ഒറ്റപ്പെട്ട നിലവിളികളും പരിഹസിക്കലുകളും ഒഴിച്ചാൽ സോഷ്യൽ മീഡിയ എടുത്ത സംയമനം ചരിത്രത്തിൽ ആദ്യം; അയോധ്യയിൽ ഒരില പോലും അനങ്ങിയില്ല; 40,000 പൊലീസിനെ ഇറക്കിയതോടെ മുംബൈ ചേരികൾ ശാന്തം; കാശ്മീരിൽ പോലും പ്രതിഷേധ കണങ്ങളില്ല; ആകെ കേട്ട ആക്ഷേപം എം സ്വരാജിന്റേയും പ്രതിഷ് വിശ്വനാഥിന്റേയും; സിപിഎം എംഎൽഎയ്‌ക്കെതിരെ പൊലീസ് കേസെടുത്തു; അയോധ്യ വിധി ഇന്ത്യയുടെ സംയമന ചരിത്രത്തിലെ അപൂർവ്വത
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഇന്ത്യ ഒറ്റക്കെട്ടായിരുന്നു. സമാധാനം മാത്രമാണ് രാജ്യം ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കുന്ന ദിവസമാണ് കൊഴിഞ്ഞു പോയത്. ഏറെ വൈകാരിക പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് ഏവരും കരുതിയ അയോധ്യയിലെ സുപ്രീംകോടതി വിധിയെ രാജ്യം ഏറ്റുവാങ്ങിയത് പരസ്പര സ്‌നേഹത്തിൽ തീർത്ത മതിലിനുള്ളിൽ നിന്നായിരുന്നു. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി വരും മുൻപ് തന്നെ ഇന്ത്യ കണ്ടത് ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ഐക്യവും പരസ്പര സ്നേഹവും. വിധിക്ക് ശേഷവും അങ്ങനെ തന്നെ. സോഷ്യൽ മീഡിയകളിൽ ഐക്യപ്പെടലിന്റെ കാഴ്ചകളാണ് കണ്ടത്. അസംതൃപ്തിയും വിദ്വേഷവും ജനിപ്പിക്കുന്ന ഒന്നും വിധിക്ക് മുൻപൊ പിൻപോ വന്നതുമില്ല. പകരം പരസ്പരമുള്ള സ്നേഹവും ബഹുമാനവും തലപൊക്കുകയും ചെയ്തു. ഹിന്ദു-മുസ്ലിം ഭായി... ഭായി.. ഇനിയും അങ്ങനെ തന്നെ മതേതര ഇന്ത്യ മുമ്പോട്ട് പോകും. സുപ്രീംകോടതിയുടെ നിർണായക വിധി വരുമ്പോൾ ശ്രദ്ധാകേന്ദ്രമായ അയോധ്യ പക്ഷേ തീർത്തും ശാന്തമാണ്. കർശനമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും ക്രമസമാധാന പ്രശ്‌നങ്ങൾ ഒന്നുപോലും റിപ്പോർട്ട് ചെയ്തില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. അയോധ്യയിലെ സമുദായ നേതാക്കളെല്ലാം സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തു.
അയോധ്യകേസ് വിധിയിൽ മാതൃക കാട്ടി സമൂഹ മാധ്യമങ്ങൾ വിധിയെ വിശകലനം ചെയ്തു. വിധിക്കു ശേഷം അസാമാന്യ സംയമനവും മൗനവുമാണ് സമൂഹ മാധ്യമങ്ങൾ പുലർത്തിയത്. ഒറ്റപ്പെട്ട ചില പ്രതികരണങ്ങളും അതേക്കുറിച്ചുള്ള തർക്കവുമൊഴിച്ചാൽ പൊതുവേ ശാന്തമാണ് ഓൺലൈൻ മേഖല. വിദ്വേഷം പരത്തുന്ന പ്രചാരണം നടത്തിയതിനു റൈറ്റ് തിങ്കേഴ്‌സ് എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിനെതിരെ കേസെടുത്തു. തൃപ്പുണ്ണിത്തുറ എംഎൽഎ എം സ്വരാജിന്റെ കുത്തി തിരിപ്പ്. ഒപ്പം പ്രവീൺ തൊഗാഡിയയുടെ കേരളത്തിലെ അനുയായി പ്രതീഷ് വിശ്വനാഥിന്റെ പ്രകോപനത്തിന് പോന്ന ആഘോഷവും മധുര വിതരണവും. ആയോധ്യ വിധിയിൽ പരസ്യമായ സന്തോഷ പ്രകടനത്തിനോ പ്രതിഷേധത്തിനോ ആരും തെരിവിൽ ഇറങ്ങിയില്ല. സംഘപരിവാറുകാർ പായസ വിതരണം ഒഴിവാക്കി സംഘർഷത്തിലേക്ക് കാര്യങ്ങളെത്തില്ലെന്ന് ഉറപ്പിച്ചു. മുസ്ലിം സഹോദരങ്ങളും വിധിയുടെ അന്തസത്ത ഉൾക്കൊണ്ടു. അവരും രാജ്യ നന്മയ്ക്ക് വേണ്ടി പ്രതിഷേധിക്കാൻ തെരുവുകളിലേക്ക് ഇറങ്ങിയില്ല. പ്രതിഷേധത്തിന്റേയും സന്തോഷത്തിന്റേയും ചെറിയ തീപൊരി പോലും കലാപങ്ങളിലേക്ക് രാജ്യത്തെ നയിക്കുമെന്ന തിരിച്ചറിവായിരുന്നു ഈ തീരുമാനങ്ങളുടെ പ്രേരണാ ഘടകവും.
നാല്പതുദിവസത്തെ തുടർച്ചയായ ന്യായവാദങ്ങൾക്കും പരിശോധനകൾക്കും ശേഷമാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ഭരണഘടനാബെഞ്ച് വിധിപ്രസ്താവിച്ചത്. അതനുസരിച്ച് അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനായി തർക്കത്തിലുള്ള 2.77 ഏക്കർ ഭൂമി കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റിന് വിട്ടുനൽകണം. മൂന്നുമാസത്തിനുള്ളിൽ കേന്ദ്രസർക്കാരാണ് ക്ഷേത്രനിർമ്മാണത്തിനുള്ള ട്രസ്റ്റ് രൂപവത്കരിക്കേണ്ടതും പദ്ധതി തയ്യാറാക്കേണ്ടതും. കേസിനുപോയ ഒരു ഹിന്ദുസംഘടനയെയും അത് ഏല്പിച്ചിട്ടില്ല. എന്നാൽ, കേസിൽ കക്ഷിയായ നിർമോഹി അഖാഡയ്ക്ക് ട്രസ്റ്റിൽ പ്രാതിനിധ്യംനൽകണം. അയോധ്യയിൽ പള്ളി പണിയാൻ വേറെ സ്ഥലം അനുവദിക്കണം. അഞ്ച് ഏക്കറിലാകും പള്ളി. ഇതിനുള്ള സ്ഥലവും കേന്ദ്രം കൈമാറണം.
രാമക്ഷേത്രം നിർമ്മിക്കുന്നതിന് തർക്കഭൂമി വിട്ടുനൽകിക്കൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതോടെ ആശങ്ക ഒഴിയുകയാണ് അയോധ്യയിലും ക്ഷേത്രനിർമ്മാണത്തിനെതിരാണ് വിധിയെങ്കിൽ അക്രമമുണ്ടായേക്കുമെന്ന് ഉത്കണ്ഠയിലായിരുന്നു നാട്ടുകാർ. ടെലിവിഷനിലൂടെ അന്തിമവിധി ന്യായം കേട്ട ഉടൻ നഗരത്തിലെങ്ങും ജയ്ശ്രീറാം വിളികൾ മുഴങ്ങി. ആഹ്ലാദപ്രകടനത്തിനുള്ള ഭക്തരുടെ ശ്രമം പൊലീസ് തടഞ്ഞെങ്കിലും ക്ഷേത്രനഗരിയിലെങ്ങും മധുരവിതരണമുണ്ടായി. ചിലർ പടക്കം പൊട്ടിച്ചും പ്രാർത്ഥനാമന്ത്രങ്ങൾ ഉരുവിട്ടും വിധിയെ സ്വീകരിച്ചു. വീടിനു പുറത്ത് ആഘോഷപ്രകടനം പാടില്ലെന്ന പൊലീസിന്റെ നിർദ്ദേശം പാഴ്‌വാക്കായി. എന്നാൽ ആഘോഷ പ്രകടനങ്ങളിൽ പരമാവധി സംയമനം പാലിച്ചു. ഇതര മതങ്ങളെ താറടിക്കുന്നതായിരുന്നില്ല അവരുടെ ആവേശം. അയോധ്യയിലും സമീപജില്ലകളിലും സ്ഥിതിഗതികൾ ശാന്തമാണെന്ന് അഞ്ചുജില്ലകളുടെ അധികാരച്ചുമതലയുള്ള മണ്ഡലായുക്ത് മനോജ് കുമാർ മിശ്ര അറിയിച്ചു. താത്കാലികമായി 20 ജയിലുകൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ആരും കരുതൽ തടങ്കലിലില്ലെന്നതാണ് വസ്തുത.
ശനിയാഴ്ച രാവിലെ തന്നെ ക്ഷേത്രഭൂമിയിലേക്കുള്ള റോഡുകളിലെല്ലാം പൊലീസ് ബാരിക്കേഡുകൾ കെട്ടി നിയന്ത്രണമേർപ്പെടുത്തിയിരുന്നു. അയോധ്യയുടെയും രാമന്റെയും ആഗ്രഹം സുപ്രീംകോടതി വിധിയിലൂടെ സഫലമാവുന്നതായി രാമക്ഷേത്രത്തിലെ പൂജാരി പണ്ഡിറ്റ് ലോക്നാഥ് വത്സ് പറഞ്ഞു. മുസ്ലിങ്ങൾക്ക് പള്ളി പണിയുന്നതിന് അയോധ്യയുടെ പഞ്ചകോശി പരിക്രമമാർഗത്തിനു പുറത്ത് ഉചിതമായ സ്ഥലം കണ്ടെത്തി കേന്ദ്രസർക്കാർ സഹായങ്ങൾ നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദുസമൂഹത്തിന്റെയാകെ വിശ്വാസത്തെ അംഗീകരിക്കുന്നതാണ് വിധിയെന്ന് ഹുമാൻക്ഷേത്രത്തിലെ പൂജാരി മഹന്ത് രാമചന്ദ്ര ദാസ് പറഞ്ഞു. രാമക്ഷേത്രങ്ങളുടെ പരിധിക്കു പുറത്ത് പള്ളി പണിയുന്നതിനും അതിന് സഹായം നൽകുന്നതിനും വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞു.
അല്ലാഹുവിന്റെ വിധി മുകളിലാണെന്നും ഇപ്പോഴത്തെ വിധിയോട് പ്രത്യേകിച്ച് അനുകൂലമോ പ്രതികൂലമോ ആയ നിലപാടില്ലെന്നും അയോധ്യയിലെ തർക്കഭൂമിയോട് ചേർന്ന ആലംഗിരി മസ്ജിദിലെ ജീവനക്കാരൻ മുഹമ്മദ് ഹാഷിം പറഞ്ഞു. ഉത്തർപ്രദേശിലെ വിദ്യാലയങ്ങൾക്കെല്ലാം ചൊവ്വാഴ്ച വരെ അവധിയാണ്. പൊലീസുകാർക്ക് താമസസൗകര്യം ഏർപ്പെടുത്തിയ വിദ്യാലയങ്ങൾക്കും താത്കാലിക ജയിലുകൾ സജ്ജീകരിച്ച വിദ്യാലയങ്ങൾക്കും അനിശ്ചിതകാലത്തേക്കാണ് അവധി നൽകിയിട്ടുള്ളത്. 10 ദിവസം വരെ ഇതു നീളാനാണ് സാധ്യതയെന്ന് അയോധ്യ എസ്.എസ്‌ഐ. രാമേന്ദ്ര വർമ പറഞ്ഞു. കനത്ത സുരക്ഷാവലയത്തിലുള്ള അയോധ്യയ്ക്കു പുറമേ ഉത്തർപ്രദേശിന്റെ മറ്റു ഭാഗങ്ങളും സുപ്രീംകോടതി വിധി വന്ന ദിവസം ശാന്തമായിരുന്നു. അലിഗഡ് ജില്ലയിൽ ഇന്റർനെറ്റ്, മൊബൈൽ ഫോൺ ഉപയോഗത്തിന് ഇന്നലെ അർധരാത്രി വരെ നിയന്ത്രണമേർപ്പെടുത്തിയതൊഴിച്ചാൽ വാർത്താ വിനിമയ ബന്ധങ്ങൾ തടസ്സപ്പെട്ടില്ല.
ലക്‌നൗവിൽ സജ്ജമാക്കിയ കൺട്രോൾ റൂമിലിരുന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥിതിഗതികൾ നിരീക്ഷിച്ചു. മാധ്യമ റിപ്പോർട്ടുകളും സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങളും നിരീക്ഷിക്കാനാണ് ഈ കേന്ദ്രം സജ്ജമാക്കിയത്. സാഹചര്യങ്ങൾക്കനുസരിച്ച് ഇടപെടാൻ അധിക സേനയെ ഒരുക്കി നിർത്തിയിട്ടുണ്ട്. 4000 അർധസൈനികരെ കേന്ദ്രവും എത്തിച്ചിട്ടുണ്ട്. അയോധ്യയിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ജില്ലാ മജിസ്‌ട്രേട്ട് അനുജ് കുമാർ ഝാ പറഞ്ഞു. വിധിപ്പകർപ്പ് ലഭിച്ച ശേഷം തുടർനടപടികളുണ്ടാകും. മുംബൈയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളായിരുന്നു. 40,000 പൊലീസിനെയാണ് മുംബൈയിൽ വിന്യസിച്ചത്. അവിടേയും ചെറിയ പ്രതിഷേധങ്ങൾ പോലും ഉണ്ടായില്ല. കാശ്മീരിലും അയോധ്യ പ്രതിഫലനമുണ്ടാക്കിയില്ല. അങ്ങനെ സമാധാനത്തിലൂടെ അയോധ്യാ വിധിയെ രാജ്യം ചർച്ചയാക്കി. വിവിധ സംസ്ഥാനങ്ങളിൽ പ്രശ്‌ന സാധ്യതയുള്ള സ്ഥലങ്ങളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. വ്യാജ പ്രചാരണം നടത്തി കലാപമുണ്ടാക്കാൻ ശ്രമിച്ചതിനു ഡൽഹിയിലെ നോയിഡയിൽ 2 പേരും രാജസ്ഥാനിലെ ബിക്കാനിറിൽ ഒരാളും അറസ്റ്റിലായി. ഡൽഹിയിൽ ഡ്രോണുകൾ ഉപയോഗിച്ചും പൊലീസ് നിരീക്ഷണം നടത്തി. ചില സ്ഥലങ്ങളിൽ നേരിയ സംഘർഷാവസ്ഥ രൂപപ്പെട്ടെങ്കിലും പൊലീസ് ഇടപെട്ട് പരിഹരിച്ചു. ഡൽഹി ജുമാ മസ്ജിദിനു സമീപം കൂടുതൽ സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തു.
മധ്യപ്രദേശിലെ ഭോപാലിൽ 30 വരെ എല്ലാ പ്രതിഷേധ പരിപാടികൾക്കും ജില്ലാ അധികൃതർ അനുമതി നിഷേധിച്ചു. ഇന്നു നടത്താനിരുന്ന നബിദിന റാലി സംഘാടകർ ഉപേക്ഷിച്ചു. പൊലീസ് ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി കമൽനാഥ് സ്ഥിതി വിലയിരുത്തി. ജമ്മു കശ്മീരിൽ കർശന സുരക്ഷാ സന്നാഹങ്ങളാണ് ഏർപ്പെടുത്തിയത്.
സ്വരാജിനെതിരെ കേസ്
അയോധ്യ കേസ് വിധിയുടെ പശ്ചാത്തലത്തിൽ ഫേസ്‌ബുക്കിൽ പോസ്റ്റിട്ട അഡ്വ എം സ്വരാജ് എംഎൽഎക്കെതിരേ പൊലീസ് കേസെടുത്തു. ഇത് സംഘർഷപരമായ പോസ്റ്റാണെന്നും എം സ്വരാജിനെതിരേ നടപടിയെടുക്കണമെന്നാശ്യപ്പെട്ട് യുവമോർച്ച നൽകിയ പരാതിയെത്തുടർന്നാണ് നടപടി. വിഷയത്തിൽ പൊലീസ് നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും യുവ മോർച്ചാ പ്രസിഡന്റ് പ്രകാശ്ബാബു മുന്നറിയിപ്പ് നൽകിയിരുന്നു. ബാബരി മസ്ജിദ് വിധിയുടെ പശ്ചാത്തലത്തിൽ പ്രകോപനപരമായി പോസ്റ്റിടുന്നവർക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു.
ഈ പശ്ചാത്തലത്തിൽ മതസ്പർദ ഉണ്ടാക്കുന്ന തരത്തിൽ ഫേസ്‌ബുക്കിൽ പരമാർശം നടത്തിയ എം സ്വരാജ് എംഎൽഎയ്ക്കെതിരേ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ പ്രകാശ് ബാബു പൊലിസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. 'വർത്തമാനകാല ഇന്ത്യയിൽ മറിച്ചൊരുവിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ, നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരിക്കുന്നുവോ?' എന്നായിരുന്നു ബാബരി വിധിക്ക് പിന്നാലെയുള്ള എം സ്വരാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ഡിജിപിക്ക് പരാതി നൽകിയെങ്കിലും നടപടിയില്ലാത്തതിനെ തുടർന്ന് ഇപ്പോൾ കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയതായി പ്രകാശ് ബാബു ഫേസ്‌ബുക്കിലൂടെ പറഞ്ഞു. ഡിജിപിയുടെയും കമ്മീഷണറുടെയും ആത്മാർത്ഥതയും വാക്കിന്റെ വിലയും നീതി ബോധവും കാണാൻ കാത്തിരിക്കുന്നുവെന്നാണ് പ്രകാശ് ബാബു ഫേസ്‌ബുക്കിൽ കുറിച്ചത്.
അതേസമയം, വിധിക്ക് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെ മതസ്പർധ ഉണ്ടാക്കുന്ന വിധത്തിൽ അഭിപ്രായ പ്രകടനം നടത്തിയെന്നാരോപിച്ച് കൊച്ചിയിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. കേരള പൊലീസിന്റെ സൈബർ ഡോം വിഭാഗമാണ് പോസ്റ്റ് കണ്ടെത്തിയത്. പ്രതികൾക്കെതിരേ ഐപിസി 153 എ, 550 ബി, 120 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ ഇന്നലെ മുതൽ സമൂഹിക മാധ്യമങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. മതസ്പർധയുണ്ടാക്കുന്ന തരത്തിൽ സമൂഹിക മാധ്യമങ്ങളിൽ അഭിപ്രായ പ്രകടനം നടത്തിയാൽ ശക്തമായ നടപടിയെടുക്കുമെന്ന് നേരത്തെ തന്നെ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു.
പ്രതീഷും ചർച്ചയാക്കിയത് വിദ്വേഷം തന്നെ
അയോധ്യ വിധിയിൽ ആഹ്ലാദിക്കണമെന്നും ആഘോഷിക്കണമെന്നും ആഹ്വാനം ചെയ്യുകയും മധുരവിതരണം ചെയ്യുകയും ചെയ്ത് പോസ്റ്റിട്ട പ്രതീഷ് വിശ്വനാഥനും പടർത്തിയത് വിദ്വേഷമാണ്. വിധി സംബന്ധിച്ച് രഞ്ജിത്ത് ലാൽ മാധവൻ എന്നയാൾ റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പിൽ ഇട്ട പോസ്റ്റിനു കമ്മന്റ് ചെയ്ത രണ്ടുപേർക്കെതിരേയാണ് മതസൗഹാർദ്ദം തകർക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തി കേസെടുത്തത്. സൈബർ സെല്ലിന്റെ പരാതിയിൽ ഷെയ്ഫുദ്ദീൻ ബാബു, ഇബ്രാഹീം കുഞ്ഞിപ്പ എന്നീ അക്കൗണ്ട് ഉടമകൾക്കെതിരേയാണ് കേസെടുത്തതെന്ന് കൊച്ചി സെൻട്രൽ സിഐ ടോംസൺ പറഞ്ഞു. വിധി വരുന്നതിനു മുമ്പ് വെള്ളിയാഴ്ച ഇട്ട പോസ്റ്റിൽ ഇരുവരും ചെയ്ത കമ്മന്റുകൾക്കെതിരേയാണ് കേസെടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കോടതി വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ടും ആഘോഷിക്കാൻ ആഹ്വാനം ചെയ്തും മധുരവിതരണം നടത്തിയതു ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത പ്രതീഷിനെതിരെ പൊലീസ് നടപടിയെടുക്കാൻ തയ്യാറായിട്ടില്ല. നേരത്തെ നിരവധി പ്രകോപന പോസ്റ്റുകളിടുകയും വിദ്വേഷപ്രചാരണം നടത്തുകയും ചെയ്തിരുന്ന രാഷ്ട്രീയ ബജ്റംഗ്ദൾ നേതാവ് പ്രതീഷ് വിശ്വനാഥ്, ശ്രീരാജ് കൈമൾ എന്നിവരാണ് ഇക്കുറിയും പൊലീസ് നിയന്ത്രണങ്ങൾ കാറ്റിൽപറത്തി ഫേസ്‌ബുക്ക് പോസ്റ്റിട്ടിട്ടുള്ളത്. ദീപം കത്തിച്ചുകൊണ്ട്, മധുരം വിതരണം ചെയ്ത് വമ്പിച്ച തോതിൽ വിജയം ആഘോഷിക്കണമെന്നാണ് പ്രതീഷ് വിശ്വനാഥ് ആവശ്യപ്പെടുന്നത്.
ആലപ്പുഴയിൽ എഎച്ച്പി പ്രവർത്തകർ ഹിന്ദു ഗൃഹങ്ങളിൽ മധുരം വിതരണം ചെയ്യുന്ന ചിത്രമാണ് ശ്രീരാജ് കൈമൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. ബാബരി കേസിലെ സുപ്രിം കോടതി വിധിയുമായി ബന്ധപ്പെട്ട് മതസ്പർധയും സാമുദായിക സംഘർഷങ്ങളും വളർത്തുന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ തയ്യാറാക്കി പരത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
Stories you may Like
- ജനുവരി 22ന് എല്ലാവരും വീടുകളിൽ ശ്രീരാമജ്യോതി തെളിയിക്കണം: പ്രധാനമന്ത്രി
- 'ഇനി രാമന്റെ പേരിൽ വോട്ടും ചോദിക്കും'; വിമർശവുമായി സഞ്ജയ് റാവത്ത്
- അയോധ്യ കേസിൽ വിധിയെഴുതിയത് ആരെന്ന് പരസ്യപ്പെടുത്തേണ്ടെന്ന തീരുമാനം ഏകകണ്ഠം- ചീഫ് ജസ്റ്റിസ്
- രാജ്യത്തെ ആദ്യ വാസ്തു അധിഷ്ഠിത ടൗൺഷിപ്പായി മാറാൻ അയോധ്യ
- ഭക്തിയിൽ അലിഞ്ഞ് അയോധ്യ, ഉത്സവാന്തരീക്ഷത്തിൽ രാജ്യം
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍