ഉപ്പു മുതൽ കർപ്പൂരം വരെ ഇന്ത്യൻ വിപണിയിൽ എത്തിച്ച് വമ്പൻ വ്യവസായി ആയി; യോഗാ ഗുരുവിന്റെ അടുത്ത ലക്ഷ്യം സാമ്രാജ്യം ബ്രിട്ടനിലേക്ക് വ്യാപിപ്പിക്കൽ; ഇനി മേഡ് ഇൻ യുകെ ലേബലിൽ കച്ചവടം പൊടിപൊടിക്കും; യോഗ ദിനാഘോഷത്തിന് രാംദേവ് തിരഞ്ഞെടുത്തത് ലണ്ടനും ബർമിങ്ഹാമും; പതഞ്ജലി നിർമ്മാണം യുകെയിൽ നിന്നും ഉടൻ; ബാബയുടെ പ്രതിമയും വൈകാതെ മെഴുകു മ്യൂസിയത്തിലെത്തും
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ഉപ്പു മുതൽ കർപ്പൂരം വരെ ഇന്ത്യൻ വിപണിയിൽ എത്തിക്കുന്ന യോഗാചാര്യൻ ബാബ രാംദേവിന്റെ സാമ്രാജ്യം ഇന്ത്യൻ അതിർത്തി പിന്നിട്ടു യുകെയിലേക്കും. ആരാധകരും വിമർശകരും ഒരു പോലെ ബാബയുടെ പിന്നിൽ വളരുമ്പോൾ വിദേശ രാജ്യങ്ങളിൽ ബാബയുടെ പതഞ്ജലി ഉൽപ്പന്നങ്ങൾ ഇനി മുതൽ മെയ്ഡ് ഇൻ യുകെ ലേബൽ പതിയാനുള്ള സാധ്യതയാണ് ബാബ തന്നെ വെളിപ്പെടുത്തുന്നത്. ഇക്കഴിഞ്ഞ അന്താരാഷ്ട്ര യോഗ ദിന ആഘോഷത്തിന് ബ്രിട്ടൻ വേദിയാക്കിയ ബാബ ലണ്ടനിലും ബർമിങ്ഹാംഇന്ത്യൻ കോൺസുലേറ്റ് ആഭിമുഖ്യത്തിലും നടത്തിയ ചടങ്ങുകളിലാണ് ഇക്കാര്യം പുറത്തു വിട്ടത്.
പ്രവാസി മലയാളിയായ യൂസഫലി ബ്രിട്ടനിൽ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് പായ്ക്ക് ചെയ്തു കൂടിയ വിലയിൽ ഗൾഫ് രാജ്യങ്ങളിൽ വിപണനം ചെയ്യുന്ന അതേ മാർക്കറ്റിങ് തന്ത്രമായിരിക്കും ബാബ രാംദേവും പയറ്റുക. മെയ്ഡ് ഇൻ യുകെ സ്റ്റിക്കർ ഉണ്ടെങ്കിൽ ഗുണനിലവാരം കൂടുതലായിരിക്കും എന്നതും പ്രത്യേകിച്ച് ഭക്ഷ്യോത്പന്നങ്ങളിൽ മായം കലരാതിരിക്കാനുള്ള സാധ്യത കൂടുതൽ ആയിരിക്കും എന്ന പൊതു ചിന്ത പണമാക്കി മാറ്റാൻ ഉള്ള തന്ത്രമാണ് യൂസഫലിക്ക് പിന്നാലെ ബാബാ രാംദേവും പയറ്റാൻ തയ്യാറെടുക്കുന്നത്.
ഗുണനിലവാരം കൂടുതൽ എന്ന ചിന്തയിൽ കൂടുതൽ വിലയിട്ടു ഉൽപ്പന്നങ്ങൾ ഉപയോക്താവിലേക്കു എത്തിക്കാം എന്നതാണ് പാക്കേജിങ് കേന്ദ്രം യുകെയിൽ ആരംഭിക്കാൻ പ്രധാന കാരണം. പതഞ്ജലി ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുക എന്ന ആഹ്വനം ഇന്ത്യയിൽ മുഴങ്ങുമ്പോഴാണ് ഗുണമേന്മ പാലിക്കുന്നതിൽ കടുത്ത നിയന്ത്രണമുള്ള യുകെയിലേക്കു ബാബ രാംദേവ് എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. കണ്ണടച്ച് തുറക്കുന്ന വേഗതയിൽ മോദി ഭരണത്തിന്റെ തണലിൽ വളർന്ന ബാബ, ബ്രിട്ടനിൽ സാമ്രാജ്യം വളർത്തുന്നതിൽ രാഷ്ട്രീയ നയതന്ത്രവും കാണുന്നവർ ഏറെയാണ്. തീർച്ചയായും കച്ചവട കണ്ണിൽ ബാബക്കു ന്യായങ്ങൾ ഏറെയാണെങ്കിലും അടുത്ത തിരഞ്ഞെടുപ്പിൽ മോദിയുടെ നില പരുങ്ങലിൽ ആയാലും തന്റെ നില സുരക്ഷിതം ആയിരിക്കണം എന്ന കൂർമ്മ ബുദ്ധിയാകും ഈ നീക്കത്തിന്റെ പിന്നിൽ എന്ന് കരുതുന്നവരും കുറവല്ല.
യുകെയ്ക്കു പിന്നാലെ യൂറോപ്പിലെ മറ്റു നഗരങ്ങളിൽ കൂടി ബാബ സാമ്രാജ്യം വളർത്താൻ ഉള്ള പദ്ധതിയും പതഞ്ജലി പങ്കു വയ്ക്കുന്നുണ്ട്. നാലാമത് അന്തർദേശീയ യോഗ ദിനത്തിന്റെ ആഘോഷം ലണ്ടൻ, കവൻട്രി, ഗ്ലാസ്ഗോ എന്നിവിടങ്ങളിലാണ് അദ്ദേഹം പങ്കു വച്ചത്. ലണ്ടനിലെ ആഘോഷങ്ങളുടെ ചിത്രങ്ങൾ ബാബ തന്നെ സാമൂഹ്യ മാധ്യമങ്ങൾ വഴിയും മറ്റും പങ്കിടുന്നുമുണ്ട്. ലണ്ടനിൽ തെംസ് നദിക്കു മുകളിൽ ലണ്ടൻ ഐ പശ്ചാത്തലമാക്കി നമസ്കാരം ചെയ്യുന്ന ബാബയുടെ ചിത്രം ആരാധകർ നിമിഷ നേരം കൊണ്ടാണ് വൈറലാക്കി മാറ്റിയത്. ലണ്ടൻ ഒളിമ്പിയ കോംപ്ലെക്സിൽ ശനിയാഴ്ച നടന്ന യോഗ പരിശീലനത്തിൽ രണ്ടു ഘട്ടങ്ങളിലായി നൂറു കണക്കിന് ആരാധകരാണ് പങ്കെടുത്തത്. ബ്രിട്ടീഷ് വംശജരായ അനേകരെ ആകർഷിക്കാൻ ബാബക്ക് കഴിഞ്ഞത് കടൽ കടന്നും വളർന്ന അദ്ദേഹത്തിന്റെ പ്രീതിക്ക് ദൃഷ്ടാന്തമാകുകയാണ്. നാല് വർഷം മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുത്ത യോഗ പ്രചാരണം ബ്രിട്ടനിലും തരംഗം സൃഷ്ടിച്ചിരുന്നു.
ഇന്നലെ ബർമിങ്ഹാമിൽ നടന്ന ചടങ്ങിലും മുഴുവൻ സീറ്റുകളും മുൻകൂട്ടി വിറ്റുപോയത് ബാബയുടെ ജനപ്രീതി ബ്രിട്ടനിലും ഏറെ ഉയരത്തിലാണ് എന്നതിന് വ്യക്തമായ തെളിവായി. യോഗ പ്രചാരണ പദ്ധതിയുടെ ഭാഗമായി അവസാന ചടങ്ങ് ഗ്ലാസ്ഗോയിൽ നാളെയാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ വംശജരായ ബാബയുടെ ആരാധകർ സാമൂഹ്യ മാധ്യമങ്ങൾ വഴി അദ്ദേഹത്തിന്റെ ബ്രിട്ടീഷ് സന്ദർശനം ആഘോഷിക്കുന്ന ട്രെന്റ് ട്വിറ്ററിലും ഫേസ്ബുക്കിലും ദൃശ്യമാണ്. നല്ല ആരോഗ്യം ജന്മാവകാശവും അത് ലോകത്തിനു സാധ്യമാവും വിധം ആയുർവേദവും യോഗയും ഭാരതത്തിൽ പിറവി എടുത്തത് ഭാഗ്യമായി കരുത്തണമെന്നും ബാബ ചടങ്ങുകളിൽ സൂചിപ്പിച്ചു. ഭാഗ്യവശാൽ യോഗ യാതൊരു ചിലവും കൂടാതെ ആർക്കും പരിശീലിക്കാവുന്നതു ആയതിനാൽ വ്യാപകമായ പ്രചാരണം വഴി കൂടുതൽ ആരോഗ്യമുള്ള ജനതയെ ആയാസം കൂടാതെ സൃഷ്ടിക്കാൻ കഴിയും എന്നദ്ദേഹം വ്യക്തമാക്കി. നിർഭാഗ്യവശാൽ, ഏതൊരു കാര്യത്തിലും എന്ന പോലെ ഒരു പറ്റം ആളുകൾ യോഗയ്ക്ക് എതിര് നിൽക്കുന്നതിൽ എന്താണ് ലക്ഷ്യമാക്കുന്നത് എന്നും അറിയാൻ ആഗ്രഹം ഉണ്ടെന്നു അദ്ദേഹം വ്യക്തമാക്കി.
യോഗയുടെ എതിർ പ്രചാരകർ എന്തണ് പരിഹാരം എന്ന് കൂടി നിർദ്ദേശിക്കണം എന്നും ബാബ ആവശ്യപ്പെട്ടു. ഹൈന്ദവികതയുടെ ഭാഗമാണ് യോഗ എന്ന പ്രചാരണം ഗൂഢ ശക്തികളുടെ തന്ത്രമാണ്. ഭാരതീയത ഹൈന്ദവികം ആണെങ്കിൽ തീർച്ചയായും യോഗയും ഹൈന്ദവികം തന്നെ. ഭാരതീയതയിൽ നിന്നും യോഗയെ വേറിട്ട് കാണാമെങ്കിൽ അങ്ങനെ കണ്ടെങ്കിലും യോഗ പരിശീലനം സാധ്യമാക്കി ആരോഗ്യമുള്ള മനസും ശരീരവും സ്വന്തമാക്കണം എന്നും അദ്ദേഹം അഭ്യർത്ഥിച്ചു. വിദേശികൾക്ക് പോലും യോഗ പ്രിയങ്കരം ആകുമ്പോൾ സ്വദേശികളായ ഏതാനും ഇന്ത്യക്കാർക്ക് യോഗ പിടിക്കാതെ പോകുന്നു എങ്കിൽ അതിനു കാരണം വേറെയാകുമെന്നും അദ്ദേഹം പരിഹാസ രൂപേനെ സൂചിപ്പിച്ചു. ചില പ്രത്യേക വിഭാഗം ആളുകളാണ് യോഗയുടെ എതിർ പ്രചാരകരെന്നും ഇവർ ഭാരത്തിന്റെ ശത്രു പക്ഷത്തു നിൽക്കാൻ ആഗ്രഹിക്കുന്നവരാണ് എന്നും മനസിലാക്കേണ്ടി വരുമെന്നും ബാബ വ്യക്തമാക്കി.
ആയുർവേദത്തെ പ്രധാനമായും മാർക്കറ്റ് ചെയ്യുന്ന ബാബ രാംദേവിന് യുകെ നിയമം അനുസരിച്ചു എത്രത്തോളം ഉൽപ്പന്നങ്ങൾ ബ്രിട്ടനിൽ നിർമ്മിക്കാൻ കഴിയും എന്നതിൽ കൂടുതൽ വ്യക്തത വരാനുണ്ട്. നിലവിൽ 140 ലേറെ ഉൽപ്പന്നങ്ങളാണ് 52 കാരനായ ബാബ രാംദേവിന്റെ പതഞ്ജലി ഗ്രൂപ് വിപണിയിൽ എത്തിക്കുന്നത്.
ബാബയുടെ യുകെ നിർമ്മാണ പ്രവർത്തനങ്ങൾക്കു പതഞ്ജലി യോഗ പീഠ യുകെ ട്രസ്റ്റ് ആയിരിക്കും നേതൃത്വം വഹിക്കുക. ഐക്യ രാഷ്ട്ര സഭ ആഹ്വനം അനുസരിച്ചാണ് ഇപ്പോൾ ജൂൺ 21 നു അന്തരാഷ്ട്ര യോഗ ദിനമായി ലോകമെങ്ങും ആചരിക്കുന്നത്. ലണ്ടനിലെ സുപ്രസിദ്ധമായ മാഡം തുസാഡ് മെഴുകു മ്യുസിയത്തിൽ ഉടൻ ബാബ രാംദേവിന്റെ രൂപവും ഇടം പിടിക്കാൻ എത്തുകയാണ്. National Indian Students & Alumni Union UK (NISAU-UK) നൽകുന്ന പരമോന്നത ബഹുമതിയായ ഫെല്ലോഷിപ്പ് സ്വീകരിക്കുന്നതിന് കൂടിയാണ് ബാബ രാംദേവ് ലണ്ടനിൽ എത്തിയത്. ശ്രീ ശ്രീ രവിശങ്കർ, ശബ്നം ആസ്മി, ജാവേദ് അക്തർ, ഡോ. എസ്. വൈ ഖുറേഷി എന്നിവരാണ് മുൻപ് ഈ ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ പ്രമുഖർ.
Stories you may Like
- പതഞ്ജലിക്കെതിരെ സുപ്രിംകോടതിയിൽ കേന്ദ്രസർക്കാറിന്റെയും വിമർശനം
- സുപ്രീം കോടതിയിൽ വിശദമായ മാപ്പ് അപേക്ഷ നൽകി ബാബാ രാംദേവ്
- ബാബ രാംദേവിന്റെ മാപ്പപേക്ഷ സുപ്രീം കോടതി വീണ്ടും തള്ളി
- 'അത്ര നിഷ്കളങ്കൻ അല്ല', മാപ്പ് പറഞ്ഞ ബാബ രാംദേവിനോട് സുപ്രീംകോടതി
- ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധത്തിന് ആയുഷ് യോഗ ക്ലബ്ബുകൾ സഹായിക്കും
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്