ, വിളക്കുപൂജ,, ശനിദോഷ പൂജ അയ്യപ്പ പൂജ എന്നിവയാലാണ് ഓക്സ്ഫോർഡ് വിറ്റ്നിയിലെ അയ്യപ്പപൂജ ഭക്തിസാന്ദ്രമാക്കിയത്. ഒരു പ്രത്യേക സംഘടനയുടെ പേരിലല്ലാതെ യുകെ യിൽ വിവിധഭാഗങ്ങളിൽ താമസിക്കുന്ന അയ്യപ്പഭക്തർ ആയ കേരളീയർക്കൊപ്പം ആന്ധ്ര, കർണ്ണാടക, ഗുജറാത്ത് എന്നീഭാഗങ്ങളിൽ ഉള്ളവർ ഒക്കെ ചേർന്ന് ഓക്സ്ഫോർഡ് വിറ്റ്നിയിൽ നടന്ന ഭക്തിസാന്ദ്രമായ പൂജകൾ മറക്കാൻ കഴിയാത്ത സായാഹ്നം ആയിരുന്നു.
പൂജാ ചടങ്ങുകൾ വൈകിട്ട് 4.30 മുതൽ ആരംഭിച്ചു. ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചത് സ്റ്റർ ക്ഷേത്രം തന്ത്രി കൂടിയായ പ്രസാദ് ഭട്ടാണ്. ഗണപതി ഹവനം,അയ്യപ്പപൂജ, പടിപൂജ, ശനിദോഷ അർച്ചന, നിവേദ്യം എന്നിവയുംഅഷ്ടോത്തരമന്ത്രങ്ങൾ ഉരുവിട്ടുള്ള വിവിധ പൂജകൾ എന്നിവ നടന്നപ്പോൾ തികച്ചും കേരളത്തിലെ ഒരു ക്ഷേത്രസാന്നിധിയിൽ ഇരിക്കും വിധമുള്ള അനുഭവം ആണ് ഭക്തർക്ക് അനുഭവപ്പെട്ടത്. തുടർന്ന് അരവണ പായസം വിതരണം, അന്നദാനവും നടന്നു . ഭക്തിക്തിസാന്ദ്രമായ ഭജൻ സദൻ ദിവാകറിന്റെയും അജിത്തിന്റെയും നേതൃത്വത്തിൽ ഏറ്റുമാനൂർ അപ്പനെ വാഴ്ത്തി തുടങ്ങിയപ്പോൾ അൽപനേരം മനസ്സ് നാട്ടിലെ പഴയ ശബരിമല കെട്ടുമുറുക്ക് പോലെ യുള്ള ചടങ്ങുകൾ ഓർമ്മിപ്പിക്കുംപോലെയായി വിവിധ ഭാഷകളിലുള്ള അയ്യപ്പഭജൻ വേറിട്ട അനുഭവമായി.
അതേസമയം ധനുമാസത്തിലെ തിരുവാതിര രാവാണ് മാഞ്ചസ്റ്ററിനെ ഭക്തിസാന്ദ്രമാക്കിയത്. മലയാളക്കരയെക്കാൾ ആവേശത്തോടെ നൂറോളം വനിതകൾ തിരുവാതിര ആഘോഷം ഏറ്റെടുത്തു. ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മലയാളി പെൺകൊടികൾ തിരുവാതിരയിൽ പങ്കെടുക്കാൻ എത്തി. നൂറോളം സ്ത്രീകളാണ് കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററിൽ തിരുവാതിര ആഘോഷത്തിന് ഉടുത്തൊരുങ്ങി, കണ്ണിൽ കരിമഷിയിട്ട്, കയ്യിൽ മൈലാഞ്ചി ചേലുമായി ആഘോഷവേദിയിൽ എത്തിയത്.
കേരളത്തിൽ സ്ത്രീകൾ ഇന്ന് ബഹുമാനിത ആകുന്നുണ്ടെകിൽ അത് നിയമത്തെ പേടിച്ചു മാത്രമാണെന്നും മലയാളി സ്ത്രീകൾ കൂടുതൽ ബഹുമാനിത ആയിരുന്ന കാലത്താണ് സ്ത്രീകൾക്ക് വേണ്ടി തിരുവാതിര പോലുള്ള ആഘോഷങ്ങൾ നടന്നിരുന്നതെന്നും വ്യക്തമാക്കിയാണ് ഗ്രേറ്റ് മാഞ്ചസ്റ്റർ മലയാളി ഹിന്ദു സമാജത്തിന്റെ നെത്ര്വത്തിൽ ഈ പുതുമയാർന്ന ചടങ്ങു സംഘടിപ്പിച്ചത്. ശബരിമലയിൽ ഉൾപ്പെടെ ആചാര സംരക്ഷണത്തിന് വേണ്ടി സ്ത്രീകൾക്ക് തെരുവിൽ ഇറങ്ങേണ്ടി വരുന്നത് ഒരു സമൂഹത്തെ ഒന്നടങ്കം അപമാനിച്ചതിന് പ്രതിഫലമായി മാറുക ആണെന്നും കേരള സമൂഹം കൂടുതൽ ഒറ്റപ്പെട്ടതാകാൻ മാത്രമേ സമീപകാല സംഭവ വികാസങ്ങൾ കാരണമായിട്ടുള്ളതെന്നും ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയവർ സൂചിപ്പിച്ചു.
തുടിച്ചു കുളിച്ചു എട്ടങ്ങാടി നിവേദിച്ചു തിരുവാതിര പുഴുക്കിന്റെ സ്വാദും നുകർന്നാണ് മാഞ്ചസ്റ്ററിൽ വനിതകൾ ഇത്തവണ തിരുവാതിരയ്ക്കു ആടിപ്പാടിയത്. കാഴ്ചക്കാരായി എത്തിയ പുരുഷന്മാർക്ക് ഭവ്യതയോടെ കണ്ടു നിൽക്കുക എന്ന റോൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വൈകിട്ട് ആറുമണിയോടെ നിറപറയും അലങ്കാരങ്ങളുമായി തിരുവാതിര ആഘോഷങ്ങൾക്കുള്ള മുഴുവൻ ഒരുക്കങ്ങളും നടത്തിയാണ് വനിതാ സംഘം ഹാളിൽ എത്തിയത്. ആഘോഷത്തിൽ പങ്കാളികൾ ആകുന്ന മുഴുവൻ പേർക്കുമുള്ള ദശപുഷ്പവും അഷ്ടമംഗല്യവും ഒരുക്കിയിരുന്നു. തുടർന്നു പുതു തലമുറയിൽ ഉൾപ്പെടെയുള്ളവർക്കു തിരുവാതിര എന്തിനു എന്ന ചെറു വിവരണവും നൽകി.
പിന്നെ തിരുവാതിരക്കളിക്കുള്ള ഒരുക്കങ്ങളായി. ദശപുഷ്പ്പം ചൂടി, എട്ടങ്ങാടി നേദിച്ചു ഓരോ സ്ത്രീയും ഓരോ ചുവടുകൾക്കനുസരിച്ചുള്ള തിരുവാതിര പാട്ടു പാടി ആവേശത്തിന്റെ ആരവമായി മാറുകയായിരുന്നു. എട്ടങ്ങാടിയും കൂവപ്പായസവും തിരുവാതിര പുഴുക്ക്, ഗോതമ്പു കഞ്ഞി, കരിക്കിൻ വെള്ളം, പഴം പുഴുങ്ങിയത്, ഗോതമ്പ് ഉപ്പുമാവ്, കേസരി, ചപ്പാത്തി, കടല കറി, പരിപ്പ് കറി തുടങ്ങിയ തിരുവാതിര നാളിലെ മുഴുവൻ ഭക്ഷണ വിഭാവങ്ങളും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. പ്രവാസ ജീവിതത്തിൽ ഇങ്ങനെ ഒരു ചടങ്ങു സ്വപ്നത്തിൽ പോലും കണ്ടിരുന്നില്ലെന്നാണ് ചടങ്ങിൽ പങ്കെടുത്ത മുഴുവൻ വനിതകളും സൂചിപ്പിച്ചത്. തിരുവാതിരക്കളിക്കു ശേഷം പാതിരാപ്പൂ ചൂടി വെറ്റില മുറുക്കി ചുണ്ടു ചുവപ്പിക്കുന്ന പരമ്പരാഗത ചടങ്ങും നടന്നു.
Stories you may Like
- നാരായണ സ്വാമിയെ കാത്തിരിക്കുന്നത് മൂന്നുവർഷത്തെ തടവുശിക്ഷ
- നെടുമണ്ണൂർ എൽ പി സ്കൂളിന് അകത്ത് പൂജ നടത്തിയെന്ന വിവാദത്തിൽ വിശദീകരണം
- ഗ്യാൻവാപി പള്ളിയിൽ നിസ്കാരവും പൂജയും നടക്കട്ടെയെന്ന് സുപ്രീം കോടതി
- പൊന്നമ്പല മേട്ടിൽ അതിക്രമിച്ച് കയറി പൂജ; വിഡിയോ പ്രചരിച്ചു, കേസെടുത്ത് വനംവകുപ്പ്
- പൊന്നമ്പലമേട് പൂജാ സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍