ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോൾ കണ്ടത് അകത്തു നിന്ന് കുറ്റിയിട്ട കതക്; ബെൽ അടിച്ചപ്പോൾ കണ്ടത് കള്ളി മുണ്ടിട്ട് വന്ന എംഎൽഎയെ; അവിഹിതം പിടിച്ചതിന് കരണത്തടിച്ച നേതാവ് ഉടുമുണ്ടുമായി രക്ഷപ്പെട്ടത് പുറക് വശത്തെ കതക് തുറന്ന് മതിൽ ചാടി; റൂമിൽ കിടന്ന ബാഗിലുണ്ടായിരുന്നത് കോണ്ടവും ഫ്രൂട്ടിയും; വിശദാംശങ്ങൾ ചർച്ചയാകുന്നതിനിടെ പീഡന പരാതി പിൻവലിച്ച് അദ്ധ്യാപിക കൂടിയായ അമ്മ വീണ്ടും സ്റ്റേഷനിൽ; വിവാദം ഒഴിഞ്ഞ ആശ്വാസത്തിൽ സിപിഎമ്മും; രക്ഷപ്പെടുന്നത് ആറ്റിങ്ങൽ എംഎൽഎ ബി സത്യൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സിപിഎമ്മിലെ മുതിർന്ന എംഎൽഎക്കെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതി പരാതിയിൽ നിന്ന് പിന്മാറി. തിരുവനന്തപുരം ജില്ലയിലുള്ള എംഎൽഎയ്ക്കെതിരെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ഭരണകക്ഷി എംഎൽഎക്കെതിരെ ഗുരുതരമായ പീഡന പരാതി യുവതി പൊലീസിൽ നൽകിയിട്ടും കേസ് എടുത്തിട്ടില്ല. ഉന്നത സമ്മർദ്ദം മൂലമാണിതെന്നാണ് ഉയരുന്ന ആരോപണം ഉയർന്നു. ഇതിനിടെ യുവതി പരാതി പിൻവലിച്ചെന്ന വാർത്തയുമെത്തി. ഡിവൈഎസ് പിക്ക് മുമ്പിലെത്തി പരാതി ഇല്ലെന്ന് യുവതി എഴുതി കൊടുത്തുവെന്നാണ് സൂചന. ഇതൊന്നും പൊലീസ് സ്ഥിരീകരിക്കുന്നില്ല.
ആറ്റിങ്ങൽ എംഎൽഎ ബി സത്യൻ മർദ്ദിച്ചെന്ന് പരാതി നൽകിയ വീട്ടമ്മ പിന്നീട് പിൻവാങ്ങിയതോടെ ആശ്വാസമാകുന്നത് തിരുവനന്തപുരത്തെ സിപിഎം നേതൃത്വത്തിനാണ്. തന്റെ വീട്ടിൽ എംഎൽഎയെ മറ്റൊരു സ്ത്രീക്കൊപ്പം കണ്ടെന്നും ഇത് ചോദ്യം ചെയ്തപ്പോൾ മർദ്ദിച്ചു എന്നുമായിരുന്നു വീട്ടമ്മയുടെ പരാതി. ഭർത്താവിന്റെ അടുത്ത സുഹൃത്തായ എംഎൽഎ വീട്ടിലെ സ്ഥിരം സന്ദർശകനാണെന്നും പരാതിയിൽ പറയുന്നുണ്ട്. ആറ്റിങ്ങൽ ഡിവൈഎസ്പിക്കായിരുന്നു ഉച്ചയോടെ പരാതി നൽകിയത്. എന്നാൽ പരാതി സമൂഹമാധ്യമങ്ങളിൽ അടക്കം പ്രചരിച്ചതോടെ വീട്ടമ്മ പിൻവാങ്ങി. വൈകീട്ട് തനിക്ക് പരാതിയില്ലെന്ന് ഡിവൈഎസ്പി ഓഫീസിൽ എത്തി വീട്ടമ്മ എഴുതി നൽകി. ഇതോടെ കേസ് ഇല്ലാതായെന്ന് പൊലീസ് പറയുന്നു. എന്നാൽ പീഡന പരാതി അങ്ങനെ അവസാനിക്കില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്.
വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഈ പരാതി എത്തിയിരുന്നു. ഇതോടെയാണ് പരാതി വലിയ ചർച്ചാ വിഷയമായത്. ഇതോടെ പൊലീസ് സ്റ്റേഷനിൽ അന്വേണമെത്തി. അപ്രതീക്ഷിത ട്വിസ്റ്റ് എന്നോണം പരാതി പിൻവലിക്കുകയും ചെയ്തു. സമ്മർദ്ദമാണ് ഈ പരാതി പിൻവിലിക്കാൻ കാരണമെന്ന വാദം ശക്തമാണ്. ഗുരുതര ആരോപണമാണ് പരാതിയിൽ ഉണ്ടായിരുന്നത്. എന്നിട്ടും കേസ് എടുക്കാത്തത് ഭരണപക്ഷത്തെ പ്രമുഖനെ രക്ഷിക്കാനാണെന്ന വാദം സജീവമാണ്. നേരത്തെ കോൺഗ്രസിലെ എ വിൻസന്റെ എംഎൽഎയ്ക്കെതിരെ പീഡന പരാതി വന്നപ്പോൾ പൊലീസ് ഉടൻ നടപടി എടുത്തു. എംഎൽഎയെ അറസ്റ്റ് ചെയ്ത് റിമാൻഡിലുമായി. എന്നാൽ സിപിഎം എംഎൽഎയ്ക്കെതിരായ പരാതിയിൽ പൊലീസ് മല്ലപോക്കുമെടുത്തു. ഇതിനിടെ യുവതിയുടെ പരാതി പിൻവലിക്കലുമെത്തി.
ഭർത്താവിന്റെ ഒത്താശയോടുകൂടി തന്റെ വീട്ടിൽ എംഎൽഎയും മറ്റൊരു യുവതിയും തമ്മിൽ അവിഹിത ബന്ധം നടത്തി. ഇത് താൻ കൈയോടെ പിടികൂടി. തുടർന്ന് സംഭവം പുറത്തറിയാതിരിക്കാൻ എംഎൽഎയും യുവതിയും ചേർന്ന് തന്നെ കൊല്ലാൻ ശ്രമിച്ചുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്. കെ.എസ്.ആർ.ടി.സിയിൽ ജോലിയുള്ള തന്റെ ഭർത്താവിന്റെ കൂടി അറിവോടെയാണ് വീട്ടിൽ യുവതിയുമായി എംഎൽഎ വന്നതെന്ന് ഇവർ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ പരാതിയിൽ പൊലീസിന് മറ്റ് സാക്ഷികളെയൊന്നും കിട്ടിയില്ല. ഇതുകൊണ്ടാണ് കേസെടുക്കാത്തതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
ജോലി കഴിഞ്ഞ് നേരത്തെ വീട്ടിലെത്തിയപ്പോഴാണ് എംഎൽഎയുടെ അവിഹിതബന്ധം താൻ കാണാനിടയായത്. തുടർന്ന് ബഹളം വെയ്ക്കാൻ ശ്രമിച്ചപ്പോൾ വാ പൊത്തുകയും കഴുത്ത് പിടിച്ച് തിരിക്കുകയും ചെയ്തു. തുടർന്ന് ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ ഉടുമുണ്ട് മാത്രമായി എംഎൽഎ വീടിന് പുറകിലുള്ള മതിൽ ചാടി ഓടുകയായിരുന്നുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. എംഎൽയുടെ ബാഗ് ഇപ്പോഴും തന്റെ മുറിയിൽ ഉണ്ടെന്നും അതിൽ നിന്നും ക്വാണ്ടവും ടവ്വലും ഉൾപ്പെടെയുള്ളവ കിട്ടിയെന്നും പരാതിയിൽ വിശദീകരിച്ചിരുന്നു.
സിപിഎമ്മിന്റെ മുതിർന്ന എംഎൽഎ തന്നെ കൊല്ലാൻ സാധ്യതയുണ്ടെന്നും യുവതി ഡിവൈഎസ്പിക്ക് എഴുതി നൽകിയ പരാതിയിൽ പറയുന്നു. ഒരു കുട്ടിയുടെ അമ്മയാണ് പരാതിക്കാരി. എംഎൽഎയുടെ പേര് സഹിതമാമായിരുന്നു പരാതി.
പിൻവലിച്ച പരാതിയിലെ വിശദാംശങ്ങൾ ഇങ്ങനെ
യുവതി, എംഎൽഎ, ഭർത്താവ് എന്നിവർക്കെതിരെയാണ് പരാതി. മൂന്നാം എതിർ കക്ഷി എന്റെ ഭർത്താവാണെന്നും ഞങ്ങൾ തമ്മിലുള്ള വിവാഹം 2010ൽ നടന്നുവെന്നും യുവതി പറയുന്നു. കെ എസ് ആർ ടി സിയിൽ കണ്ടക്ടറാണ് തന്റെ ഭർത്താവ്. എംഎൽഎയുമായി അടുത്ത ബന്ധവും പരിചയവും ഉണ്ടെന്ന് പരാതിയിൽ പറയുന്നു. എംഎൽഎയുടെ വാഹനം ഓടിക്കുന്നത് ഭർത്താവാണ്. വീട്ടിലെ നിത്യ സന്ദർശകനും. തനിക്ക് സ്കൂളിൽ ജോലിയുണ്ടെന്നും യുവതി പറയുന്നു.
2019 മാർച്ച് 27ന് ജോലിക്ക് പോയി. വീട് മാറേണ്ടതിനാൽ സ്കൂളിൽ നിന്നും അനുവാദം വാങ്ങി ഉച്ചയോടെ വീട്ടിലെത്തി. വീടിന് രണ്ട് താക്കോൽ ഉണ്ട്. ഒന്ന് എന്റെ കൈയിലും മറ്റേത് ഭർത്താവിന്റെ കൈയിലും. സ്കൂളിൽ നിന്ന് വീട്ടിലെത്തിയപ്പോൾ കണ്ടത് എ സി ഓൺ ആയി കിടക്കുന്നതായിരുന്നു. ആ റൂം തുറക്കാൻ ശ്രമിച്ചപ്പോൾ വീട് അകത്ത് നിന്ന് പൂട്ടിയിരുന്നതായും മനസ്സിലായി. തുടർന്ന് അയൽവാസിയെ വിളിച്ചു. നാട്ടുകാരെത്തി. കോളിങ് ബെൽ അടിച്ചു. എംഎൽഎ കൈലിമുണ്ട് ഉടത്ത് കതക് തുറക്കാൻ വന്നു. ജനലിലൂടെ നാട്ടുകാരെ കണ്ടപ്പോൾ പിൻവലിഞ്ഞു. തടർന്ന് ഒപ്പമുണ്ടായിരുന്ന സ്ത്രീ കതക് തുറന്ന് എന്നെ പിടിച്ചു വലിച്ച് അകത്ത് കയറി. എംഎൽഎയും സ്ത്രീയം ചേർന്ന് പിടിച്ചു വലിച്ച് ബെഡ് റൂമിൽ കൊണ്ട് പോകാൻ ശ്രമിച്ചു. എംഎൽഎ എന്റെ ചെകിടത്ത് അടിച്ചു. അവർ എന്റെ മുടിയിൽ കുത്തി പിടിച്ചു.
ഞാൻ നിലവിളിക്കാൻ ശ്രമിച്ചപ്പോൾ വാ പൊത്തി. തുടർന്ന് എന്നെ റൂമിൽ ഇട്ട് പൂട്ടി. എംഎൽഎ പുറക് വശത്തുള്ള കതക് തുറന്ന് മതിൽ ചാടി രക്ഷപ്പെട്ടു. എംഎൽഎയുടെ ബാഗ് ബെഡ് റൂമിലുണ്ടായിരുന്നു. ചെരുപ്പ് ഹാളിലും. തുടർന്ന് ഒപ്പമുണ്ടായിരുന്ന സ്ത്രീ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു. നാട്ടുകാർ വന്നത് രക്ഷയായി. എല്ലാത്തിനും മകൾ ദൃക്സാക്ഷിയാണ്. എംഎൽഎയുടെ ബാഗ് താനെടുത്തെന്നും ഈ ബാഗിൽ ഫ്രൂട്ടിയും ക്വാണ്ടവും ഉണ്ടായിരുന്നുവെന്നും യുവതി വിശദീകരിച്ചിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍